News
ഇസ്ലാമിനെക്കുറിച്ച് സമൂഹത്തെ പഠിപ്പിക്കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന് ശുപാര്‍ശ
തടവുപുള്ളികള്‍ക്ക് തീവ്രവാദവിരുദ്ധ ക്ലാസ് നല്‍കുക, വെളളക്കാരായ വംശീയവെറിയന്മാര്‍ക്കെതിരെ കര്‍ശന നപടിയെടുക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

ബ്രിട്ടീഷ് സമൂഹത്തില്‍ മുസ്ലിംകളെ ക്കുറിച്ച് അനാവശ്യ ഭീതി പടരുന്നുവെന്നും അത് തടയുന്നതിന് സമൂഹത്തെ ഇസ്ലാമിന്റെ രീതികളെക്കുറിച്ച് പഠിപ്പിക്കണമെന്നും സര്‍ക്കാരിന് ഉപദേശം. ഡോക്ടര്‍മാര്‍, അധ്യാപകര്‍, പൊലീസുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് നിര്‍ബന്ധമായി മതപരിശീലനം നല്‍കണമെന്ന്സമിതി ശുപാര്‍ശ ചെയ്തു. സര്‍വകലാശാലകളില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് പലിശരഹിതവായ്പ നല്‍കുക, അനധികൃത മതപാഠശാലകള്‍ നിരോധിക്കുക, തീവ്രവാദത്തിനെതിരെ ജാഗ്രത പുലര്‍ത്തുക, തടവുപുള്ളികള്‍ക്ക് തീവ്രവാദവിരുദ്ധ ക്ലാസ് നല്‍കുക, വെളളക്കാരായ വംശീയവെറിയന്മാര്‍ക്കെതിരെ കര്‍ശന നപടിയെടുക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
പുറത്തുനടക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ബ്രിട്ടനിലെ സമാധാനപ്രിയരായ മുസ്ലിംകള്‍ക്കെതിരായി നിലപാടെടുക്കാന്‍ സമൂഹത്തില്‍ പലരും തയ്യാറാകുകയാണെന്നും ആയത് മുസ്ലിംകളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയാണെന്നും സര്‍ക്കാരിന്റെ മതകാര്യ ഉപദേശകന് കോളിന് ബ്ലൂം നിര്‍ദേശിക്കുന്നു.
india
മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; അതീവ ജാഗ്രതയില്‍
അഞ്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും തുടരുകയാണ്.

സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂര്‍ അതീവ ജാഗ്രതയില്‍. നേരത്തെ, അഞ്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും തുടരുകയാണ്. വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശമുണ്ട്. പ്രശ്നബാധിത മേഖലകളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും.
മെയ്തെയ് സംഘടനയുടെ ഭാഗമായ ആരംഭായ് തെങ്കോല്‍ നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. അറസ്റ്റിലായ നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തയ് വിഭാഗക്കാര്‍ റോഡുകള്‍ക്ക് നടുവില്‍ ടയറുകളും പഴയ ഫര്‍ണിച്ചറുകളും കത്തിച്ചു. സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.
തൗബാല്‍, ബിഷ്ണുപൂര്‍, ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, കാക്ച്വിങ് എന്നീ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയത്. സംഘര്‍ഷം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എംഎല്‍എമാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2023 മെയ് മുതല്‍ മണിപ്പൂരില്‍ മെയ്തെയ്കുകി വിഭാഗങ്ങള്‍ തമ്മില്‍ വംശീയ കലാപം നടക്കുകയാണ്. സംഘര്‍ഷത്തില്‍ ഇതുവരെ 260ല്‍ കൂടുതല്‍ ആളുകള്‍ മരിക്കുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
kerala
മാമോദിസ ചടങ്ങിനിടെ ഗുണ്ടകള്‍ ഏറ്റുമുട്ടി; കൊച്ചിയില്‍ 10 പേര്‍ക്കെതിരെ കേസ്
ഭായി നസീര്‍,തമ്മനം ഫൈസല്‍ എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

കൊച്ചിയില്‍ മാമോദിസ ചടങ്ങിനിടെ ഗുണ്ടകള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഭായി നസീര്‍,തമ്മനം ഫൈസല്‍ എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് മരടില്‍ സംഭവം നടന്നത്. സുഹൃത്തിന്റെ മകന്റെ മാമോദിസ ചടങ്ങിനെത്തിയതായിരുന്നു ഗുണ്ടകള്‍. ഇതിനിടെയുണ്ടായ ചെറിയ വാക്കു തര്‍ക്കം പിന്നീട് ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മരട് പൊലീസാണ് കേസെടുത്തത്.
kerala
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളിലല്‍ യെല്ലോ അലര്‍ട്ട്
ജൂണ്‍ 11ന് അഞ്ചു ജില്ലകളിലും ജൂണ്‍ 12ന് 8 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകും. നാളെ നാല് ജില്ലകളിലല്‍ യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
ജൂണ്‍ 11ന് അഞ്ചു ജില്ലകളിലും ജൂണ്‍ 12ന് 8 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 24നാണ് ഇക്കുറി കാലവര്‍ഷം എത്തിയത്. മെയ് 24 മുതല്‍ 31 വരെയുള്ള ഏഴ് ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് 440.5 ശതമാനം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.
-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
-
GULF2 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
india3 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്