Connect with us

kerala

മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണം: കെ.സുധാകരന്‍ എംപി

ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

Published

on

ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയും ഗവര്‍ണ്ണറും ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാന്‍ ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഗവര്‍ണ്ണറും സംസ്ഥാന സര്‍ക്കാരുമാണ് ഇപ്പോള്‍ കേരളത്തിലേത്. ഗവര്‍ണ്ണറിലൂടെ അമിതാധികാരം സംസ്ഥാന സര്‍ക്കാരിന് മുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഗവര്‍ണ്ണര്‍ -മുഖ്യമന്ത്രിപോര്.  കേന്ദ്രസര്‍ക്കാരിന്റെ താല്‍പ്പര്യം സംരക്ഷിക്കും വിധം ഗവര്‍ണ്ണര്‍ പെരുമാറരുത്. അത് ഭരണഘടനാ വിരുദ്ധമാണ്. ഗവര്‍ണ്ണരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും പാരാതിയുണ്ട്. അധികാരത്തിന്റെ തണലില്‍ സിപിഎമ്മും സര്‍ക്കാരും നടത്തിയ നിയമവിരുദ്ധ നടപടികള്‍ക്ക് കുടപിടിക്കാനാണ് മുഖ്യമന്ത്രി ഗവര്‍ണ്ണറുടെ മേല്‍ സ്വാധീനം ചെലുത്തുന്നത്.ലോകായുക്തയുടെ അധികാരം കുറയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണ്.തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നയാളാവണം ഗവര്‍ണ്ണര്‍ എന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. അതിനാലാണ് അവരിരുവരും തമ്മിലുള്ള സൗഹൃദ അന്തരീക്ഷം തകര്‍ന്നത്. ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി എന്നീ പദവികള്‍ക്ക് നിയമാനുസൃതം നല്‍കേണ്ട ബഹുമാനം കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. എന്നാല്‍ ആ പദവി വഹിക്കുന്നവര്‍ നിയമത്തിനും ഭരണഘടനയ്ക്കും വിരുദ്ധവുമായി പ്രവര്‍ത്തിച്ചാല്‍ അതിനെ കോണ്‍ഗ്രസിന് പിന്തുണയ്‌ക്കേണ്ട ആവശ്യമില്ല. രണ്ടുപേരോടും കോണ്‍ഗ്രസിന് ആവശ്യപ്പെടാനുള്ളത് ഭരണഘടനാ വിധേയമായി പ്രവര്‍ത്തിക്കാനുള്ള സന്‍മനസ്സ് കാട്ടണമെന്നാണെന്നും സുധാകരന്‍ പറഞ്ഞു.

ലോകായുക്തയുടെ ആത്മാവിനെ കൊല്ലുന്ന ഭേദഗതിബില്ല് കോണ്‍ഗ്രസ് എതിരാണ്. ഗവര്‍ണ്ണര്‍ ഒപ്പിടാത്ത എട്ടു ബില്ലുകളില്‍ ഒരെണ്ണം ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്നതാണ്. ദുരിതാശ്വാസനിധി ദുര്‍വിനിയോഗവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്തയുടെ പരിഗണനയ്ക്കു വന്നപ്പോഴാണ് അതിന്റെ ചിറകരിയുന്ന ഭേദഗതിബില്ല് സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ക്ക് വിട്ടത്.ഭരണഘടനയുടെ നിയമപരിധിയില്‍ നിന്ന് ഗവര്‍ണ്ണര്‍ തെറ്റുചൂണ്ടിക്കാട്ടിയാല്‍ സര്‍ക്കാരത് തിരുത്തണം. ഗവര്‍ണ്ണര്‍ പദവിയെ റബ്ബര്‍ സ്റ്റാംമ്പായി കാണാന്‍ കോണ്‍ഗ്രസിനാവില്ല. ഗവര്‍ണ്ണറും തന്റെ അധികാര പരിധി ലംഘിക്കാതെ തന്നില്‍ അര്‍പ്പിതമായ ഭരണഘടനാ ബാധ്യതയും ചുമതലയും നിറവേറ്റണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ ധാരണയുടെ ഭാഗമായി മതേതര വോട്ടുകളെ ഭിന്നിപ്പിക്കാനുള്ള നാടകത്തിന്റെ ഭാഗമാണോ മുഖ്യമന്ത്രി-ഗവര്‍ണ്ണര്‍ പോരെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പര്‌സപരം തമ്മിത്തല്ലുമ്പോഴെല്ലാം മുഖ്യമന്ത്രിയും ഗവര്‍ണ്ണറും തിരഞ്ഞെടുപ്പ് രാഷ്ട്രീയ ലക്ഷ്യത്തോടെ ഒരുമിക്കേണ്ടയിടങ്ങളില്‍ യോജിപ്പോടെ പ്രവര്‍ത്തിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

