Connect with us

kerala

പുരപ്പുറത്ത് കയറി മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുകയും മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണ്‍ ഇടുകയും ചെയ്യുന്ന നയമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്: വി.ഡി സതീശന്‍

മാധ്യമങ്ങളെയും വിമര്‍ശിക്കുന്നവരെയും ചൂണ്ടു വിരല്‍ ഉയര്‍ത്തുന്നവരെയും മുഖ്യമന്ത്രിയും കൂട്ടരും പേടിക്കുകയാണ്.

Published

on

പുരപ്പുറത്ത് കയറി നിന്ന് മുഖ്യമന്ത്രി മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുകയും മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണ്‍ ഇടുകയും ചെയ്യുന്ന നയമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് പറഞ്ഞ അതേ സര്‍ക്കാരാണ് അംഗീകൃത മാധ്യമ പ്രവര്‍ത്തകര്‍ പോലും സെക്രട്ടേറിയറ്റില്‍ കയറുന്നത് വിലക്കിയത്. നിയമസഭയിലെ നടപടിക്രമങ്ങളും മാധ്യമങ്ങള്‍ക്ക് പകര്‍ത്താനാകാത്ത അവസ്ഥയാണ്. മാധ്യമങ്ങളെയും വിമര്‍ശിക്കുന്നവരെയും ചൂണ്ടു വിരല്‍ ഉയര്‍ത്തുന്നവരെയും മുഖ്യമന്ത്രിയും കൂട്ടരും പേടിക്കുകയാണ്. അതുകൊണ്ടാണ് കുട്ടിപ്പട്ടാളത്തെക്കൊണ്ട് ചുടുചോറ് മാന്തിച്ചത്. എന്തും ചെയ്യാന്‍ തയാറുള്ളൊരു സംഘം അവര്‍ക്കൊപ്പമുണ്ട്. കൊട്ടേഷന്‍, ക്രിമിനല്‍ സംഘങ്ങളെ സി.പി.എം സംരക്ഷിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടായിരിക്കുന്ന ജീര്‍ണതയുടെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഏഷ്യാനെറ്റിന് എതിരായ ആക്രമണം. അതിനെ യു.ഡി.എഫ് ശക്തമായി അപലപിക്കുന്നു. ഈ ധിക്കാരവും അഹങ്കാരവും അവസാനിപ്പിച്ചേ മതിയാകൂ. സി.പി.എം ഇപ്പോള്‍ ജനങ്ങളെ വെല്ലുവിളിച്ച് തുടങ്ങി അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടന്നതെന്ന വാദം തെളിയിക്കാനാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ ഉദ്ധരിച്ചത്. കേന്ദ്ര ഏജന്‍സി റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പം കോടതിയില്‍ വച്ച രേഖ വായിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം? അതൊരു രഹസ്യരേഖയല്ല, പബ്ലിക് ഡോക്യുമെന്റാണ്. സ്വപ്ന സുരേഷും ശിവശങ്കറും തമ്മില്‍ നടത്തിയ വാട്സാപ് സന്ദേശത്തിന്റെ വിവരങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പമുള്ളത്. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയും ശിവശങ്കറും കോണ്‍സുലേറ്റ് ജനറലും സ്വപ്ന സുരേഷും യോഗം ചേര്‍ന്നെന്നാണ് അതില്‍ പറഞ്ഞിരിക്കുന്നത്. അതിന് മുഖ്യമന്ത്രി പൊട്ടിത്തെറിക്കുന്നത് എന്തിനാണ്? നിയമസഭയില്‍ എല്ലാവരും രേഖകള്‍ ഉദ്ധരിക്കാറുണ്ട് അദ്ദേഹം പറഞ്ഞു.

