Connect with us

News

വിരാത് കോലിയും ഗൗതം ഗാംഭിറും എങ്ങനെ ഇത്ര വലിയ ശത്രുക്കളായി…?

ശത്രുതക്ക് പിറകെ മഹേന്ദ്രസിംഗ് ധോണിയില്‍ നിന്നും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനായി വിരാത് കോലി മാറിയപ്പോള്‍ തനിക്ക് ദേശീയ സംഘത്തില്‍ അവസരം നിഷേധിക്കപ്പെട്ടതായി ഗാംഭീര്‍ കരുതുന്നു.

Published

on

ലക്‌നൗ: ഉറ്റമിത്രങ്ങളായ വിരാത് കോലിയും ഗൗതം ഗാംഭിറും എങ്ങനെ ഇത്ര വലിയ ശത്രുക്കളായി…? 2011 ല്‍ മഹേന്ദ്രസിംഗ് ധോണി ഇന്ത്യക്കായി വാംഖഡെയില്‍ ഏകദിന ലോകകപ്പ് ഉയര്‍ത്തിയ വിഖ്യാത മല്‍സരത്തില്‍ ദീര്‍ഘസമയം ഒരുമിച്ച് കളിച്ച നല്ല സുഹൃത്തുക്കളും ഡല്‍ഹിക്കാരുമായ ഇരുവരും ഇപ്പോള്‍ കണ്ടാല്‍ മിണ്ടില്ല. കോലി രാജ്യാന്തര ക്രിക്കറ്റില്‍ തന്റെ കന്നി ഏകദിന സെഞ്ച്വറി സ്വന്തമാക്കിയ മല്‍സരത്തിലെ മാന്‍ ഓഫ് ദ മാച്ച് പട്ടം സഹതാരത്തിന് സമര്‍പ്പിച്ച താരമാണ് ഗാംഭീര്‍. ഇത്തരത്തിലുള്ള സൗഹൃദം എങ്ങനെ വലിയ ശത്രുതയില്‍ എത്തി. അതിന്റെ പുതിയ പതിപ്പ് മാത്രമായിരുന്നു ലക്‌നൗയിലെ ഐ.പി.എല്‍ മല്‍സര മൈതാനത്ത് കണ്ടത്.പിറകോട്ട് സഞ്ചരിച്ചാല്‍ ശത്രുതയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ മനസിലാവും.

2013 ലെ ഐ.പി.എല്‍. അന്ന് ഗാംഭീര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍. കോലി ബെംഗളുരു റോയല്‍ ചാലഞ്ചേഴ്‌സ് നായകനും. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ കോലി വേഗം പുറത്താവുന്നു. നിരാശനായി മടങ്ങുന്ന കോലിയുടെ അരികിലെത്തി ഗാംഭീര്‍ എന്തോ പറഞ്ഞു… ഉടന്‍ തന്നെ കോലിയും പ്രതികരിച്ചു. ഇവിടം മുതലാണ് അകലം ആരംഭിക്കുന്നത്. 2016 ലെ ഐ.പി.എല്ലിലും രണ്ട് പേരും ഇടഞ്ഞു. അന്നും വില്ലന്‍ ഗാംഭീറായിരുന്നു. ബെംഗളുരുവും കൊല്‍ക്കത്തയും മല്‍സരിക്കവെ കോലി നോണ്‍ സ്‌ട്രൈകിംഗ് എന്‍ഡിലുണ്ടായിരുന്നു. റണ്ണൗട്ടിന് ഒരു സാധ്യതയും ഇല്ലെന്നിരിക്കെ ഫീല്‍ഡറായ ഗാംഭീര്‍ നോണ്‍ സ്‌ട്രൈകിംഗ് എന്‍ഡിലേക്ക് പന്ത് വലിച്ചെറിഞ്ഞിരുന്നു.