യൂണിവേഴ്‌സികളെ സിപിഎം അനുഭാവികള്‍ക്ക് പിന്‍വാതില്‍ വഴി ജോലി നല്‍കാനുള്ള ഇടം മാത്രമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്്. യൂണിവേഴ്‌സിറ്റികള്‍ക്ക് വൈസ് ചാന്‍സിലര്‍മാരും കോളേജുകള്‍ക്ക് പ്രിന്‍സിപ്പല്‍ മാരും ഇല്ലാതായിട്ട് നാളെത്രെയായി. മുഖ്യമന്ത്രിയും ഗവര്‍ണ്ണറും തമ്മിലുള്ള പോര് അസാധാരണമായ സംഭവമാണ്.സത്യസന്ധവും നിഷ്പക്ഷവുമായി ഭരണഘടനാ ഉത്തരവാദിത്തം നിര്‍വഹിക്കേണ്ട ഗവര്‍ണ്ണറും മുഖ്യമന്ത്രിയും പരസ്പരം പോരാടിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലെന്നും സുധാകരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചന്ദ്രിക എജ്യു എക്‌സല്‍ വിദ്യാഭ്യാസ പ്രദര്‍ശനങ്ങള്‍ക്ക് ഇന്ന് തുടക്കം

Published

on

ചന്ദ്രിക വിദ്യാഭ്യാസ പ്രദർശന പരിപാടിയായ എജ്യൂ – എക്‌സൽ 2024ന് ഇന്ന് കോഴിക്കോട് മെജസ്റ്റിക്ക് ഓഡിറ്റോറിയത്തിൽ തുടക്കമാകും. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ പാസായ വിദ്യാർത്ഥികൾക്കും യു ജി വിദ്യാർത്ഥികൾക്കും ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് വഴികാട്ടിയായി മാറുന്ന എജ്യു എക്‌സൽ വിദ്യാഭ്യാസ പ്രദർശനത്തിന്റെ ഭാഗമായി വിവിധ സെമിനാറുകൾ, സ്‌കോളർഷിപ്പ് അവസരങ്ങൾ, വിവിധ കരിയർ, മോട്ടിവേഷൻ സ്പീക്കർമാർ, വിദ്യാഭ്യാസ വിദഗ്ദ്ധർ തുടങ്ങിയവരുമായി സംവദിക്കാൻ അവസരം, വിദേശ വിദ്യാഭ്യാസ സാധ്യതകളെ കുറിച്ചുള്ള ചർച്ച വേദി ഉൾപ്പടെ വിദ്യാർത്ഥികൾക്ക് ഉപകാര പ്രദമായ നിരവധി സെഷനുകളുണ്ടാകും.

ഫുൾ എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ആദരിക്കും. ചന്ദ്രിക വിജയമുദ്ര A+ എന്ന പേരിൽ സംഘടിപ്പിക്കുന്ന എ പ്ലസ് കാരെ ആദരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://chandrikanavathi.in/ ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.

2024 മെയ് 14, 15 മെജസ്റ്റിക്ക് ഓഡിറ്റോറിയം കോഴിക്കോട്, പതിനെട്ടിന് മഞ്ചേരി വി പി ഹാൾ, ഇരുപതിന് തിരൂർ തുഞ്ചൻ മെമ്മോറിയൽ ഹാൾ, ഇരുത്തി രണ്ടിനു കണ്ണൂർ സാധു ഓഡിറ്റോറിയം, ഇരുപത്തി അഞ്ചിന് വയനാട് , ഇരുപത്തി ഏഴ് പട്ടാമ്പി, മുപ്പതിനു കൊല്ലം എന്നീ പരിപാടികൾക്ക് ശേഷം ജൂൺ ഒന്നിന് ആലുവയിൽ നടക്കുന്ന പരിപാടിയോട് കൂടി സമാപിക്കുമെന്നു ചന്ദ്രിക ഡെപ്യുട്ടി ജനറൽ മാനേജർ എസ്. മുഹമ്മദ് നജീബ് അറിയിച്ചു.

