Career
പോളണ്ടിനെക്കുറിച്ച് ഇനി മിണ്ടാം! 3000 മലയാളികളാണ് പോളണ്ടിലിപ്പോള്‍- ചന്ദ്രമോഹന്‍ നല്ലൂര്‍ ചന്ദ്രിക ഓണ്‍ലൈനിനോട്
വളരുന്ന രാഷ്ട്രമെന്ന നിലക്ക് അവിടെ നല്ല തൊഴിലവസരമുണ്ട്. ഏഷ്യക്കാരെയല്ലാതെ അതിന് കിട്ടില്ലല്ലോ. മെഡിക്കല്‍ കോഴ്‌സിനായും മറ്റും നിരവധി പേര്‍ ഇപ്പോള്‍ പോളണ്ടിലെത്തുന്നുണ്ട.്

അഭിമുഖം/ കെ.പി ജലീല്‍
‘പോളണ്ടിനെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടിപ്പോകരുത്”
സന്ദേശം സിനിമയിലെ ശ്രീനിവാസന്‍ ഡയലോഗ് ഇനി മറക്കാം. പോളണ്ടിനെക്കുറിച്ച് ഇനി മിണ്ടാം. 3000 ത്തലധികം മലയാളികളാണ് പോളണ്ടിലിപ്പോഴുള്ളത്. കേരളത്തിലെ അനധികൃതനിയമനങ്ങളും തൊഴിലില്ലായ്മയും കാരണം നിരവധി യുവാക്കളാണ് ദിനംപ്രതിയെന്നോണം ഈ യൂറോപ്യന്‍ രാജ്യത്തേക്ക് വെച്ചുപിടിക്കുന്നത്. യൂറോപ്പില്‍ തൊഴില്‍സാധ്യതയേറെയുള്ള രാജ്യങ്ങളിലൊന്നാണ ്‌പോളണ്ട്. യുക്രൈയിന്റെ അയല്‍രാജ്യമായതിനാല്‍ നിരവധി മലയാളികളാണ് ഇപ്പോള്‍ യുദ്ധത്തിന്റെ കെടുതിയില്‍നിന്ന ്‌രക്ഷപ്പെടാനായി പോളണ്ടിലെത്തിയിരിക്കുന്നത്. പഴയ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്‍രെ ദുശ്ശാഠ്യങ്ങളോ ദാരിദ്ര്യമോ ഒന്നുമില്ലാത്ത ജനാധിപത്യത്തിന്റെ ഉച്ഛ്വാസവായു ആവോളം അനുഭവിക്കുകയാണ് പോളണ്ടിപ്പോള്‍. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയുള്ള പോളണ്ടില്‍ 3.8 കോടിയാണ ്ജനസംഖ്യ. 16 സംസ്ഥാനങ്ങള്‍. അതേക്കുറിച്ച് മലയാളിയായ ചന്ദ്രമോഹന്‍ നല്ലൂര്‍ ‘ചന്ദ്രിക ഓണ്‍ലൈനി’ നോട് സംസാരിക്കുന്നു.പാലക്കാട് മലമ്പുഴ മാട്ടുമന്ത സ്വദേശി മുപ്പത്തെട്ടുകാരനായ ചന്ദ്രമോഹന്‍ കഴിഞ്ഞ 17 വര്‍ഷമായി പോളണ്ടിലാണ്.
?ഈയിടെയായി പോളണ്ടിലേക്ക് നിരവധി മലയാളികള്‍ കുടിയേറുന്നുണ്ടല്ലോ. എന്താണ് ഇതിന് കാരണം
= വന്‍ തൊഴില്‍ സാധ്യതയാണ് അവിടെയുള്ളത്. യുക്രെയിനില്‍നിന്നുള്ളയുവാക്കള്‍ക്ക് പോളണ്ടിലേക്ക് വരാന്‍ തടസ്സമുള്ളതുകൊണ്ട് നിരവധി വിദേശികള്‍ ഇപ്പോള്‍ പോളണ്ടിലെത്തുന്നുണ്ട്. പ്രധാനമായും മലയാളികളാണതില്‍. തൊഴിലിനും വിദ്യാഭ്യാസത്തിനുമായാണ് അവരിവിടെ എത്തുന്നത്. ഫാക്ടറികളിലും ഐ,ടി രംഗത്തുമെല്ലാം നല്ല സാധ്യതയാണ് പോളണ്ടിലുള്ളത്. ഖത്തര്‍ ലോകകപ്പ് നിര്‍മാണകാലത്തെ തൊഴിലാളികളില്‍ മിക്കവാറും ഇപ്പോള്‍ പോളണ്ടിലെത്തുകയാണ്.
