Connect with us

News

വെള്ളമില്ല; അവശ്യവസ്തുക്കളില്ല, തീരാ ദുരിതവും കണ്ണീരുമായി ഗസ്സയിലെ സ്ത്രീകള്‍

സ്ത്രീകളുടെയും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുടെയും സ്ഥിതിയാണ് ഏറെ ദയനീയം.

Published

on

ഗസ്സ: ഇസ്രാഈലിന്റെ അതിഭീകരമായ വ്യോമാക്രണങ്ങളില്‍ തകര്‍ന്നടിഞ്ഞ ഗസ്സയില്‍ വെള്ളവും അവശ്യവസ്തുക്കളും കിട്ടാതെ ഫലസ്തീനികള്‍ നരകിക്കുകയാണ്. സ്ത്രീകളുടെയും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുടെയും സ്ഥിതിയാണ് ഏറെ ദയനീയം. ശുചീകരിക്കാന്‍ മാര്‍ഗങ്ങളില്ലാതെ സ്ത്രീകള്‍ ആര്‍ത്തവം വൈകിപ്പിക്കുന്ന മരുന്നുകള്‍ കഴിക്കാന്‍ നിര്‍ബന്ധിതരായിരിക്കുയാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂട്ടപലായനവും ആളുകള്‍ തിങ്ങിനിറഞ്ഞ ജീവിതചുറ്റുപാടുകളും ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. ഇസ്രാഈല്‍ ജലവിതരണം തടസ്സപ്പെടുത്തിയതോടെ അത്യാവശ്യത്തിനുപോലും വെള്ളം കിട്ടുന്നില്ല. സാനിറ്ററി പാഡുകളും ടാംപോണുകളും പോലെ ആര്‍ത്തവകാല ശുചിത്വ ഉല്‍പന്നങ്ങള്‍ കിട്ടാത്തതുകാരണം ആര്‍ത്തവം നീട്ടിവെക്കുന്നതിന് നോറെത്തിസ്റ്ററോണ്‍ പോലുള്ള മരുന്നുകള്‍ കഴിച്ചാണ് സ്ത്രീകള്‍ മുന്നോട്ടുപോകുന്നത്. അമിതമായ രക്തസ്രാവവും വേദനാജനകമായ ആര്‍ത്തവം തുടങ്ങിയ സാഹചര്യങ്ങളില്‍ അസ്വസ്ഥതയും വേദനയും ഒഴിവാക്കുന്നതിനാണ് സധാരണ ഗതിയില്‍ ഈ ഗുളികള്‍ കഴിക്കുന്നത്. എന്നാല്‍ ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് ക്രമരഹിതമായ രക്തസ്രാവം, ഓക്കാനം, തലകറക്കം, ആര്‍ത്തവചക്രത്തിലെ മാറ്റങ്ങള്‍ തുടങ്ങി ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. പക്ഷേ, സമ്പൂര്‍ണ ഉപരോധത്തിനും ഇസ്രാഈലിന്റെ നിരന്തര വ്യോമാക്രമണങ്ങള്‍ക്കുമിടയില്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് സല്‍മ ഖാലിദ് എന്ന സ്ത്രീയെ ഉദ്ധരിച്ച് അല്‍ജസീറ പറയുന്നു.

