Connect with us

kerala

മദ്യത്തില്‍ സര്‍ക്കാരിലേക്ക് ഒഴുകുന്നത് കോടികള്‍; രണ്ട് വര്‍ഷത്തെ വരുമാനം 35,000 കോടി

മദ്യവില്‍പനയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാന സര്‍ക്കാരിലേക്ക് ഒഴുകിയത് കോടികള്‍. സമസ്ത മേഖലയിലും പരാജയമാകുമ്പോഴും ജനങ്ങളെ കുടിപ്പിച്ച്കിടത്തി മദ്യവില്‍പനയില്‍ ഇടത് സര്‍ക്കാര്‍ ലാഭംകൊയ്യുകയായിരുന്നു.

Published

on

ടി.കെ. ഷറഫുദ്ദീന്‍
കോഴിക്കോട്

മദ്യവില്‍പനയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാന സര്‍ക്കാരിലേക്ക് ഒഴുകിയത് കോടികള്‍. സമസ്ത മേഖലയിലും പരാജയമാകുമ്പോഴും ജനങ്ങളെ കുടിപ്പിച്ച്കിടത്തി മദ്യവില്‍പനയില്‍ ഇടത് സര്‍ക്കാര്‍ ലാഭംകൊയ്യുകയായിരുന്നു. ഓരോവര്‍ഷവും ക്രമാനുഗതമായ വര്‍ധനവാണ് റവന്യുവരുമാനത്തിലുണ്ടായതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ രണ്ട് വര്‍ഷത്തില്‍ 35,000 കോടിയാണ് മദ്യത്തിലൂടെമാത്രം ഖജനാവിലെത്തിയത്. 2021 മെയ് മുതല്‍ 2023 മെയ് വരെയുള്ള കണക്കാണിത്. 41.68 കോടി ലിറ്റര്‍ ഇന്ത്യന്‍നിര്‍മിത വിദേശമദ്യമാണ് ഈ കാലയളവില്‍ വിറ്റഴിച്ചത്. ബിവറേജസ് കോര്‍പറേഷന്‍(ബവ്കോ)വഴി 16.67 കോടി ലിറ്റര്‍ ബിയര്‍ ആന്റ് വൈന്‍ വില്‍പനനടത്തി വരുമാനമുണ്ടാക്കി. ആകെ വരുമാനം കണക്കാക്കുമ്പോള്‍ ഇന്ത്യന്‍നിര്‍മിത വിദേശമദ്യത്തിലൂടെ 31,911 കോടിരൂപയും ബിയര്‍ ആന്റ് വൈനിലൂടെ 3,050 കോടിയുമാണ് സര്‍ക്കാരിന് ലഭിച്ചത്.

കോടികള്‍ അധികംകൊയ്യാനുള്ള ലക്ഷ്യവുമായി മദ്യത്തിന്റെ ലഭ്യതയും വ്യാപനവും വര്‍ധിപ്പിക്കുന്നതാണ് സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപപിച്ച മദ്യനയമെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. മദ്യനയത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് രണ്ടാംപിണറായി സര്‍ക്കാരിന്റെകാലത്തെ മദ്യവരുമാന കണക്ക് പുറത്ത്വരുന്നത്. മദ്യത്തിന്റെ ഉപയോഗം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുന്നതിനായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ഓരോഘട്ടത്തിലും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വില്‍പന പുതിയ റെക്കോര്‍ഡുകള്‍ ഭേദിക്കുമ്പോള്‍ പ്രതിരോധം പ്രഹസനമാണെന്നതും വ്യക്തമാകുന്നു. മദ്യനയത്തെ പ്രതിപാദിച്ച് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് സമയത്ത് പുറത്തിറക്കിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ ട്രോളായിയെത്തിയിട്ടുണ്ട്.

നിലവിലുള്ള കണക്കുപ്രകാരം 5.95 ലക്ഷം ലിറ്റര്‍ വിദേശമദ്യമാണ് ഓരോദിവസവും വിറ്റ്പോകുന്നത്. മുന്‍ വര്‍ഷങ്ങളില്‍ മദ്യവില്‍പനശാലകളുടെ എണ്ണംക്രമീകരിച്ച് മദ്യഉപഭോഗത്തെ കാര്യമായി ബാധിച്ചിരുന്നെങ്കില്‍ കഴിഞ്ഞരണ്ട് വര്‍ഷമായി യഥേഷ്ടം ലഭിക്കുന്നസ്ഥിതിയുണ്ടായതാണ് വീണ്ടുംവില്‍പനകൂടാന്‍ കാരണമാക്കുന്നത്. കോവിഡ്സമയങ്ങളിലാണ് ബവ്കോ വലിയതോതില്‍ തിരിച്ചടി നേരിട്ടത്. വില്‍പനയില്‍ നേരിട്ട ഈ നഷ്ടം പിന്നീടുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ മറികടക്കുകയായിരുന്നു. വരുമാനംമാത്രംമുന്നില്‍കണ്ട് സര്‍ക്കാര്‍ മദ്യത്തെ പ്രോത്സാഹിക്കാന്‍ തീരുമാനിച്ചതോടെ വരുംവര്‍ഷങ്ങളിലും റെക്കോര്‍ഡുകള്‍ തിരുത്തികുറിക്കുമെന്നകാര്യം ഉറപ്പാണ്. സര്‍ക്കാര്‍ മദ്യനയം തിരുത്തണമെന്ന് മദ്യനിരോധന സമിതിയടക്കമുള്ള വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. അല്ലാത്തപക്ഷം പ്രത്യക്ഷസമരത്തിനൊരുങ്ങാനാണ് വിവിധ സംഘടനകളുടെ തീരുമാനം. ആദ്യഘട്ടമായി മദ്യനിരോധനസമിതി അധ്യക്ഷന്‍ ടി.എം രവീന്ദ്രന്‍ നാളെ മാനാഞ്ചിറ ഡിഡിഇ ഓഫീസിന് സമീപം ഉപവാസസമരം നടത്തും.

