Connect with us

News

‘നെതന്യാഹു നിങ്ങള്‍ പ്രധാനമന്ത്രിയായി തുടരാന്‍ യോഗ്യനല്ല’; സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് നെതന്യാഹുവിനെ രക്ഷിക്കാനെന്ന് ഇസ്രാഈലി പ്രതിപക്ഷ നേതാവ്

നിലവിലെ ഇസ്രാഈല്‍ സര്‍ക്കാര്‍ ഐക്യത്തോടെയല്ല പ്രവര്‍ത്തിക്കുന്നതെന്നും ഇതൊരു അടിയന്തര സര്‍ക്കാരല്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Published

on

ഇസ്രാഈല്‍ പ്രധാനമന്ത്രിയായി തുടരാന്‍ ബെഞ്ചമിന്‍ നെതന്യാഹു യോഗ്യനല്ലെന്ന് ഇസ്രാഈലി പ്രതിപക്ഷ നേതാവായ യെയര്‍ ലാപിഡ്. രാജ്യത്ത് ഭരണം നടത്താന്‍ ബെഞ്ചമിന്‍ നെതന്യാഹുവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിയില്ലെന്നും യോഗ്യതയില്ലെന്നും യെയര്‍ ലാപിഡ് പറഞ്ഞു.ഇസ്രാഈലിലെ ദേശീയ യൂണിറ്റി മന്ത്രിമാരായ ബെന്നി ഗാന്റ്സ്, ഗാഡി ഐസെന്‍കോട്ട്, ഗിഡിയന്‍ സാര്‍ എന്നിവരോട് നെതന്യാഹുവുമായിട്ടുള്ള സഖ്യം അവസാനിപ്പിക്കാന്‍ യെയര്‍ ലാപിഡ് ആവശ്യപ്പെട്ടതായി ഇസ്രാഈലി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹമാസ്-ഇസ്രാഈല്‍ യുദ്ധം ആരംഭിച്ചതിനെ തുടര്‍ന്ന് മുന്‍ പ്രതിപക്ഷ എം.പിമാര്‍ ഇസ്രാഈല്‍ സര്‍ക്കാരിന് പിന്തുണ നല്‍കുകയും നെതന്യാഹുവിന്റെ നടപടികള്‍ രാജ്യത്തിന്റെ താത്പര്യമായി കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്തതായി യെയര്‍ ലാപിഡ് ചൂണ്ടിക്കാട്ടി. എന്നാല്‍ എം.പിമാരുടെ ഇത്തരത്തിലുള്ള തീരുമാനം വിശ്വസിക്കാന്‍ കഴിയാത്തതും തെറ്റാണെന്നും ലാപിഡ് കൂട്ടിച്ചേര്‍ത്തു.

നിലവിലെ ഇസ്രാഈല്‍ സര്‍ക്കാര്‍ ഐക്യത്തോടെയല്ല പ്രവര്‍ത്തിക്കുന്നതെന്നും ഇതൊരു അടിയന്തര സര്‍ക്കാരല്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇസ്രാഈല്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നത് നെതന്യാഹുവിന്റെ രക്ഷിക്കാനാണെന്നും അല്ലാതെ രാജ്യത്തെ സംരക്ഷിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

ഇസ്രാഈല്‍ ഭരണകൂടം നടത്തുന്ന ആക്രമണത്തില്‍ ഗസയില്‍ ക്ഷാമവും വരള്‍ച്ചയും പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിച്ചിരിക്കുകയാണെന്ന് ഫലസ്തീന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഗസയിലെ ആരോഗ്യവും മാനുഷികവുമായ ദുരന്തങ്ങള്‍ തടയാന്‍ ഐക്യരാഷ്ട്രസഭയും മറ്റു സ്ഥാപനങ്ങളും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രാലയ വക്താവായ അല്‍ ഖുദ്ര പറഞ്ഞു.

നിലവിലെ കണക്കുകള്‍ പ്രകാരം ഗസയിലെ ഇസ്രാഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 22,722 ആയി വര്‍ധിച്ചുവെന്നും 58,166 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രാഈല്‍ ബോംബാക്രമണത്തില്‍ 113 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അവയവം മാറി ശസ്ത്രക്രിയ: യൂത്ത് ലീഗ് മെഡിക്കൽ കോളേജിലേക്ക് മാർച്ച്‌ നടത്തി

Published

on

കോഴിക്കോട്: മെഡിക്കൽ കോളേജിൽ വിരലിനു പകരം നാവിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ അനാസ്ഥക്കെതിരെ ഡോക്ടറെ സസ്പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ജില്ല മുസ്‌ലിം യൂത്ത് ലീഗ് ഐ.സി.എം.എച്ച് ഓഫീസിലേക്ക് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു.

ഫാത്തിമ തെഹ്‌ലിയ, സി. ജാഫർ സാദിക്ക്, എ. സിജിത്ത് ഖാൻ , ഷഫീഖ് അരക്കിണർ, സിറാജ് ചിറ്റേടത്‌, ഷൌക്കത്ത് വിരുപ്പിൽ, സാബിത് മായനാട്, മുസ്തഫ കൊട്ടാമ്പറമ്പ്, റാഷിദ്‌ മായനാട്, സമീർ കല്ലായി, യൂനുസ് കോതി, അമീൻ വിരുപ്പിൽ, സിദ്ധിക്ക് കുന്നമംഗലം നേതൃത്വം നൽകി.

Continue Reading

kerala

അവയവം മാറി ശസ്ത്രക്രിയ: കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം: പി.കെ ഫിറോസ്

അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വിരലിന് ശസ്ത്രക്രിയക്ക് വന്ന നാല് വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

മെഡിക്കൽ കോളേജിൽ ഇത്തരം ഗുരുതര വീഴ്ച്ചകൾ തുടർച്ചയായി വന്ന് കൊണ്ടിരിക്കുന്നു. തൻ്റെ ആറാം വിരലിൻ്റെ ശസ്ത്രക്രിയക്ക് വേണ്ടിയാണ് പെൺകുട്ടി എത്തിയത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം വായയിൽ പഞ്ഞി കെട്ടിയ നിലയിൽ പെൺകുട്ടിയെ കണ്ടപ്പോഴാണ് ബന്ധുക്കൾ അധികൃതർക്ക് സംഭവിച്ച ഗുരുതര പിഴവ് തിരിച്ചറിഞ്ഞത്. അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്.

ഐ.സി.യു വിൽ കിടന്ന രോഗിക്കെതിരെ പീഡന ശ്രമം നടന്നതും മെഡിക്കൽ കോളേജിലായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും സർക്കാറിൻ്റെ ഭാഗത്ത് നിന്നും ഇടപെടലുകളുണ്ടാവത്തത് ഖേദകരമാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുന്നതിന് പകരം സംരക്ഷിക്കുന്നതിനാണ് ഭരണകൂട അനുകൂല യൂണിയനുകൾ ഉൾപ്പടെ ശ്രമിക്കുന്നത്.

ആരോഗ്യ വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്നും കെടുകാര്യസ്ഥതയുടെ ഒടുവിലെ ഉദാഹരണമാണ് ഈ സംഭവമെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും പെൺകുട്ടിക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം വലിയ ജനകീയ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് വ്യക്തമാക്കി.

Continue Reading

crime

നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസ്

പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

Published

on

കൊച്ചി: പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഈ മാസം മൂന്നിനാണ് പനമ്പിള്ളി നഗറിലുള്ള അപ്പാര്‍ട്ട്മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റുകളിലൊന്നില്‍ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. തുടര്‍ന്ന് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലാവുകയായിരുന്നു. കടുത്ത അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Trending