Connect with us

kerala

മദ്യത്തില്‍ സര്‍ക്കാരിലേക്ക് ഒഴുകുന്നത് കോടികള്‍; രണ്ട് വര്‍ഷത്തെ വരുമാനം 35,000 കോടി

മദ്യവില്‍പനയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാന സര്‍ക്കാരിലേക്ക് ഒഴുകിയത് കോടികള്‍. സമസ്ത മേഖലയിലും പരാജയമാകുമ്പോഴും ജനങ്ങളെ കുടിപ്പിച്ച്കിടത്തി മദ്യവില്‍പനയില്‍ ഇടത് സര്‍ക്കാര്‍ ലാഭംകൊയ്യുകയായിരുന്നു.

Published

on

ടി.കെ. ഷറഫുദ്ദീന്‍
കോഴിക്കോട്

മദ്യവില്‍പനയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാന സര്‍ക്കാരിലേക്ക് ഒഴുകിയത് കോടികള്‍. സമസ്ത മേഖലയിലും പരാജയമാകുമ്പോഴും ജനങ്ങളെ കുടിപ്പിച്ച്കിടത്തി മദ്യവില്‍പനയില്‍ ഇടത് സര്‍ക്കാര്‍ ലാഭംകൊയ്യുകയായിരുന്നു. ഓരോവര്‍ഷവും ക്രമാനുഗതമായ വര്‍ധനവാണ് റവന്യുവരുമാനത്തിലുണ്ടായതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ രണ്ട് വര്‍ഷത്തില്‍ 35,000 കോടിയാണ് മദ്യത്തിലൂടെമാത്രം ഖജനാവിലെത്തിയത്. 2021 മെയ് മുതല്‍ 2023 മെയ് വരെയുള്ള കണക്കാണിത്. 41.68 കോടി ലിറ്റര്‍ ഇന്ത്യന്‍നിര്‍മിത വിദേശമദ്യമാണ് ഈ കാലയളവില്‍ വിറ്റഴിച്ചത്. ബിവറേജസ് കോര്‍പറേഷന്‍(ബവ്കോ)വഴി 16.67 കോടി ലിറ്റര്‍ ബിയര്‍ ആന്റ് വൈന്‍ വില്‍പനനടത്തി വരുമാനമുണ്ടാക്കി. ആകെ വരുമാനം കണക്കാക്കുമ്പോള്‍ ഇന്ത്യന്‍നിര്‍മിത വിദേശമദ്യത്തിലൂടെ 31,911 കോടിരൂപയും ബിയര്‍ ആന്റ് വൈനിലൂടെ 3,050 കോടിയുമാണ് സര്‍ക്കാരിന് ലഭിച്ചത്.

കോടികള്‍ അധികംകൊയ്യാനുള്ള ലക്ഷ്യവുമായി മദ്യത്തിന്റെ ലഭ്യതയും വ്യാപനവും വര്‍ധിപ്പിക്കുന്നതാണ് സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപപിച്ച മദ്യനയമെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. മദ്യനയത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് രണ്ടാംപിണറായി സര്‍ക്കാരിന്റെകാലത്തെ മദ്യവരുമാന കണക്ക് പുറത്ത്വരുന്നത്. മദ്യത്തിന്റെ ഉപയോഗം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുന്നതിനായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ഓരോഘട്ടത്തിലും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വില്‍പന പുതിയ റെക്കോര്‍ഡുകള്‍ ഭേദിക്കുമ്പോള്‍ പ്രതിരോധം പ്രഹസനമാണെന്നതും വ്യക്തമാകുന്നു. മദ്യനയത്തെ പ്രതിപാദിച്ച് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് സമയത്ത് പുറത്തിറക്കിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ ട്രോളായിയെത്തിയിട്ടുണ്ട്.

