Connect with us

More

ധനുഷിനെ തേടുന്നത് കതിരേശന്‍-മീനാക്ഷി ദമ്പതികള്‍ മാത്രമല്ല; ഒരു ഗ്രാമം മുഴുവനാണ്

Published

on

ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുന്ന ദമ്പതികളായ കതിരേശന്‍-മീനാക്ഷി എന്നിവര്‍ക്കൊപ്പം കലൈചെല്‍വനെ തേടുന്നത് ഒരു ഗ്രാമം മുഴുവനാണ്. മധുര ജില്ലയിലെ മേലൂര്‍ താലൂക്കിലെ മാലമ്പട്ടി ഗ്രാമവും ഈ ദമ്പതികള്‍ക്കൊപ്പം കലൈചെല്‍വനെ അന്വേഷിക്കുകയാണ്. അവരുടെ കലൈചെല്‍വനാണ് തമിഴ് സൂപ്പര്‍താരം ധനുഷ് എന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു.

dhanush1

കുട്ടിക്കാലത്ത് സിനിമാ മോഹവുമായി നാടുവിട്ടതാണ് ധനുഷെന്നാണ് ദമ്പതികള്‍ ഉയര്‍ത്തുന്ന വാദം. ഈ വാദം തന്നെയാണ് മാലമ്പട്ടി ഗ്രാമവും ഉയര്‍ത്തുന്നത്. പതിനാറാം വയസ്സില്‍ നാടുവിട്ട കലൈചെല്‍വന്‍ പിന്നീട് ‘തുള്ളുവതോ ഇളമൈ’ എന്ന സിനിമയിലൂടെ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ദമ്പതികള്‍ മകനെക്കുറിച്ച് മനസ്സിലാക്കുന്നത്.സിനിമയില്‍ കണ്ട നായകന്‍ അവരുടെ
മകനാണെന്ന് ഗ്രാമം അവരെ അറിയിക്കുകയായിരുന്നു. സിനിമയിലെത്തിയ മകനെ സംവിധായകന്‍ കസ്തൂരിരാജ ഏറ്റെടുക്കുകയായിരുന്നുവെന്നാണ് കതിരേശന്‍-മീനാക്ഷി ദമ്പതികള്‍ പറയുന്നത്. എട്ടാം ക്ലാസുവരെ ധനുഷ് പഠിച്ചത് മേലൂരിലെ ആര്‍സി മിഡില്‍ സ്‌കൂളിലാണെന്ന് ദമ്പതികള്‍ പറയുന്നു. കലൈ ചെല്‍വനെ കണ്ടാല്‍ മനസ്സിലാകുന്ന അധ്യാപകര്‍ ഇവിടെയുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.

dhanush-main1

1985-ല്‍ ജനിച്ചെന്നു പറയുന്ന കലൈചെല്‍വനെ 2002-മുതലാണ് കാണാതാവുന്നത്. പ്രൈവറ്റ് ബസ് സ്റ്റോര്‍ കീപ്പറായ കതിരേശന്‍ വര്‍ഷങ്ങളായി ധനുഷിനെ തേടി അലഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. കസ്തൂരിരാജയുടെ വീട്ടിലെത്തിയപ്പോഴും ധനുഷിനെ കാണാന്‍ അവര്‍ കഴിഞ്ഞിരുന്നില്ല. ആദ്യ സിനിമയില്‍ ധനുഷ് തന്റെ നാടായി പറഞ്ഞത് മധുരയാണ്. പലകുറി ധനുഷിനെ കാണാന്‍ ശ്രമിച്ചപ്പോഴും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുവായ ഒരു അധ്യാപകന്‍ വഴിയാണ് മധുരയിലെ എസ് ടൈറ്റസ് എന്ന അഭിഭാഷകനെ പരിചയപ്പെടുന്നത്. ടൈറ്റസ് സൗജന്യമായാണ് ഇവര്‍ക്കുവേണ്ടി കേസ് വാദിക്കുന്നത്. സര്‍ക്കാര്‍ ആസ്പത്രിയില്‍ ജനിച്ചെന്ന് കസ്തൂരിരാജ കാണിച്ച ജനനസര്‍ട്ടിഫിക്കറ്റില്‍ റജിസ്‌ട്രേഷന്‍ നമ്പര്‍ ഇല്ല. ആര്‍.കെ വെങ്കടേശ പ്രഭു എന്ന പേരുള്ള ധനുഷിന്റെ ടിസിയില്‍ തിരിച്ചറിയല്‍ അടയാളം ചേര്‍ത്തിട്ടില്ലെന്നുള്‍പ്പെടെയുള്ള പോരായ്മകള്‍ എങ്ങനെവന്നുവെന്നുമാണ് ടൈറ്റസ് ചോദിക്കുന്നത്. കൂടാതെ വയസ്സിലും ജാതി നല്‍കിയതിലും വ്യത്യാസങ്ങളുണ്ടെന്നും അതുകൊണ്ടുതന്നെ ഇതെല്ലാം വ്യാജമാണെന്നും അദ്ദേഹം ആരോപിക്കുന്നു.

