Connect with us

More

മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെച്ചു

Published

on

സ്വന്തം ലേഖകന്‍
കോഴിക്കോട്: സഹായം തേടിയെത്തിയ സ്ത്രീയോട് ടെലിഫോണില്‍ അശ്ലീല സംഭാഷണം നടത്തിയതിന്റെ പേരില്‍ ആരോപണവിധേയനായ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെച്ചു. ഇന്നലെ രാവിലെ മുതല്‍ ‘മംഗളം’ ചാനലിലാണ് ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്തുവന്നത്. ആരോപണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തുടക്കത്തില്‍ വിഫലശ്രമം നടത്തിയ മന്ത്രി പിന്നീട് രാജിവെക്കുകയായിരുന്നു.
രാവിലെ പത്തരക്ക് ബാലുശ്ശേരിയില്‍ ഒരു പരിപാടിയില്‍ സംബന്ധിക്കവേയാണ് മന്ത്രി വാര്‍ത്ത സംബന്ധിച്ച വിവരം അറിയുന്നത്. അതോടെ ജില്ലയിലെ മറ്റു പരിപാടികളെല്ലാം റദ്ദാക്കി കോഴിക്കോട് ഗസ്റ്റ്ഹൗസിലേക്ക് മടങ്ങി. മൂന്നുമണിയോടെ നാടകീയമായി വാര്‍ത്താസമ്മേളനം വിളിച്ച് രാജി പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം ആരോപണം നിഷേധിക്കാന്‍ മന്ത്രി തയാറായില്ല. ശരീരഭാഷയും കുറ്റസമ്മതത്തിന്റേതായിരുന്നു.
”എന്നെ കുറിച്ച് ഇന്നത്തെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ എന്നെ ഒരു ആവശ്യത്തിന് സമീപിച്ച വ്യക്തിയുമായി ഞാന്‍ സഭ്യേതരമല്ലാത്ത ഭാഷയില്‍ വര്‍ത്തമാനം പറയുന്നതായി വാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ അറിവില്‍ എന്നെ വിവിധ ആവശ്യങ്ങള്‍ക്ക് സമീപിക്കാറുള്ളവരോട് നല്ല നിലയിലാണ് സംസാരിക്കാറുള്ളത്. അതുകൊണ്ട് എന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു വീഴ്ച സംഭവിച്ചതായി തോന്നിയിട്ടില്ല”-ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപിടിക്കുന്നതിന്റെ ഭാഗമാണ് രാജി. തന്റെ പ്രവര്‍ത്തനത്തിന്റെ പേരില്‍ പാര്‍ട്ടിക്കും ഇടതുമുന്നണിക്കും മുന്നണിയിലെ പ്രവര്‍ത്തകര്‍ക്കും തലകുനിക്കേണ്ട അവസ്ഥ ഉണ്ടാവരുത് എന്ന് കരുതിയാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പകരം മന്ത്രിയെ നിശ്ചയിക്കുന്നത് തന്റെ പാര്‍ട്ടിയും മുഖ്യമന്ത്രിയും കൂടിയാലോചിച്ചായിരിക്കുമെന്ന് ശശീന്ദ്രന്‍ പറഞ്ഞു. ആരോപണ വിഷയത്തില്‍ ഏതുവിധത്തിലുള്ള അന്വേഷണവും നേരിടാന്‍ തയാറാണ്. സംഭവവുമായി ബന്ധപ്പെട്ട ശബ്ദരേഖ കേട്ടിട്ടില്ല. കേള്‍ക്കാത്ത ശബ്ദരേഖയുടെ പേരില്‍ രാജി വെക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് ആരോപണവിധേയനായി തുടരാന്‍ താല്‍പര്യമില്ല എന്നായിരുന്നു മറുപടി. പരാതിയുടെ മെറിറ്റിലേക്ക് ഇപ്പോള്‍ പോകുന്നില്ല. രാജിയോടെ താന്‍ സ്വതന്ത്രനായി. ഇനി പരാതിയുടെ ശരിതെറ്റുകള്‍ അന്വേഷിക്കാം. സംഭവത്തെപറ്റി മുഖ്യമന്ത്രിയെ ധരിപ്പിച്ചപ്പോള്‍ ഉചിതമായ തീരുമാനമെടുക്കാന്‍ താങ്കള്‍ക്ക് സാധിക്കുമല്ലോ എന്നായിരുന്നു മറുപടിയെന്നും ശശീന്ദ്രന്‍ പറഞ്ഞു. താന്‍ ആരോടും മോശമായി പെരുമാറുന്ന ആളല്ല. ഒരു സ്ത്രീയോടും സംസാരിച്ചതായി ഓര്‍ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് രണ്ടാം തവണയും വിജയിച്ച് നിയമസഭയില്‍ എത്തിയ ശശീന്ദ്രനെ മന്ത്രിയാക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. കുട്ടനാട് നിന്നുള്ള എന്‍.സി.പി അംഗം തോമസ് ചാണ്ടിയാണ് എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നത്. ഒടുവില്‍ ഒത്തുതീര്‍പ്പ് ശ്രമത്തിന്റെ ഭാഗമായി രണ്ടര വര്‍ഷക്കാലം ശശീന്ദ്രനെ മന്ത്രിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിണറായി വിജയന്റെ താല്‍പര്യപ്രകാരമായിരുന്നു ഇത്. എന്‍.സി.പി അഖിലേന്ത്യാ നേതൃത്വവും ശശീന്ദ്രന്‍ മന്ത്രിയാകുന്നതിനോട് അനുകൂലിക്കുകയായിരുന്നു. ശശീന്ദ്രന്‍ ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്ന രീതിയെചൊല്ലി മുന്നണിക്കകത്ത് പൊതുവെയും സി.പി. എമ്മില്‍ പ്രത്യേകമായും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഏറ്റവും ഒടുവിലായി ലൈംഗികാരോപണത്തിന്റെ പേരില്‍ മന്ത്രിക്ക് പടിയിറങ്ങേണ്ടിയും വന്നു. 2011ലും 2016ലും എലത്തൂരിനെ പ്രതിനിധീകരിച്ച ശശീന്ദ്രന്‍ 2006ല്‍ ബാലുശ്ശേരി, 1982ല്‍ എടക്കാട്, 1980ല്‍ പെരിങ്ങളം എന്നിവിടങ്ങളില്‍ നിന്ന് നിയമസഭയില്‍ എത്തി. എന്‍.സി.പിയുടെ ദേശീയ നിര്‍വാഹകസമിതി അംഗമാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending