Connect with us

kerala

മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ത്തത് ആരുടെ നിര്‍ദേശപ്രകാരം? മറുപടി പറയാതെ കയ്യൊഴിയാനാകുമോ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും?

മാത്രവുമല്ല വിവാദമായ പരാമര്‍ശങ്ങള്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ക്കാന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞത് ആരുടെ നിര്‍ദേശപ്രകാരമെന്ന ചോദ്യവുമുയരുകയാണ്.

Published

on

മുഖ്യമന്ത്രി പിണറായി വിജയന്റെ ദ ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖം കേരളക്കരയെ പിടിച്ചുകുലുക്കിയിട്ടുണ്ട്. അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ത്തത് ആരുടെ നിര്‍ദേശപ്രകാരമെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ചോദ്യമുന ചെന്നെത്തി നില്‍ക്കുന്നത് അഭിമുഖ വേളയില്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന വ്യക്തികളിലേക്കാണ്. അതില്‍ ഏറ്റവും പ്രധാനം റിലയന്‍സ് ഉദ്യോഗസ്ഥനായ ടി.ഡി.സുബ്രഹ്മണ്യന്റെ സാന്നിധ്യം തന്നെയാണ്. മാത്രവുമല്ല വിവാദമായ പരാമര്‍ശങ്ങള്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ക്കാന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞത് ആരുടെ നിര്‍ദേശപ്രകാരമെന്ന ചോദ്യവുമുയരുകയാണ്.

ഹരിയാനയിലെ ഒപി ജിന്‍ഡല്‍ സര്‍വകലാശാലയില്‍നിന്നു പബ്ലിക് പോളിസിയില്‍ പിജി പൂര്‍ത്തിയാക്കിയ സുബ്രഹ്മണ്യന്‍ കേരളത്തിലും ചില രാഷ്ട്രീയ പിആര്‍ ജോലികള്‍ ഏറ്റെടുത്തിരുന്നു. കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയിലെത്തിയ വേളയില്‍ അവരുടെ ‘രാഷ്ട്രീയ റീബ്രാന്‍ഡിങ്’ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു. കഴിഞ്ഞവര്‍ഷമാണ് സുബ്രഹ്മണ്യന്‍ റിലയന്‍സിലെത്തിയത്. മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുമ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ട്. ദ ഹിന്ദു പ്രതിനിധിക്ക് അഭിമുഖം നല്‍കുമ്പോള്‍ യാദൃച്ഛികമായി അവിടെ എത്തിയെന്നാണു സുബ്രഹ്മണ്യന്‍ സുഹൃത്തുക്കളോടു പറയുന്നത്.

മറ്റൊരു വ്യക്തി പിആര്‍ ഏജന്‍സിയായ കെയ്‌സന്റെ പ്രസിഡന്റ് നിഖില്‍ പവിത്രനാണ്. കൂനൂരില്‍ ടീ പ്ലാന്റേഷന്‍ ഉടമയായിരുന്ന പവിത്രന്‍ പിന്നീട് കുടുംബസമേതം മുംബൈയിലേക്കു താമസം മാറ്റി. മുംബൈയിലുള്ള നിഖില്‍ ഐടിമാനേജ്‌മെന്റ് മേഖലയുമായി ബന്ധപ്പെട്ടാണു ജോലി ചെയ്യുന്നതെന്നാണു നാട്ടിലെ വിവരം. വല്ലപ്പോഴും ഉത്സവ സമയങ്ങളില്‍ എത്തുന്നതാണു നിലവില്‍ മാഹിയുമായുള്ള ബന്ധം. പ്രത്യക്ഷത്തില്‍ രാഷ്ട്രീയ ബന്ധമുള്ളതായി മാഹിയില്‍ വിവരമില്ല.

അഭിമുഖത്തിനുശേഷം, മുഖ്യമന്ത്രി മുന്‍പു നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ചില വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ നിര്‍ദേശം ലഭിക്കുകയും മുഖ്യമന്ത്രിക്കൊപ്പം കേരള ഹൗസിലുണ്ടായിരുന്ന സുബ്രഹ്മണ്യന്‍ ഇക്കാര്യം എഴുതിത്തയാറാക്കി പത്രത്തിനു നല്‍കുകയുമായിരുന്നു. മലപ്പുറത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ‘ദേശവിരുദ്ധ’ പരാമര്‍ശം പിആര്‍ ഏജന്‍സിക്കു സംഭവിച്ച പരിഭാഷപ്പിഴവെന്ന് അനൗദ്യോഗികമായി വിശദീകരിച്ചു തലയൂരാനാണ് നീക്കം. പക്ഷേ, അപ്പോഴും മുഖ്യമന്ത്രിയുടെ അഭിമുഖത്തിനു പിആര്‍ ഏജന്‍സിയെ ഇടപെടുത്തി എന്നു സമ്മതിക്കേണ്ടിവരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍

22 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നും ഇന്ത്യക്കാരില്ലെന്നും അരുണ്‍കുമാര്‍ പരഞ്ഞു.