? അടുത്തിടെ അവിടെ രണ്ട് മലയാളികള്‍ കൊല്ലപ്പെടുകയുണ്ടായി. എന്താണ ്കാരണം.
= മലയാളികളോട് മാത്രമല്ല, ഇന്ത്യക്കാരോടും ഏഷ്യക്കാരോട് മൊത്തത്തിലും പൊതുവെ യൂറോപ്പുകാര്‍ക്ക് പ്രത്യേകവിരോധമുണ്ട്. അതിന് ഒരുകാരണം നിറമാണ്. മറ്റൊന്ന് ഇവര്‍ മുസ്‌ലിംകളാണെന്ന തെറ്റിദ്ധാരണയും. ഇസ്‌ലാമികഭീതി വന്‍തോതില്‍ നിലനില്‍ക്കുകയാണല്ലോ ഇന്നും യൂറോപ്പില്‍. അതാണ് കൊലപാതകത്തിന് കാരണമെന്ന ്തീര്‍ത്ത് പറയാനാവില്ലെങ്കിലും ഈയൊരു ഘടകം ഉണ്ട്.
?അത് തൊഴില്‍സാധ്യതകള്‍ കുറക്കില്ലേ.
= ഇല്ല. വളരുന്ന രാഷ്ട്രമെന്ന നിലക്ക് അവിടെ നല്ല തൊഴിലവസരമുണ്ട്. ഏഷ്യക്കാരെയല്ലാതെ അതിന് കിട്ടില്ലല്ലോ. മെഡിക്കല്‍ കോഴ്‌സിനായും മറ്റും നിരവധി പേര്‍ ഇപ്പോള്‍ പോളണ്ടിലെത്തുന്നുണ്ട.് യുക്രൈന്‍-റഷ്യയുദ്ധം യുക്രെയിനെ തരിപ്പണമാക്കുകയാണ്.
? യുക്രെയിന്റെ നാശനഷ്ടം എത്രത്തോളമാണ്.
= യുക്രെയിനിന്റെ 25 ശതമാനമായ ഡോണ്‍ബാസ് മേഖല റഷ്യ ഇതിനകം കൈയിലാക്കിക്കഴിഞ്ഞു. ഇനിയുളളത് യുക്രെയിന്റെ സാമ്പത്തികാവസ്ഥ തകര്‍ക്കലാണ്. അതല്ലാതെ വലിയ ലക്ഷ്യമൊന്നും റഷ്യക്കില്ല.
യുദ്ധാരംഭംകാലത്ത് മലയാളികളെയും ഇന്ത്യക്കാരെ മൊത്തത്തിലും രക്ഷപ്പെടുത്തിയതില്‍ ചന്ദ്രമോഹനും വലിയ പങ്കുണ്ട്. അതിര്‍ത്തിയില്‍ ദിവസങ്ങളോളം ഉറക്കമൊഴിച്ചും ഭക്ഷണം ഉപേക്ഷിച്ചും മറ്റുമാണ് മലയാളികളെയടക്കം രക്ഷപ്പെടുത്തിയത്. മലയാളിയായ അംബാസഡറും വലിയ സഹായകമായി. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ ഗംഗയുടെ വിജയം ഇവരെപ്പോലുള്ള മലയാളികളുടെ അധ്വാനം കൊണ്ടുകൂടിയാണ്. കെ.പി.സി സി പ്രസിഡന്റ് കെ.സുധാകരന്റെ ഓഫീസില്‍നിന്ന ്‌വിളിച്ചിരുന്നു. കേരളസര്‍ക്കാരിനുവേണ്ടി വേണുരാജാമണി വിളിച്ചിരുന്നു-ചന്ദ്രമോഹന്‍ പറഞ്ഞു. പ്രധാനമന്ത്രിയുമായി ആ സമയം ഗൂഗിള്‍ മീറ്റില്‍ സംസാരിച്ചു. യുദ്ധസമയത്ത് ഇന്ത്യയില്‍നിന്നെത്തിയ 5 കണ്ടെയ്‌നര്‍ ചരക്കുകപ്പലിലെ അരി കേടുവരുന്ന അവസ്ഥയില്‍ നഷ്ടപ്പെടാതെ അതിനെ ബിയര്‍ഫാക്ടറികള്‍ക്ക് എത്തിച്ചുകൊടുത്ത് സ്വന്തമായ ‘മലയാളി ‘ബ്രാന്‍ഡ് ബിയറുണ്ടാക്കിച്ച കഥയും ഈ മലയാളിക്കുണ്ട്. ‘കാലിക്കൂത്ത് ‘ (കോഴിക്കോട് )എന്ന പേരിലും പോളണ്ടിലും ബിയറുണ്ടിവിടെ. മദ്യം സുലഭമായി ഉപയോഗിക്കുന്ന നാടാണെങ്കിലും കുടിച്ചുകൂത്താടുന്ന അവസ്ഥ പോളണ്ടിലെവിടെയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചന്ദ്രമോഹന്റെ ഭാര്യ പോളണ്ടുകാരിയാണ്. 2005ല്‍ സ്‌പെയിനില്‍ പഠനത്തിനായി ചെന്ന ശേഷം തൊഴിലിന്റെഭാഗമായി 2010ല്‍ പോളണ്ടിലെത്തുകയായിരുന്നു ഈയുവാവ്. അവിടെ വ്യവസായസംരംഭകര്‍ക്കുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുകയാണ് ഈ വിഷയത്തില്‍ ബിരുദമുള്ള ഈ പാലക്കാട്ടുകാരന്‍. പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദധാരിയാണ്. പ്രവാസിദിവസിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് നാട്ടിലെത്തിയതാണ് ചന്ദ്രമോഹന്‍.