ഈ ശത്രുതക്ക് പിറകെ മഹേന്ദ്രസിംഗ് ധോണിയില്‍ നിന്നും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനായി വിരാത് കോലി മാറിയപ്പോള്‍ തനിക്ക് ദേശീയ സംഘത്തില്‍ അവസരം നിഷേധിക്കപ്പെട്ടതായി ഗാംഭീര്‍ കരുതുന്നു. 2014-15 സീസണില്‍ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയന്‍ പര്യടനം നടത്തിയിരുന്നു. ഓപ്പണര്‍ സ്ഥാനത്ത് രോഹിത് ശര്‍മയും ശിഖര്‍ ധവാനും വന്നപ്പോള്‍ മധ്യനിരയില്ലെങ്കിലും ഗാംഭീര്‍ സ്ഥാനം പ്രതീക്ഷിച്ചു. എന്നാല്‍ ക്യാപ്റ്റന്റെ പിന്തുണ കിട്ടിയില്ല. 2016 ല്‍ ന്യുസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള സംഘത്തിലെക്ക് കോലിക്ക് കീഴില്‍ ഗാംഭീര്‍ തിരികെ വന്നുവെങ്കിലും രണ്ട് മല്‍സരങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ ഒഴിവാക്കി. പിന്നീടൊരിക്കലും ഗാംഭീറിന് അവസരവും കിട്ടിയില്ല. അതിന് ശേഷം ഗാംഭീര്‍ രാജ്യാന്തര രംഗം വിട്ടു. കോലിയുമായി പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കി.

പക്ഷേ ലക്‌നൗ സംഘത്തില്‍ ഉപദേഷ്ടാവായി വന്ന ശേഷം ഗാംഭീര്‍ ശത്രുത വീണ്ടും പരസ്യമാക്കി. ചിന്നസ്വാമി പോരാട്ടത്തില്‍ ലക്‌നൗ ബെംഗളുരുവിനെ തോല്‍പ്പിച്ചപ്പോള്‍ ഗാംഭീര്‍ നടത്തിയ ആഘോഷ പ്രകടനം അതിരുവിട്ടതായിരുന്നു. അതിന് മറുപടിയായാണ് കഴിഞ്ഞ ദിവസം ലക്‌നൗവില്‍ കോലി അതേ ആക്ഷനിലുടെ മറുപടി നല്‍കിയത്. മല്‍സരത്തിന് ശേഷം ലക്‌നൗ ഓപ്പണര്‍ കൈല്‍ മില്‍സുമായി കോലി സംസാരിച്ച് നടക്കവെ ഗാംഭീര്‍ വിന്‍ഡീസുകാരനെ പിടിച്ചു മാറ്റുകയായിരുന്നു ഇതിന് ശേഷമാണ് കോലിയും ഗാംഭീറും നേര്‍ക്കുനേര്‍ വന്നത്. അതിന് മുമ്പ് ലക്‌നൗ താരം നവീന്‍ ഉല്‍ ഹഖുമായും കോലി ഉടക്കിയിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് തര്‍ക്കത്തില്‍ നിന്നും ഇവരെ പിടിച്ചുമാറ്റിയത്.

 

kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നി നിലവില്‍ ഷെഡ്യൂള്‍ഡ് രണ്ടില്‍പ്പെട്ട വന്യജീവിയാണ്

Published

on

ന്യൂഡല്‍ഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തള്ളി. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് ആര്‍ക്കും വെടിവെച്ചു കൊല്ലാന്‍ അനുവാദം കൊടുക്കുന്നത്, ഗുണത്തേക്കാളേറെ ദോഷകരമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. അതേസമയം കടുവയും ആനയും സംരക്ഷിത പട്ടികയില്‍ തുടരുമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

കാട്ടുപന്നി നിലവില്‍ ഷെഡ്യൂള്‍ഡ് രണ്ടില്‍പ്പെട്ട വന്യജീവിയാണ്. ഷെഡ്യൂള്‍ രണ്ടിലുള്ള കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കാലങ്ങളായി കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു വരികയാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലാന്‍ അനുവാദം നല്‍കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.

