Connect with us

india

ഏകീകൃത സിവില്‍ കോഡ്; രാജ്യത്തിന്റെ വൈവിധ്യം തകര്‍ക്കും: സ്റ്റാലിന്‍

കേന്ദ്ര നിയമ കമ്മീഷന് കത്തയച്ചു

Published

on

ചെന്നൈ: ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന്റെ വൈവിധ്യത്തിനും സാമൂഹിക ഘടനക്കും ഭീഷണിയാണെന്ന് തമി ഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. യു.സി.സിയില്‍ എ തിര്‍പ്പ് അറിയിച്ച് കേന്ദ്ര നിയമ കമ്മീഷന് അയച്ച കത്തിലാണ് സ്റ്റാലിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഭരണഘടനയുടെ അനുഛേദം 29 പ്രകാരം ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും ആദരിക്കുകയും മതേതരത്വത്തില്‍ അഭിമാനിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ഗോത്ര മേഖലകളിലെ ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും സംരക്ഷിക്കുമെന്ന് ഭരണഘടനയുടെ ആറാം പട്ടിക ഉറപ്പ് നല്‍കുന്നുണ്ട്.

എന്നാല്‍ യു.സി.സി അതിന്റെ പ്രകൃതത്തില്‍ തന്നെ പരമ്പരാഗത ആചാര, അനുഷ്ഠാനങ്ങളും ഗോത്ര വിഭാഗത്തിന്റെ വ്യക്തിത്വവും നിലനിര്‍ത്തുന്നതിന് വിഘാതമാണ്. രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക അസമത്വം പരിഗണിക്കാതെ യു.സി.സി നടപ്പിലാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും സ്റ്റാലിന്‍ കത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഓരോ വിഭാഗത്തിന്റെയും വിദ്യാഭ്യാസ, സാമ്പത്തിക വികസന സൂചികകള്‍ വ്യത്യസ്ഥമാണ്. എന്നാല്‍ എല്ലാവര്‍ക്കും ഒരു നിയമം എന്നത് ഈ അസന്തുലിതാവസ്ഥ വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മതവിഭാഗങ്ങള്‍ക്കിടയില്‍ സാമൂഹിക അസമത്വവും സമൂഹത്തില്‍ വിഭചനവും ഉണ്ടാക്കാന്‍ യു.സി.സി കാരണമാകും. വ്യക്തി സ്വാതന്ത്രത്തിന്‍മേലും മത സ്വാതന്ത്രത്തിന്‍മേലുമുള്ള കടന്നു കയറ്റമാണ് യു.സി.സിയെന്നും കത്തില്‍ സ്റ്റാലിന്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ യു.സി.സി രാജ്യത്തിന്റെ മതേതരത്വവും വൈവിധ്യവും തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിം ലീഗും കേന്ദ്ര നിയമ കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഏകീകൃത സിവില്‍ കോഡിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരെ ആദ്യ പ്രതിഷേധിച്ച പാര്‍ട്ടികളിലൊന്നാണ് ഡി.എം.കെ.
ഇത് ആദ്യം കൊണ്ടുവരേണ്ടത് ഹിന്ദു മതത്തിലാണെന്നും എല്ലാ ജാതിയില്‍പ്പെട്ട ആളുകളെയും ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണമെന്നുമാണ് ഡി.എം.കെ നേതാവും എം.പിയുമായ ടി.കെ.എസ് ഇളങ്കോവന്‍ പ്രതികരിച്ചത്. ഭരണഘടന അനുവദിച്ചതുകൊണ്ട് മാത്രം ഞങ്ങള്‍ക്ക് ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യമില്ല. എല്ലാ മതങ്ങള്‍ക്കും സംരക്ഷണമാണ് ലഭിക്കേണ്ടത്.

രാജ്യത്തെ ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി ആദ്യം ഉത്തരം പറയണം. രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് വഴിതിരിച്ചുവിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയാ ല്‍ എല്ലാ വിഭാഗങ്ങളിലെയും പൗരന്മാരുടെ അവകാശങ്ങളില്‍ വ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്നും സംസ്ഥാനത്തെ മതേതര ധാര്‍മ്മികത, ക്രമസമാധാനം, എന്നിവയി ല്‍ വിനാശകരമായ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ടെന്നും ഡി.എം.കെ ജനറല്‍ സെക്രട്ടറി ദുരൈ മുരുകനും അഭിപ്രായപ്പെട്ടിരുന്നു.

