Connect with us

News

ബ്രസീലില്‍ വിമാനം തകര്‍ന്ന് 14 മരണം

ബ്രസീലില്‍ വിമാനം തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു.

Published

on

ബ്രസീലില്‍ വിമാനം തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു. 12 യാത്രക്കാരും പൈലറ്റും സഹ പൈലറ്റുമാണ് മരിച്ചത്. നോര്‍ത്തണ്‍ ആമസോണിലെ ബാഴ്‌സലോണയിലാണ് അപകടമുണ്ടായത്.

അപകടത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ബ്രസീല്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. കനത്ത മഴയും മോശം കാലാവസ്ഥയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

kerala

ലോകകേരള സഭ: സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് കെ.പി.സി.സി

പ്രവാസി ക്ഷേമം ഉറപ്പുവരുത്താന്‍ ലോകകേരള സഭയ്ക്ക് കഴിയാത്ത സാഹചര്യത്തില്‍ ഒ.ഐ.സി.സി ഇന്‍കാസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഗ്ലോബല്‍തലത്തിലുള്ള പ്രവാസി സംഗമം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

Published

on

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് കേരളസഭകളിലായി 280 ഓളം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതില്‍ എത്രയെണ്ണം നടപ്പാക്കിയെന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് ഒ.ഐ.സി.സി ഇന്‍കാസിന്റെ വിവിധ രാജ്യങ്ങളിലെ ചുമതല വഹിക്കുന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമം ഉറപ്പുവരുത്താന്‍ ലോകകേരള സഭയ്ക്ക് കഴിയാത്ത സാഹചര്യത്തില്‍ ഒ.ഐ.സി.സി ഇന്‍കാസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഗ്ലോബല്‍തലത്തിലുള്ള പ്രവാസി സംഗമം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാനും പരിഹാരം കാണാനുമുള്ള വേദിയായി പ്രവാസികള്‍ ലോകകേരള സഭയെ കാണുമ്പോള്‍, അവരെ സഹായിക്കാതെ അവരുടെ മറവില്‍ ധൂര്‍ത്ത് നടത്തുക മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മുന്‍ ലോകകേരള സഭയുടെ പേരില്‍ വ്യാപക പണപ്പിരവ് നടത്തി കീശവീര്‍പ്പിക്കകയും ഭക്ഷണത്തിനും താമസത്തിനുമായി കോടികള്‍ ഖജനാവില്‍ നിന്ന് ഒഴുക്കുകയും ചെയ്തു. കഴിഞ്ഞ ലോകകേരള സഭയില്‍ ലഭിച്ച 67 നിര്‍ദ്ദേശങ്ങളെല്ലാം വെള്ളത്തില്‍ വരച്ചത് പോലെ മാഞ്ഞുപോയി. ഒരിക്കലും നടത്താന്‍ സാധിക്കാത്ത മോഹനവാഗ്ദാനങ്ങള്‍ നിരത്തി മുഖ്യമന്ത്രിയും ഇടതുസര്‍ക്കാരും പ്രവാസികളെ വഞ്ചിക്കുന്നതല്ലാതെ ഒരു പ്രയോജവും കേരളസഭകൊണ്ടില്ല.

ബജറ്റ് എയര്‍, പ്രവാസി യൂണിവേഴ്‌സിറ്റി, പ്രവാസി പുനരധിവാസം, എന്‍.ആര്‍.ഐ കണ്‍സ്ട്രഷന്‍ കമ്പനി, പ്രവാസി ബാങ്ക് പോലുള്ള പിണറായി സര്‍ക്കാരിന്റെ വാഗ്ദാനം ഇപ്പോഴും കടലാസില്‍ മാത്രമാണുള്ളത്. കേരള സഭയുടേയും മേഖലാ സമ്മേളനങ്ങളുടേയും ചെവാക്കിയ തുകയുടെ കണക്കുകള്‍ ഓഡിറ്റിംഗ് വിധേയമാക്കിയാല്‍ ധൂര്‍ത്തിന്റെ ആഴം വ്യക്തമാകും. ലോക കേരള സഭകള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന സര്‍ക്കാരിന്റെയും നോര്‍ക്കയുടേയും പക്കല്‍ പ്രവാസികളുടെ കൃത്യമായ കണക്കോ, കോവിഡ് മൂലം മരിച്ച പ്രവാസികളുടെ കണക്കോ ഇല്ലെന്നും യോഗം കുറ്റപ്പെടുത്തി.