dhanush2

ധനുഷ് മകനാണെന്നും മാസംതോറും 65,000രൂപ ചിലവിന് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ദമ്പതികള്‍ രംഗത്തെത്തിയിരിക്കുന്നത്. മകനാണെന്ന് തെളിയിക്കുന്നതിന് ഡി.എന്‍.എ പരിശോധന നടത്താന്‍വരെ തയ്യാറാണെന്നും അവര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ദമ്പതികള്‍ക്കു പിറകില്‍ ഏതെങ്കിലും രീതിയിലുള്ള ഗൂഢ ശക്തികളുണ്ടോ എന്നത് തെളിയേണ്ട വസ്തുതയാണ്. ദമ്പതികള്‍ ഉന്നയിക്കുന്നത് പോലെ അവര്‍ക്ക് കലൈചെല്‍വന്‍ എന്ന മകനുണ്ടെങ്കില്‍ അവന്‍ എവിടെയാണെന്നത് ഒരു ചോദ്യചിഹ്നമാണ്. ഏറെ നാളായി കോടതിയിലെത്തിയിരിക്കുന്ന കേസില്‍ എന്തായിരിക്കും അവസാനമെന്നതും പ്രസക്തമാണ്. മദ്രാസ് ഹൈക്കോടതി ഏപ്രില്‍ 11നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. സംവിധായകന്‍ കെ കസ്തൂരിരാജയുടേയും ഭാര്യ വിജയലക്ഷ്മിയുടേയും മകനാണ് ധനുഷ്.

india

കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്‍ഹാസന്‍

Published

on

കര്‍ണാടകയില്‍ കമല്‍ഹാസന്‍ ചിത്രമായ തഗ് ലൈഫിന്റെ റിലീസിന് വിലക്ക്. കന്നഡയെ കുറിച്ചുള്ള കമല്‍ഹാസന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് കര്‍ണാടക ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വിലക്കിയിരിക്കുന്നത്. തെറ്റ് ചെയ്താലേ തിരുത്താറുള്ളൂവെന്നും അതിനാല്‍ തന്നെ താന്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിലക്കിന് ശേഷം കമല്‍ഹാസന്‍ പ്രതികരിച്ചു. മുന്‍പും തനിക്ക് ഇത്തരം പല ഭീഷണികള്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തഗ് ലൈഫ് സിനിമയുടെ ചെന്നൈയിലെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് കമല്‍ഹാസന്‍ കന്നഡ ഭാഷയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. കന്നഡ തമിഴില്‍ നിന്നാണ് രൂപം കൊണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനെതിരെ പിന്നീട് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തി.

കന്നഡയുമായി ബന്ധപ്പെട്ട കമല്‍ഹാസന്റെ പരാമര്‍ശങ്ങള്‍ കര്‍ണാടകയിലാകെ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ആള്‍ക്കൂട്ടം തഗ് ലൈഫ് സിനിമയുടെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ പരാമര്‍ശങ്ങള്‍ തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക രക്ഷണ വേദികെ ഔദ്യോഗികമായി പരാതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

Continue Reading

kerala

‘ഇടത് സ്ഥാനാര്‍ത്ഥിയുടെ വലിപ്പമൊക്കെ വോട്ടെണ്ണി കഴിയുമ്പോള്‍ അറിയാം’: പി.വി അന്‍വര്‍

Published

on

നിലമ്പൂർ: ഇടതു സ്ഥാനാർത്ഥി ശക്തനാണോ അല്ലയോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്ന് പി.വി. അൻവർ. മത്സരത്തിന്റെ കടുപ്പവും സ്ഥാനാര്‍ഥിയുടെ വലുപ്പവും എൽ.ഡി.എഫ് രാഷ്ട്രീയത്തിന്റെ വലുപ്പവുമൊക്കെ 23ാം തിയതി വോട്ടെണ്ണുമ്പോഴാണ് അറിയുകയെന്നും അതുവരെ എല്ലാവരും സമന്‍മാരല്ലെ എന്നും പി.വി അന്‍വര്‍ ചോദിച്ചു.

