Connect with us

india

യാത്രക്കാരില്ല ! ;പ്രധാന ആറ് നഗരങ്ങളില്‍ നിന്ന് അയോധ്യയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി

. ചെന്നൈ, ബെംഗളൂരു, ജയ്പൂര്‍, പട്‌ന, ദര്‍ഭംഗ, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള സര്‍വീസ് ആണ് റദ്ദാക്കിയത്.

Published

on

ഉത്തര്‍പ്രദേശിലെ അയോധ്യയിലേക്ക് നേരിട്ടുണ്ടായിരുന്ന വിമാന സര്‍വീസുകള്‍ റദ്ദാക്കി സ്‌പൈസ് ജെറ്റ്. ആറ് പ്രധാന നഗരങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് സ്പൈസ് ജെറ്റ് റദ്ദാക്കിയത്. ചെന്നൈ, ബെംഗളൂരു, ജയ്പൂര്‍, പട്‌ന, ദര്‍ഭംഗ, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള സര്‍വീസ് ആണ് റദ്ദാക്കിയത്. നിലവില്‍ അഹമ്മദാബാദ്, ദല്‍ഹി നഗരങ്ങളില്‍നിന്ന് മാത്രമാണ് സര്‍വീസുള്ളത്.

ഹൈദരാബാദില്‍ നിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള വിമാനം ആരംഭിച്ച് 2 മാസത്തിനുള്ളിലാണ് സര്‍വീസ് നിര്‍ത്താലാക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ സര്‍വീസ് ഉണ്ടാവില്ലെന്ന് സ്പൈസ് ജെറ്റ് അറിയിച്ചിട്ടുണ്ട്. സ്പൈസ് ജെറ്റിന്റെ എയര്‍ബസ് F320 വിമാനമാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്.

ഈ റൂട്ടിലെ ആദ്യ വിമാനം ഏപ്രില്‍ 2 ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് രാവിലെ 10.45 നായിരുന്നു ആരംഭിച്ചത്. ഉച്ചയ്ക്ക് 12.45 ന് അയോധ്യയിലെ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. തിരിച്ചുള്ള വിമാനം ഉച്ചയ്ക്ക് 1.25ന് അയോധ്യയില്‍ നിന്ന് പുറപ്പെട്ട് 3.25ന് ഹൈദരാബാദിലും ഇറക്കി. ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റുകള്‍ പ്രകാരം മെയ് 30നാണ് അവസാന വിമാനം സര്‍വീസ് നടത്തിയത്.

നിലവില്‍ വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോള്‍ ദല്‍ഹി വഴിയാണ് റൂട്ട് കാണിക്കുന്നത്. ദല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ മണിക്കൂറുകള്‍ തങ്ങിയ ശേഷമാണ് യാത്ര പുനരാരംഭിക്കുക. അയോധ്യയിലെത്താന്‍ മൊത്തം ഏഴ് മണിക്കൂറും 25 മിനിറ്റും സമയമെടുക്കും.

സാധാരണ ഗതിയില്‍ ഒരു എയര്‍ലൈന്‍ ഒരു റൂട്ട് അവസാനിപ്പിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ടിക്കറ്റ് വില്‍പ്പനയില്‍ വരുന്ന കുറവാണ്.തുടക്കത്തില്‍, അയോധ്യ സന്ദര്‍ശിക്കാന്‍ കാര്യമായ ആവേശം ആളുകളില്‍ നിന്ന് ഉണ്ടായിരുന്നെങ്കിലും ദിവസങ്ങള്‍ കഴിയുന്തോറും അത് കുറഞ്ഞെന്ന് ഒരു എയര്‍ലൈന്‍ പ്രതിനിധിയെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

അയോധ്യയിലേക്ക് ഹൈദരാബാദില്‍ നിന്ന് നേരിട്ടുള്ള വിമാനം വേണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍ ജി. കിഷന്‍ റെഡ്ഡിയാണ് അന്നത്തെ കേന്ദ്ര സാംസ്‌കാരിക ടൂറിസ, വ്യോമയാന മന്ത്രിക്ക് കത്തെഴുതിയത്. നിരവധി ഭക്തര്‍ക്ക് അയോധ്യ സന്ദര്‍ശിക്കേണ്ടതുണ്ടെന്നും നിലവില്‍ സൗകര്യപ്രദമായ യാത്രമാര്‍ഗങ്ങള്‍ ഇല്ലെന്നുമായിരുന്നു കത്തില്‍ അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഹൈദരാബാദില്‍ നിന്നും നേരിട്ട് സര്‍വീസ് ആരംഭിക്കുന്നത്.

എന്നാല്‍ ചെന്നൈ, ബെംഗളൂരു, ജയ്പൂര്‍, പട്ന, ദര്‍ബംഗ, ഹൈദരാബാദ് എന്നീ ആറുകളില്‍ നിന്നുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഫെബ്രുവരിയോടെ തന്നെ അവസാനിപ്പിച്ചതായി ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ അഹമ്മാദാബാദില്‍ നിന്നും ദല്‍ഹിയില്‍ നിന്നും നിലവില്‍ അയോധ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസുണ്ട്.