Continue Reading

kerala

ആശുപത്രിയിലേക്ക് പോകുന്നവഴി കാര്‍ ചെളിയില്‍ കുടുങ്ങി; രോഗി മരിച്ചു

ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം

Published

on

മലപ്പുറം: വളാഞ്ചേരി തിണ്ടലത്ത് കാര്‍ ചെളിയില്‍ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

നെഞ്ചുവേദന അനുഭവപ്പെട്ട സെയ്താലിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് ചെളിയില്‍ കുടുങ്ങിയത്. നാട്ടുക്കാര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം.

Continue Reading

kerala

പൊന്നാനി ബോട്ടപകടം; അനുശോചനം രേഖപ്പെടുത്തി അബ്ദുസമദ് സമദാനി എം.പി

അപകടകത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Published

on

പൊന്നാനി ബോട്ടപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി അബ്ദു സമദാനി എം.പി.  അപകടകത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.ഫെയ്‌സ്ബുക്കിലൂടെയാണ് അബ്ദു സമദ് സമദാനി അനുശോചനം രേഖപ്പെടുത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ സഹോദരങ്ങളുടെ ബോട്ട് കപ്പലിടിച്ചു തകര്‍ന്ന സംഭവം നാടിനെ നടുക്കിയ വലിയ ദുരന്തമായി.
കാണാതാവുകയും പിന്നീട് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്ത പൊന്നാനി പള്ളിപ്പടിയിലെ പിക്കിന്റെ ഗഫൂര്‍, അഴീക്കല്‍ കുറിയമാക്കാനകത്ത് സലാം എന്നിവരുടെ വേര്‍പാട് എല്ലാവരെയും സങ്കടപ്പെടുത്തുന്നതാണ്.
ബോട്ടില്‍ ഉണ്ടായിരുന്ന നാലു പേര് രക്ഷപ്പെട്ട് കരക്കെത്തിയത് നമ്മെ ആശ്വാസം കൊള്ളിക്കുമ്പോഴും ഈ രണ്ടു സഹോദരന്മാരുടെ വേര്‍പാട് വലിയ ആഘാതമായിത്തന്നെ അവശേഷിക്കുന്നു.

ദുരന്ത സംബന്ധിയായ ആശ്വാസ നടപടികള്‍ക്കായി ജില്ലാ കളക്ടറേയും എസ്പിയെയും ഫോണില്‍ ബന്ധപ്പെട്ടു സംസാരിച്ചു. പരമാവധി നഷ്ടപരിഹാരത്തിനുള്ള അടിയന്തിര നടപടികള്‍ക്കായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് തത്സംബന്ധമായ റിപ്പോര്‍ട്ട് അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ പ്രത്യേകമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മഴ അടുത്ത് വരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളായ ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ മുന്‍കരുതലുകളും ഉണ്ടാകണം.

രോഗ ചികിത്സക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ആയതിനാല്‍ ഡിസ്ചാര്‍ജ് ആയ ഉടനെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി വിടപറഞ്ഞ സഹോദരങ്ങളുടെ വീടുകളില്‍ എത്തിച്ചേരാന്‍ ഉദ്ദേശിക്കുന്നു.
ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു തിരിച്ചെത്തിയവര്‍ എത്രയും വേഗത്തില്‍ ആരോഗ്യവും സ്വസ്ഥതയും വീണ്ടെടുക്കട്ടെ. അപകടത്തില്‍ നമ്മോട് വിട പറഞ്ഞു പോയ സഹോദരങ്ങളുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത് ജനങ്ങള്‍ക്കും ഈ ദുഃഖം താങ്ങാനുള്ള കരുത്ത് ഉണ്ടാകട്ടെ. അവര്‍ ഇരുവരെയും സര്‍വ്വശക്തനായ കാരുണ്യവാന്‍ മഗ്ഫിറത്തിലേക്ക് ചേര്‍ക്കട്ടെ’.

 

Continue Reading

Trending