താൻ ഉയർത്തിക്കൊണ്ടുവന്ന പിണറായി വിരുദ്ധവികാരം നാട്ടിൽ ഉണ്ട്. ജനങ്ങളുടെ മനസല്ലേ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്. ആ മനസ് എന്താണെന്നത് 23ാം തിയതി അറിയാം. ആ മനസ് ഞാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പിണറായിസത്തിന് എതിരാണ്.

എം. സ്വരാജിന് മത്സരിക്കുന്നതിന് എന്താ കുഴപ്പം? എത്ര ശക്തിയുണ്ട് എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാം. ഓരോ ദിവസത്തെയും മനുഷ്യനെ നിത്യജീവിതത്തിൽ ബാധിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുപ്പ് ദിവസം ആളുകളുടെ മനസിനെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Health

2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായി: മന്ത്രി വീണാ ജോർജ്

രോഗിയെ വരും ദിവസങ്ങളിൽ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

Published

on

മലപ്പുറം ജില്ലയില്‍ വളാഞ്ചേരി മുനിസിപ്പാലിറ്റി ഏരിയയില്‍ കണ്ടെത്തിയ നിപ വൈറസ് ബാധിച്ച വ്യക്തിയുടെ 2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും രോഗിയുടെ ആരോഗ്യ സൂചകങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 12 ദിവസമായി രോഗി വെന്റിലേറ്ററിന്റെ സഹായം കൂടാതെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. ഇപ്പോള്‍ പൂര്‍ണമായും അന്തരീക്ഷവായുവാണ് ശ്വസിക്കുന്നത്, ഒരു ശ്വസന സഹായിയുടെ ആവശ്യമില്ല.

ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ഓക്സിജന്‍ സാച്ചുറേഷന്‍ തുടങ്ങിയ അടിസ്ഥാന സൂചകങ്ങള്‍ എല്ലാം സാധാരണ നിലയിലാണ്. കരള്‍, വൃക്കകള്‍ തുടങ്ങിയ ആന്തരിക അവയവങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു. രോഗി ബോധത്തിലേക്ക് തിരിച്ചു വന്നിട്ടില്ലെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും പതിയെ മെച്ചപ്പെടുന്നതായിട്ടാണ് കാണുന്നത്. ചിലപ്പോഴെങ്കിലും കണ്ണുകള്‍ ചലിപ്പിക്കുന്നുണ്ട്, രണ്ട് ദിവസമായി താടിയെല്ലുകള്‍ ചലിപ്പിക്കുകയും വേദനയോട് ചെറിയ രീതിയില്‍ പ്രതികരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. തുടര്‍ എംആര്‍ഐ പരിശോധനകളില്‍ അണുബാധ കാരണം തലച്ചോറില്‍ ഉണ്ടായ പരിക്കുകള്‍ ഭേദമായി വരുന്നതായി കാണുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൂടുതല്‍ വ്യാപനമില്ലാതെ രോഗബാധ കെട്ടടങ്ങും എന്ന് കരുതുന്നു. ആദ്യ അണുബാധ കണ്ടെത്തിക്കഴിഞ്ഞ് ഒരു പൂര്‍ണമായ ഇന്‍കുബേഷന്‍ പീരീഡ് (ആദ്യ രോഗിയില്‍ നിന്നും മറ്റൊരാള്‍ക്ക് അണുബാധ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പ്രകടമാക്കാന്‍ എടുക്കുന്ന പരമാവധി സമയം) പിന്നിട്ടു കഴിഞ്ഞു. എങ്കിലും കോള്‍ സെന്ററും മറ്റ് സൗകര്യങ്ങളും കുറച്ച് നാള്‍ കൂടി തുടരേണ്ടി വരും.

Continue Reading

Trending