Connect with us

kerala

കത്ത് സംഘടിപ്പിച്ചത് വിഎസ് പറഞ്ഞിട്ട്; പിണറായി വിജയന്‍ ഇറക്കിവിട്ടില്ലെന്ന് ടി.ജി.നന്ദകുമാര്‍

തന്നെ ഒരിക്കലും പിണറായി ഇറക്കിവിട്ടിട്ടില്ലെന്നും നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. പിണറായിയെ മൂന്നോ നാലോ തവണ കണ്ടിട്ടുണ്ട്. ഒരിക്കലും തന്നോട് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞിട്ടില്ല

Published

on

സോളാര്‍ പീഡനപരാതിക്കു പിന്നിലെ ഗൂഢാലോചനയിലെ സി.പി.എം ബന്ധം തുറന്നുപറഞ്ഞ് ദല്ലാള്‍ നന്ദകുമാര്‍ രംഗത്ത്. പരാതിക്കാരിയുടെ കത്ത് സംഘടിപ്പിച്ചത് വിഎസ് പറഞ്ഞിട്ടെന്നും ഇതു സംബന്ധിച്ച് വിവരങ്ങള്‍ പിണറായിയെ ധരിപ്പിച്ചെന്നും ദീര്‍ഘമായ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.

കത്ത് വിഎസിനെ കാണിച്ചു, പിണറായിയെ വിവരങ്ങള്‍ ധരിപ്പിച്ചു. കത്ത് വാങ്ങിയത് പരാതിക്കാരിക്ക് 1.25 ലക്ഷം രൂപ നല്‍കിയാണ്. ‘കത്ത് തനിക്ക് നല്‍കിയത് ശരണ്യ മനോജെന്നും അദ്ദേഹം പറഞ്ഞു.

കത്തിനെക്കുറിച്ച് അറിയിച്ചപ്പോള്‍ പിണറായി ഒന്നും പറഞ്ഞില്ലെന്നും നന്ദകുമാര്‍. ‘ആ മുഖഭാവമായിരുന്നു പ്രതികരണം, പുറത്തേക്ക് വരേണ്ടതെന്ന തോന്നലുണ്ടാക്കി അത്. കത്ത് കണ്ട് വിഎസ് അത്ഭുതം തോന്നുന്നു’ എന്നു പറഞ്ഞു. പരാതിക്കാരിക്ക് മുഖ്യമന്ത്രിയെ കാണാന്‍ താന്‍ സൗകര്യം ഒരുക്കിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

തന്നെ ഒരിക്കലും പിണറായി ഇറക്കിവിട്ടിട്ടില്ലെന്നും നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. പിണറായിയെ മൂന്നോ നാലോ തവണ കണ്ടിട്ടുണ്ട്. ഒരിക്കലും തന്നോട് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞിട്ടില്ല. ‘ഒരിക്കല്‍ വിഎസിന്റെ മുറിയെന്ന് കരുതി കയറിയപ്പോള്‍ പിണറായി എന്തെന്നു ചോദിച്ചു’. തന്നെ കാണാന്‍ വന്ന നന്ദകുമാറിനെ ഇറക്കിവിട്ടെന്നാണ് പിണറായി സഭയില്‍ പറഞ്ഞത്.

പാര്‍ട്ടി സെക്രട്ടറിയായിരിക്കേ 2016ലാണ് പിണറായിയെ കണ്ടതെന്ന് നന്ദകുമാര്‍ പറഞ്ഞു. 2015ല്‍ പിണറായി ഒഴിഞ്ഞല്ലോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങള്‍ താന്‍ ഓര്‍ത്തിരിക്കേണ്ടതല്ല? എന്നായിരുന്നു മറുപടി. മുഖ്യമന്ത്രിയായ ശേഷം കണ്ടിട്ടില്ല .

19 പേജും 25 പേജുമുള്ള രണ്ട് കത്തുകള്‍ തന്റെ കൈവശം ഉണ്ടായിരുന്നുവെന്നും അതില്‍ 25 പേജ് വരുന്ന കത്തില്‍ വ്യക്തവും കൃത്യവുമായി ഉമ്മന്‍ചാണ്ടിയുടെ പേര് ഉള്‍പ്പെട്ടിരുന്നുെവന്നും നന്ദകുമാര്‍ പറയുന്നു. താന്‍ ഗൂഢാലോചന നടത്തിയെന്നും കത്ത് കെട്ടിച്ചമച്ചുവെന്നുമുള്ള തരത്തിലാണ് ആരോപണം. പിണറായി അധികാരമേറ്റ് 3 മാസം കഴിഞ്ഞ ശേഷമാണ് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയത്. അതില്‍ തനിക്ക് പങ്കില്ലെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു

Published

on

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.

1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

Continue Reading

kerala

ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്

Published

on

പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് മാനസികമായ പീഡിപ്പിച്ച സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരന്‍ അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്.

ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ്ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത്. ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്ന് ബിന്ദു പരാതി നൽകി.

നേരത്തെ കന്റോണ്‍മെന്റ് എസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഎസ്‌ഐ പ്രസന്നനെയും, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്‍ട്ടിന്മേല്‍ എസ്‌ഐ എസ് ജി പ്രസാദിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്‌ഐ പ്രസന്നന്‍ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാര്‍ജ് മാത്രമാണ് പ്രസന്നനു ഉണ്ടായിരുന്നത്.കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്.

Continue Reading

kerala

‘ദേശീയപാത നിര്‍മ്മാണത്തില്‍ പൊതുമരാമത്ത് വകുപ്പിന് പങ്കില്ല’: പിണറായി വിജയന്‍

Published

on

ദേശീയ പാത നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചെയ്യുന്നത് ദേശീയ പാത അതോറിറ്റിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമി ഏറ്റെടുത്ത് കൊടുക്കുന്നതാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ദേശീയ പാത നിര്‍മിക്കുന്നതില്‍ ദേശീയ പാത അതോറിറ്റിയ്ക്ക് പ്രത്യേകമായ സജീകരണങ്ങളുണ്ട്. അതില്‍ ഒരു തരത്തിലുള്ള പങ്കാളിത്തവും പൊതുമരാമത്ത് വകുപ്പിനോ സംസ്ഥാന സര്‍ക്കാരിനോ ഇല്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്.

 

Continue Reading

Trending