Connect with us

More

മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെച്ചു

Published

on

സ്വന്തം ലേഖകന്‍
കോഴിക്കോട്: സഹായം തേടിയെത്തിയ സ്ത്രീയോട് ടെലിഫോണില്‍ അശ്ലീല സംഭാഷണം നടത്തിയതിന്റെ പേരില്‍ ആരോപണവിധേയനായ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെച്ചു. ഇന്നലെ രാവിലെ മുതല്‍ ‘മംഗളം’ ചാനലിലാണ് ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്തുവന്നത്. ആരോപണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തുടക്കത്തില്‍ വിഫലശ്രമം നടത്തിയ മന്ത്രി പിന്നീട് രാജിവെക്കുകയായിരുന്നു.
രാവിലെ പത്തരക്ക് ബാലുശ്ശേരിയില്‍ ഒരു പരിപാടിയില്‍ സംബന്ധിക്കവേയാണ് മന്ത്രി വാര്‍ത്ത സംബന്ധിച്ച വിവരം അറിയുന്നത്. അതോടെ ജില്ലയിലെ മറ്റു പരിപാടികളെല്ലാം റദ്ദാക്കി കോഴിക്കോട് ഗസ്റ്റ്ഹൗസിലേക്ക് മടങ്ങി. മൂന്നുമണിയോടെ നാടകീയമായി വാര്‍ത്താസമ്മേളനം വിളിച്ച് രാജി പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം ആരോപണം നിഷേധിക്കാന്‍ മന്ത്രി തയാറായില്ല. ശരീരഭാഷയും കുറ്റസമ്മതത്തിന്റേതായിരുന്നു.
”എന്നെ കുറിച്ച് ഇന്നത്തെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ എന്നെ ഒരു ആവശ്യത്തിന് സമീപിച്ച വ്യക്തിയുമായി ഞാന്‍ സഭ്യേതരമല്ലാത്ത ഭാഷയില്‍ വര്‍ത്തമാനം പറയുന്നതായി വാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ അറിവില്‍ എന്നെ വിവിധ ആവശ്യങ്ങള്‍ക്ക് സമീപിക്കാറുള്ളവരോട് നല്ല നിലയിലാണ് സംസാരിക്കാറുള്ളത്. അതുകൊണ്ട് എന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു വീഴ്ച സംഭവിച്ചതായി തോന്നിയിട്ടില്ല”-ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപിടിക്കുന്നതിന്റെ ഭാഗമാണ് രാജി. തന്റെ പ്രവര്‍ത്തനത്തിന്റെ പേരില്‍ പാര്‍ട്ടിക്കും ഇടതുമുന്നണിക്കും മുന്നണിയിലെ പ്രവര്‍ത്തകര്‍ക്കും തലകുനിക്കേണ്ട അവസ്ഥ ഉണ്ടാവരുത് എന്ന് കരുതിയാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പകരം മന്ത്രിയെ നിശ്ചയിക്കുന്നത് തന്റെ പാര്‍ട്ടിയും മുഖ്യമന്ത്രിയും കൂടിയാലോചിച്ചായിരിക്കുമെന്ന് ശശീന്ദ്രന്‍ പറഞ്ഞു. ആരോപണ വിഷയത്തില്‍ ഏതുവിധത്തിലുള്ള അന്വേഷണവും നേരിടാന്‍ തയാറാണ്. സംഭവവുമായി ബന്ധപ്പെട്ട ശബ്ദരേഖ കേട്ടിട്ടില്ല. കേള്‍ക്കാത്ത ശബ്ദരേഖയുടെ പേരില്‍ രാജി വെക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് ആരോപണവിധേയനായി തുടരാന്‍ താല്‍പര്യമില്ല എന്നായിരുന്നു മറുപടി. പരാതിയുടെ മെറിറ്റിലേക്ക് ഇപ്പോള്‍ പോകുന്നില്ല. രാജിയോടെ താന്‍ സ്വതന്ത്രനായി. ഇനി പരാതിയുടെ ശരിതെറ്റുകള്‍ അന്വേഷിക്കാം. സംഭവത്തെപറ്റി മുഖ്യമന്ത്രിയെ ധരിപ്പിച്ചപ്പോള്‍ ഉചിതമായ തീരുമാനമെടുക്കാന്‍ താങ്കള്‍ക്ക് സാധിക്കുമല്ലോ എന്നായിരുന്നു മറുപടിയെന്നും ശശീന്ദ്രന്‍ പറഞ്ഞു. താന്‍ ആരോടും മോശമായി പെരുമാറുന്ന ആളല്ല. ഒരു സ്ത്രീയോടും സംസാരിച്ചതായി ഓര്‍ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് രണ്ടാം തവണയും വിജയിച്ച് നിയമസഭയില്‍ എത്തിയ ശശീന്ദ്രനെ മന്ത്രിയാക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. കുട്ടനാട് നിന്നുള്ള എന്‍.സി.പി അംഗം തോമസ് ചാണ്ടിയാണ് എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നത്. ഒടുവില്‍ ഒത്തുതീര്‍പ്പ് ശ്രമത്തിന്റെ ഭാഗമായി രണ്ടര വര്‍ഷക്കാലം ശശീന്ദ്രനെ മന്ത്രിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിണറായി വിജയന്റെ താല്‍പര്യപ്രകാരമായിരുന്നു ഇത്. എന്‍.സി.പി അഖിലേന്ത്യാ നേതൃത്വവും ശശീന്ദ്രന്‍ മന്ത്രിയാകുന്നതിനോട് അനുകൂലിക്കുകയായിരുന്നു. ശശീന്ദ്രന്‍ ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്ന രീതിയെചൊല്ലി മുന്നണിക്കകത്ത് പൊതുവെയും സി.പി. എമ്മില്‍ പ്രത്യേകമായും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഏറ്റവും ഒടുവിലായി ലൈംഗികാരോപണത്തിന്റെ പേരില്‍ മന്ത്രിക്ക് പടിയിറങ്ങേണ്ടിയും വന്നു. 2011ലും 2016ലും എലത്തൂരിനെ പ്രതിനിധീകരിച്ച ശശീന്ദ്രന്‍ 2006ല്‍ ബാലുശ്ശേരി, 1982ല്‍ എടക്കാട്, 1980ല്‍ പെരിങ്ങളം എന്നിവിടങ്ങളില്‍ നിന്ന് നിയമസഭയില്‍ എത്തി. എന്‍.സി.പിയുടെ ദേശീയ നിര്‍വാഹകസമിതി അംഗമാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