കടുത്ത ഭീതിയും ഡിപ്രഷനും അസ്വസ്ഥ നിറഞ്ഞ ചുറ്റുപാടുകളും ആര്‍ത്തവചക്രത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. മരുന്നും മെഡിക്കല്‍ സാമഗ്രികളും എവിടെയും കിട്ടാനില്ല. ഫാര്‍മസികള്‍ പലതും അടഞ്ഞിരിക്കുകയാണ്. അത്യാവശ്യ ശുചീകരണത്തിനുപോലും വെള്ളമില്ല. ബാത്ത്‌റൂമുകള്‍ അത്യാവശ്യ സന്ദര്‍ഭത്തില്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ദിവസങ്ങളുടെ ഇടവേൡ ഒരു തവണ മാത്രമാണ് കുളിക്കുന്നതെന്നും ഫലസ്തീനികള്‍ പറയുന്നു. കുട്ടികളടക്കം മലിന ജലം കുടിച്ചാണ് ദാഹമകറ്റുന്നത്. കടല്‍ ജലം ഉപയോഗിക്കുന്നത് ആളുകളെ രോഗികളാക്കി തുടങ്ങിയിട്ടുണ്ട്. തുണികള്‍ കഴുകാനും കടല്‍ ജലമാണ് ആശ്രയം. അഭയാര്‍ത്ഥികളായി മാറിയ ഫലസ്തീനികള്‍ താല്‍ക്കാലിക തമ്പുകള്‍ കെട്ടി കൂട്ടത്തോടെയാണ് ജീവിക്കുന്നത്. ഇവിടെ കഴിയുന്ന സ്ത്രീകളുടെ സ്ഥിതി കൂടുതല്‍ ദയനീയമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ശുചിമുറികളില്‍ വെള്ളമില്ലാത്തതും ക്യാമ്പുകളില്‍ സ്വകാര്യത നഷ്ടപ്പെടുന്നതും സ്ത്രീകളുടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചന്ദ്രിക എജ്യു എക്‌സല്‍ വിദ്യാഭ്യാസ പ്രദര്‍ശനങ്ങള്‍ക്ക് ഇന്ന് തുടക്കം

Published

on

ചന്ദ്രിക വിദ്യാഭ്യാസ പ്രദർശന പരിപാടിയായ എജ്യൂ – എക്‌സൽ 2024ന് ഇന്ന് കോഴിക്കോട് മെജസ്റ്റിക്ക് ഓഡിറ്റോറിയത്തിൽ തുടക്കമാകും. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ പാസായ വിദ്യാർത്ഥികൾക്കും യു ജി വിദ്യാർത്ഥികൾക്കും ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് വഴികാട്ടിയായി മാറുന്ന എജ്യു എക്‌സൽ വിദ്യാഭ്യാസ പ്രദർശനത്തിന്റെ ഭാഗമായി വിവിധ സെമിനാറുകൾ, സ്‌കോളർഷിപ്പ് അവസരങ്ങൾ, വിവിധ കരിയർ, മോട്ടിവേഷൻ സ്പീക്കർമാർ, വിദ്യാഭ്യാസ വിദഗ്ദ്ധർ തുടങ്ങിയവരുമായി സംവദിക്കാൻ അവസരം, വിദേശ വിദ്യാഭ്യാസ സാധ്യതകളെ കുറിച്ചുള്ള ചർച്ച വേദി ഉൾപ്പടെ വിദ്യാർത്ഥികൾക്ക് ഉപകാര പ്രദമായ നിരവധി സെഷനുകളുണ്ടാകും.

ഫുൾ എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ആദരിക്കും. ചന്ദ്രിക വിജയമുദ്ര A+ എന്ന പേരിൽ സംഘടിപ്പിക്കുന്ന എ പ്ലസ് കാരെ ആദരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://chandrikanavathi.in/ ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.

2024 മെയ് 14, 15 മെജസ്റ്റിക്ക് ഓഡിറ്റോറിയം കോഴിക്കോട്, പതിനെട്ടിന് മഞ്ചേരി വി പി ഹാൾ, ഇരുപതിന് തിരൂർ തുഞ്ചൻ മെമ്മോറിയൽ ഹാൾ, ഇരുത്തി രണ്ടിനു കണ്ണൂർ സാധു ഓഡിറ്റോറിയം, ഇരുപത്തി അഞ്ചിന് വയനാട് , ഇരുപത്തി ഏഴ് പട്ടാമ്പി, മുപ്പതിനു കൊല്ലം എന്നീ പരിപാടികൾക്ക് ശേഷം ജൂൺ ഒന്നിന് ആലുവയിൽ നടക്കുന്ന പരിപാടിയോട് കൂടി സമാപിക്കുമെന്നു ചന്ദ്രിക ഡെപ്യുട്ടി ജനറൽ മാനേജർ എസ്. മുഹമ്മദ് നജീബ് അറിയിച്ചു.