നിലവിലുള്ള കണക്കുപ്രകാരം 5.95 ലക്ഷം ലിറ്റര്‍ വിദേശമദ്യമാണ് ഓരോദിവസവും വിറ്റ്പോകുന്നത്. മുന്‍ വര്‍ഷങ്ങളില്‍ മദ്യവില്‍പനശാലകളുടെ എണ്ണംക്രമീകരിച്ച് മദ്യഉപഭോഗത്തെ കാര്യമായി ബാധിച്ചിരുന്നെങ്കില്‍ കഴിഞ്ഞരണ്ട് വര്‍ഷമായി യഥേഷ്ടം ലഭിക്കുന്നസ്ഥിതിയുണ്ടായതാണ് വീണ്ടുംവില്‍പനകൂടാന്‍ കാരണമാക്കുന്നത്. കോവിഡ്സമയങ്ങളിലാണ് ബവ്കോ വലിയതോതില്‍ തിരിച്ചടി നേരിട്ടത്. വില്‍പനയില്‍ നേരിട്ട ഈ നഷ്ടം പിന്നീടുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ മറികടക്കുകയായിരുന്നു. വരുമാനംമാത്രംമുന്നില്‍കണ്ട് സര്‍ക്കാര്‍ മദ്യത്തെ പ്രോത്സാഹിക്കാന്‍ തീരുമാനിച്ചതോടെ വരുംവര്‍ഷങ്ങളിലും റെക്കോര്‍ഡുകള്‍ തിരുത്തികുറിക്കുമെന്നകാര്യം ഉറപ്പാണ്. സര്‍ക്കാര്‍ മദ്യനയം തിരുത്തണമെന്ന് മദ്യനിരോധന സമിതിയടക്കമുള്ള വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. അല്ലാത്തപക്ഷം പ്രത്യക്ഷസമരത്തിനൊരുങ്ങാനാണ് വിവിധ സംഘടനകളുടെ തീരുമാനം. ആദ്യഘട്ടമായി മദ്യനിരോധനസമിതി അധ്യക്ഷന്‍ ടി.എം രവീന്ദ്രന്‍ നാളെ മാനാഞ്ചിറ ഡിഡിഇ ഓഫീസിന് സമീപം ഉപവാസസമരം നടത്തും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗ്രൗണ്ടിൽ കുഴിയെടുത്തു കിടന്നും കഞ്ഞിവച്ചും പ്രതിഷേധം; സർക്കാരിന് ഡ്രൈവിങ് സ്കൂളുകാരുടെ ‘ടെസ്റ്റ്’

ടെസ്റ്റ് ബഹിഷ്‌കരിച്ചുകൊണ്ടുള്ള പണിമുടക്ക് തുടരാനാണ് സിഐടിയു ഒഴികെയുള്ള മറ്റെല്ലാ സംഘടനകളുടെയും തീരുമാനം.

Published

on

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരത്തെ ചൊല്ലി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറും ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സംഘടനകളും തമ്മിലുള്ള തര്‍ക്കം രൂക്ഷത്തിലേക്ക്‌. പ്രതിഷേധം മറികടന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ പ്രതിഷേധിച്ചു.

തിരുവനന്തപുരം മുട്ടത്തറയില്‍ ഇന്ന് ഡ്രൈവിങ് ടെസ്റ്റിന് ആരുമെത്തിയില്ല. തൃശൂരില്‍ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടില്‍ കുഴിയെടുത്ത് ആ കുഴിയില്‍ കിടന്ന് ഡ്രൈവിങ് സ്‌കൂളുകാര്‍ പ്രതിഷേധിച്ചു. കോഴിക്കോട് താമരശേരിയില്‍ സ്വകാര്യ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ കഞ്ഞിവച്ചും പ്രതിഷേധം അരങ്ങറി.