kerala

‘മെമ്മറി കാര്‍ഡ് കാണാതായതില്‍ സച്ചിന്‍ദേവിന് പങ്കുണ്ടെന്ന ആരോപണം തള്ളാനാകില്ല’; കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു

മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് നേട്ടമായേനെയെന്ന് യദു മാധ്യമങ്ങളോട് പ്രതികരിച്ചു

Published

on

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനുമായുണ്ടായ തര്‍ക്കത്തില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലില്‍ നന്ദിയുണ്ടെന്ന് ഡ്രൈവര്‍ യദു. മെമ്മറി കാര്‍ഡ് കാണാനായതില്‍ സച്ചിന്‍ദേവ് എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന ആരോപണം തള്ളാനാകില്ലെന്ന് ഡ്രൈവര്‍ യദു പറഞ്ഞു. തന്റെ ദൃശ്യം ലഭിക്കാത്ത ക്യാമറയുടെ മെമ്മറി കാര്‍ഡാണ് നഷ്ടമായതെന്ന് യദു പറഞ്ഞു. മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് നേട്ടമായേനെയെന്ന് യദു മാധ്യമങ്ങളോട് പ്രതികരിച്ചു.

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതി.

Continue Reading

kerala

കടുത്ത വയറുവേദന; മലപ്പുറം സ്വദേശിനിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 10 കിലോ ഗ്രാം ഭാരമുള്ള മുഴ

നിലവില്‍ യുവതി തീവ്ര പരിചരണ വിഭാഗത്തിന്റെ പരിചരണത്തിലാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു

Published

on

കോഴിക്കോട്: വയറുവേദയുമായി എത്തിയ മലപ്പുറം സ്വദേശിനിയുടെ വയറ്റില്‍ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 10 കിലോഗ്രാം തൂക്കം വരുന്ന മുഴ.43 വയസുകാരിയായ മൂന്നിയൂർ സ്വദേശിനിയുടെ വയറ്റില്‍ നിന്നാണ് ഗർഭാശയമുഴ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടർമാർ നീക്കം ചെയ്തത്.