kerala

നേരത്തെ പ്രഖ്യാപിച്ച പെരുന്നാള്‍ അവധി റദ്ദാക്കിയത് പ്രതിഷേധാര്‍ഹം: പിഎംഎ സലാം

Published

on

നേരത്തെ പ്രഖ്യാപിച്ച പെരുന്നാള്‍ അവധി റദ്ദാക്കിയത് പ്രതിഷേധാര്‍ഹമാണെന്നും വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. ബലിപെരുന്നാള്‍ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ജൂണ്‍ 6ന് (നാളെ) വെള്ളിയാഴ്ച നേരത്തെ അവധി ദിവസമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പെരുന്നാള്‍ ശനിയാഴ്ചയാണെന്ന ന്യായം പറഞ്ഞ് സര്‍ക്കാര്‍ വെള്ളിയാഴ്ചത്തെ അവധി ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ്. ഇത് ഏറെ പ്രതിഷേധാര്‍ഹമാണ്.

വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസവുമാണ്. പെരുന്നാള്‍ ശനിയാഴ്ച ആയതിനാല്‍ പ്രത്യേക അവധി നല്‍കേണ്ടിവരുന്നുമില്ല. ഈ സാഹചര്യത്തില്‍ നേരത്തെ പ്രഖ്യാപിക്കപ്പെട്ട പോലെ ജൂണ്‍ 6ന് വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കിയ നടപടി ഉടനെ പിന്‍വലിക്കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു. – പി.എം.എ സലാം പറഞ്ഞു.

 

Continue Reading

kerala

ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം

52 ദിവസമാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ (ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ)യാണ് നിരോധനം. 52 ദിവസമാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Continue Reading

kerala

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ അഞ്ചു വിദ്യാര്‍ത്ഥികളും പ്ലസ് വണ്‍ പ്രവേശനം നേടി, സ്‌കൂളിന് മുന്നില്‍ എംഎസ്എഫ്- കെഎസ്യു പ്രതിഷേധം

പ്രവേശനം നൽകിയ നടപടി വേദനാജനകമെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ഷഹബാസിൻ്റെ പിതാവ് ഇഖ്ബാൽ പറഞ്ഞു

Published

on

താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ അഞ്ചു വിദ്യാർത്ഥികളും പ്ലസ് വൺ പ്രവേശനം നേടി. താമരശ്ശേരി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലും കോഴിക്കോട് നഗരപരിധിയിലെ സ്കൂളുകളിലുമാണ് പ്രവേശനം നേടിയത്. താമരശ്ശേരി വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ കെഎസ്‌യുവിന്റെയും എംഎസ്എഫിന്റെയും വൻ പ്രതിഷേധമാണുണ്ടായത്. അതേസമയം പ്രവേശനം നൽകിയ നടപടി വേദനാജനകമെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ഷഹബാസിൻ്റെ പിതാവ് ഇഖ്ബാൽ പറഞ്ഞു.

ഹൈക്കോടതിയുടെ നിർദേശപ്രകാരം രാവിലെ 10 മണിയോടെയാണ് കുറ്റാരോപിതരായ വിദ്യാർഥികളെ പ്ലസ് വൺ പ്രവേശനത്തിനായി പുറത്തിറക്കിയത്. ഇതിൽ മൂന്നു പേർക്ക് താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രവേശനം ലഭിച്ചിരുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് ആയിരുന്നു താമരശ്ശേരി സ്കൂൾ പരിസരത്തുണ്ടായിരുന്നത് .വിദ്യാർത്ഥികളെ എത്തിക്കും മുമ്പ് പ്രതിഷേധിച്ച എംഎസ്എഫ് പ്രവർത്തകരെ ആദ്യം പോലീസ് അറസ്റ്റ് ചെയ്തു നീക്കി.പൊലീസ് അകമ്പടിയോടെ കുട്ടികളുമായുള്ള വാഹനമെത്തി. വാഹനത്തിന് മുന്നിൽ കെഎസ്‌യുവിന്റെ പ്രതിഷേധമുണ്ടായി. ബലം പ്രയോഗിച്ചു പ്രവർത്തകരെ വാഹനത്തിൽ കയറ്റി. വിദ്യാഭ്യാസ വകുപ്പിനെനെതിരെ പ്രതിഷേധം തുടരുമെന്ന് കെഎസ് യു അറിയിച്ചു.

അര മണിക്കൂറിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൂന്ന് കുട്ടികളേയും ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. കുട്ടികളുടെ സ്വഭാവ സർട്ടിഫിക്കറ്റിൽ തൃപ്തികരമല്ല എന്നായിരുന്നു രേഖപ്പെടുത്തിയത്. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതരോട് കൂടിയാലോചന നടത്തി ഇവർക്ക് പ്രവേശനം നൽകി. മറ്റ് രണ്ടു കുട്ടികൾ കോഴിക്കോട് നഗരത്തിലെ സ്കൂളുകളിലാണ് പ്രവേശനം നേടിയത്. പ്ലസ് വൺ പ്രവേശനത്തിനായി ഹൈക്കോടതി ഇന്ന് ഒരു ദിവസത്തെ സമയമായിരുന്നു അനുവദിച്ചത്. ഈ കുട്ടികളുടെ ജാമ്യാപേക്ഷ വിധി പറയുന്നതിനായി ഹൈക്കോടതി മാറ്റിയിരിക്കുകയാണ്.

Continue Reading

Trending