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍, രാഷ്ട്രീയകാര്യ സമിതി അംഗം എം ലിജു, ഒ.ഐ.സി.സി ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള, വി.പി സജീന്ദ്രന്‍, എം.എം നസീര്‍, പി.എ സലീം, പഴകുളം മധു, ജോസി സെബാസ്റ്റ്യന്‍, എ.അബ്ദുള്‍ മുത്തലീബ്, കെ.പി ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

india

സിഎഎ നടപ്പിലാക്കി കേന്ദ്രം; പൗരത്വ സർട്ടിഫിക്കറ്റ് നൽകി തുടങ്ങി

സിഎഎയുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ നീക്കം

Published

on

രാജ്യത്ത് പൗരത്വ ഭേദ​ഗതി നിയമം നടപ്പിലാക്കി കേന്ദ്ര സർക്കാർ. അതിന്റെ ഭാ​ഗമായി പൗരത്വ സർട്ടിഫിക്കറ്റ് നൽകി തുടങ്ങി. ഡൽഹിയിലെ 14 പേർക്കാണ് ആദ്യഘട്ടത്തിൽ പൗരത്വ സർട്ടിഫിക്കറ്റ് നൽകിയത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് സർട്ടിഫിക്കറ്റ് കൈമാറിയത്. ആദ്യം അപേക്ഷിച്ചവർക്കാണ് പൗരത്വം നൽകിയതെന്ന് കേന്ദ്രം അറിയിച്ചു. മാർച്ച് 11 നാണ് കേന്ദ്രസർക്കാർ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്.

പൗരത്വ ഭേദ​ഗതി നിയമവുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ നീക്കം.

Continue Reading

kerala

ബജറ്റ് വിഹിതം നല്‍കാതെ തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ വഞ്ചിച്ചു, നഷ്ടമായത് 3000 കോടി; പ്രതിഷേധവുമായി എല്‍.ജി.എം.എല്‍

യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മാര്‍ച്ച് 31ന് അര്‍ദ്ധരാത്രി വരെ ട്രഷറികളില്‍ ബില്ലുകള്‍ സ്വീകരിക്കുകയും പണം അനുവദിക്കുകയും ചെയ്തിരുന്നു.

Published

on

തിരുവനന്തപുരം : 2023-24 സാമ്പത്തിക വര്‍ഷത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ബജറ്റ് വിഹിതം പൂര്‍ണ്ണമായി അനുവദിക്കാതെ സര്‍ക്കാര്‍ കബളിപ്പിച്ചുവെന്ന് ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് (എല്‍.ജി.എം.എല്‍). ഇതിലൂടെ 3000 കോടിയോളം രൂപയാണ് നഷ്ടപ്പെട്ടത്.

സര്‍ക്കാര്‍ പിടിച്ചു വെച്ച തുക ഈ വര്‍ഷം അധിക വിഹിതമായി അനുവദിക്കണമെന്നും ഇല്ലെങ്കില്‍ ജനപ്രതിനിധികള്‍ക്ക് ശക്തമായ പ്രക്ഷോഭ രംഗത്തിറങ്ങേണ്ടി വരുമെന്നും എല്‍.ജി.എം.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഷറഫുദ്ദീന്‍, ഭാരവാഹികളായ സി.മുഹമ്മദ് ബഷീര്‍ മണ്ണാര്‍ക്കാട്, അഡ്വ.എ.കെ മുസ്തഫ പെരിന്തല്‍മണ്ണ, ഗഫൂര്‍ മാട്ടൂല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സര്‍ക്കാറിന്റെ ബജറ്റ് വിഹിതം കണക്കാക്കി പദ്ധതി തയ്യാറാക്കിയ തദ്ദേശ സ്ഥാപനങ്ങള്‍ക്ക്, പ്രവൃത്തി പൂര്‍ത്തീകരിച്ചപ്പോള്‍ പണം അനുവദിക്കാതെ സര്‍ക്കാര്‍ ഒഴിഞ്ഞു മാറുകയായിരുന്നു. മെയിന്റനന്‍സ് ഗ്രാന്റിന്റെ അവസാന ഗഡുവായ 1215 കോടിയും ജനറല്‍ പര്‍പ്പസ് ഗ്രാന്റിലെ അവസാന മൂന്ന് ഗഡുക്കളായ 557 കോടിയും 2023-24 സാമ്പത്തിക വര്‍ഷം അനുവദിച്ചിട്ടില്ല. ഇത്തരത്തില്‍ ബജറ്റ് വിഹിതം അനുവദിക്കാത്ത സാഹചര്യം ഇതിന് മുമ്പുണ്ടായിട്ടില്ല.

