Connect with us

kerala

സയ്യിദ് സാദിഖലി തങ്ങളുടെ പ്രസ്താവനയെ വളച്ചൊടിച്ച് കെ ടി ജലീൽ; പ്രതിഷേധം

എംഎൽഎ യും മന്ത്രിയും ആയിരുന്ന മുൻകോളേജ് അധ്യാപകൻ കൂടിയായ ജലീൽ വിശ്വാസം എന്നതിനെ വികൃതവൽക്കരിക്കുകയാണ് ചെയ്തിരിക്കുന്നത് .സ്വർഗ്ഗത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന തങ്ങളുടെ പ്രസ്താവനയെ വളച്ചൊടിച്ച ജലീൽ ലീഗിലില്ലാതിരുന്ന പല രാഷ്ട്രീയ നേതാക്കളെയും പേരുകൾ എടുത്തുപറഞ്ഞ് അവരൊന്നും സ്വർഗ്ഗത്തിൽ പോയില്ലേ എന്ന് ചോദിക്കുകയാണ് ജലീൽ ചെയ്തത്.

Published

on

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ തിരൂരിൽ നടത്തിയ പ്രസംഗത്തിൽ വിശ്വാസം മുറുകെ പിടിക്കണമെന്ന പരാമർശത്തെ വിമർശിച്ച് മുൻമന്ത്രിയും സിപിഎം അനുകൂലിയുമായ കെ ടി ജലീൽ. ഹരിത പതാക മുസ്ലിംലീഗിന്റെ നേതാക്കൾ നമുക്ക് നൽകിയതാണ് .ആ മഹാന്മാരുടെ പാത പിൻപറ്റി പ്രതിസന്ധികളിൽ പതറാതെ മുന്നോട്ടു നീങ്ങണം .അർഷിന്റെ തണൽ വരെ കിട്ടാൻ പോന്നതാണ്. പ്രയത്നിക്കുക ‘ വിശ്വാസത്തോടെ മുന്നോട്ട് പോവുക. അല്ലാഹു വിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ ” എന്നാണ് മുസ്ലിം ലീഗ് അണികളെ നോക്കി തങ്ങൾ ആഹ്വാനം ചെയ്തത് .

മുസ്ലിം ലീഗ് അണികൾ ദൈവവിശ്വാസം ഉള്ളവരും ഇഹലോകത്തിലും പരലോകത്തിലും വിശ്വസിക്കുന്നവരും ആണ് .അവൻറെ / അവളുടെ ഓരോ പ്രവർത്തനവും വിശ്വാസത്തിൽ അധിഷ്ഠിതവുമാണ്. നല്ല പ്രവൃത്തിക്ക് നല്ല ഫലം കിട്ടും .എന്ന വിശ്വാസവും തിന്മ പ്രവർത്തിക്കുന്നവർക്ക് നരകം ലഭിക്കുമെന്ന വിശ്വാസവും മുസ്ലിം ലീഗിനുണ്ട്. ഇത് മുറുകെപ്പിടിച്ച് സ്വർഗ്ഗത്തിനു വേണ്ടി പ്രവർത്തിക്കണമെന്നാണ് തങ്ങൾ ഉപദേശിച്ചത്. വിശ്വാസം മുറുകെ പിടിക്കണം എന്ന് മുസ്ലിം ലീഗിൻറെ എല്ലാകാലത്തെയും അഭിപ്രായവും ആണ്. മഹാന്മാരായ നേതാക്കളെല്ലാം ഇത് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതുമാണ്.
എന്നാൽ തങ്ങളുടെ ഈ പ്രസ്താവനയെ വളച്ചൊടിച്ച് വികൃതമാക്കിയിരിക്കുകയാണ് സിപിഎമ്മിന് വേണ്ടി കെ ടി ജലീൽ. എംഎൽഎ യും മന്ത്രിയും ആയിരുന്ന മുൻകോളേജ് അധ്യാപകൻ കൂടിയായ ജലീൽ വിശ്വാസം എന്നതിനെ വികൃതവൽക്കരിക്കുകയാണ് ചെയ്തിരിക്കുന്നത് .സ്വർഗ്ഗത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന തങ്ങളുടെ പ്രസ്താവനയെ വളച്ചൊടിച്ച ജലീൽ ലീഗിലില്ലാതിരുന്ന പല രാഷ്ട്രീയ നേതാക്കളെയും പേരുകൾ എടുത്തുപറഞ്ഞ് അവരൊന്നും സ്വർഗ്ഗത്തിൽ പോയില്ലേ എന്ന് ചോദിക്കുകയാണ് ജലീൽ ചെയ്തത്.

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending