Connect with us

More

പുലിമുരുകനെ വിമര്‍ശിച്ചപ്പോള്‍ നേരിടേണ്ടി വന്ന ആക്രമണത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകരന്‍

Published

on

കോഴിക്കോട്: മാധ്യമപ്രവര്‍ത്തനത്തില്‍ വാര്‍ത്തകള്‍ സത്യസന്ധമായി അവതരിപ്പിച്ചപ്പോള്‍ നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെക്കുറിച്ച് വനിതാ മാധ്യമപ്രവര്‍തത്തക ഷാനി പ്രഭാകരന്‍. ‘എഡിറ്റര്‍മാരില്ലാത്ത മാധ്യമലോകം’ എന്ന സെമിനാറില്‍ സംസാരിക്കുമ്പോഴാണ് വാര്‍ത്തകള്‍ സത്യസന്ധമായ രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ദുരനുഭവങ്ങളെക്കുറിച്ച് ഷാനി പറഞ്ഞത്. പുലിമുരുകന്‍ ചിത്രത്തെക്കുറിച്ച് വിമര്‍ശിച്ചപ്പോള്‍ നേരിട്ട പ്രയാസങ്ങളും അവര്‍ വെളിപ്പെടുത്തി.

പുലിമുരുകന്‍ ചിത്രത്തിലെ സ്ത്രീവിരുദ്ധതയേയും വംശീയതയേയും വിമര്‍ശിച്ചതിനായിരുന്നു തനിക്കുനേരെ ആക്രമണമുണ്ടായത്. ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടംപിടിച്ചതിന്റെ പിറ്റേ ആഴ്ച്ചയിലായിരുന്നു സംഭവം. പുലിമുകനെ വിമര്‍ശിച്ച് ‘പറയാതെ വയ്യ’ എന്ന പരിപാടിയില്‍ പരാമര്‍ശമുണ്ടായിരുന്നു. നൂറ് കോടി ക്ലബ്ബിലെത്തുന്ന ചിത്രത്തില്‍പോലും എന്തിനായിരുന്നു സ്ത്രീവിരുദ്ധത? ഇത്രമേല്‍ ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന ജനകീയ താരത്തിന് പോലും സിനിമയില്‍ ഒളിഞ്ഞും തെളിഞ്ഞും വംശീയത കലര്‍ത്തേണ്ടി വരുന്നത് എന്തിനാണ്? എന്നിങ്ങനെയായിരുന്നു വിമര്‍ശനം. ഒരു സമുദായത്തിലെ ആളുകളെ വളരെ ടിപ്പിക്കലായി മോശക്കാരായി ചിത്രീകരിക്കുന്നുവെന്നും പറഞ്ഞതോടെയായിരുന്നു തനിക്കുനേരെ ആക്രമണം ഉണ്ടായത്. പരിപാടി എയര്‍ ചെയ്തതിനുശേഷം ഫോണ്‍വിളികള്‍ വന്നുകൊണ്ടിരുന്നു. പുലിമുരുകന്റെ നിര്‍മ്മാതാവുള്‍പ്പെടെ രംഗത്തുവന്നു.

