Connect with us

kerala

പൗരത്വ നിയമത്തില്‍ നിന്ന് മുസ്ലിംകളെ ഒഴിവാക്കിയത് ശരിയായ തീരുമാനം, വിവാദ പരാമര്‍ശവുമായി ഇ. ശ്രീധരന്‍

പാകിസ്ഥാനില്‍ നിന്ന് അഹമ്മദിയ മുസ്ലിംകള്‍ അഭയാര്‍ത്ഥികളായ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും അങ്ങനെയുള്ളവര്‍ക്ക് പൗരത്വം നല്‍കേണ്ടതില്ലേ എന്ന ചോദ്യത്തിന് അങ്ങനെ ആരും ഇന്ത്യയിലേക്ക് വരുന്നില്ലെന്നാണ് ഇ ശ്രീധരന്‍ പറഞ്ഞത്.

Published

on

പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് മുസ്ലിംകളെ ഒഴിവാക്കിയത് ശരിയായ തീരുമാനമാണെന്ന് ബി.ജെ.പി നേതാവ് ഇ. ശ്രീധരന്‍. സി.എ.എ പിന്തുണക്കുന്നു എന്നും എന്തിനാണ് മുസ്ലിംകള്‍ക്ക് പൗരത്വം നല്‍കേണ്ടതെന്നും പാകിസ്ഥാനിലും ബംഗ്ലാദേശിലും അവര്‍ സ്വന്തം ഇഷ്ടപ്രകാരം നല്ല രീതിയിലാണ് ജീവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്‍ ചാനലിന്റെ ദേശീയ പാത എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മുസ്ലിം രാജ്യങ്ങളില്‍ നിന്നും വരുന്ന അവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്കാണ് പൗരത്വം നല്‍കുന്നത്. അവര്‍ക്ക് അവരുടെ രാജ്യങ്ങളില്‍ നില്‍ക്കാന്‍ പറ്റാത്തതു കൊണ്ടാണ് ഇവിടേക്ക് വന്നത്. അവര്‍ക്ക് നല്‍കിയിട്ടില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് നല്‍കേണ്ടത്. പൗരത്വം നല്‍കുന്നതില്‍ നിന്ന് മുസ്ലിംകളെ ഒഴിവാക്കിയത് ശരിയായ തീരുമാനമാണ്. പാകിസ്ഥാനിലും ബംഗ്ലാദേശിലും അവര്‍ നല്ല രീതിയിലാണ് ജീവിക്കുന്നത്. അവരെ ആരും അവിടെ നിന്നും ഓടിക്കുന്നില്ല,’ ഇ. ശ്രീധരന്‍ പറഞ്ഞു.

പാകിസ്ഥാനില്‍ നിന്ന് അഹമ്മദിയ മുസ്ലിംകള്‍ അഭയാര്‍ത്ഥികളായ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും അങ്ങനെയുള്ളവര്‍ക്ക് പൗരത്വം നല്‍കേണ്ടതില്ലേ എന്ന ചോദ്യത്തിന് അങ്ങനെ ആരും ഇന്ത്യയിലേക്ക് വരുന്നില്ലെന്നാണ് ഇ ശ്രീധരന്‍ പറഞ്ഞത്. അസം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ അത്തരത്തിലുള്ള അഭയാര്‍ത്ഥികളുണ്ടെന്ന് ആവര്‍ത്തിച്ച ഓര്‍മപ്പെടുത്തിയെങ്കിലും അദ്ദേഹം ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല.

ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. ഷാഫി പറമ്പില്‍ വടകരയില്‍ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം വടകരയില്‍ ജയിച്ചാല്‍ പിന്നീട് നടക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നായിരുന്നു ചോദ്യം. ഈ ചോദ്യത്തിന്, പ്രായം 94 ആകാറായെന്നും ഇനി മത്സരത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. ജയിച്ചാല്‍ തന്നെ ഇനി ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; 78.69 ശതമാനം വിജയം

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും

Published

on

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78.69 ആണ് വിജയശതമാനം. 82.5 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ദിവസം നേരത്തെ ആണ് ഇക്കുറി ഫലം പ്രഖ്യാപിച്ചത്. 4,41,220 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

ഏപ്രില്‍ 3 മുതല്‍ 24 വരെ നടന്ന മൂല്യനിര്‍ണയ ക്യാമ്പില്‍ ഇരുപത്തി അയ്യായിരത്തോളം അധ്യാപകര്‍ പങ്കെടുത്തു. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും.

Continue Reading

kerala

ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് സി.ഐ.ടി.യു തൊഴിലാളികള്‍

ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഡ്രൈവര്‍ക്ക് ക്രൂരമായ മര്‍ദനം.

Published

on

ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഡ്രൈവര്‍ക്ക് ക്രൂരമായ മര്‍ദനം. ബി.പി.സി എല്ലിന്റെ എല്‍.പി.ജി ബോട്‌ലിങ് പ്ലാന്റിലെ ഡ്രൈവര്‍ക്കാണ് മര്‍ദനമേറ്റത്.

പണം കുറഞ്ഞതിന് സി.ഐ.ടി.യു തൊഴിലാളികളാണ്‌ഡ്രൈവറെ തല്ലി ചതച്ചത്.കൊടകരയിലെ ഗ്യാസ് ഏജന്‍സിയില്‍ വച്ചുണ്ടായ തര്‍ക്കത്തിലാണ് ഡ്രൈവറെ മര്‍ദിച്ചവശനാക്കിയത്.

ഡ്രൈവര്‍ക്കെതിരായ ഈ ആക്രമത്തില്‍ പ്രതിഷേധിച്ച് ബോട്‌ലിങ് പ്ലാന്റില്‍ ഡ്രൈവര്‍മാര്‍ പണിമുടക്കി.ഇതോടെ ഏഴ് ജില്ലകളിലേക്കുളള 140 ലോഡുകള്‍ മുടങ്ങി. 200 ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

Continue Reading

kerala

ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മലപ്പുറം,വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം,വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

ഇടിയോട് കൂടെയുള്ള മഴയ്ക്ക്‌ സാധ്യതയുണ്ടെന്നും കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കുമെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Continue Reading

Trending