Connect with us

kerala

ഭീഷണി പ്രതിപക്ഷത്തോട് വേണ്ട; ഭയപ്പെടുത്തലിന് പിന്നില്‍ മുഖ്യമന്ത്രി: വി.ഡി സതീശന്‍

ഭയപ്പെടുത്താനുള്ള ശ്രമത്തിന് പിന്നില്‍ മുഖ്യമന്ത്രിയാണ്. അതിന് സ്പീക്കര്‍ വഴങ്ങിക്കൊടുക്കരുത്.

Published

on

ഭീഷണി പ്രതിപക്ഷത്തോട് വേണ്ടെന്നും ഭയപ്പെടുത്തലിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമസഭയിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫുകള്‍ക്ക് വരെ നോട്ടീസ് നല്‍കി. പലരുടെയും പേരും തസ്തികയും തെറ്റിച്ചാണ് നോട്ടീസ്. ഇല്ലാത്ത പഴ്സണല്‍ അസിസ്റ്റന്റിന്റെ പേരില്‍ പോലും നോട്ടീസയച്ചു. അത്രയും ലാഘവത്തോടെയാണ് നിയമസഭ സെക്രട്ടേറിയറ്റ് വിഷയം കൈകാര്യം ചെയ്യുന്നത്. ഇക്കാര്യത്തില്‍ സ്പീക്കര്‍ ഇടപെടണം. സ്റ്റാഫ് അംഗങ്ങളെ കെട്ടിത്തൂക്കുമെന്നും മൂക്കില്‍ക്കയറ്റുമെന്നുമുള്ള ഭീഷണി പ്രതിപക്ഷത്തോട് വേണ്ട. മന്ത്രിമാരുടെയും ഭരണപക്ഷ എം.എല്‍.എമാരുടെയും സ്റ്റാഫ് അംഗങ്ങള്‍ വീഡിയോ പകര്‍ത്തിയതിന്റെ തെളിവുണ്ടായിട്ടും അവര്‍ക്ക് നോട്ടീസ് നല്‍കാനുള്ള ധൈര്യം നിയമസഭാ സെക്രട്ടേറിയറ്റിനുണ്ടായില്ല. നിയമസഭയിലെ സംഭവങ്ങളുടെ തുടര്‍ച്ചയായി പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഭയപ്പെടുത്താനുള്ള ശ്രമത്തിന് പിന്നില്‍ മുഖ്യമന്ത്രിയാണ്. അതിന് സ്പീക്കര്‍ വഴങ്ങിക്കൊടുക്കരുത്. ഘടകകക്ഷികളുമായി ആലോചിച്ച് ഇതിനെതിരെ നിയമനടപടി സ്വീകരിക്കും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കിയത് വിചിത്രമായ നടപടിയാണ്. മുഖ്യമന്ത്രിയും നാലഞ്ച് മന്ത്രിമാരും രഹസ്യമായി പഞ്ചനക്ഷത്ര ഹോട്ടലില്‍ യാത്രയയപ്പ് നല്‍കേണ്ട സ്ഥാനമല്ല കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റേത്. ഇപ്പോഴെങ്കിലും പിണറായി വിജയന് ചീഫ് ജസ്റ്റിസിനോട് ആദരവ് തോന്നിയതില്‍ സന്തോഷമുണ്ട്. എസ്.എന്‍.സി ലാവലിന്‍ കേസില്‍ വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസിന് അണ്‍സെറിമോണിയല്‍ യാത്രയയപ്പാണ് നല്‍കിയത്. അന്ന് എസ്.എഫ്.ഐക്കാരെയും ഡി.വൈ.എഫ്.ഐക്കാരെയും വിട്ട് മുദ്രാവാക്യങ്ങള്‍ വിളിച്ച് ചീഫ് ജസ്റ്റിസിനെ നാട്കടത്തുകയായിരുന്നു. അങ്ങനെയുള്ള പിണറായി വിജയനാണ് ഇപ്പോള്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ യാത്രയയപ്പ് നല്‍കിയത്. എന്തിനായിരുന്നു ഇങ്ങനെയൊരു യാത്രയയപ്പെന്ന് മുഖ്യമന്ത്രി തന്നെയാണ് വ്യക്തമാക്കേണ്ടത് അദ്ദേഹം തുറന്നടിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

Published

on

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

റോഡ് പണി നീളുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മഴ പെയ്തതോടെ യാത്ര ദുസ്സഹമായി മാറിയെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. കേസ് ജൂണിൽ പരിഗണിക്കും.

Continue Reading

kerala

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; പവന് 55,000 കടന്നു; ഇന്ന് വർധിച്ചത് 400 രൂപ

ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി.

Published

on

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്.

കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വർണവില സർവകാല റെക്കോർഡിട്ട ശേഷം ഇടിയുന്ന കാഴ്ചയാണ് കണ്ടത്. 54,720 രൂപയായി ഉയർന്ന് ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ വില 52,440 രൂപയായിരുന്നു.

മെയ് ഒന്നിനായിരുന്നു ഈ വില രേഖപ്പെടുത്തിയത്. ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

Continue Reading

kerala

കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ സര്‍ക്കാര്‍; മഴപെയ്തതോടെ തലസ്ഥാന നഗരം ഉൾപ്പെടെ മുങ്ങി, ദേശീയപാത നിർമ്മാണം അശാസ്ത്രീയം: വി.ഡി. സതീശന്‍

ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

Published

on

കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്‍റെ മുഖമുദ്രയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രണ്ട് ദിവസം മഴപെയ്തതോടെ തലസ്ഥാന നഗരം ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. മഴക്കാല പൂര്‍വ നടപടികളൊന്നും തദ്ദേശ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

ദേശീയ പാതയുടെ പണി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദ്യുത ലൈനുകളും ജല വിതരണ പൈപ്പുകളും വിച്ഛേദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  പലയിടങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങള്‍ പോലുമില്ല. ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും സർക്കാർ അനങ്ങിയില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Continue Reading

Trending