Connect with us

kerala

ഗൗരവമുള്ള പി ആര്‍ വഷയം നിസ്സാരവല്‍ക്കരിക്കുന്നു, മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ല: പികെ കുഞ്ഞാലിക്കുട്ടി

‘കാലങ്ങളായി സംഘ്പരിവാറിന് ക്യാമ്പയിൻ ചെയ്യാനുള്ള ഒരു വിഷയമാണ് മുഖ്യമന്ത്രിയുടെ വായിലൂടെ പുറത്ത് വന്നത്.’

Published

on

പി.ആർ ഏജൻസി മുഖ്യമന്ത്രിക്ക് വേണ്ടി വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന സ്റ്റേറ്റ്‌മെന്റ് പത്രങ്ങൾക്ക് നൽകി എന്ന ഗുരുതരമായ വിഷയത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിസ്സാരവൽക്കരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൗരവമുള്ള വിഷയമാണിത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മലപ്പുറത്തിനും ന്യൂനപക്ഷങ്ങൾക്കുമെതിരെ ഇതുപയോഗിക്കും.

കാലങ്ങളായി സംഘ്പരിവാറിന് ക്യാമ്പയിൻ ചെയ്യാനുള്ള ഒരു വിഷയമാണ് മുഖ്യമന്ത്രിയുടെ വായിലൂടെ പുറത്ത് വന്നത്. ഇതൊരു അബദ്ധമാണെന്ന് കരുതാനാവില്ല. ഈ ക്യാമ്പയിന് നേതൃത്വം നൽകിയത് ആരായാലും അതിനെ നിസ്സാരവൽക്കരിച്ചിട്ട് കാര്യമില്ല. മലപ്പുറം ജില്ലയെയും കേരളത്തെയും അപമാനിക്കുന്ന ഇത്തരം ഛിദ്രശക്തികൾക്ക് ക്യാമ്പയിൻ മെറ്റീരിയൽ കൊടുത്തു എന്നത് നിരുത്തരവാദപരമാണ്.

പൂരം കലക്കിയതാണ് എന്ന് സമ്മതിക്കുമ്പോഴും ആരോ കലക്കിയതാണ് എന്ന് പറഞ്ഞ് ഒഴിയുകയാണ് ചെയ്യുന്നത്. ദുരുഹമായ സംഗതിയാണിത്. കാലങ്ങളായി നടക്കുന്ന വർഗീയ ധ്രുവീകരണത്തിന് വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണിത്. അതിനെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി എന്നത് ഗൗരവമുള്ള സംഗതിയാണ്.

പി.ആർ ഏജൻസിയെ അറിയില്ലെന്ന് പറയുന്നത് ഗൗരവമുള്ള വിഷയമാണ്. കേരളത്തെ തീവ്രവാദത്തിന്റെ ആസ്ഥാനമാക്കാൻ ശ്രമിക്കുന്നവർക്ക് വടികൊടുക്കുകയാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കനത്ത മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

ശനിയാഴ്ച മുതല്‍ 16 വരെ വിവിധ ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട് നല്‍കി.

Published

on

വടക്കന്‍ കേരളത്തില്‍ വരം ദിവസങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച മുതല്‍ 16 വരെ വിവിധ ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട് നല്‍കി. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. 15നും 16നും സംസ്ഥാനം മുഴുവന്‍ പെരുമഴ പ്രതീക്ഷിക്കാം.

വടക്കന്‍ ജില്ലകളുമായി അതിര്‍ത്തിപങ്കിടുന്ന കര്‍ണാടകത്തിന്റെ പ്രദേശങ്ങളിലും കനത്തമഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലെ നദികളിലേക്ക് കൂടുതല്‍ വെള്ളമെത്താന്‍ ഇതിടയാക്കും.

റെഡ് അലേര്‍ട്ട് (അതിതീവ്രമഴ)

• 14കണ്ണൂര്‍, കാസര്‍കോട്

• 15മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

• 16മലപ്പുറം, കോഴിക്കോട്, വയനാട്

• ഓറഞ്ച് അലേര്‍ട്ട് (തീവ്രമഴ)

• 13കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

• 14എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

• 15തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്

• 16 പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്‌

Continue Reading

kerala

കേരള തീരത്ത് വീണ്ടും ചരക്കുകപ്പലില്‍ തീപ്പിടിത്തം; നിയന്ത്രണവിധേയമാക്കി

സിംഗപ്പൂര്‍ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്കുകപ്പലിലാണ് തീപിടിച്ചത്.

Published

on

കേരള തീരത്ത് ചരക്കുകപ്പലില്‍ വീണ്ടും തീപ്പിടിത്തം. കോസ്റ്റ് ഗാര്‍ഡിന്റെ സമയോചിതമായ ഇടപെടലില്‍ തീ നിയന്ത്രണവിധേയമാക്കി. സിംഗപ്പൂര്‍ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്കുകപ്പലിലാണ് തീപിടിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് കപ്പലിലെ ഡെക്കില്‍ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്‌നറില്‍ തീപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

മലേഷ്യയിലെ പോര്‍ട്ട് ക്ലാങ്ങില്‍ നിന്നാണ് സിംഗപ്പൂര്‍ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്കുകപ്പല്‍ പുറപ്പെട്ടത്. കപ്പലില്‍ 1387 കണ്ടെയ്‌നറുകളും 25 ഫിലിപ്പീന്‍സ് സ്വദേശികളായ ജീവനക്കാരും ഉണ്ടായിരുന്നു. വിവരം ലഭിച്ചയുടനെ കോസ്റ്റ് ഗാര്‍ഡിന്റെ ഓഫ്‌ഷോര്‍ പട്രോള്‍ വെസ്സലായ ഐസ്ജിഎസ് സാചേത് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആകാശനിരീക്ഷണത്തിനായി കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ വിമാനവും സ്ഥലത്ത് വിന്യസിച്ചിരുന്നു.

Continue Reading

kerala

അഹമ്മദാബാദിലെ വിമാനദുരന്തം ഞെട്ടിപ്പിക്കുന്നത്; സാദിഖലി ശിഹാബ് തങ്ങള്‍

അഹമ്മദാബാദിലെ വിമാന അപകടത്തില്‍ അനുശോചിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.

Published

on

അഹമ്മദാബാദിലെ വിമാന അപകടത്തില്‍ അനുശോചിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അഹമ്മദാബാദിലെ വിമാനദുരന്തം ഞെട്ടിപ്പിക്കുന്നതെന്നും സ്വപ്നങ്ങളിലേക്ക് ചിറക് വിരിച്ചുയരുകയായിരുന്ന നിരവധി ജീവനുകളാണ് ആകാശ ദുരന്തത്തില്‍ നഷ്ടമായതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

യാത്രക്കാര്‍ക്ക് പുറമെ കെട്ടിടത്തിലുണ്ടായിരുന്നവര്‍ക്കും ജീവാപായം സംഭവിച്ചുവെന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നിനാണ് രാജ്യം സാക്ഷിയായത്. വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു.- സാദിഖലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു

Continue Reading

Trending