Connect with us

india

“വോട്ടിങ് മെഷീൻ നിർമിക്കുന്ന ഭാരത് ഇലക്‌ട്രോണിക്സ് നിയന്ത്രിക്കുന്നത് ബി.ജെ.പി നേതാക്കൾ”

ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതാക്കളെ ഭാരത് ഇലക്‌ട്രോണിക്‌സ് നിയന്ത്രിക്കുന്ന ബോര്‍ഡില്‍ നിന്ന് പിന്‍വലിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇ.എ.എസ് ശര്‍മ ആവശ്യപ്പെട്ടു.

Published

on

വോട്ടിങ് മെഷീന്‍ നിര്‍മിക്കുന്ന ഭാരത് ഇലക്‌ട്രോണിക്‌സ് നിയന്ത്രിക്കുന്നത് ബി.ജെ.പി നേതാക്കളെന്ന് മുന്‍ കേന്ദ്ര ധനകാര്യ സെക്രട്ടറി ഇ.എ.എസ് ശര്‍മ.

ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതാക്കളെ ഭാരത് ഇലക്‌ട്രോണിക്‌സ് നിയന്ത്രിക്കുന്ന ബോര്‍ഡില്‍ നിന്ന് പിന്‍വലിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇ.എ.എസ് ശര്‍മ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങളോട് പങ്കുവെക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പി നേതാക്കള്‍ ഭാരത് ഇലക്ട്രോണിക്‌സിന്റെ നടത്തിപ്പില്‍ ഇടപെടുന്നുണ്ട്. ഇ.വി.എമ്മുകളുടെ കാതലായ ചിപ്പുകളില്‍ ഉള്‍ച്ചേര്‍ത്ത രഹസ്യ കോഡിന്റെ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനത്തിന്റെ
നേതൃത്യം ഒരു രാഷ്ട്രീയ പാര്‍ട്ടി വഹിക്കുന്നു എന്നത് സംശയം ജനിപ്പിക്കുന്നു,’മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനും ഇ.സി.ഐയിലെ മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും അയച്ച കത്തില്‍ ശര്‍മ പറയുന്നു.

ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിന്റെ ബോര്‍ഡില്‍ കുറഞ്ഞത് നാല് ബി.ജെ.പി നോമിനികളെങ്കിലും സ്വതന്ത്ര ഡയറക്ടര്‍മാരായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത് എങ്ങനെയെന്ന് അദ്ദേഹം ചോദിക്കുന്നു. നേരത്തെ ഈ കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ദയില്‍പ്പെടുത്തിയെങ്കിലും അവഗണിക്കുകയായിരുന്നു എന്ന് അദ്ദേഹം ആരോപിക്കുന്നു.

കമ്പനിയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു സ്വതന്ത്ര ഡയറക്ടര്‍ നിര്‍ണായക പങ്ക് വഹിക്കണമെന്നാണ് കമ്പനി നിയമം അനുശാസിക്കുന്നത്. എന്നാല്‍ ബി.ജെ.പിയുടെ ഒരു പ്രധാന ഭാരവാഹിയെ ബി.ഇ.എലിന്റെ ബോര്‍ഡിലേക്ക് സ്വതന്ത്ര ഡയറക്ടറായി നാമനിര്‍ദ്ദേശം ചെയ്തത് പ്രതിഷേധാര്‍ഹമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനെ കുറിച്ച് നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ കത്ത് വിവാദമാവുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പ്രണയാഭ്യര്‍ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി

പൊന്‍മുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെണ്‍കുട്ടി അശ്വിക (19) ആണ് കൊല്ലപ്പെട്ടത്.

Published

on

തമിഴ്‌നാട് പൊള്ളാച്ചിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതില്‍ പ്രകോപിതനായി മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി. പൊന്‍മുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെണ്‍കുട്ടി അശ്വിക (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാ നഗര്‍ സ്വദേശിയായ പ്രവീണ്‍ കുമാര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീണ്‍.

കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാം വര്‍ഷ ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് അഷ്വിക. രക്ഷിതാക്കള്‍ ജോലിക്ക് പോയ സമയത്ത് പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കി പ്രവീണ്‍കുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ കഴുത്തിനും നെഞ്ചിനും ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമാവുകയായിരുന്നു.

Continue Reading

india

സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

അപകടത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും പരിക്കുകളോടെ നാലു പേരെ രക്ഷപ്പെടുത്തുകയും ചോയ്തിരുന്നു.

Published

on

വടക്കന്‍ സിക്കിമിലെ ഛാത്തനിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ആറു സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. അപകടത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും പരിക്കുകളോടെ നാലു പേരെ രക്ഷപ്പെടുത്തുകയും ചോയ്തിരുന്നു. ഞായറാഴ്ചയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

മുനീഷ് താക്കൂര്‍, ലഖ്‌വീന്ദര്‍ സിംഗ്, അഭിഷേക് ലഖാദ എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടാകുന്നത്. വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്ന വിനോദ സഞ്ചാരികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Continue Reading

india

രാജ്യത്തെ പ്രമുഖ പ്രഫഷനല്‍ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് നുഴഞ്ഞുകയറി നശിപ്പിച്ചു: ജയറാം രമേശ്

Published

on

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പ്രഫഷനൽ സ്ഥാപനങ്ങളിൽ ആർ‌.എസ്‌.എസ് നുഴഞ്ഞുകയറി നശിപ്പിച്ചതായി കോൺഗ്രസ്. കേന്ദ്ര വിജിലൻസ് കമീഷൻ (സി.വി.സി) അന്വേഷിക്കുന്ന ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിലെ (ഐ.സി.എച്ച്.ആർ) ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് രംഗത്തെത്തിയത്.

‘2014 മേയ് മുതൽ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട്. ഐ.സി.എച്ച്.ആർ അതിനൊരു ഉദാഹരണം മാത്രം. സാമ്പത്തിക കുറ്റം ചുമത്തിയാണ് സി.വി.സി അന്വേഷണം. 14 കോടിയുടെ അഴിമതിയാണ് നടന്നത്’ -അദ്ദേഹം ആരോപിച്ചു.

‘അഴിമതിക്ക് പിന്നിൽ അഖിൽ ഭാരതീയ ഇതിഹാസ് സങ്കലൻ യോജന (എ.ബി.ഐ.എസ്.വൈ) എന്ന ആർ‌.എസ്‌.എസ് സംഘടനയാണ്. നുഴഞ്ഞുകയറ്റം നടന്നത് ഐ.സി.എച്ച്.ആറിൽ മാത്രമല്ല. ഉന്നത സർവകലാശാലകൾ ഉൾപ്പെടെ നിരവധി അഭിമാനകരമായ സ്ഥാപനങ്ങൾ അങ്ങേയറ്റം സംശയാസ്പദമായ അക്കാദമിക യോഗ്യതകളുള്ള ആർ.‌എസ്‌.എസ് അനുഭാവികൾ നശിപ്പിക്കുന്നുണ്ട്’ -ജയ്റാം രമേശ് പറഞ്ഞു.

Continue Reading

Trending