Connect with us

News

ഹോക്കി: ഇന്ത്യ പൊരുതി വീണു നാളെ വെങ്കലത്തിന്

ശ്രീജേഷ് മികവിലായിരുന്നു ഇന്നലെയും ഇന്ത്യ.

Published

on

പാരീസ്: അതിമനോഹരമായി കളിച്ചിട്ടും ജർമനിക്ക് മുന്നിൽ 3-2 ന് കീഴടങ്ങി ഇന്ത്യ ഒളിംപിക് ഹോക്കി സെമിയിൽ തോറ്റു. പക്ഷേ മെഡൽ സാധ്യത ബാക്കി. നാളെ ഇന്ത്യ വെങ്കലത്തിനായി സ്പെയിനുമായി കളിക്കും. ശ്രീജേഷ് മികവിലായിരുന്നു ഇന്നലെയും ഇന്ത്യ. പക്ഷേ അവസാനത്തിലെ ജർമൻ കടന്നാക്രമണം തടയാനായില്ല. ഫൈനലിൽ ജർമനി നെതർലൻഡ്സിനെ നേരിടും. ഗംഭീരമായിരുന്നു ഇന്ത്യൻ തുടക്കം. രണ്ടാം മിനുട്ടിൽ തന്നെ പെനാൽട്ടി കോർണർ.

അത് ലക്ഷ്യത്തിലെത്തിയിലെങ്കിലും പിന്നെയും ആദ്യ 15 മിനുട്ടിൽ അഞ്ച് പെനാൽട്ടി കോർണറുകൾ. അതിൽ അവസാന പെനാൽട്ടി കോർണർ ഹർമൻ പ്രീത് ഗോളാക്കിയപ്പോൾ ഗ്യാലറിയിൽ ഇന്ത്യൻ ആവേശം. അടുത്ത ഘട്ടത്തിൽ ജർമനി രണ്ട് ഗോൾ തിരിച്ചടിച്ചു. പെനാൽട്ടി കോർണറിൽ നിന്നും ഗോൺസാലോ പെലാട്ട് സമനില നേടിയപ്പോൾ പെനാൽട്ടി സ്ട്രോക്കിലുടെ കൃസ്റ്റഫർ റുഥർ ജർമനിക്ക് ലീഡ് സമ്മാനിച്ചു.

ഇടവേളക്ക് പിരിയുമ്പോൾ ജർമനി 2-1ന് മുന്നിൽ. എന്നാൽ ഇടവേളക്ക് ശേഷം ഇന്ത്യ തിരികെയെത്തി. പെനാൽട്ടി കോർണർ വഴി വന്ന പന്ത് സുഖ്ജിത് സിംഗ് ഗോളാക്കി മാറ്റിയതോടെ മൽസരം 2-2ൽ. കളി അവസാനിക്കാൻ ആറ് മിനുട്ട് ബാക്കി നിൽക്കെ മാർസോ മിൽക്കോ ഇന്ത്യയുടെ അന്തകനായി.

kerala

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Published

on

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.

1931 മാര്‍ച്ച് 11ന് ശൂരനാട് തെന്നല വീട്ടില്‍ എന്‍ ഗോവിന്ദപ്പിള്ളയുടേയും ഈശ്വരിയമ്മയുടേയും പുത്രനായി ജനിച്ചു. മൂന്നു തവണ രാജ്യസഭാ എംപി, രണ്ടു തവണ നിയമസഭാംഗം, രണ്ടു തവണ കെപിസിസി പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ച തെന്നല ബാലകൃഷ്ണപിള്ള കൊല്ലം ജില്ലയിലെ ശൂരനാട് സ്വദേശിയാണ്. 1977-ലും 1982-ലും അടൂരില്‍നിന്ന് നിയമസഭയിലെത്തി. 1998ലും 2004ലും കെ.പി.സി.സി അധ്യക്ഷനായിരുന്നു.

തിരുവനന്തപുരം എം.ജി. കോളേജില്‍ നിന്ന് ബി.എസ്.സി യില്‍ ബിരുദം നേടി പഠനം പൂര്‍ത്തിയാക്കി. കോണ്‍ഗ്രസിന്റെ പുളിക്കുളം വാര്‍ഡ് കമ്മറ്റി പ്രസിഡന്റായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു. പിന്നീട് കുന്നത്തൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടേയും പ്രസിഡന്റായി പ്രവര്‍ത്തിച്ചു. പിന്നീട് കൊല്ലം ഡി.സി.സി പ്രസിഡന്റായി. 1967, 1980, 1987 വര്‍ഷങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ അടൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു; 73,000ന് മുകളില്‍ തന്നെ

കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില്‍ സ്വര്‍ണവില കൂടിയും കുറഞ്ഞും നില്‍ക്കുന്ന സാഹചര്യമായിരുന്നു വിപണിയില്‍ കണ്ടുവന്നിരുന്നത്.

Published

on

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 73,040 രൂപയാണ് വില വരുന്നത്. ഗ്രാമിന് 9130 രൂപയും നല്‍കണം. പണിക്കൂലിയും നികുതിയും വെറെയും വരും.
തിങ്കളാഴ്ച്ച രണ്ടു തവണകളായി 1120 വര്‍ധിച്ചതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍ എത്തിയത്. തുടര്‍ന്ന് ഇന്നലെയാണ് വീണ്ടും 73000 കടന്ന് സ്വര്‍ണവില ഉയര്‍ന്നത്. കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില്‍ സ്വര്‍ണവില കൂടിയും കുറഞ്ഞും നില്‍ക്കുന്ന സാഹചര്യമായിരുന്നു വിപണിയില്‍ കണ്ടുവന്നിരുന്നത്.

