Connect with us

kerala

പൊന്നമ്പല മേട്ടിലെ പൂജ; ഇടനിലക്കാരന്‍ അറസ്റ്റില്‍

രണ്ടാഴ്ച മുന്‍പാണ് ഇവര്‍ വനത്തില്‍ പ്രവേശിച്ചത്

Published

on

പൊന്നമ്പല മേട്ടില്‍ പൂജ നടത്തിയ സംഭവത്തില്‍ ഇടനിലക്കാരനായ കുമളി സ്വദേശി കണ്ണന്‍ അറസ്റ്റില്‍. കട്ടപ്പനയില്‍വച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പൂജയ്‌ക്കെത്തിയ നാരായണന്‍ നമ്പൂതിരിയെ വനംവകുപ്പ് ജീവനക്കാരനായ രാജേന്ദ്രന്‍ കറുപ്പയ്യ, സാബു മാത്യു എന്നിവരുമായി ബന്ധപ്പെടുത്തിയതു ഇയാളാണ്.

തൃശൂര്‍ തെക്കേക്കാട്ട് മഠം നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഒന്‍പതംഗസംഘമാണ് ഇവിടെ കടന്നുകയറി പൂജ നടത്തിയത്. സംഭവം വിവാദമായതോടെ പച്ചക്കാനം ഫോറസ്റ്റ് സ്‌റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. രണ്ടാഴ്ച മുന്‍പാണ് ഇവര്‍ വനത്തില്‍ പ്രവേശിച്ചത്. സംഘം തന്നെ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്ഡ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

kerala

ഇടത് ദുര്‍ഭരണത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്; കെ മുരളീധരന്‍

മുഖ്യമന്ത്രി രണ്ടാം മോദി ചമയുകയാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.

Published

on

ഇടത് ദുര്‍ഭരണത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മുഖ്യമന്ത്രി രണ്ടാം മോദി ചമയുകയാണെന്നും കെ. മുരളീധരന്‍ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ മൂത്തേടം പഞ്ചായത്ത് പര്യടനം പാലാങ്കരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാവങ്ങളുടെ പ്രയാസങ്ങള്‍ കാണാത്ത സര്‍ക്കാരാണ് പിണറായി സര്‍ക്കാറെന്നും ആശാ വര്‍ക്കര്‍മാര്‍ക്ക് മാന്യമായ വേതനം നല്‍കാതെ പി.എസ്.സി. അംഗങ്ങള്‍ക്ക് ലക്ഷങ്ങളുടെ ആനുകൂല്യമാണ് വാരിക്കോരി നല്‍കിയതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

അതേസമയം മനുഷ്യരുടെ വേദന മനസിലാക്കുന്ന കലാകാരനാണ് ആര്യാടന്‍ ഷൗക്കത്തെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന ഷൗക്കത്തിനെ നിയമസഭയിലേക്ക് അയക്കണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

അഫാനെ ആശുപത്രി സെല്ലിലേക്ക് മാറ്റി; ജയിലിലേക്ക് മാറ്റാന്‍ വൈകും

ജയിലില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ അഫാനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.

Published

on

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രി സെല്ലിലേക്ക് മാറ്റി. ജയിലില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ അഫാനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.

അഫാന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് സെല്ലിലേക്ക് മാറ്റുകയായിരുന്നു. അപകടനില തരണം ചെയ്തതിനാല്‍ കഴിഞ്ഞയാഴ്ച വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു. അതേസമയം അഫാനെ ജയിലിലേക്ക് മാറ്റാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ജയിലധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ 25നാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അഫാന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇതിനിടെ കഴുത്തിലെ ഞരമ്പുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങാന്‍ പ്രതിയുടെ സാന്നിധ്യം ആവശ്യമാണ്.

കൂട്ടക്കൊലപാതകം നടത്തിയ കേസില്‍ ഇയാള്‍ക്കെതിരെയുള്ള മൂന്ന് കുറ്റപത്രങ്ങള്‍ പൊലീസ് സമര്‍പ്പിച്ചിരുന്നു. സഹോദരന്‍ അഹ്‌സാന്‍, സുഹൃത്തായ ഫര്‍സാന, പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സാജിതാ ബീവി, പിതൃമാതാവ് സല്‍മ ബീവി എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്.

Continue Reading

kerala

അന്‍വര്‍ പാര്‍ട്ടി ചിഹ്നവും പതാകയും ദുരുപയോഗം ചെയ്തു; ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്

ദേശീയ നേതാക്കളുടെ പേരുകളും പാര്‍ട്ടി പതാകയും ചിഹ്നവുമെല്ലാം പി വി അന്‍വര്‍ ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി. അന്‍വറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്. ദേശീയ നേതാക്കളുടെ പേരുകളും പാര്‍ട്ടി പതാകയും ചിഹ്നവുമെല്ലാം പി വി അന്‍വര്‍ ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി പി വി അന്‍വര്‍ നാമനിര്‍ദേശപത്രിക നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. എന്നിട്ടും പാര്‍ട്ടിയുടെ പേര് ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന ജന. സെക്രട്ടറിമാരായ എം.കെ. അലി, എല്‍ദോ എബ്രഹാം, സംസ്ഥാന വൈസ് പ്രസിഡന്റ് ലിസി എലിസബത്ത് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ മലപ്പുറം ജില്ല കലക്ടര്‍ക്ക് പരാതി നല്‍കിയതായും അവര്‍ പറഞ്ഞു.

പി.വി. അന്‍വര്‍ പാര്‍ട്ടിയുടെ ചിഹ്നവും പതാകയും ഉപയോഗിക്കുന്നത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നും വോട്ടര്‍മാരില്‍ തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണമാകുമെന്നും നേതാക്കള്‍ ആരോപിച്ചു. പാര്‍ട്ടി പതാക ഉപയോഗിച്ചുള്ള പ്രചാരണം തടയാന്‍ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന കമ്മിറ്റി പി വി അന്‍വറിനെ പിന്തുണക്കില്ലെന്നും അന്‍വറും നോട്ടയും തമ്മിലാണ് മത്സരമെന്നും നേതാക്കള്‍ വ്യക്തമാക്കി.

Continue Reading

Trending