Continue Reading

kerala

ആശുപത്രിയിലേക്ക് പോകുന്നവഴി കാര്‍ ചെളിയില്‍ കുടുങ്ങി; രോഗി മരിച്ചു

ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം

Published

on

മലപ്പുറം: വളാഞ്ചേരി തിണ്ടലത്ത് കാര്‍ ചെളിയില്‍ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

നെഞ്ചുവേദന അനുഭവപ്പെട്ട സെയ്താലിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് ചെളിയില്‍ കുടുങ്ങിയത്. നാട്ടുക്കാര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം.

Continue Reading

kerala

പൊന്നാനി ബോട്ടപകടം; അനുശോചനം രേഖപ്പെടുത്തി അബ്ദുസമദ് സമദാനി എം.പി

അപകടകത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Published

on

പൊന്നാനി ബോട്ടപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി അബ്ദു സമദാനി എം.പി.  അപകടകത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.ഫെയ്‌സ്ബുക്കിലൂടെയാണ് അബ്ദു സമദ് സമദാനി അനുശോചനം രേഖപ്പെടുത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ സഹോദരങ്ങളുടെ ബോട്ട് കപ്പലിടിച്ചു തകര്‍ന്ന സംഭവം നാടിനെ നടുക്കിയ വലിയ ദുരന്തമായി.
കാണാതാവുകയും പിന്നീട് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്ത പൊന്നാനി പള്ളിപ്പടിയിലെ പിക്കിന്റെ ഗഫൂര്‍, അഴീക്കല്‍ കുറിയമാക്കാനകത്ത് സലാം എന്നിവരുടെ വേര്‍പാട് എല്ലാവരെയും സങ്കടപ്പെടുത്തുന്നതാണ്.
ബോട്ടില്‍ ഉണ്ടായിരുന്ന നാലു പേര് രക്ഷപ്പെട്ട് കരക്കെത്തിയത് നമ്മെ ആശ്വാസം കൊള്ളിക്കുമ്പോഴും ഈ രണ്ടു സഹോദരന്മാരുടെ വേര്‍പാട് വലിയ ആഘാതമായിത്തന്നെ അവശേഷിക്കുന്നു.

ദുരന്ത സംബന്ധിയായ ആശ്വാസ നടപടികള്‍ക്കായി ജില്ലാ കളക്ടറേയും എസ്പിയെയും ഫോണില്‍ ബന്ധപ്പെട്ടു സംസാരിച്ചു. പരമാവധി നഷ്ടപരിഹാരത്തിനുള്ള അടിയന്തിര നടപടികള്‍ക്കായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് തത്സംബന്ധമായ റിപ്പോര്‍ട്ട് അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ പ്രത്യേകമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മഴ അടുത്ത് വരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളായ ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ മുന്‍കരുതലുകളും ഉണ്ടാകണം.

രോഗ ചികിത്സക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ആയതിനാല്‍ ഡിസ്ചാര്‍ജ് ആയ ഉടനെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി വിടപറഞ്ഞ സഹോദരങ്ങളുടെ വീടുകളില്‍ എത്തിച്ചേരാന്‍ ഉദ്ദേശിക്കുന്നു.
ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു തിരിച്ചെത്തിയവര്‍ എത്രയും വേഗത്തില്‍ ആരോഗ്യവും സ്വസ്ഥതയും വീണ്ടെടുക്കട്ടെ. അപകടത്തില്‍ നമ്മോട് വിട പറഞ്ഞു പോയ സഹോദരങ്ങളുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത് ജനങ്ങള്‍ക്കും ഈ ദുഃഖം താങ്ങാനുള്ള കരുത്ത് ഉണ്ടാകട്ടെ. അവര്‍ ഇരുവരെയും സര്‍വ്വശക്തനായ കാരുണ്യവാന്‍ മഗ്ഫിറത്തിലേക്ക് ചേര്‍ക്കട്ടെ’.

 

Continue Reading

Trending