അനുവദിച്ച ബജറ്റ് വിഹിതത്തില്‍ തന്നെ 487.8 കോടിയുടെ മെയിന്റനന്‍സ് ഗ്രാന്റ് ബില്ലുകളും 668.32 കോടി രൂപയുടെ വികസന ഫണ്ട് ബില്ലുകളും മാര്‍ച്ച് 31ന് ശേഷം തുക അനുവദിക്കാതെ തിരിച്ചു നല്‍കി. ഇത്ര വലിയ തുകയുടെ ബില്ലുകള്‍ മടക്കിയ നടപടിയും അസാധാരണമാണ്. മാര്‍ച്ച് 27 വരെ മാത്രമാണ് ട്രഷറികളില്‍ ബില്ല് സ്വീകരിച്ചത്. ഇതിന് ദിവസങ്ങള്‍ക്ക് മുമ്പ് സമര്‍പ്പിച്ച ബില്ലുകള്‍ പോലും മാര്‍ച്ച് 31ന്‌ശേഷം ട്രഷറികളില്‍ നിന്നും മടക്കി നല്‍കിയിട്ടുണ്ട്.

യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മാര്‍ച്ച് 31ന് അര്‍ദ്ധരാത്രി വരെ ട്രഷറികളില്‍ ബില്ലുകള്‍ സ്വീകരിക്കുകയും പണം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലം മുതല്‍ ട്രഷറി കുരുക്ക് ആരംഭിച്ചു. ഇത്തവണ ഒക്ടോബര്‍ മുതല്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തുകയും ബജറ്റ് വിഹിതം വൈകിപ്പിക്കുകയുമാണുണ്ടായത്. നിശ്ചിത സമയത്തിനകം പദ്ധതി പൂര്‍ത്തീകരിച്ചിട്ടും പണം അനുവദിക്കാതെ ബില്ല് തിരിച്ച് നല്‍കിയ നടപടി തദ്ദേശസ്ഥാപനങ്ങളെ തളര്‍ത്തും.

തിരിച്ചു നല്‍കിയ ബില്ലുകളുടെ തുക 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നും കണ്ടെത്തണമെന്ന നലിപാടിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഈ സാഹചര്യമുണ്ടായാല്‍ നിലവില്‍ അംഗീകാരം വാങ്ങിയ 2024-25 വര്‍ഷത്തെ മിക്ക പദ്ധതികളും ഉപേക്ഷിക്കേണ്ടി വരും. സര്‍ക്കാറിന്റെ വികലമായ നയങ്ങള്‍ മൂലം രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി തദ്ദേശസ്ഥാപനങ്ങളില്‍ കെട്ടിവെക്കാനാണ് ധനവകുപ്പ് ശ്രമിച്ചത്.

തിരിച്ച് നല്‍കിയ ബില്ലുകളുടെ തുക അധിക വിഹിതമായി അനുവദിക്കുന്നതിനും 2023-24 വര്‍ഷത്തെ മെയിന്റനന്‍സ് ഗ്രാന്റിന്റെയും ജനറല്‍ പര്‍പ്പസ് ഗ്രാന്റിന്റെയും അവസാന ഗഡുക്കള്‍ പൂര്‍ണ്ണമായും 2024-25 വര്‍ഷത്തില്‍ അധിക വിഹിതമായി അനുവദിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. 24 മുനിസിപ്പാലിറ്റികള്‍ക്ക് തടയപ്പെട്ട ധനകാര്യ കമ്മീഷന്‍ ഗ്രാന്റും 2024-25 വര്‍ഷത്തില്‍ അധികമായി ലഭ്യമാക്കുന്നതിനും നടപടി സ്വീകരക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Continue Reading

Trending