മോദിയും നിര്‍ദ്ദേശപ്രകാരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രസംഗങ്ങള്‍ സ്പീക്കര്‍ നീക്കിയതു പോലെയാണ് കേരളത്തിലും ചെയ്യുന്നത്. മുണ്ടുടുത്ത മോദിയാണ് പിണറായി വിജയന്‍. മോദി ചെയ്യുന്നത് അതേപടി കേരളത്തില്‍ ആവര്‍ത്തിക്കുകയാണ്. നിയമസഭയില്‍ നിന്നും ഇതൊന്നും നീക്കം ചെയ്യാനാകില്ല. പ്രതിപക്ഷം ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. പച്ചക്കള്ളമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അനില്‍ അക്കരെ ഇത് സംബന്ധിച്ച മുഴുവന്‍ രേഖകളും പുറത്ത്കൊണ്ടു വന്നിട്ടുണ്ട്. ലൈഫ് മിഷനില്‍ മുഖ്യമന്ത്രിയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ മിനിട്സ് നിയമസഭയില്‍ ഉദ്ധരിച്ചാല്‍ അത് രേഖയില്‍ നിന്നും നീക്കം ചെയ്യുമോ? അറസ്റ്റിലായ യുണിടാക് ഉടമയ്ക്ക് കരാര്‍ നല്‍കിയത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്. കോണ്‍സുലേറ്റാണ് ഇക്കാര്യം തീരുമാനിച്ചത്. എഫ്.സി.ആര്‍.എ ലംഘനം ഉള്‍പ്പെടെ നടന്നിട്ടുണ്ട്. ഇതൊക്കെ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. വായില്‍ തോന്നിയതല്ല, രേഖകള്‍ ഉദ്ധരിച്ചാണ് നിയമസഭയില്‍ പ്രസംഗിക്കേണ്ടത്. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരും അദ്ദേഹം കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം; നടപടി കടുപ്പിച്ച് ഗതാഗതമന്ത്രി

സ്വന്തം വാഹനവുമായി വരുന്നവര്‍ക്ക് ടെസ്റ്റ് നടത്തും. സ്കൂളുകാരുടെ വാഹനമില്ലെങ്കില്‍ വാടകയ്ക്കെടുക്കാനും ശ്രമം.

Published

on

ഡ്രൈവിങ് സ്കൂള്‍ സമരം മറികടന്ന് ടെസ്റ്റ് പരിഷ്കാരം നടപ്പിലാക്കാന്‍ ഉറച്ച് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. നാളെ മുതല്‍ ടെസ്റ്റ് മുടങ്ങാതെ നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സ്വന്തം വാഹനവുമായി വരുന്നവര്‍ക്ക് ടെസ്റ്റ് നടത്തും. സ്കൂളുകാരുടെ വാഹനമില്ലെങ്കില്‍ വാടകയ്ക്കെടുക്കാനും ശ്രമം. കെഎസ്ആര്‍ടിസി ഭൂമിയില്‍‌ ഉള്‍പ്പെടെ ടെസ്റ്റിന് നിര്‍ദേശം. സമരം 9 ദിവസം പിന്നിട്ടതോടെയാണ് നടപടി കടുപ്പിച്ചത്.

Continue Reading

kerala

മലമ്പുഴ ഡാം നാളെ മുതൽ അഞ്ച് ദിവസത്തേക്ക് തുറക്കും

നാളെ രാവിലെ 10 മുതൽ നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടും.

Published

on

മലമ്പുഴ ഡാം നാളെ മുതൽ അഞ്ച് ദിവസത്തേക്ക് തുറക്കും. തീരുമാനം കടുത്ത വരൾച്ചയും കുടിവെള്ള ക്ഷാമവും കാരണം. നാളെ രാവിലെ 10 മുതൽ നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടും. ജലസേചനത്തിന് ഉപയോഗിക്കരുതെന്ന് നിർദേശം.

ജില്ലാ കളക്ടറാണ് ഡാം തുറക്കാൻ നിർദ്ദേശിച്ച് ഉത്തരവിട്ടത്.മലമ്പുഴ ഡാമിൽ നിന്ന് പുഴയിലേക്ക് നാളെ മുതൽ വെള്ളം തുറന്നുവിടും. നാളെ രാവിലെ 10 മണി മുതൽ 5 ദിവസത്തേക്ക് ആണ് നിയന്ത്രിത അളവിൽ വെള്ളം തുറന്നു വിടുകയെന്നും കളക്ടർ അറിയിച്ചു.

Continue Reading

Agriculture

കരിഞ്ഞുണങ്ങി കൃഷിയിടങ്ങൾ; 1,000 ത്തോളം കർഷകർ കടക്കെണിയിൽ

ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ജില്ലയിൽ രണ്ടര കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി രേഖപ്പെടുത്തിയത്.

