News
വെള്ളമില്ല; അവശ്യവസ്തുക്കളില്ല, തീരാ ദുരിതവും കണ്ണീരുമായി ഗസ്സയിലെ സ്ത്രീകള്‍
സ്ത്രീകളുടെയും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുടെയും സ്ഥിതിയാണ് ഏറെ ദയനീയം.

ഗസ്സ: ഇസ്രാഈലിന്റെ അതിഭീകരമായ വ്യോമാക്രണങ്ങളില്‍ തകര്‍ന്നടിഞ്ഞ ഗസ്സയില്‍ വെള്ളവും അവശ്യവസ്തുക്കളും കിട്ടാതെ ഫലസ്തീനികള്‍ നരകിക്കുകയാണ്. സ്ത്രീകളുടെയും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുടെയും സ്ഥിതിയാണ് ഏറെ ദയനീയം. ശുചീകരിക്കാന്‍ മാര്‍ഗങ്ങളില്ലാതെ സ്ത്രീകള്‍ ആര്‍ത്തവം വൈകിപ്പിക്കുന്ന മരുന്നുകള്‍ കഴിക്കാന്‍ നിര്‍ബന്ധിതരായിരിക്കുയാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൂട്ടപലായനവും ആളുകള്‍ തിങ്ങിനിറഞ്ഞ ജീവിതചുറ്റുപാടുകളും ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. ഇസ്രാഈല്‍ ജലവിതരണം തടസ്സപ്പെടുത്തിയതോടെ അത്യാവശ്യത്തിനുപോലും വെള്ളം കിട്ടുന്നില്ല. സാനിറ്ററി പാഡുകളും ടാംപോണുകളും പോലെ ആര്‍ത്തവകാല ശുചിത്വ ഉല്പന്നങ്ങള് കിട്ടാത്തതുകാരണം ആര്‍ത്തവം നീട്ടിവെക്കുന്നതിന് നോറെത്തിസ്റ്ററോണ്‍ പോലുള്ള മരുന്നുകള്‍ കഴിച്ചാണ് സ്ത്രീകള്‍ മുന്നോട്ടുപോകുന്നത്. അമിതമായ രക്തസ്രാവവും വേദനാജനകമായ ആര്‍ത്തവം തുടങ്ങിയ സാഹചര്യങ്ങളില്‍ അസ്വസ്ഥതയും വേദനയും ഒഴിവാക്കുന്നതിനാണ് സധാരണ ഗതിയില്‍ ഈ ഗുളികള്‍ കഴിക്കുന്നത്. എന്നാല്‍ ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് ക്രമരഹിതമായ രക്തസ്രാവം, ഓക്കാനം, തലകറക്കം, ആര്‍ത്തവചക്രത്തിലെ മാറ്റങ്ങള്‍ തുടങ്ങി ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു. പക്ഷേ, സമ്പൂര്‍ണ ഉപരോധത്തിനും ഇസ്രാഈലിന്റെ നിരന്തര വ്യോമാക്രമണങ്ങള്‍ക്കുമിടയില്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് സല്‍മ ഖാലിദ് എന്ന സ്ത്രീയെ ഉദ്ധരിച്ച് അല്‍ജസീറ പറയുന്നു.
കടുത്ത ഭീതിയും ഡിപ്രഷനും അസ്വസ്ഥ നിറഞ്ഞ ചുറ്റുപാടുകളും ആര്‍ത്തവചക്രത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. മരുന്നും മെഡിക്കല്‍ സാമഗ്രികളും എവിടെയും കിട്ടാനില്ല. ഫാര്‍മസികള്‍ പലതും അടഞ്ഞിരിക്കുകയാണ്. അത്യാവശ്യ ശുചീകരണത്തിനുപോലും വെള്ളമില്ല. ബാത്ത്റൂമുകള്‍ അത്യാവശ്യ സന്ദര്‍ഭത്തില്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ദിവസങ്ങളുടെ ഇടവേൡ ഒരു തവണ മാത്രമാണ് കുളിക്കുന്നതെന്നും ഫലസ്തീനികള്‍ പറയുന്നു. കുട്ടികളടക്കം മലിന ജലം കുടിച്ചാണ് ദാഹമകറ്റുന്നത്. കടല്‍ ജലം ഉപയോഗിക്കുന്നത് ആളുകളെ രോഗികളാക്കി തുടങ്ങിയിട്ടുണ്ട്. തുണികള്‍ കഴുകാനും കടല്‍ ജലമാണ് ആശ്രയം. അഭയാര്‍ത്ഥികളായി മാറിയ ഫലസ്തീനികള്‍ താല്‍ക്കാലിക തമ്പുകള്‍ കെട്ടി കൂട്ടത്തോടെയാണ് ജീവിക്കുന്നത്. ഇവിടെ കഴിയുന്ന സ്ത്രീകളുടെ സ്ഥിതി കൂടുതല്‍ ദയനീയമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ശുചിമുറികളില്‍ വെള്ളമില്ലാത്തതും ക്യാമ്പുകളില്‍ സ്വകാര്യത നഷ്ടപ്പെടുന്നതും സ്ത്രീകളുടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.
Celebrity
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന് പറയുന്നു.’ നമ്മള് നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള് ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
india
ഒഡീഷയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം
മാരകായുധങ്ങള്‍ കൊണ്ടും ബിയര്‍ ബോട്ടില്‍ കൊണ്ടും വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു.

ഒഡീഷയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഒഡീഷ്യയില്‍ എത്തിയ തൃശ്ശൂര്‍ എഞ്ചിനീയറിങ് കോളേജിലെ നാല് വിദ്യാര്‍ഥികളാണ് ആക്രമണത്തിന് ഇരയായത്. മാരകായുധങ്ങള്‍ കൊണ്ടും ബിയര്‍ ബോട്ടില്‍ കൊണ്ടും വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു. പ്രകോപനം കൂടാതെയാണ് ഗുണ്ടകള്‍ ആക്രമിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഒഡീഷ സര്‍ക്കാറിന് കീഴിലുള്ള ഒരു സ്ഥാപനത്തില്‍ തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ എംടെക് വിദ്യാര്‍ത്ഥികളായ നാല് പേര് ഇന്റേണ്‍ഷിപ് ചെയ്യുകകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച സമീപത്തുള്ള വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ഗുണ്ടകള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായി മര്‍ദിക്കുകയും ബിയര്‍ കുപ്പികള്‍ കൊണ്ട് തലക്കടിക്കുകയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ കവര്‍ന്നെടുക്കുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് മാറി പൊലീസിനെ വിവരമറിയിച്ച് പൊലീസ് എത്തിയതിന് ശേഷമാണ് ഇവരെ ആശുപത്രീയിലേക്ക് എത്തിക്കുന്നത്. നിലവില്‍ ആരോഗ്യനില തൃപ്തികരമായതിനാല് വിദ്യാര്‍ഥികളെ ഡിസ്ചാര്‍ജ് ചെയ്തു.
kerala
കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍
ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.

കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. പ്രൊഫസര്‍ ബി ബിജുവിനെ എഞ്ചിനീറിങ് വിഭാഗം ഡീന്‍ ആയും നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി.
മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സമാനമായ രീതിയില്‍ ആര്‍എസ്എസ് അനുകൂലികളെ നോമിനേറ്റ് ചെയ്തിരുന്നു. ഇതേ വഴിക്ക് തന്നെയാണ് രാജേന്ദ്ര ആര്‍ലേക്കറും നീങ്ങുന്നത്.
-
kerala3 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
കപ്പലപകടം; കേസില്ല, നഷ്ട പരിഹാരം മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍
-
india3 days ago
അമിതമായ തിരക്ക്; മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് അഞ്ച് പേര് മരിച്ചു
-
kerala3 days ago
നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം ഇന്ന്
-
kerala2 days ago
പിതാവിൻ്റെ മരണത്തിൽ സംശയം; മകന്റെ പരാതിയിൽ ഖബര്‍ തുറന്ന് പോസ്റ്റ്മോര്‍ട്ടം