Connect with us

kerala

എരിതീയില്‍ എണ്ണയൊഴിച്ച് ഇടതുമുന്നണി സര്‍ക്കാര്‍; അന്തം വിട്ട് സകലവിഭാഗങ്ങളും

കിറ്റ് കൊടുത്ത് ജനത്തെ പാട്ടിലാക്കി അധികാരത്തിലേറാമെന്ന തന്ത്രം ഇനിയെത്ര കാലം വിലപ്പോവുമെന്നത് ജനത്തിന്റെ ഓര്‍മശേഷി പോലിരിക്കും.

Published

on

കെ.പി ജലീല്‍

പാവപ്പെട്ടവരും സാധാരണക്കാരും സമ്പന്നരും എന്നുവേണ്ട സമൂഹത്തിലെ മുഴുവന്‍ ആളുകളെയും ഗുരുതരമായി ബാധിക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാനസര്‍ക്കാര്‍ ബജറ്റ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനെന്ന പേരില്‍ പ്രസംഗിച്ചു തുടങ്ങിയ ബജറ്റ് അതേവിലക്കയറ്റത്തിന് ആക്കം വര്‍ധിപ്പിക്കുന്നതായത് ബജറ്റിന്റെ സാമാന്യനിയമം പോലും ബാലഗോപാലിന് അറിയില്ലെന്നതിന്‍രെ സൂചനയായി. പെട്രോള്‍, ഡീസല്‍വില വര്‍ധനയില്‍ പൈസയുടെ വര്‍ധന വന്നാല്‍പോലും മുമ്പ് ഭാരതബന്ദ് നടത്തിയവരാണ് ഈ ബജറ്റിന് പിന്നിലെ ഇടതുമുന്നണിക്കാര്‍. വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ 200ഉം 300ഉംഇരട്ടി വില വര്‍ധിച്ചപ്പോള്‍ കയ്യുംകെട്ടിനോക്കിയിരിക്കുകയായിരുന്നു ഇതുവരെ. എന്നാല്‍ ചെറിയൊരു ആശ്വാസമെങ്കിലും പ്രതീക്ഷിച്ചിരുന്ന ജനത്തിന് മേല്‍ ഭാരം കൂട്ടിവെക്കുകയാണ് ബാലഗോപാല്‍ ചെയ്തിരിക്കുന്നത്. സുമാര്‍ 3000 കോടിയുടെ അധികബാധ്യത ജനത്തിന്റെ തലയില്‍ കയറ്റിവെച്ചിട്ട് 2000 കോടി രൂപ വിലക്കയറ്റത്തിന് നീക്കിവെച്ചുകൊണ്ടുള്ള കണക്കിലെ കളി കണ്ട് അന്തം വിട്ടിരിക്കുകയാണ് ജനമാകെ.
ഓട്ടോതൊഴിലാളികള്‍ക്കും വാഹനഉപഭോക്താക്കള്‍ക്കാകെയും തിരിച്ചടിയാണ് ഇന്ധനവിലയിലെസെസ്. 2 രൂപയാണ് മൊത്തം ഇന്ധനവിലയില്‍ കൂടുക. ഇതുമൂലം സംഭവിക്കുന്നതാകട്ടെ മൊത്തത്തില്‍ വിപണിയിലെ വിലക്കുതിപ്പും. ലിറ്ററിന് 2 രൂപ കൂടുമ്പോള്‍ വാടക ഇനത്തില്‍ വര്ധിക്കുന്നത് പതിനായിരങ്ങളാകും. ഇത് നിത്യോപയോഗവസ്തുക്കളുടെ മേല്‍ വ്യാപാരികള്‍ അടിച്ചേല്‍പിക്കും. ഇതോടെ വിലക്കയറ്റത്തിന് ജനം ഇരയാകും.
കോവിഡിന് ശേഷം പതുക്കെ മെച്ചപ്പെട്ടുവന്ന വിപണിയാണ് ഇപ്പോള്‍ തിരിച്ചുപോക്കിനൊരുങ്ങുന്നത്. ഇന്ധനവിലയിലെ വര്‍ധന കാരണം വാഹന ഉപയോഗം കുറയുകയില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
ഭൂമിയുടെ കച്ചവടത്തെയും കൈമാറ്റത്തെയും നികുതി വര്‍ധന വര്‍ധിക്കുന്നതോടെ നിര്‍മാണപ്രവര്‍ത്തനവും നിലക്കും. പാവപ്പെട്ട നിര്‍മാണത്തൊഴിലാളികളെയാണ് അത് ബാധിക്കുക. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചത് രജിസ്‌ട്രേഷന്‍ ഫീ വര്‍ധിക്കാനിടയാക്കും. 2010ല്‍ ന്യായവില ഏര്‍പെടുത്തിയതിന് ശേഷം 250 ശതമാനം വര്‍ധനവാണ് ഇതോടെ സംഭവിച്ചിരിക്കുന്നത്.
ഒരു കൈകൊണ്ട് കൊടുത്ത് മറുകൈ കൊണ്ട് എടുക്കുക എന്ന് കേട്ടിട്ടുണ്ട്. ഇവിടെയാകട്ടെ ഒരു കൈ കൊണ്ട് ചെറിയൊരു തുക കൊടുത്ത് മറുകൈകൊണ്ട് വന്‍തുകപോക്കറ്റടിക്കുകയാണ് സര്‍ക്കാര്‍ചെയ്തിരിക്കുന്നത്.
വാഹനങ്ങളുടെ നികുതി വര്‍ധിച്ചത് കാരണം വാഹനങ്ങളുടെ വില്‍പനയെ ബാധിക്കുന്നത് ഈ രംഗത്തെ വലിയൊരു വിഭാഗം തൊഴിലിനെ ഗുരുതരമായി ബാധിക്കും. പതിവുപോലെ മദ്യപന്മാരിലാണ് സര്‍ക്കാര്‍വീണ്ടും പോക്കറ്റടിയുമായി എത്തിയത്. സെസ് വര്‍ധിച്ചത് 500 രൂപക്ക് മുകളില്‍ മദ്യം വാങ്ങുന്നവരെയാണ് ബാധിക്കുക.
ചെലവുകള്‍ ചുരുക്കിയും നികുതി കൂടുതല്‍ കാര്യക്ഷമമായി പിരിച്ചെടുത്തും സാമ്പത്തികപ്രതിസന്ധിയെ മറികടക്കുന്നതിന് പകരം മുട്ടാപ്പോക്ക് വിദ്യയുമായാണ് എരിതീയിലെ സര്‍ക്കാരിന്റെ എണ്ണയൊഴിക്കല്‍.അടുത്ത വര്‍ഷമാണ് പൊതുതെരഞ്ഞെടുപ്പെന്നതാകാം ഇടതുമുന്നണിയെക്കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചത്. കിറ്റ് കൊടുത്ത് ജനത്തെ പാട്ടിലാക്കി അധികാരത്തിലേറാമെന്ന തന്ത്രം ഇനിയെത്ര കാലം വിലപ്പോവുമെന്നത് ജനത്തിന്റെ ഓര്‍മശേഷി പോലിരിക്കും.

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

kerala

വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും

Published

on

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വൈദ്യുതി നിയന്ത്രണത്തില്‍ കൂടുകല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തും. പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. മലബാര്‍ മേഖലയ്ക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടി വരും.

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും. ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചിട്ടുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ച 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയില്‍ താഴെ ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കെസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണണ്ട്.

Continue Reading

Trending