gulf
ഹജ്ജ്; തീത്ഥാടകര്‍ ചെലവിനുള്ള റിയാലും വസ്ത്രങ്ങളും മരുന്നുകളും ഉള്‍പ്പടെ ഹാന്‍ഡ് ലഗേജും കൈവശം വെക്കണം
ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജ് കര്മ്മത്തിന് സഊദിയിലേക്ക് പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ പുണ്യ സ്ഥലങ്ങളില്‍ ചെലവിനുള്ള പണം നാട്ടില്‍ നിന്ന് തന്നെ സഊദി റിയാലായി മാറ്റി കൈവശം വെക്കണമെന്ന് കെഎംസിസി ഹജ്ജ് സെല്‍

അഷ്റഫ് വേങ്ങാട്ട്
റിയാദ്: ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജ് കര്മ്മത്തിന് സഊദിയിലേക്ക് പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ പുണ്യ സ്ഥലങ്ങളില്‍ ചെലവിനുള്ള പണം നാട്ടില്‍ നിന്ന് തന്നെ സഊദി റിയാലായി മാറ്റി കൈവശം വെക്കണമെന്ന് കെഎംസിസി ഹജ്ജ് സെല്‍ അറിയിച്ചു. ഇന്ത്യന്‍ രൂപയുമായി എത്തുന്നവര്‍ക്ക് കറന്‍സി പെട്ടെന്ന് മാറികിട്ടാന്‍ തടസം നേരിട്ടാല്‍ ചെലവിന് ബുദ്ധിമുട്ടാകുന്ന സാഹചര്യമുണ്ടെന്നും ചുരുങ്ങിയത് രണ്ടായിരത്തി അഞ്ഞൂറ് റിയാലെങ്കിലും കൈവശം വെക്കാന്‍ തീര്‍ത്ഥാടകര്‍ ശ്രദ്ധിക്കണമെന്നും ഹജ്ജ് സെല്‍ നേതാക്കള്‍ പറഞ്ഞു.
മദീനയില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന് ഹജ്ജ് കോ ഓഡിനേറ്ററായി ചുമതലയുള്ള മുന്‍ മലപ്പുറം ജില്ലാ കലക്ടര്‍ കൂടിയായ ജാഫര്‍ മാലിക്ക് ഇത്തരം തീത്ഥാടകര്‍ നേരിടുന്ന പ്രതിസന്ധി കെഎംസിസി ഹജ്ജ് സെല്ലുമായി പങ്ക് വെച്ചിരുന്നു.അതോടൊപ്പം ഇന്ത്യയില്‍ ഈയിടെ നിരോധിച്ച രണ്ടായിരം രൂപയുടെ കറന്‍സി സഊദിയില്‍ വിനിമയം നടത്താന്‍ സാധിക്കില്ല. ഇവിടെയുള്ള എക്സ്ചേഞ്ചുകള്‍ രണ്ടായിരം രൂപയുടെ നോട്ട് സ്വീകരിക്കുന്നില്ലെന്നും നാട്ടില്‍ നിന്ന് ഇന്ത്യന്‍ രൂപ കൊണ്ടുവരുന്നവര്‍ ഒരു കാരണവശാലും രണ്ടായിരത്തിന്റെ കറന്‍സി കൊണ്ടുവരരുതെന്നും ഹജ്ജ് സെല്‍ നേതാക്കള്‍ ഓര്‍മപ്പെടുത്തി.
കൂടാതെ ഒരേ വിമാനത്തില്‍ വരുന്നവര്‍ക്ക് വിത്യസ്ത താമസ കേന്ദ്രങ്ങളായതിനാല്‍ തീര്‍ത്ഥാടകരുടെ ലഗേജുകള്‍ അതാത് കേന്ദ്രങ്ങളിലെത്താന്‍ വൈകാനിടയുണ്ടെന്നും തീത്ഥാടകര്‍ അവരവരുടെ ഹാന്‍ഡ് ലഗേജില്‍ ഒരാഴ്ച്ചക്കുള്ള വസ്ത്രങ്ങളും മരുന്നുകളും ഉള്‍പ്പടെയുള്ള അവശ്യ വസ്തുക്കള്‍ സൂക്ഷിക്കണമെന്നും ഹജ്ജിന് പുറപ്പെടാനിരിക്കുന്നവരോഡും ബന്ധുക്കളോടും സഊദി കെഎംസിസി ഹജ്ജ് സെല്‍ ആവശ്യപ്പെട്ടു. ലഗ്ഗേജ് കിട്ടാന്‍ താമസിച്ചാല്‍ ഉപയോഗിക്കാനുള്ള വസ്ത്രങ്ങളും കഴിക്കുന്ന മരുന്നും ഹാന്‍ഡ് ലഗേജിലുണ്ടാകണമെന്നും ഹജ്ജ് സെല്‍ നേതാക്കളായ അഹമ്മദ് പാളയാട്ട് , മുജീബ് പൂക്കോട്ടൂര്‍, അരിമ്പ്ര അബൂബക്കര്‍, കുഞ്ഞിമോന് കാക്കിയ എന്നിവര്‍ പറഞ്ഞു.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന് എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala2 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News2 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
india2 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
kerala3 days ago
കനത്ത മഴ; കെ.എസ്.ഇ.ബിക്ക് 56.77 കോടി രൂപയുടെ നഷ്ടം
-
kerala3 days ago
എറണാകുളത്ത് ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