Connect with us

News

ആക്രമിക്കാനാണ് ഉദ്ദേശമെങ്കില്‍ അടിത്തറയിളക്കും’; ഇസ്രാഈലിലെ മുഴുവന്‍ സൈനിക കേന്ദ്രങ്ങളും തിരിച്ചറിഞ്ഞതായി ഇറാന്‍

ഇറാനെതിരെ ആക്രമണം നടത്തിയാല്‍ ഇസ്രാഈലിന് മറുപടി കിട്ടാതിരിക്കില്ലെന്നും നെതന്യാഹു ഭരണകൂടം തത്തുല്യമായ ആക്രമണം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Published

on

ഇസ്രാഈലിലെ മുഴുവന്‍ സൈനിക കേന്ദ്രങ്ങളും കണ്ടെത്തിയതായി ഇറാന്‍. രാജ്യത്തെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതില്‍ ഈ മേഖലകളില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌സി പറഞ്ഞു.

ഇറാനെതിരെ ആക്രമണം നടത്തിയാല്‍ ഇസ്രാഈലിന് മറുപടി കിട്ടാതിരിക്കില്ലെന്നും നെതന്യാഹു ഭരണകൂടം തത്തുല്യമായ ആക്രമണം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനെ ആക്രമിക്കാന്‍ ഇസ്രാഈല്‍ ലക്ഷ്യമിട്ടതിന്റെ വിവരങ്ങള്‍ അമേരിക്കയില്‍ നിന്ന് ചോര്‍ന്നതിന് പിന്നാലെയാണ് അബ്ബാസ് അരാഗ്‌സിയുടെ പ്രതികരണം.

ഇറാന്‍ ശക്തമായി തിരിച്ചടിച്ചാല്‍ ഇസ്രാഈലിന്റെ അടിത്തറ ഇളകുമെന്നും അബ്ബാസ് അരാഗ്‌സി ചൂണ്ടിക്കാട്ടി. തങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ ഇസ്രാഈല്‍ ചുവപ്പ് വര മറികടക്കുന്നുവെന്നും വിദേശകാര്യമന്ത്രി പ്രതികരിച്ചു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത് ഇസ്രഈലിന് തിരിച്ചടി താങ്ങാനാകില്ലെന്നും അബ്ബാസ് അരാഗ്‌സി പറഞ്ഞു.

അതേസമയം ഇറാനെതിരായ ഇസ്രഈലിന്റെ സൈനിക പദ്ധതികള്‍ വിശദീകരിക്കുന്ന രഹസ്യ രേഖകള്‍ ചോര്‍ന്നതിനെ കുറിച്ച് അമേരിക്ക അന്വേഷണം ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ ജിയോപാസ്‌റ്റൈല്‍ ഏജന്‍സിയില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്.

അമേരിക്കന്‍ ചാര ഉപഗ്രഹങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പദ്ധതി രേഖകളാണ് പുറത്തുവന്നത്. വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ യു.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളുണ്ടെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്റലിജന്റ്സ് രേഖകള്‍ പുറത്തുവന്നത് യു.എസും ഇസ്രഈലും തമ്മിലുള്ള ബന്ധത്തിന് വിനയാകുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ പെന്റഗണ്‍, എഫ്.ബി.ഐ, യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവ വിവരങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണമുണ്ടാകുന്നത്. ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ ആക്രമണത്തിനെതിരെ തിരിച്ചടിക്കുമെന്ന് ഇസ്രഈല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് വിവരങ്ങള്‍ ചോര്‍ന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

അമ്പലപ്പാറ കരടിയോട് സ്വദേശി മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് ആശുപത്രിയിലേക്ക് പോകും വഴി ആംബുലന്‍സില്‍ പ്രസവിച്ചത്

Published

on

പാലക്കാട് ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. മണ്ണാര്‍ക്കാട് അമ്പലപ്പാറ കരടിയോട് സ്വദേശി മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് ആശുപത്രിയിലേക്ക് പോകും വഴി ആംബുലന്‍സില്‍ പ്രസവിച്ചത്.

യുവതിയുമായി ആംബുലന്‍സില്‍ മണ്ണാര്‍ക്കാട് ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ മണ്ണാര്‍ക്കാട് ബസ്റ്റാന്റ് പരിസരത്തെത്തിയപ്പോള്‍ യുവതി പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തും മുന്‍പ് രാത്രിയോടെ കുഞ്ഞ് മരിക്കുകയായിരുന്നു.

Continue Reading

News

ഇസ്രാഈല്‍ ആക്രമണം; ഇറാനില്‍ 54 സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ആക്രമണത്തില്‍, 94 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

Published

on

ഇറാനില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 54 സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ കൊല്ലപ്പെട്ടതായി ഇറാന്‍ സര്‍ക്കാര്‍ വക്താവ് ഫത്തേമെഹ് മൊഹജെറാനി സ്‌റ്റേറ്റ് മീഡിയയില്‍ പറഞ്ഞു. ആക്രമണത്തില്‍, 94 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രാഈല്‍ ആക്രമണത്തില്‍ 224 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം നേരത്തെ കണക്ക് പുറത്തുവിട്ടിരുന്നു. ഇറാനിലെ മൂന്ന് ആശുപത്രികളില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇസ്രാഈല്‍ ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതിനുശേഷം ദേശീയ ആരോഗ്യ സംഘത്തിലെ രണ്ട് അംഗങ്ങള്‍ കൊല്ലപ്പെട്ടതായും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Continue Reading

kerala

കൊച്ചി കുമ്പളങ്ങിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

സേക്രഡ് ഹാര്‍ട്ട് പള്ളിക്ക് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് തലയോട്ടി കണ്ടെത്തിയത്.

Published

on

കൊച്ചി കുമ്പളങ്ങിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. സേക്രഡ് ഹാര്‍ട്ട് പള്ളിക്ക് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് തലയോട്ടി കണ്ടെത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

കണ്ണമാലി സ്വദേശി ഫ്രാന്‍സിസ് മണ്ണാലിയുടെ ഉടമസ്ഥതയിലുള്ള പറമ്പ് തൊഴിലാളികള്‍ വൃത്തിയാക്കുന്നതിനിടെയാണ് സ്ഥലത്തുനിന്ന് തലയോട്ടി കണ്ടെത്തിയത്. സമീപത്ത് തന്നെ പള്ളിയുടെ സെമിത്തേരിയുണ്ട്. പള്ളുരുത്തി പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

Trending