Connect with us

kerala

ട്രെയിന്‍ യാത്രകളില്‍ ടികെറ്റ് മുന്‍കൂട്ടി എടുക്കുന്നത് കൊണ്ട് തന്നെ ചില്ലറ വില്ലനാകാറില്ല…

തുകയുടെ വലിപ്പമല്ല അത് തിരിച്ചേല്‍പ്പിക്കാന്‍ അയാളെടുത്ത ശ്രമം.

Published

on

പി എം മുനീബ് ഹസന്‍

ബസ് യാത്രയില്‍ വിശിഷ്യ കെ എസ് ആര്‍ ടി സി യില്‍ ചില്ലറ ഇല്ലേല്‍ പിന്നെ ഇറങ്ങുമ്പോള്‍.. തുടങ്ങി കാര്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കും.. നമ്മള്‍ ഇറങ്ങാനുള്ള തിരക്കില്‍ മറന്നാല്‍ കാശ് പോയത് തന്നെ…
അങിനെ പലപ്പോഴും നഷ്ടം സംഭവിച്ചിട്ടുണ്ട് രാത്രി യാത്രകളിലാണ് കൂടുതലും സംഭവിക്കാറുള്ളത്.
കഴിഞ്ഞ ദിവസം ചന്ദ്രിക – ടാല്‍റോപ്പ് ബിസിനസ്സ് കണ്‍സള്‍ടന്റ് കോണ്‍ഫ്രന്‍സ് കഴിഞ്ഞു കാസറഗോഡ് നിന്നും മടങ്ങുമ്പോള്‍ കോഴിക്കോട് വരെ ആയിരുന്നു റിസര്‍വ് ചെയ്തത്. ബാഫഖി തങ്ങള്‍ സെമിനാര്‍ അനുബന്ധ തിരക്കുകളില്‍ നിന്നും നേരെ കാസര്‍ഗോഡ് യാത്രകാരണം വലിയ യാത്ര ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ ടികെറ്റ് കുറ്റിപ്പുറത്തേക്ക് എക്സ്റ്റന്റ് ചെയ്തു അധിക ടികെറ്റ് തുക നല്‍കാന്‍ നോക്കിയപ്പോള്‍ അഞ്ഞൂറിന്റെ നോട്ട്.. ടി ടി ഇ യുടെ കയ്യില്‍ ചില്ലറ യില്ല അദ്ദേഹം ടികെറ്റ് നീട്ടി തന്നു നിലവിലെ സീറ്റ് തന്നെ അനുവദിച്ചു.
ബാക്കി പിന്നീട് തരാം എന്ന് പറഞ്ഞു.. അവസാനം കുറ്റിപ്പുറം എത്തി.. ഞാന്‍ ബാക്കിയുടെ കാര്യം മറന്നു പുറത്തിറങ്ങി..
പാര്‍ക്കിംഗ് എത്തിയപ്പോളാണ് ബാക്കി തുകയുടെ കാര്യം ഓര്‍മ്മ വന്നത്
തിരിച്ചു പ്ലാറ്റ് ഫോമില്‍ എത്തിയപ്പോളേക്കും ട്രെയിന്‍ നീങ്ങി തുടങ്ങി കിട്ടാനുള്ള തുകയെക്കാള്‍ ജീവന്‍ വിലയുള്ളത് കൊണ്ട് സഹസപ്പെടേണ്ട എന്ന് തീരുമാനിച്ചു നേരെ വീട് പിടിച്ചു.
വീട്ടില്‍ എത്തിയപ്പോള്‍ അപരിചിത നമ്പറില്‍ നിന്നും ഒരു കോള്‍ മുനീബ് ഹസന്‍ ആണോ…
അതെ..
നിങ്ങള്‍ കുറ്റിപ്പുറം ഇറങ്ങിയോ.
യെസ് ഇറങ്ങി
ഞാന്‍ ടി ടി ഇ യാണ്
ഓഹ്..
ഞാന്‍ ബാക്കി തരാന്‍ വിട്ടുപോയി.. സോറി
ഞാന്‍ റിസേര്‍വേഷന്‍ നമ്പറില്‍ നിന്നും വിളിച്ചു വാങ്ങിച്ചതാണ് നിങ്ങളുടെ നമ്പര്‍
ഗൂഗിള്‍ പേ നമ്പര്‍ അയക്കാമോ.
ഇതേ നമ്പറില്‍ തന്നെയാണ് ഗൂഗിള്‍ പേ.
അദ്ദേഹം ഉടനെ ഞാന്‍ ഇതില്‍ അയക്കാം ട്ടോ.
സാറുടെ പേര് എന്താണ്
സജു
…..
അതെ ഇന്നലെ മംഗലാപുരം – തിരുവനന്തപുരം ഏറനാട് എക്‌സ്‌പ്രെസ്സില്‍ ടി ടി ആയിരുന്ന മനുഷ്യന്റെ പേരാണ് സജു.
തുകയുടെ വലിപ്പമല്ല അത് തിരിച്ചേല്‍പ്പിക്കാന്‍ അയാളെടുത്ത ശ്രമം.
അതിനെ എത്ര സെല്യൂട്ട് ചെയ്താലും മതി വരില്ല…

 

india

എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരം; ക്യാബിൻ ക്രൂ സമരം അവസാനിപ്പിച്ചു

എയർ ഇന്ത്യ എക്സ്‍പ്രസ് സിഇഒ അലോക് സിംഗ് ജീവനക്കാരുമായി നടത്തിയ ചർച്ച വിജയകരമായ സാഹചര്യത്തിലാണ് തീരുമാനം.