ഗൈനക്കോളജി വിഭാഗം കാൻസർ സ്‌പെഷ്യലിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസും സംഘവും നടത്തിയ മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് മുഴ നീക്കം ചെയ്തത്. 33 സെന്റിമീറ്റർ നീളവും 33 സെന്റീമീറ്റർ വീതിയും ഈ മുഴയ്‌ക്കുണ്ട്. നിലവില്‍ യുവതി തീവ്ര പരിചരണ വിഭാഗത്തിന്റെ പരിചരണത്തിലാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.

ഒരാഴ്ച മുമ്പാണ്‌ കടുത്ത വയറുവേദനയുമായി യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. പ്രാഥമിക പരിശോധനയില്‍ മറ്റ് രോഗങ്ങളൊന്നും കണ്ടെത്താൻ ഡോക്ടർമാർക്ക് സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ വിശദമായ പരിശോധനയില്‍ വയറ്റില്‍ മുഴയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ശസ്ത്രക്രിയ ചെയ്യുമ്പോള്‍ അമിത രക്തസ്രാവം ഉണ്ടാവാൻ ഇടയുള്ളതിനാല്‍ അതീവ ജാഗ്രതയോടെ വേണ്ട നടപടികളെല്ലാം സ്വീകരിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്നും യുവതിയുടെ വയറ്റില്‍ നിന്ന് മുഴ പൂർണമായി നീക്കം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.

Continue Reading

kerala

വടകരയിലെ യുഡിഎഫ് സൗഹാര്‍ദ്ദ സദസ്സിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി കെ.ടി ജലീല്‍

ഷാഫി പറമ്പിലിനെ സ്വീകരിക്കാന്‍ എത്തിയവരെല്ലാം മതാവേശത്തോടെയാണ് വന്നതെന്ന ഗുരുതരമായ ആരോപണമാണ് കെ.ടി ജലീല്‍ ഉന്നയിച്ചത്

Published

on

വടകരയെ മുറിവേല്‍പിക്കാന്‍ അനുവദിക്കില്ല, നാടൊന്നിക്കണം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന യു.ഡി.എഫ് വര്‍ഗീയ വിരുദ്ധ സദസ്സിനെതിരെ വര്‍ഗീയത ആളിക്കത്തിച്ച് കെ.ടി ജലീല്‍. ഷാഫി പറമ്പിലിനെ സ്വീകരിക്കാന്‍ എത്തിയവരെല്ലാം മതാവേശത്തോടെയാണ് വന്നതെന്ന ഗുരുതരമായ ആരോപണമാണ് കെ.ടി ജലീല്‍ ഉന്നയിച്ചത്.

സംഘ്പരിവാര്‍ പോലും ഇങ്ങനെയൊരു ആരോപണം പറഞ്ഞിട്ടില്ല. അവരെക്കാളും ശക്തമായാണ് വടകരയില്‍ മുസ്ലിം ധ്രുവീകരണത്തിന്റെ പേര് പറഞ്ഞ് ഭൂരിപക്ഷ വോട്ട് ഉറപ്പിക്കാന്‍ സി.പി.എം പണിയെടുത്തതെന്ന് വ്യക്തമാക്കുന്ന വാക്കുകളാണ് കെ.ടി ജലീല്‍ ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിച്ചത്.

വന്യമായ മതാവേശത്തോടെ ചെറുപ്പക്കാരും സ്ത്രീകളും ഓടിക്കൂടുന്ന കാഴ്ചയാണ് വടകരയില്‍ ഉണ്ടായതെന്നും സ്ഥാനാര്‍ത്ഥിയോടുള്ള മതാഭിമുഖ്യം ഒരുതരം ഭ്രാന്തായി മാറിയ അവസ്ഥയാണ് കണ്ടതെന്നും ജലീല്‍ എഴുതി. ഒരു മുസ്ലിം ചെറുപ്പക്കാരന്‍ വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വന്നതിനെയാണ് ഇങ്ങനെ കടുത്ത വര്‍ഗീയതയായി ചിത്രീകരിക്കുന്നതെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചത് നിരവധിപേരാണ്.

 

Continue Reading

Trending