ജനുവരിയില്‍ അയോധ്യയില്‍ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ നടന്നതിന് പിന്നാലെ ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള എയര്‍ലൈനുകള്‍ മുബൈയില്‍ നിന്നും അഹമ്മദാബാദില്‍ നിന്നും അയോധ്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചിരുന്നു. അഹമ്മദാബാദില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ ക്യാബിന്‍ ജീവനക്കാര്‍ രാമനെയും സീതയെയും ലക്ഷ്മണനെയും പോലെ വസ്ത്രം ധരിച്ചായിരുന്നു എത്തിയത്.

എന്നാല്‍ ജനുവരിയിലെ ഉദ്ഘാടനത്തിന് ശേഷം അയോധ്യയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു, എങ്കിലും ബി.ജെ.പിക്ക് വേണ്ടി പ്രാദേശിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അയോധ്യയിലേക്ക് ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഇതുകൊണ്ടും വലിയ കാര്യമുണ്ടായില്ല. മാത്രമല്ല ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി തോല്‍ക്കുകയും ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അഹമ്മദാബാദ് വിമാനദുരന്തം; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് ടാറ്റാ

അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവുകളും ടാറ്റാ ഗ്രൂപ്പ് വഹിക്കും.

Published

on

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവുകളും ടാറ്റാ ഗ്രൂപ്പ് വഹിക്കും. അപകടത്തില്‍ തകര്‍ന്ന ബി ജെ ഹോസ്റ്റലിന്റെ പുനര്‍നിര്‍മാണത്തിനും തങ്ങള്‍ പിന്തുണ നല്‍കുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ അറിയിച്ചു.

അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയില്‍ ഇന്ന് ഉച്ചയ്ക്കാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ 241 പേര്‍ മരണപ്പെട്ടപ്പോള്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.വിശ്വാസ് കുമാര്‍ രമേശ് ആണ് രക്ഷപ്പെട്ടത്. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു.

169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

Continue Reading

india

അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

11 A സീറ്റിലുണ്ടായിരുന്ന അമേഷ് വിശ്വാസ് കുമാര്‍ എന്ന 38കാരനാണ് രക്ഷപ്പെട്ടത്.

Published

on

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാന അപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചെന്ന സ്ഥിരീകരണത്തിനിടെ ആശ്വാസ വാര്‍ത്ത. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 11 A സീറ്റിലുണ്ടായിരുന്ന അമേഷ് വിശ്വാസ് കുമാര്‍ എന്ന 38കാരനാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

നേരത്തെ, വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ആരുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് അഹ്മദാബാദ് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി യുവതിയും മരിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു. യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യന്‍ പൗരത്വവും 53 പേര്‍ ബ്രിട്ടീഷ് പൗരത്വവും 7 പേര്‍ പോര്‍ച്ചുഗീസ് പൗരത്വവും ഒരാള്‍ കനേഡിയന്‍ പൗരത്വവും ഉള്ളവരാണ്.

അഹ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ടയുടനെയാണ് വിമാനം ജനവാസമേഖലയിലേക്ക് തകര്‍ന്നു വീണത്. എം.ബി.ബി.എസ് ഡോക്ടര്‍മാരുടെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ അഞ്ച് ഡോക്ടര്‍മാരും മരിച്ചു.

ഉച്ചക്ക് 1.17ന് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകര്‍ന്നുവീണത്. ടേക്കോഫിന് പിന്നാലെ ലണ്ടനിലേക്കുള്ള എ.ഐ 171 ഡ്രീംലൈനര്‍ യാത്രാ വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു.

Continue Reading

india

അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു

ഗുജറാത്ത് സ്വദേശികളായ എംബിബിഎസ് വിദ്യാര്‍ഥികളാണ് മരിച്ചത്.

Published

on

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് യുജി ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു. ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ മെസ്സിലേക്കാണ് ഇന്ന് ഉച്ചയോടെ എയര്‍ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം തകര്‍ന്ന് വീണത്.

അപകടത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. 25 വിദ്യാര്‍ഥികള്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഗുജറാത്ത് സ്വദേശികളായ എംബിബിഎസ് വിദ്യാര്‍ഥികളാണ് മരിച്ചത്.

അതേസമയം, വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി സ്ഥിരീകരിച്ചു. 230 യാത്രികരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു.

169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പേര്‍ പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകര്‍ന്ന് വീണ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. മെഡിക്കല്‍ ഹോസ്റ്റലില്‍ നിരവധി വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ഉച്ചസമയമായിരുന്നതിനാല്‍ കൂടുതല്‍ പേരും മെസ്സിലായിരുന്നു.

Continue Reading

Trending