പരിഷ്‌കരിച്ച രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റില്‍ നിന്ന് പിന്നോട്ടില്ലെന്നും ഇന്നുമുതല്‍ പുതിയ രീതി നടപ്പാക്കി തുടങ്ങുമെന്നുമാണ് മന്ത്രിയുടെ തീരുമാനം. നിലവില്‍ വിദേശ സന്ദര്‍ശനം നടത്തുന്ന മന്ത്രി, അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശവും നല്‍കി. ഇന്ന് ടെസ്റ്റ് നടത്താന്‍ സമയം ലഭിച്ചിട്ടുള്ള അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തിയാല്‍ ടെസ്റ്റ് നടത്തണമെന്നായിരുന്നു നിര്‍ദ്ദേശം.

ഇതുകൂടാതെ കെഎസ്ആര്‍ടിസിയുടെയോ സര്‍ക്കാരിന്റെയോ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ കണ്ടെത്തി പരിഷ്‌കരിച്ച രീതിയിലുള്ള ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ടെസ്റ്റ് ബഹിഷ്‌കരിച്ചുകൊണ്ടുള്ള പണിമുടക്ക് തുടരാനാണ് സിഐടിയു ഒഴികെയുള്ള മറ്റെല്ലാ സംഘടനകളുടെയും തീരുമാനം. സ്‌കൂളുകളുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് ടെസ്റ്റ് നടത്താന്‍ പോയാല്‍ തടയാനുള്ള ഒരുക്കത്തിലാണ് വിവിധ സംഘടനകള്‍.

Continue Reading

kerala

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം; നടപടി കടുപ്പിച്ച് ഗതാഗതമന്ത്രി

സ്വന്തം വാഹനവുമായി വരുന്നവര്‍ക്ക് ടെസ്റ്റ് നടത്തും. സ്കൂളുകാരുടെ വാഹനമില്ലെങ്കില്‍ വാടകയ്ക്കെടുക്കാനും ശ്രമം.

Published

on

ഡ്രൈവിങ് സ്കൂള്‍ സമരം മറികടന്ന് ടെസ്റ്റ് പരിഷ്കാരം നടപ്പിലാക്കാന്‍ ഉറച്ച് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. നാളെ മുതല്‍ ടെസ്റ്റ് മുടങ്ങാതെ നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സ്വന്തം വാഹനവുമായി വരുന്നവര്‍ക്ക് ടെസ്റ്റ് നടത്തും. സ്കൂളുകാരുടെ വാഹനമില്ലെങ്കില്‍ വാടകയ്ക്കെടുക്കാനും ശ്രമം. കെഎസ്ആര്‍ടിസി ഭൂമിയില്‍‌ ഉള്‍പ്പെടെ ടെസ്റ്റിന് നിര്‍ദേശം. സമരം 9 ദിവസം പിന്നിട്ടതോടെയാണ് നടപടി കടുപ്പിച്ചത്.

Continue Reading

kerala

മലമ്പുഴ ഡാം നാളെ മുതൽ അഞ്ച് ദിവസത്തേക്ക് തുറക്കും

നാളെ രാവിലെ 10 മുതൽ നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടും.

Published

on

മലമ്പുഴ ഡാം നാളെ മുതൽ അഞ്ച് ദിവസത്തേക്ക് തുറക്കും. തീരുമാനം കടുത്ത വരൾച്ചയും കുടിവെള്ള ക്ഷാമവും കാരണം. നാളെ രാവിലെ 10 മുതൽ നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടും. ജലസേചനത്തിന് ഉപയോഗിക്കരുതെന്ന് നിർദേശം.

ജില്ലാ കളക്ടറാണ് ഡാം തുറക്കാൻ നിർദ്ദേശിച്ച് ഉത്തരവിട്ടത്.മലമ്പുഴ ഡാമിൽ നിന്ന് പുഴയിലേക്ക് നാളെ മുതൽ വെള്ളം തുറന്നുവിടും. നാളെ രാവിലെ 10 മണി മുതൽ 5 ദിവസത്തേക്ക് ആണ് നിയന്ത്രിത അളവിൽ വെള്ളം തുറന്നു വിടുകയെന്നും കളക്ടർ അറിയിച്ചു.

Continue Reading

Trending