GULF
ഹജ്ജ് നറുക്കെടുപ്പ് ജനുവരി മൂന്നാം വാരത്തിൽ; ആദ്യവിമാനം മേയ് ഒൻപതിന്
ജൂൺ 20 മുതൽ ജൂലായ് 21 വരെയാണ് തീർഥാടകരുടെ മടക്കയാത്ര നിശ്ചയിച്ചിരിക്കുന്നത്.

രാജ്യത്ത് ഹജ്ജ് തീർഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ജനുവരി മൂന്നാം വാരം നടക്കും. ആദ്യഹജ്ജ് വിമാനം മേയ് ഒൻപതിനാകും പുറപ്പെടുക. അവസാന ഹജ്ജ്വിമാനം ജൂൺ 10-ന് പുറപ്പെടും. ജൂൺ 14 മുതൽ 19 വരെയാണ് ഹജ്ജ്കർമങ്ങൾ നടക്കുക. ജൂൺ 20 മുതൽ ജൂലായ് 21 വരെയാണ് തീർഥാടകരുടെ മടക്കയാത്ര നിശ്ചയിച്ചിരിക്കുന്നത്.
ഹജ്ജിന്റെ വിവിധ നടപടികൾ സമയബന്ധിതമായി ഉൾക്കൊള്ളിച്ചുള്ള കർമപദ്ധതി കേന്ദ്ര ഹജ്ജ്കമ്മിറ്റി പുറത്തുവിട്ടു. കർമപദ്ധതി പ്രകാരമാണ് ഹജ്ജ നറുക്കെടുപ്പ് ജനുവരി മൂന്നാം വാരത്തിൽ നിശ്ചയിച്ചത്. നറുക്കെടുപ്പ് കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ ആദ്യഗഡു തുക അടയ്ക്കേണ്ടിവരും.
പാസ്പോർട്ട് ജനുവരി 30-നുള്ളിൽ നൽകണം. നിലവിൽ ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നത് പുരോഗമിക്കുകയാണ്. ജനുവരി 15 വരെ അപേക്ഷ സ്വീകരിക്കും. ട്രെയിനർമാരുടെ തിരഞ്ഞെടുപ്പ് ജനുവരി ആദ്യവാരം നടക്കും. ഫെബ്രുവരി ആദ്യം ട്രെയിനർമാർക്ക് പരിശീലനംനൽകും.
ബിൽഡിങ് സെലക്‌ഷൻ കമ്മിറ്റിയുടെ മക്കയിലെയും മദീനയിലെയും കെട്ടിടങ്ങളുടെ ആദ്യഘട്ട പരിശോധന ജനുവരി, ഫെബ്രുവരി മാസങ്ങളിലും രണ്ടാംഘട്ട പരിശോധന ഫെബ്രുവരി, മാർച്ച് മാസങ്ങളിലുമായി നടക്കും. സൗദിയുമായുള്ള ഹജ്ജ് ഉഭയകക്ഷി കരാർ ജനുവരി എട്ടിനും പതിനൊന്നിനുമിടയിൽ ഒപ്പിടും. വിമാനക്കമ്പനികളുമായുള്ള കരാർ ഫെബ്രുവരി ആദ്യമായിരിക്കും ഉറപ്പിക്കുക.
കാത്തിരിപ്പുപട്ടികയിൽനിന്ന് അവസരം ലഭിക്കുന്നവരുടെ പട്ടിക ഫെബ്രുവരി 15- ന് പ്രസിദ്ധീകരിക്കും.
വിമാനക്കമ്പനികൾക്ക് സമയപ്പട്ടിക പ്രസിദ്ധീകരിക്കാനുള്ള സമയപരിധി മാർച്ച് 20 ആണ്. തീർഥാടകർക്ക് നൽകാനുള്ള പ്രതിരോധ കുത്തിവെപ്പ് മാർച്ച് അവസാനവാരം സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് നൽകും.
കുത്തിവെപ്പ് ക്യാമ്പുകൾ ഏപ്രിൽ 15-ന് തുടങ്ങും. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിൻ്റെ ഹജ്ജ് ആപ്പ് മാർച്ച് 20-ന് പുറത്തിറക്കും. ഖാദിമുൽ ഹുജ്ജാജിമാരെ ഇതേദിവസം തിരഞ്ഞെടുക്കും. ഏപ്രിൽ 16-ന് ഇവർക്ക് പരിശീലനം നൽകും.
GULF
ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി) – ആമിനു ദമ്പതികളുടെ മകനാണ്. ദീർഘനാളായി യുഎഇയിലുള്ള മജീദ് ആഭ്യന്തരമന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.
നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്‌ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.
GULF
അബുദാബി പൊലീസ് വനിതാ സേനക്ക് കരുത്തായി 88 പേര്‍കൂടി സേവനരംഗത്തേക്ക്
പോലീസ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളില്‍ യോഗ്യത നേടിയ പുതിയ ബാച്ച് വനിതാ ബിരുദധാരികള്‍ സേവനരംഗത്തേക്ക് ഇറങ്ങുന്നതില്‍ പോലീസ് യോഗ്യതാ വിഭാഗം ഡയറക്ടര്‍ ബ്രിഗേ ഡിയര്‍ ഹുസൈന്‍ അലി അല്‍ ജുനൈബി അഭിമാനം പ്രകടിപ്പിച്ചു

GULF
ജുബൈല്‍ കെ.എം.സി.സി തിരുവനന്തപുരം സി.എച്ച് സെന്ററിന് സഹായം കൈമാറി

തിരുവനന്തപുരം : ജുബൈൽ കെ എം സി സി തിരുവനന്തപുരം സി എച് സെന്ററിന് നൽകുന്ന ധന സഹായം തിരുവനന്തപുരം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ബീമ പള്ളി റഷീദിൽ നിന്നും മൗഅനലി ഷിഹാബ് തങ്ങൾ ഏറ്റു വാങ്ങി .കൊല്ലം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ സുൾഫിക്കർ സലാം ,ഹാരിസ് കരമന ,റാഫി മാണിക്യ വിളാകം , ഇർഷാദ് അബു ,സൗദി കിഴക്കൻ മേഖല കെ എം സി സി നേതാവ് അമീൻ കളിയിക്കാവിള എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ ജുബൈൽ കെ എം സി സി നേതാക്കന്മാർക്കും ,തിരുവനന്തപുരം സി എച് സെന്റര് ദമ്മാം ചാപ്റ്റർ ജനറൽ സെക്രട്ടറി നൗഷാദ് തിരുവനന്തപുരത്തിനും സി എച് സെന്റർ ഭാരവാഹികൾ നന്ദി അറിയിച്ചു.
-
film15 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം
-
Video Stories3 days ago
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി
-
kerala3 days ago
‘പര്‍വേട്സിന് പഞ്ഞമില്ലാത്ത നാടാണ്, ഇങ്ങനെ അവസാനിച്ചില്ലെങ്കില്‍ അവള് ആരുമറിയാതെ എന്തിലൂടെയൊക്കെ ജിവിച്ചു തീര്‍ത്തേനെ’: അശ്വതി ശ്രീകാന്ത്
-
kerala3 days ago
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