Published

on

എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരമായി. ക്യാബിൻ ക്രൂ അംഗങ്ങളുടെ സമരം അവസാനിപ്പിച്ചതോടെയാണ് ഇതുവരെ തുടർന്ന യാത്ര പ്രതിസന്ധിക്ക് പരിഹാരമായത്. എയർ ഇന്ത്യ എക്സ്‍പ്രസ് സിഇഒ അലോക് സിംഗ് ജീവനക്കാരുമായി നടത്തിയ ചർച്ച വിജയകരമായ സാഹചര്യത്തിലാണ് തീരുമാനം.

പിരിച്ചുവിട്ട 40 പേരെയും തിരിച്ചെടുത്തതായി ക്യാബിൻ ക്രൂ പ്രതിനിധി റിപ്പോർട്ടർ ടിവിയുടെ ഡിബേറ്റ് വിത്ത് അരുൺ കുമാറിൽ അറിയിച്ചു. നാളെ മുതൽ ഡ്യൂട്ടിക്ക് ജോയിന്റ് ചെയ്യുമെന്നും ക്യാബിൻ ക്രൂ അംഗം പറഞ്ഞു.

സമരം മൂലം ഇന്ന് 74 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ജീവനക്കാരുടെ സമരത്തിനെതിരെ കർശന നടപടിയുമായി എയർ ഇന്ത്യ എക്സ്‍പ്രസ് രംഗത്തെത്തിയിരുന്നു. 220ലേറെ ക്യാബിൻ ക്രൂ അംഗങ്ങളാണ് സമരം നടത്തിയിരുന്നത്.

സമരത്തെ തുടർന്ന് ഇന്നലെ മാത്രം 91 വിമാനങ്ങൾ റദ്ദാക്കിയപ്പോൾ, 102 വിമാന സർവീസുകൾ വൈകുകയും ചെയ്തു. സമരത്തിൽ ഇല്ലാത്ത മുഴുവൻ ജീവനക്കാരെയും ജോലിക്ക് ഇറക്കിയാലും ഒരു ദിവസം ചുരുങ്ങിയത് 40 ഫ്ലൈറ്റുകൾ എങ്കിലും റദ്ദാക്കേണ്ടി വരുമെന്നതായിരുന്നു സാഹചര്യം. ഇതിന് പിന്നാലെയാണ് സിഇഒ, ജീവനക്കാരുമായി ചർച്ച നടത്തിയത്.

Continue Reading

Education

മാർക്ക് പൂജ്യം; പുനഃപരിശോധനയ്ക്ക് അപേക്ഷിച്ചപ്പോൾ ഉത്തരക്കടലാസില്ല

ചാലക്കുടി പനമ്പള്ളി മെമ്മോ റിയൽ ഗവ. കോളജിലെ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുടെ ഉത്തരക്കടലാസാണ് കാണാനില്ലെന്ന് സർവകലാശാല അറിയിച്ചത്.

Published

on

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്‌റ്റർ ബിരുദ പരീക്ഷയിലെ ജേണലിസം പേപ്പറിൽ പൂജ്യം മാർക്ക് കിട്ടിയ വിദ്യാർത്ഥി പുനഃപരിശോധനയ്ക്ക് അപേക്ഷിച്ചപ്പോൾ ഉത്തരക്കടലാസ് ലഭ്യമല്ലെന്നു മറുപടി.

ചാലക്കുടി പനമ്പള്ളി മെമ്മോ റിയൽ ഗവ. കോളജിലെ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുടെ ഉത്തരക്കടലാസാണ് കാണാനില്ലെന്ന് സർവകലാശാല അറിയിച്ചത്.

ഇപ്പോൾ നാലാം സെമസ്റ്ററിൽ പഠിക്കുന്ന വിദ്യാർഥി ഇതോടെ വെട്ടിലായി. പേപ്പർ വീണ്ടെടുത്ത് ഫലം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടു കാത്തിരിക്കുകയാണ് വിദ്യാർത്ഥി.

Continue Reading

crime

യുവതി വാടക വീട്ടിൽ മരിച്ച നിലയിൽ, ഒപ്പം താമസിച്ചയാളെ കാണാനില്ല; ദുരൂഹത

കാട്ടാക്കട മുതിയാവിളയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന മായാ മുരളിയെന്ന 39 കാരിയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Published

on

 കാട്ടാക്കടയിൽ യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട മുതിയാവിളയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന മായാ മുരളിയെന്ന 39 കാരിയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മായയ്ക്കൊപ്പം താമസിച്ചിരുന്നയാളെ കാണാനില്ല. മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എട്ട് വർഷം മുമ്പ് മായയുടെ ഭർത്താവ് അപകടത്തിൽ മരിച്ചിരുന്നു. രഞ്ജിത്ത് എന്നയാൾക്കൊപ്പമാണ് മായ താമസിച്ചിരുന്നത്. ഇരുവരും നിയമപരമായി വിവാഹിതരല്ലെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് പെൺകുട്ടികളുടെ അമ്മയാണ് മായ. രഞ്ജിത്തും മായയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. രഞ്ജിത്തിനെ പൊലീസ് തിരയുന്നുണ്ട്.

Continue Reading

Trending