അന്നൊരു ഞായറാഴ്ച്ചയായിരുന്നിട്ടും ചാനലിലെ മാര്‍ക്കറ്റിംങ് വിഭാഗവും ഓഫീസിലെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പ്രോഗ്രാം ചുമതലയുള്ള ജോണി സാര്‍ തന്നോട് ചോദിച്ചു. എന്നാല്‍ ചിത്രത്തില്‍ സ്ത്രീവിരുദ്ധത ഉണ്ടെന്നതില്‍ താന്‍ ഉറച്ചുനിന്നു. അത്തരം ഭാഗങ്ങള്‍ കാണിച്ചുതരാന്‍ തയ്യാറാണെന്നും പറഞ്ഞു. വിമര്‍ശനാത്മകമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ മാര്‍ക്കറ്റിംങ് വിഭാഗവും സമ്മര്‍ദ്ദത്തിലാഴ്ത്തി. എന്നാല്‍ പ്രോഗ്രാം എഡിറ്റ് ചെയ്യില്ലെന്നും തനിക്ക് ബോധ്യമുള്ള കാര്യമാണ് പറഞ്ഞതെന്നും പറഞ്ഞ് താനതില്‍ ഉറച്ചുനിന്നു. എഡിറ്റ് ചെയ്ത് പ്രോഗ്രാം സംപ്രേഷണം ചെയ്യേണ്ട എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സിനിമ ശരാശരിയിലും താഴെയാണ് എന്ന പരാമര്‍ശം പിന്‍വലിക്കണമെന്ന ആവശ്യം ആലോചിക്കാമെന്ന് പറയേണ്ടിവന്നു. എന്നാല്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് മാനേജ്‌മെന്റ് എത്തിയിരുന്നു. സംഭവത്തിനുശേഷം തനിക്കുനേരെ ഫേസ്ബുക്കില്‍ തെറിവിളി നടന്നു. പ്രൊഫൈല്‍ ചിത്രത്തിനു താഴെവന്ന് തെറിവിളിയായിരുന്നുവെന്നും ഷാനി പറയുന്നു. നോട്ട് നിരോധനത്തെ തുടര്‍ന്നും തനിക്കുനേരെ ആക്രമണം നടന്നതായി ഷാനി വെളിപ്പെടുത്തി. തന്റെ വീട്ടില്‍ എട്ടുലക്ഷം കള്ളപ്പണം ഉണ്ടെന്ന പോസ്റ്റര്‍ പ്രചരിപ്പിക്കുകയായിരുന്നു. ആദ്യ ചിരിച്ചുതള്ളിയെങ്കിലും പിന്നീട് സൈബര്‍സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.

ചാനലില്‍ എഡിറ്റര്‍മാര്‍ പല വെല്ലുവിൡകളും നേരിടേണ്ടി വരുന്നുണ്ടെന്ന് ഷാനി പറയുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ എഡിറ്റേര്‍സ് ആയി മാറേണ്ടത് ഓരോ പ്രേക്ഷകനുമാണ്. തത്സമയ ടെലിവിഷന്‍ ചര്‍ച്ചകളിലാണ് എഡിറ്ററുടെ അസാന്നിധ്യം നമ്മള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുകയെന്നും വസ്തുതകളുടെ കാര്യത്തില്‍ സംസാരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്നും ഷാനി കൂട്ടിച്ചേര്‍ത്തു. അറിയില്ലെങ്കില്‍ അറിയില്ല എന്ന് പറയുക.-ഷാനി പറയുന്നു.

kerala

സിപിഎമ്മിന്റെ കൊലവിളി മുദ്രവാക്യങ്ങള്‍ക്കെതിരെ കേസെടുക്കണം: പിഎംഎ സലാം

Published

on

സി.പി.എം പ്രവർത്തകർ സംസ്ഥാനത്തുടനീളം നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന കൊലവിളി മുദ്രാവാക്യങ്ങൾക്കെതിരെ കേസെടുക്കമമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. നിയമ വ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന ഭീഷണികളാണ് സി.പി.എമ്മുകാർ മുഴക്കുന്നത്. വണ്ടൂരിൽ മീഡിയ വൺ മാനേജിംഗ് എഡിറ്റർക്കെതിരെ കൈകൾ വെട്ടുമെന്നാണ് മുദ്രാവാക്യം വിളിച്ചത്.

മണ്ണാർക്കാട്ട് സ്വന്തം പാർട്ടിക്കാരനായ പി.കെ ശശിക്കെതിരെ അരിവാൾ കൊണ്ടൊരു പരിപാടിയുണ്ടെന്നും വേണ്ടി വന്നാൽ തല കൊയ്യുമെന്നും മുദ്രാവാക്യം വിളിച്ചു. കാസർക്കോട് കുമ്പളയിൽ സി.പി.എമ്മിന്റെ തന്നെ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഭരിക്കുന്ന പോലീസുകാർക്കെതിരെയാണ് കൈയും കാലും തലയും വെട്ടുമെന്ന് അലറി വിളിച്ച് പ്രകടനം നടത്തിയത്. സ്വന്തം നേതാവിന്റെ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ പോലീസുകാരുടെ സാന്നിധ്യത്തിൽ കൊലവിളി നടത്തിയിട്ടും പോലീസ് നോക്കി നിൽക്കുകയാണ്.