ഓരോ മതവും അവരുടെ വിശ്വാസങ്ങള്‍ക്കും മതഗ്രന്ഥങ്ങള്‍ക്കും അനുസൃതമായി, നൂറ്റാണ്ടുകളായി അനുഷ്ഠിക്കുന്ന തനതായ, വ്യതിരിക്തമായ ആചാരവും പാരമ്പര്യവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ക്രൂരമായ ബലപ്രയോഗത്തിലൂടെ അവരെ അസ്വസ്ഥരാക്കുക എന്നതും സ്വേച്ഛാധിപത്യത്തിലുടെ അവരെ അടിച്ചമര്‍ത്തത്തരുതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ കമ്മീഷൻ്റെ നിലപാട് ദുരൂഹം’; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് മല്ലികാർജുൻ ഖാര്‍കെ

കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

Published

on

തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത മറുപടിയുമായി മല്ലികാർജ്ജുൻ ഖാര്‍കെ. നേരിട്ട് നൽകിയ പരാതികൾ കമ്മീഷൻ അവഗണിച്ചു. ഭരണകക്ഷി നേതാക്കൾ നടത്തുന്ന നഗ്നമായ വർഗീയ, ജാതീയ പ്രസ്താവനകളിൽ കമ്മീഷന്റെ നിലപാട് ദുരൂഹമാണ്. കമ്മീഷന് മേൽ സർക്കാരിന്റെ സമ്മർദ്ദമുണ്ട്. കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ അനാവശ്യമായി നിരുത്തരവാദപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു എന്നും പാർട്ടി പ്രസിഡൻ്റ് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിന് ഇടപെടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി ആയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ഖാര്‍കെ രംഗത്തുവന്നത്.

Continue Reading

india

ഗ്യാന്‍വാപി നിന്ന സ്ഥലത്ത് അമ്പലം പണിയാന്‍ 400 സീറ്റ് തരണം:വിദ്വേഷ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി

രാമക്ഷേത്ര സ്ഥലത്ത് വീണ്ടും ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെടുന്നില്ലെന്നും നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതിനായി 400 സീറ്റ് എന്ന ലക്ഷ്യം നമുക്ക് കൈവരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

ബാരക്പൂര്‍: ഗ്യാന്‍വാപി മസ്ജിദ് നിന്ന സ്ഥലത്ത് അമ്പലം പണിയുമെന്ന വിദ്വേഷ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ . ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 400 സീറ്റ് നേടിയാല്‍ ഗ്യാന്‍വാപി മസ്ജിദ് നില്‍ക്കുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുമെന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രസ്താവന.

പതിനേഴാം നൂറ്റാണ്ടില്‍ ഗ്യാന്‍വാപി നില നിന്ന സ്ഥലത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
അവകാശപ്പെട്ടിരുന്നു.

‘ഗ്യാന്‍വാപി നിലനില്‍ക്കുന്ന സ്ഥലത്ത് നമുക്ക് കാണേണ്ടത് അമ്പലമാണ്. അതിനായി നമുക്ക് പരിശ്രമിക്കേണ്ടതുണ്ട്,’ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. രാമക്ഷേത്ര സ്ഥലത്ത് വീണ്ടും ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെടുന്നില്ലെന്നും നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതിനായി 400 സീറ്റ് എന്ന ലക്ഷ്യം നമുക്ക് കൈവരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1992 ഡിസംബറില്‍ ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്ത ബാബറി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 22ന് മോദിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങിലാണ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത് .

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് കൊണ്ടു വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ ഹിമന്ത ബിശ്വ ശര്‍മ്മ, പ്രധാന മന്ത്രിക്ക് ഇനിയും പൂര്‍ത്തിയാക്കാന്‍ നിരവധി ജോലികള്‍ ഉണ്ടെന്നും അതിനായി നിങ്ങള്‍ കൂടെ നില്‍ക്കണമെന്നും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

തര്‍ക്കസ്ഥലത്ത് ഹിന്ദു ക്ഷേത്രം നിര്‍മിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഡിസംബറിലെ ഉത്തരവിനെ ചോദ്യം ചെയ്ത് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി നല്‍കിയ ഹരജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഹിമന്തയുടെ പുതിയ വിദ്വേഷ പരാമര്‍ശം.

Continue Reading

india

കെജ്‌രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വ്; സാദിഖലി ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കെജ്‌രിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും.

Published

on

അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. നീതിപീഠം ജനാധിപത്യത്തെ എത്ര മാത്രം വിലമതിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന് ലഭിച്ച ഇടക്കാല ജാമ്യം.

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കെജ്‌രിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും.

രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങള്‍ ജനാധിപത്യ, മതേതര മുന്നണിക്ക് പ്രതീക്ഷയേകുന്നതാണ്. ജനധിപത്യത്തെ എല്ലാകാലത്തേക്കും തടവറയിലാക്കാന്‍ ഭരണകൂടത്തിന് സാധിക്കില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

Continue Reading

Trending