എന്നാല്‍ നിലവിലെ നിയമ പ്രകാരം, ഷെഡ്യൂള്‍ഡ് രണ്ടിലെ മൃഗങ്ങളെ, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നപക്ഷം വെടിവെച്ചു കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. ഇത്തരത്തില്‍ കേരളത്തില്‍ അടക്കം നടപടിയെടുത്തിട്ടുണ്ട്. നിയമത്തില്‍ ഇത്തരമൊരു ക്ലോസ് നിലവിലുള്ളപ്പോള്‍, ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചുകൊല്ലാന്‍ അനുമതി വേണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

കുരങ്ങിനെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും തള്ളിയിട്ടുണ്ട്. കടുവ, കുരങ്ങ്, ആന തുടങ്ങി സംരക്ഷിത പട്ടികയിലുള്ള മൃഗങ്ങള്‍ ആ പട്ടികയില്‍ തന്നെ തുടരും. നിലവില്‍ ഷെഡ്യൂള്‍ ഒന്നിലുള്ള ഒരു ജീവിയേയും ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

Continue Reading

kerala

കേരളതീരത്തിന് സമീപം ചരക്ക് കപ്പലില്‍ തീപിടിത്തം; കണ്ടെയ്‌നറുകള്‍ കടലില്‍ വീണു ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്

Published

on

കൊച്ചി : കേരള തീരത്തിന് സമീപം കപ്പലില്‍ തീപിടിത്തം. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. 650 ഓളം കണ്ടെയ്‌നറുകളുമായി സഞ്ചരിച്ച കപ്പലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് 50 ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. വാന്‍ഹായ് 503 (WAN HAI 503 cargo ship) എന്ന സിംഗപ്പൂര്‍ ആസ്ഥാനമായ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ നാല്‍പതോളം ജീവനക്കാരുണ്ടെന്നുമാണ് വിവരം.

അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ കേരള തീരത്ത് ഇരുപത് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മാറി ബേപ്പൂരിനും – അഴീക്കലിനും ഇടയിലാണ് കപ്പല്‍ അപകടം സംഭവിച്ചത്. കോസ്റ്റ് ഗാര്‍ഡ്, നേവി തുടങ്ങിയ സുരക്ഷാ സേനകള്‍ അപകട സ്ഥലത്തേക്ക് തിരിച്ചു. കപ്പലുകളും വിമാനങ്ങളും രക്ഷാ ദൗത്യത്തില്‍ പങ്കാളികളാകുന്നുണ്ട്.

Continue Reading

kerala

‘അപമാനിച്ചവര്‍ക്ക് വോട്ടില്ല’; എല്‍ഡിഎഫിനെതിരെ പ്രചാരണം നടത്താന്‍ ആശമാര്‍ നിലമ്പൂരിലേക്ക്

ഈമാസം 12 നാണ് ആശമാർ നിലമ്പൂരിലെത്തുക

Published

on

അപമാനിച്ചവർക്ക് വോട്ടില്ലെന്ന മുദ്രാവാക്യവുമായി വേതന വർദ്ധനവിന് വേണ്ടി സമരം ചെയ്യുന്ന ആശ വർക്കർമാർ എൽ.ഡി.എഫിനെതിരെ പ്രചാരണം നടത്താൻ നിലമ്പൂരിലേക്ക്. ഈമാസം 12 നാണ് ആശമാർ നിലമ്പൂരിലെത്തുക. വീടുകയറിയായിരിക്കും പ്രചാരണം.

ആശാ വർക്കേഴ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനിയുടെ നേതൃത്വത്തിലാകും പ്രചാരണം. ഓണറേറിയം വർധന, പെൻഷൻ ആനുകൂല്യങ്ങൾ ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശമാരുടെ സമരം. 100 രൂപ പോലും വർധിപ്പിക്കാതിരിക്കുകയും ആശമാരോട് ചർച്ചക്ക് തയ്യാറാകാതിരിക്കുകയും ചെയ്യുന്ന കേരള സർക്കാറിന്റെ നെറികേടിനെതിരെയാണ് ആശമാർ രംഗത്തിറങ്ങുന്നത്.

Continue Reading

Trending