Connect with us

kerala

IPL: ഇന്ന് ലക്‌നൗയും മുംബൈയും മുഖാമുഖം

ഭാഗ്യത്തിന്റെ അകമ്പടിയില്‍ പ്ലേ ഓഫ് ബെര്‍ത്ത് സ്വന്തമാക്കിയവരാണ് മുംബൈ. ലക്‌നൗവും അവസാനത്തിലാണ് കസേര ഉറപ്പാക്കിയത്.

Published

on

ചെന്നൈ: തോറ്റാല്‍ പുറത്ത് എന്ന വാള്‍ മുകളില്‍ തൂങ്ങുമ്പോള്‍ ഇന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആദ്യ എലിമിനേറ്ററില്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ലക്‌നൗ സൂപ്പര്‍ ജയന്റ്‌സും മുഖാമുഖം. ചെപ്പോക്കില്‍ വൈകീട്ട് 7-30 ന് ആരംഭിക്കുന്ന പോരാട്ടത്തില്‍ ജയിക്കുന്നവര്‍ക്ക് ക്വാളിയഫയറില്‍ വിജയം നേടി ഫൈനലിലുമെത്താം. പക്ഷേ തോറ്റാല്‍ ബാഗുമായി മടങ്ങാം. ഭാഗ്യത്തിന്റെ അകമ്പടിയില്‍ പ്ലേ ഓഫ് ബെര്‍ത്ത് സ്വന്തമാക്കിയവരാണ് മുംബൈ. ലക്‌നൗവും അവസാനത്തിലാണ് കസേര ഉറപ്പാക്കിയത്.

സീസണിന്റെ തുടക്കത്തില്‍ നിരാശപ്പെടുത്തിയിരുന്നു രോഹിത് ശര്‍മയും സംഘവും. പക്ഷേ അവസാനത്തില്‍ സൂര്യകുമാര്‍ യാദവ്, കാമറുണ്‍ ഗ്രീന്‍ തുടങ്ങിയവരുടെ മികവില്‍ ഏത് സ്‌ക്കോറും ചേസ് ചെയ്ത് വിജയിക്കുന്നവരായി മാറിയ മുംബൈക്ക് ബൗളിംഗില്‍ തലവേദനയുണ്ട്. ഇംഗ്ലീഷുകാരന്‍ ജോഫ്രെ ആര്‍ച്ചറെ കോടികള്‍ക്ക് സ്വന്തം കൂടാരത്തിലെത്തിച്ച മുംബൈക്ക് ആ താരത്തിന്റെ സേവനം കിട്ടിയില്ല. പരുക്കില്‍ അദ്ദേഹം നാട്ടിലേക്ക് മടങ്ങിയ ശേഷം ക്രിസ് ജോര്‍ദ്ദാന്‍ വന്നുവെങ്കിലും വിശ്വസ്തനല്ല. ജാസോണ്‍ ബെഹറന്‍ഡോഫാണ് ന്യുബോള്‍ ബൗളര്‍. പക്ഷേ മുംബൈയുടെ ചാമ്പ്യന്‍ ബൗളറായി മാറിയിരിക്കുന്നത് പിയുഷ് ചാവ്‌ല എന്ന സീനിയര്‍ സ്പിന്നറാണ്. എല്ലാ മല്‍സരരങ്ങളിലും വിക്കറ്റ് നേടുന്ന ബൗളറായി അദ്ദേഹം പ്രതിയോഗികളില്‍ അങ്കലാപ്പുണ്ടാക്കുന്നു. ഇഷാന്‍ കിഷനും രോഹിതുമാണ് മുംബൈ ഇന്നിംഗ്‌സിന് തുടക്കമിടാറ്. അതില്‍ ഇന്നും മാറ്റമുണ്ടാവില്ല. മധ്യനിരയില്‍ കാമറുണ്‍ ഗ്രീന്‍ എന്ന ഓസ്‌ട്രേലിയക്കാരന്റെ കിടിലന്‍ ഇന്നിംഗ്‌സ് അവസാന മല്‍സരത്തില്‍ കണ്ടതാണ്.

മികച്ച ഫോമിലുള്ള സുര്യകുമാര്‍ യാദവുമാവുമ്പോള്‍ ഏത് സ്‌ക്കോറും പിന്തുടരാന്‍ മുംബൈക്ക് ധൈര്യമുണ്ട്. ബാറ്റിംഗ് തന്നെയാണ് ലക്‌നൗയുടെയും കരുത്ത്. കെ.എല്‍ രാഹുല്‍ പരുക്കില്‍ പുറത്തായ ശേഷം ടീമിനെ നയിക്കുന്ന ക്രുനാല്‍ പാണ്ഡ്യക്ക് ആത്മവിശ്വാസം മധ്യനിരയിലാണ്. മാര്‍ക്കസ് സ്റ്റോനിസും നിക്കോലാസ് പുരാനുമുള്ളപ്പോള്‍ വേഗതയില്‍ പേടിക്കാനില്ല. സ്റ്റോനിസ് അപാര മികവില്‍ കളിക്കുമ്പോള്‍ പുരാന്‍ നല്ല ഫീനിഷറാണ്. കൈല്‍ മേയേഴ്‌സ്, ക്വിന്റണ്‍ ഡി കോക്ക് എന്നിവരാണ് ഇന്നിംഗ്‌സിന് തുടക്കമിടാറ്. ദക്ഷിണാഫ്രിക്കക്കാരനായ ഡികോക്കിന് ഇത് വരെ പതിവ് ഫോമിലേക്ക് എത്താനായിട്ടില്ല. ബൗളിംഗില്‍ രവി ബിഷ്‌ണോയി, യാഷ് താക്കൂര്‍ എന്നിവരുണ്ട്.

crime

ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്‌

വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി

Published

on

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങള്‍ക്കാണ് ചാരുംമൂട്ടിലെ നാട്ടുകാര്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെന്‍ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ.

പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചോദ്യത്തിന്റെ ടോണ്‍ മാറി വാക്കു തര്‍ക്കമായി, പിന്നെ വഴക്കായി,ഒടുവില്‍ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ല് അവസാനിപ്പിക്കാന്‍ പൊലീസ് വരേണ്ടി വന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റ 4 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഗതാഗത സ്തംഭനം ഉണ്ടാക്കിയ കല്യാണത്തല്ലില്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

india

വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; ഫലപ്രഖ്യാപനത്തിന് ശേഷവും വിവിപാറ്റ് സൂക്ഷിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന്‍

സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

Published

on

ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് യന്ത്രത്തിനൊപ്പം 45 ദിവസം വിവിപാറ്റ് യൂണിറ്റുകളും സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എഴുതി നല്‍കിയാല്‍ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

ഏതെങ്കിലും ബൂത്തിലെ വോട്ടിങ് യന്ത്രം തിരിച്ചറിയാന്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമ നമ്പര്‍ സീരിയല്‍ നമ്പറുമായി ഒത്തുനോക്കണമെന്നും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

kerala

പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം

നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

Published

on

കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി മരിച്ചു. കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10:40 ഓടെയാണ് സംഭവം ഉണ്ടായത്.

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു.

സംഭവം സമയം മാതാപിതാക്കൾ പുരിയിടത്തിൽ മറ്റ് ജോലികളിൽ ആയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ രാവിലെ നടക്കും. കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ലിജു.

Continue Reading

Trending