Culture
‘വിജയേട്ടനെ നോക്കി കുരച്ചാല്‍ ഗോതമ്പുണ്ട തിന്നേണ്ടിവരും’; ഷാജഹാന്റെ അറസ്റ്റില്‍ പിണറായിയെ പരിഹസിച്ച് ജയശങ്കര്‍; വ്യക്തിവിരോധം തീര്‍ക്കുകയാണ് പിണറായിയെന്ന് ഷാജഹാന്‍

വിജയേട്ടനെ നോക്കി കുരച്ചാല്‍ ഗോതമ്പുണ്ട തിന്നേണ്ടിവരുമെന്ന് അഡ്വ ജയശങ്കര്‍. ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം സമരം ചെയ്യാനെത്തിയ കെ.എം ഷാജഹാനെ അറസ്റ്റു ചെയ്ത സംഭവത്തില്‍ പിണറായിയെ പരിഹസിക്കുകയാണ് ജയശങ്കര്‍. വി.എസ്സിന്റെ അഡീഷ്ണല്‍ പി.എസ് ആയിരുന്ന കാലം മുതല്‍ പിണറായിയുടെ കണ്ണിലെ കരടാണ് കെ.എം ഷാജഹാനെന്ന് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ലാവ്‌ലിന്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഷാജഹാന്‍ എക്കാലത്തും വിളിച്ചുപറഞ്ഞിട്ടുണ്ട്. പോലീസ് ആസ്ഥാനം ആര്‍.ഡി.എക്‌സുപയോഗിച്ചു തകര്‍ക്കാനും ബെഹറ സാറിനെ വധിക്കാനും ഗൂഢാലോചന നടത്തി എന്നാണ് ഷാജഹാനെതിരെയുള്ള ചാര്‍ജ്. ജാമ്യം കിട്ടുന്ന പ്രശ്‌നമില്ല. കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് അപേക്ഷ കൊടുത്തുകഴിഞ്ഞുവെന്നും മൂന്നാംമുറയും പ്രതീക്ഷിക്കാമെന്നും ജയശങ്കര്‍ പറയുന്നു. ഇത് എല്ലാ അലവലാതികള്‍ക്കുമുളള മുന്നറിയിപ്പാണ്. വിജയേട്ടനെ നോക്കി കുരച്ചാല്‍ ഗോതമ്പുണ്ട തിന്നേണ്ടിവരും-ഇങ്ങെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തിവിരോധം തീര്‍ക്കുന്നുവെന്ന് കെ.എം ഷാജഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലാവ്‌ലിന്‍ കേസില്‍ ഇടപെട്ടതിന് ദ്രോഹിക്കുന്നുവെന്ന് പോലീസ് കാവലില്‍ എല്‍.എല്‍.ബി പരീക്ഷയെഴുതാന്‍ എത്തിയപ്പോള്‍ ഷാജഹാന്‍ പറഞ്ഞു. ഇത് ഭരണഘടനാ ലംഘനമാണ്. ഒരു കുറ്റവും ചെയ്യാത്ത തനിക്ക് നീതി കിട്ടിയേ മതിയാകൂ. നടപടി വ്യക്തി വൈരാഗ്യവും രാഷ്ട്രീയ പകപോക്കലുമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ജയശങ്കറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
റഷ്യയില്‍ സ്റ്റാലിനും ചൈനയില്‍ മാവോയ്ക്കും റുമാനിയയില്‍ ചൗഷെസ്‌ക്യുവിനും ഉണ്ടായിരുന്ന സൗകര്യങ്ങള്‍ ഇവിടെ പിണറായി വിജയന് ലഭ്യമല്ല. എന്നാലും വിട്ടുകൊടുക്കാനല്ല ഭാവം.
വിഎസ്സിന്റെ അഡീഷണല്‍ പിഎസ് ആയിരുന്ന കാലം മുതല്‍ പിണറായിയുടെ കണ്ണിലെ കരടാണ് കെഎം ഷാജഹാന്‍. ബുദ്ധി ഉപദേശിച്ചു കൊടുത്ത് കാരണവരെ ജനപ്രിയ നായകനാക്കിയത് ഈ കുലംകുത്തിയാണെന്ന് വിജയേട്ടന്‍ ധരിച്ചു വശായി. ഷാജഹാനെ വിഎസ്സിന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കി, പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.
ഷാജഹാനു കോണ്‍ഗ്രസിലോ മുസ്ലിംലീഗിലോ ചേരാമായിരുന്നു. അതു ചെയ്തില്ല. പകരം വൈകിട്ട് ടിവി ചാനലുകളില്‍ ചെന്നിരുന്ന് പിണറായിയെ ചളുക്കാന്‍ തുടങ്ങി. ലാവലിന്‍ ഇടപാടില്‍ അഴിമതി നടന്നു, നടന്നു, നടന്നു എന്ന് ആവര്‍ത്തിച്ചു പറഞ്ഞു.
വിഎസ്സിന്റെയും ഉമ്മന്റെയും ഭരണകാലത്ത് പറഞ്ഞത് പോകട്ടെ. പിണറായി മുഖ്യമന്ത്രിയായ ശേഷവും അതേ അസംബന്ധം ആവര്‍ത്തിച്ചു.
മനുഷ്യന്റെ ക്ഷമയ്ക്കും ഒരതിരുണ്ട്. കണ്ണൂരെങ്ങാനും ആയിരുന്നെങ്കില്‍ കൊടി സുനിയോട് പറയാമായിരുന്നു. ഇത് പക്ഷേ, തിരുവനന്തപുരം ആയിപ്പോയി. പോരാത്തതിന് ഡോ.ഇക്ബാലിന്റെ ജ്യേഷ്ഠന്റെ മകനും.
അങ്ങനെ തക്കം നോക്കിയിരിക്കുമ്പോഴാണ്, ജിഷ്ണുവിന്റെ അമ്മയുടെ വരവ്. പിന്നെ എല്ലാം ഭംഗിയായി നടന്നു. മഹിജ ആശുപത്രിയില്‍, ഷാജഹാന്‍ ജയിലില്‍.
പോലീസ് ആസ്ഥാനം ആര്‍ഡിഎക്‌സുപയോഗിച്ചു തകര്‍ക്കാനും ബെഹറ സാറിനെ വധിക്കാനും ഗൂഢാലോചന നടത്തി എന്നാണ് ചാര്‍ജ്. ജാമ്യം കിട്ടുന്ന പ്രശ്‌നമില്ല. കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് അപേക്ഷ കൊടുത്തു കഴിഞ്ഞു. മൂന്നാംമുറയും പ്രതീക്ഷിക്കാം.
മനുഷ്യാവകാശ പ്രവര്‍ത്തകരോ സാംസ്‌കാരിക നക്കികളോ ഇതുവരെ ഒന്നും മിണ്ടിക്കേട്ടില്ല. ഇനി മിണ്ടാനും ഇടയില്ല. തിരിച്ചു കൊടുക്കാന്‍ അവാര്‍ഡും ബാക്കിയില്ല.
ഇത് എല്ലാ അലവലാതികള്‍ക്കുമുളള മുന്നറിയിപ്പാണ്. വിജയേട്ടനെ നോക്കി കുരച്ചാല്‍ ഗോതമ്പുണ്ട തിന്നേണ്ടിവരും.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala3 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india2 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
india3 days ago
യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്
-
kerala2 days ago
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
-
kerala2 days ago
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