ഇന്ത്യയിലെ മുസ്‌ലിം വിരുദ്ധതയും മതഭ്രാന്തുമെല്ലാം തങ്ങള്‍ മലയാളികള്‍ക്കാകെ നാണക്കേടുണ്ടാക്കുന്നതാണെന്ന് ചന്ദ്രമോഹന്‍ പറഞ്ഞു. അന്നവഹ് മാനൂക്കാണ് ഭാര്യ. രണ്ടുമക്കള്‍: എട്ടുവസ്സുകാരി മായയും മൂന്നുവയസ്സുകാരി ജൂലിയയും. ഇരുവരും പോളണ്ടില്‍ പഠിക്കുന്നു. മന:ശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള അന്ന ഓട്ടിസം ബാധിച്ച കുട്ടികളെ പരിചരിക്കുന്ന സ്ഥാപനത്തിലാണിപ്പോള്‍ ജോലിചെയ്യുന്നത്.
പത്രപ്രവര്‍ത്തകനായ ചന്ദ്രപാലന്റെയും ശൈലജയുടെയും രണ്ടുആണ്‍മക്കളില്‍ മൂത്തയാളാണ് ചന്ദ്രമോഹന്‍. രണ്ടാമത്തെ മകന്‍ ചന്ദ്രപ്രസാദ് .ഭാര്യ പൂനെ സ്വദേശി ശ്രദ്ധ സള്‍ക്കാര്‍ക്കര്‍. മൊത്തത്തില്‍ വിദേശമയമാണ് നല്ലൂര്‍ വീട്.
Career
പി.ടി. സഫ്‌വാൻ ഹുദവിക്ക് ഡോക്ടറേറ്റ്; അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് മക്കയിലേക്കുള്ള യാത്രാ വിവരണങ്ങളുടെ താരതമ്യ പഠനത്തിലാണ് ഡോക്ടറേറ്റ്
നിലവിൽ നിലമ്പൂർ അമൽകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻ്റ് പ്രൊഫസറായ സഫ്‌വാൻ ദേശീയ അന്തർദേശീയ കം പാരറ്റീവ് അസോസിയേഷൻ അംഗമാണ്.

റഹൂഫ് കൂട്ടിലങ്ങാടി
മലപ്പുറം: പി.ടി.സഫ് വാൻ ഹുദവി ഹൈദരാബാദ് ഇഫ്ളു സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. ദി വേ ആൻ്റ് ദ വോയേജ്, എ കംപാരറ്റീവ് എൻക്വയറി ഇൻ ടു ജിയോ പൊയറ്റിക്സ് ആൻ്റ് ഇൻ്റർ സ്‌പെഷ്യാലിറ്റി ഇൻ ദ ട്രാവലോഗ്സ് ഓൺ മെക്ക (പഥവും സഞ്ചാരവും: അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് മക്കയിലേക്കുള്ള യാത്രാവിവരണങ്ങളിലെ വൈവിധ്യങ്ങൾ സബന്ധിച്ചുള്ള താരതമ്യ പഠനം ഒരു അന്വേഷണം എന്ന വിഷയത്തിലാണ് ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻ്റ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇഫ്ളു)
യിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്.
ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയിൽ നിന്ന് 2012 ൽ ഹുദവി ബിരുദം നേടിയ സഫ്‌വാൻ അതേ വർഷം തന്നെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചറിൽ ബിരുദവും നേടിയ ശേഷം ഇഫ്ളുവിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും ഹൈദരാബാദ് സർവകലാശാലയിൽ നിന്ന് കംപാരറ്റീവ് ലിറ്ററേച്ചറിൽ എം ഫില്ലും നേടി. നേരത്തെ ഇഫ്ളുവിൽ നിന്ന് തന്നെ അറബിക് ഇംഗ്ലീഷ് ട്രാൻസലേഷനിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. തുടർന്നാണ് ഇഫ്ളുവിലെ ഡിപ്പാർട്മെൻ്റ് ഓഫ് കംപാരറ്റീവ് ലിറ്ററേച്ചറിൽ പി.എച്ച്.ഡിക്ക് ചേർന്നത്.