പോലീസിന്റെ അറിവോടെയാണ് ക്രമസമാധാന നില തകർക്കുന്ന വിധത്തിൽ മുദ്രാവാക്യങ്ങൾ മുഴുക്കുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥ പ്രകാരം കേസെടുക്കേണ്ട വകുപ്പുണ്ടായിട്ടും ആഭ്യന്തര വകുപ്പ് അനങ്ങാത്തത് സ്വന്തം പാർട്ടിക്കാരാണ് എന്നത് കൊണ്ട് മാത്രമാണ്. മറ്റേതെങ്കിലും പാർട്ടിയോ സംഘടനയോ ആണ് ഇങ്ങനെ മുദ്രാവാക്യം വിളിച്ചിരുന്നതെങ്കിൽ ഇതാകുമായിരുന്നില്ല പ്രതികരണം. സി.പി.എമ്മുകാർക്ക് കേരളത്തിൽ എന്തും ചെയ്യാമെന്ന സ്ഥിതി വന്നിരിക്കുകയാണ്. ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇത്തരം സംഭവങ്ങളിൽ കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പി.എം.എ സലാം ആവശ്യപ്പെട്ടു.

Continue Reading

kerala

‘പി.കെ. ശശിക്ക് യുഡിഎഫിലേക്ക് വരാം, ഇനിയും സിപിഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല’; സന്ദീപ് വാര്യർ

Published

on

പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് സന്ദീപ് വാര്യർ.നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം. തീരുമാനമെടുക്കേണ്ടത് മുതിർന്ന നേതാക്കളാണ്. പി.കെ. ശശി മണ്ണാർക്കാട് സിപിഎം കെട്ടിപ്പടുത്ത നേതാവാണ്. അദ്ദേഹത്തെയാണ് ഇപ്പോൾ തള്ളിപ്പറയുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഒരുകാലത്ത് ശശിക്കെതിരെ പറയാൻ തന്നെ ഒരു വിഭാഗം സിപിഎം നേതാക്കൾ നിർബന്ധിച്ചിരുന്നു. ടാർജറ്റ് ചെയ്യുകയാണെന്ന് തോന്നിയപ്പോൾ താൻ പിന്മാറിയെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

അതേസമയം പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഎം സംസ്ഥാന നേതൃത്വം. ഇനി മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്ന് നിർദേശം. പി കെ ശശിയോട് ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.

Continue Reading

india

കീം റാങ്ക് ലിസ്റ്റ്: കേരള സിലബസുകാരുടെ ഹർജി നാളെ സുപ്രീംകോടതിയിൽ, തടസ്സ ഹർജിയുമായി സിബിഎസ്ഇ

റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്

Published

on

ഡൽഹി: കീം പരീക്ഷ കേസിൽ സുപ്രീംകോടതിയിൽ തടസഹർജി നൽകി സിബിഎസ്ഇ വിദ്യാർഥികൾ. തങ്ങളുടെ ഭാഗം കൂടി കേട്ട് വിധി പറയണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പരീക്ഷഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കേരള സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ലഭിച്ച റാങ്കിൽ വലിയ ഇടിവ് സംഭവിച്ചതിനെ തുടർന്നായിരുന്നു നീക്കം. കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണയ്ക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. അതേ സമയം കീമിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.

ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി. പതിനായിര കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.

ഈ മാസം ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശി ജോൺ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ജോൺ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാർത്ഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി. ഇത്തരത്തിൽ വ്യാപകമായ രീതിയിലാണ് റാങ്ക് വ്യതിയാനം ഉണ്ടായത്.

Continue Reading

Trending