കഴിഞ്ഞ മാസം 15ന് 68,880 ലേക്ക് ഇറങ്ങിയ സ്വര്‍ണവില പിന്നീട് 71,000 ലേക്ക് കുതിച്ചതിനുശേഷമാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം.
73000 കടന്നതോടെ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പുണ്ടാകുമെന്ന പ്രതീക്ഷക്കിടെയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.
ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കും.

Continue Reading

News

‘ട്രംപ് എപ്സ്‌റ്റൈന്‍ ഫയലുകളിലുണ്ട്’: ഗുരുതര ആരോപണങ്ങളുമായി ഇലോണ്‍ മസ്‌ക്

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് അദ്ദേഹം ഗുരുതരമായ അവകാശവാദം ഉന്നയിച്ചത്.

Published

on

കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ഡൊണാള്‍ഡ് ട്രംപിന് ബന്ധമുണ്ടെന്ന് എലോണ്‍ മസ്‌ക് ആരോപിച്ചു. അതുകൊണ്ടാണ് എപ്സ്‌റ്റൈന്‍ അന്വേഷണ ഫയലുകള്‍ പൂര്‍ണ്ണമായി പൊതുജനങ്ങള്‍ക്ക് നല്‍കാത്തതിന് കാരണമെന്ന് മസ്‌ക് പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് അദ്ദേഹം ഗുരുതരമായ അവകാശവാദം ഉന്നയിച്ചത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ‘ഇംപീച്ച് ചെയ്യണമെന്നും’ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് അദ്ദേഹത്തിന്റെ സ്ഥാനത്ത് വരണമെന്നും മസ്‌ക് പരസ്യമായി പറഞ്ഞു. മസ്‌കും ട്രംപും തമ്മിലുള്ള വലിയ വീഴ്ചയ്ക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്, അവര്‍ ഒരിക്കല്‍ അടുത്ത സഖ്യകക്ഷികളായിരുന്നു.

‘വലിയ ബോംബ് എറിയാനുള്ള സമയമായി: ഡൊണാള്‍ഡ് ട്രംപ് എപ്സ്‌റ്റൈന്‍ ഫയലുകളില്‍ ഉണ്ട്. അതാണ് അവര്‍ പരസ്യമാക്കാത്തതിന്റെ യഥാര്‍ത്ഥ കാരണം. ഒരു നല്ല ദിവസം, ഡിജെടി!’

തന്റെ ‘ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെ’ പിന്തുണയ്ക്കാത്തതില്‍ ”എലോണില്‍ നിരാശയുണ്ടെന്ന്” ട്രംപ് ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മസ്‌ക് ഇത് പോസ്റ്റ് ചെയ്തത്.

‘ഈ പോസ്റ്റ് ഭാവിയിലേക്ക് അടയാളപ്പെടുത്തുക, സത്യം പുറത്തുവരും.’മസ്‌ക് കരുറിച്ചു. തുടര്‍ന്ന്, ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന മറ്റൊരു പോസ്റ്റിനെ അദ്ദേഹം പിന്തുണച്ചു.

അടുത്ത കാലം വരെ, ട്രംപും മസ്‌ക്കും സൗഹൃദത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച വിവാദമായ ‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ പാസായതിന് ശേഷം പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു.

ടെസ്ലയെപ്പോലുള്ള ഇലക്ട്രിക് വാഹന കമ്പനികളെ ദോഷകരമായി ബാധിക്കുന്ന ബില്‍ അവതരിപ്പിക്കുന്നതിനിടെ വൈറ്റ് ഹൗസ് പത്രസമ്മേളനത്തിനിടെ ട്രംപ് മസ്‌കിനെ വിമര്‍ശിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ പോലും ചൊരിഞ്ഞ് സാമ്പത്തികമായും ധാര്‍മ്മികമായും ട്രംപിനെ പിന്തുണച്ചിരുന്നുവെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് മസ്‌ക് ശക്തമായി തിരിച്ചടിച്ചു.

‘എലോണും ഞാനും തമ്മില്‍ വലിയ ബന്ധമായിരുന്നു. ഇനിയുണ്ടാകുമോ എന്ന് എനിക്കറിയില്ല,’ ട്രംപ് ബ്രീഫിംഗില്‍ പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ‘അദ്ദേഹം എന്നെക്കുറിച്ച് വ്യക്തിപരമായി മോശമായി പറഞ്ഞിട്ടില്ല, പക്ഷേ അത് അടുത്തതായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.’

മസ്‌ക് പെട്ടെന്ന് തിരിച്ചടിച്ചു, എഴുതി:

‘ഞാനില്ലായിരുന്നെങ്കില്‍ ട്രംപ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമായിരുന്നു, ഡെംസ് സഭയെ നിയന്ത്രിക്കും, റിപ്പബ്ലിക്കന്‍മാര്‍ സെനറ്റില്‍ 51-49 ആയിരിക്കും… അത്തരം നന്ദികേട്.’

ബില്‍ പാസായതിന് ശേഷം ടെസ്ലയുടെ സ്റ്റോക്ക് ഇടിഞ്ഞതിനാല്‍, ബില്ലിനെ ‘ദി ബിഗ് അഗ്ലി ബില്‍’ എന്ന് വിളിക്കുന്ന കോപാകുല സന്ദേശങ്ങളുടെ ഒരു നിര തന്നെ മസ്‌ക് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ എപ്സ്‌റ്റൈന്‍ ഫയലുകളുടെ ഭാഗമായ ട്രംപിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അവകാശവാദമാണ് ഏറ്റവും വലിയ ഞെട്ടല്‍ – ഇത് വാഷിംഗ്ടണില്‍ ഗുരുതരമായ പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുണ്ട്.

Continue Reading

Trending