നിലവിൽ നിലമ്പൂർ അമൽകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻ്റ് പ്രൊഫസറായ സഫ്‌വാൻ ദേശീയ അന്തർദേശീയ കം പാരറ്റീവ് അസോസിയേഷൻ അംഗമാണ്. ഐ.സി.എസ്.എസ്.ആർ ഡോക്ടറൽ ഫെലോഷിപ്പ്, മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ് എന്നിവക്ക് അർഹത നേടിയിട്ടുണ്ട്.
നിലമ്പൂർ അമൽ കോളേജ് ഇഗ്നോ സ്റ്റഡി സെൻ്റർ അസിസ്റ്റൻ്റ് കോർഡിനേറ്റർ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അക്കാഡമിക് കൗൺസിലർ, ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള യു.ജി.സി.നെറ്റ് ഇംഗ്ലീഷ് പരിശീലനത്തിൻ്റെ സംസ്ഥാനതല കോർഡിനേറ്റർ, കോളേജ് അധ്യാപക സംഘടനയായ സി.കെ.സി.ടി മലപ്പുറം ജില്ലാ ജോ: സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
നേരത്തെ, ഹൈദരാബാദ് മൗലാനാ ആസാദ് നാഷണൽ ഉർദു യൂനിവേഴ്‌സിറ്റി, മൗലാനാ ആസാദ് നാഷണൽ ഉറുദു സർവകലാശാല, മലപ്പുറം ഗവണ്‍മെന്റ് ആർട്സ് ആൻ്റ് സയന്‍സ് കോളേജ്, കുറ്റ്യാടി ഐഡിയൽ ആർട്സ് ആൻ്റ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ
ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
ദേശീയ തലത്തിൽ ശ്രദ്ധേയമായ എജ്യുക്കേഷൻ ആൻ്റ് സൊസൈറ്റി ജേർണലിൽ ഫാദർ ഫിഗർ ഇൻ മാട്രിലിനി, ഹിസ് റ്റോ റൈസിംഗ് ഫാദർഹുഡ് ഇൻ ദ സോഷ്യോ കൾച്ചറൽ മില്യു ഓഫ് കേരള, ഇൻ്ററോഗേറ്റിംഗ് ദ ന്യു ട്രെൻഡ്സ് ഇൻ ട്രാൻസ് ലേഷൻ സ്റ്റഡീസ്, ദി ഷിഫ്റ്റ് ഫ്രം ലിംഗ്വിസ്റ്റിക് ടേൺ ഇൻ ടു കൾച്ചറൽ ടേൺ തുടങ്ങി ഇരുപതോളം പഠന പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ദേശീയ അന്തർദേശീയ സെമിനാറുകളിലും ശിൽപ്പശാലകളിലും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മലപ്പുറം കൂട്ടിലങ്ങാടി ചെലൂരിലെ പുളിക്കത്തൊടി മോയിൻ കുട്ടിയുടെയും കുട്ടശ്ശേരി നഫീസയുടെയും മകനാണ്. ഭാര്യ: കാട്ടിൽ പീടികക്കൽ ശഫ്ന. (മങ്കട പള്ളിപ്പുറം ഹൈസ്കൂൾ അധ്യാപിക). മകൻ: അയ്മൻ അഹമ്മദ് (മൂന്ന് വയസ്). നസീമ, ഫസീന, സുനീറ, നസീറ എന്നിവർ സഹോദരങ്ങളാണ്.
Career
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം
അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്. വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. ആഗസ്റ്റ് പത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്‍.സി ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 0471 2570471, 9846033009. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റിലും ലഭിക്കും.
Career
ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയും

ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയുമായി കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ നടക്കും. മലപ്പുറം ജില്ലയിൽ നിന്ന് ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന വിജയമുദ്ര 2023 പരിപാടിയും ഈ അവസരത്തിൽ നടക്കും. പങ്കെടുക്കാൻ മുകളിൽ നൽകിയ QR code scan ചെയ്യുകയോ,https://chandrikanavathi.in/ ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.
-
local3 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
kerala3 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
kerala3 days ago
വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്നു
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി
-
kerala3 days ago
മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന സംഭവം: മകന്‍ അറസ്റ്റില്‍
-
News3 days ago
ആക്സിയം-4 ദൗത്യം: പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍
-
india3 days ago
‘ജാനകി’; പേര്‍ മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് റിവൈസ് കമ്മറ്റി