Published

on

കടുത്ത വേനലിൽ ജില്ലയിൽ വ്യാപക കൃഷിനാശം. ഇതിനകം ആയിരത്തോളം കർഷകരുടെ അപേക്ഷകൾ കൃഷിഭവനുകളിൽ ലഭിച്ചിട്ടുണ്ട്. അതത് കൃഷി ഓഫീസർമാരുടെ പരിശോധനയ്ക്ക് പുറമെ വ്യാപകമായ തോതിൽ കൃഷി നശിച്ച ഇടങ്ങളിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ വിദഗ്ദ്ധസംഘം പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പെരുമ്പടപ്പ് ബ്ലോക്കിലായിരുന്നു സന്ദർശനം. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കും.

ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ജില്ലയിൽ രണ്ടര കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി രേഖപ്പെടുത്തിയത്. ഏപ്രിലിലെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല.വേനൽ മഴ ഇനിയും വൈകിയാൽ കാർഷിക നഷ്ടം പെരുകുമെന്ന ആശങ്ക ശക്തമാണ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നടക്കം വായ്പയെടുത്ത് കൃഷിയിറക്കിയവർ ഇനി എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ്. വിള ഇൻഷ്വറൻസിലും സർക്കാരിന്റെ സാമ്പത്തിക സഹായത്തിലും പ്രതീക്ഷയർപ്പിക്കുകയാണ് കർഷകർ.

ജില്ലയിൽ വാഴക്കൃഷിയ്ക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത്. 2.40 കോടി രൂപയുടെ നഷ്ടം. മറ്റ് കൃഷികൾക്കെല്ലാമായി പത്ത് ലക്ഷത്തോളം രൂപയാണ് നഷ്ടം. കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക് പ്രകാരം കുലച്ച വാഴകൾ മാത്രം 80,000 എണ്ണം നശിച്ചിട്ടുണ്ട്. ഇതിന്റെ തോത് ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതരുടെ കണക്ക്. 20,000 വാഴകളുമായി കൊണ്ടോട്ടി ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ജില്ലയിൽ ഏറ്റവും കൂടുതൽ വാഴക്കൃഷിയുള്ളത് വാഴക്കാട് മേഖലയിലാണ്. വാഴക്കൃഷിക്ക് ഏറെ പ്രശസ്തി നേടിയ ഇവിടം സ്ഥിരമായ നാശനഷ്ടം മൂലം കർഷകർ മറ്റ് വിളകളിലേക്ക് തിരിഞ്ഞിട്ടുണ്ട്.

കാളികാവ്, മഞ്ചേരി ബ്ലോക്കുകളിൽ 15,000 വീതം വാഴകളും വണ്ടൂർ ബ്ലോക്കിൽ 5,000ത്തോളം കുലച്ച വാഴകളുമാണ് ഒടിഞ്ഞുതൂങ്ങി കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കിയത്. കടുത്ത വേനലിൽ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കുളങ്ങൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ വറ്റിയതാണ് വാഴക്കർഷകർക്ക് തിരിച്ചടിയായത്. വെള്ളം ലഭിക്കാതെ വന്നതോടെ വാഴകൾ കൂമ്പൊടിഞ്ഞ് വീഴുകയാണ്.

കടുത്ത ചൂടിൽ നെൽപ്പാടങ്ങൾ വിണ്ടുകീറിയതോടെ കതിരിട്ട നെല്ലുകൾ അടക്കം കരിഞ്ഞുണങ്ങി. തിരൂരങ്ങാടി, പെരുമ്പടപ്പ്, തവനൂർ മേഖലകളിലാണ് നെൽ കൃഷിക്ക് കാര്യമായ നഷ്ടം സംഭവിച്ചത്. ഇവിടങ്ങളിൽ 40 ഏക്കറിലായി 5.67 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. കൃഷിവകുപ്പ് അധികൃതരുടെ കണക്കെടുപ്പ് പൂർത്തിയാവുന്നതോടെ നഷ്ടത്തിന്റെ തോത് ഉയരും.

Continue Reading

Trending