Published

on

കോഴിക്കോട് ബേപ്പൂരിന് സമീപം അപകടത്തില്‍പ്പെട്ട കപ്പലില്‍ അപകടകരമായ ചരക്കുകളാണുള്ളതെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അരുണ്‍കുമാര്‍ പി. എല്ലാ കപ്പലുകളിലും ഇതുപോലെ അപകടകരമായ ഗുഡ്സ് ഉണ്ടാകുമെന്നും കോസ്റ്റ്ഗാര്‍ജുമായി ചേര്‍ന്ന് ഏകോപിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അരുണ്‍കുമാര്‍ പറഞ്ഞു. ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കിയതായും അദ്ദേഹം പറഞ്ഞു.

കൊളമ്പോയില്‍ നിന്ന് നവ ഷവാ തുറമുഖത്തേക്ക് പുറപ്പെട്ട കണ്ടെയ്നര്‍ കപ്പലാണ് അപകടത്തില്‍ പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. 22 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നും ഇന്ത്യക്കാരില്ലെന്നും അരുണ്‍കുമാര്‍ പരഞ്ഞു.

ചൈനീസ്, മ്യന്‍മര്‍, ഇന്തോനേഷ്യന്‍, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ക്രൂവിന്റെ ഭാഗമായുള്ളവര്‍. കൂടുതല്‍ നേവി കപ്പലുകള്‍ അപകട സ്ഥലത്തേക്ക് പുറപ്പെട്ടതായാണ് വിവരം. ഐഎന്‍എസ് സത്ലജ് പുറപ്പെട്ടു.

ബേപ്പൂരില്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകളോടും തയ്യാറായി ഇരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐഎന്‍എസ് സൂറത്ത് സംഭവസ്ഥലത്ത് എത്തി.

Continue Reading

kerala

വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Published

on

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കുറഞ്ഞ മഴ മാത്രമേ ഉണ്ടാകുകയുള്ളൂവെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ സാധ്യത പ്രവചനം. എന്നാല്‍ ചില ജില്ലകളില്‍ വ്യഴാഴ്ചയോടെ മഴ വീണ്ടും ശക്തി പ്രാപിക്കും. വ്യാഴാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കും

മഞ്ഞ അലര്‍ട്ട്

തിങ്കള്‍: മലപ്പുറം, കോഴിക്കോട്
ചൊവ്വ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍
ബുധന്‍: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്
വ്യാഴം: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസറഗോഡ്
വെള്ളി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്
മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

പൊതുജനങ്ങള്‍ക്കുള്ള ജാഗ്രത നിര്‍ദേശം

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കില്‍ ലഭ്യമാണ്
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്.
ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത മുന്നില്‍ കാണണം. ജലാശയങ്ങള്‍ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കരുത്.
സ്വകാര്യ – പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്..
കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Continue Reading

kerala

ചരക്കുകപ്പല്‍ തീപിടിച്ച സംഭവം; കണ്ണൂരില്‍ കടല്‍ വെള്ളം പരിശോധിക്കുന്നു

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് നടപടി.

Published

on

ചരക്കു കപ്പല്‍ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ കടല്‍ വെള്ളം പരിശോധിക്കുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് നടപടി. അപകടരമായ വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ കടലില്‍ വീണതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, കപ്പലില്‍ നിന്നും കടലില്‍ ചാടിയ 18 ജീവനക്കാര്‍ക്ക് അടിയന്തര മെഡിക്കല്‍ സഹായമെത്തിക്കാന്‍ പതിനഞ്ച് ആംബുലന്‍സുകള്‍ തയാറാണെന്ന് ബേപ്പൂറിലെ സ്വകാര്യ ആശുപത്രി അറിയിച്ചു. കപ്പല്‍ ഏജന്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയുമായി സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആംബുലന്‍സുകള്‍ തുറമുഖത്തെത്തിച്ചത്.

രക്ഷപ്പെടുത്തിയ 18 പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. അതേസമയം നാലു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Continue Reading

Trending