Connect with us

Views

കശാപ്പ് നിയന്ത്രണം ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ പ്രശ്‌നമല്ല: ഡോ.എം.കെ മുനീര്‍

Published

on

 

തിരുവനന്തപുരം: കശാപ്പ് നിയന്ത്രണം ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ പ്രശ്‌നമായി കാണരുതെന്നും കര്‍ഷകപ്രശ്‌നമായി ഇതിനെ കണക്കാക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തെ മതപരമായി തിരിച്ചു വിടാനുള്ള ശ്രമം നടക്കുന്നുണ്ട്. അത് അനുവദിക്കരുത്. ബീഫ് ഫെസ്റ്റായാലും നടുറോഡില്‍ കാലികളെ കഴുത്തറുത്ത് കൊന്നുള്ള പ്രതിഷേധമായാലും നടത്തരുത്. ഇത് മുസ്‌ലിം വിഷയമല്ല. എന്നാല്‍ മുസ്‌ലിംകളുമായി ബന്ധപ്പെടുത്തിയാണ് വിഷയം പ്രചരിപ്പിക്കുന്നത്. മുസ്‌ലിംകള്‍ രാവിലെയും ഉച്ചക്കും വൈകിട്ടും ബീഫാണ് കഴിക്കുന്നതെന്നാണ് വ്യാപക പ്രചരണം. മുസ്‌ലിംകള്‍ക്ക് പോത്തിറച്ചി കഴിച്ചില്ലെങ്കിലും പ്രശ്‌നമില്ല, അത് കഴിച്ചില്ലെങ്കില്‍ ആടോ കോഴിയോ കഴിക്കും അതുമല്ലെങ്കില്‍ പച്ചക്കറി കഴിക്കാനും തങ്ങള്‍ക്ക് അറിയാമെന്ന് മുനീര്‍ പറഞ്ഞു.
മൃഗങ്ങളോടുള്ള ക്രൂരത തടയാനെന്ന പേരില്‍ കുത്തകകള്‍ക്ക് മാട്ടിറച്ചി വിറ്റ് ലാഭമുണ്ടാക്കാന്‍ വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ കശാപ്പു നിയന്ത്രണം കൊണ്ടുവന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മാട്ടിറച്ചി കച്ചവടക്കാര്‍ ബി.ജെ.പിക്കാരോ ബി.ജെ.പിയുമായി ബന്ധമുള്ളവരോ ആണ്. അത്തരക്കാര്‍ നടത്തുന്ന കമ്പനിയുടെ പേരിന് മുന്നില്‍ ‘അല്‍’ എന്ന് ചേര്‍ത്തെന്ന് കരുതി ഉത്തരവാദികള്‍ മുസ്‌ലിംകളാണെന്ന് ആരും കരുതരുത്. ഉത്തര്‍പ്രദേശിലെ വന്‍കിട മാട്ടിറച്ചി വ്യാപാരിയായ സംഗീത് സോമിനേയും പാര്‍ട്ണര്‍ മോയന്‍ ഖുറേഷിയേയും പോലെയുള്ള കുത്തകകള്‍ക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. ഉത്തര്‍പ്രദേശിലെ മറ്റൊരു മാട്ടിറച്ചി കയറ്റുമതി വ്യാപാരിയായ സിറാജുദ്ദീന്‍ ഖുറേഷിയുടെ നോമിനിയാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആദിത്യനാഥ് അധികാരത്തിലെത്തിയപ്പോള്‍ ആദ്യം ചെയ്തത് ഖുറേഷിക്ക് വേണ്ടി അനധികൃത കശാപ്പുശാലകള്‍ അടച്ചു പൂട്ടുകയായിരുന്നെന്നും മുനീര്‍ ചൂണ്ടിക്കാട്ടി.
മനുഷ്യന്‍ മരിച്ചാലും കുഴപ്പമില്ല പശുവിനെ കൊല്ലരുതെന്നാണ് സംഘപരിവാര്‍ വാദം. ഭക്ഷണത്തിന് വേണ്ടിയുള്ള കശാപ്പു നിയമവിധേയമാണ്. മൃഗങ്ങളെ പീഡിപ്പിച്ച് കൊല്ലരുതെന്ന് മാത്രമേ നിയമം അനുശാസിക്കുന്നുള്ളൂ. ഇത്തരം വിഷയങ്ങളില്‍ നിയമനിര്‍മാണത്തിനുള്ള അധികാരം ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങള്‍ നിലനില്‍ക്കുന്നതല്ല. ഇത് ഫെഡറല്‍ സംവിധാനത്തിന്മേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റമാണ്. ജനങ്ങളുടെ ഭക്ഷണരീതി പോലും എന്താണെന്ന് നിശ്ചയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി തികഞ്ഞ ഫാസിസമാണെന്നും മുനീര്‍ പറഞ്ഞു.
കാലിയെ വളര്‍ത്തി അതിനെ വില്‍ക്കുമ്പോഴാണ് ആ കര്‍ഷകന് എന്തെങ്കിലും സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ വളര്‍ത്തു പശുക്കള്‍ തെരുവുപശുക്കളായി അലയുന്ന കാലം വിദൂരമല്ല. പ്രായമേറിയതും കറവ വറ്റിയതുമായ കാലികളെ ഗോശാലയില്‍ വളര്‍ത്തണമെന്നാണ് സംഘപരിവാറുകാര്‍ പറയുന്നത്. പ്രായമായ മാതാപിതാക്കളെ നേരാംവണ്ണം നോക്കാത്ത രാജ്യത്താണ് പശുക്കളെ ഗോശാലയില്‍ വളര്‍ത്തുക. ഇത് സംബന്ധിച്ച് മഹാത്മാഗാന്ധി യംഗ് ഇന്ത്യയില്‍ എഴുതിയ ലേഖനവും മുനീര്‍ സഭയില്‍ ഉദ്ധരിച്ചു.

kerala

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി; പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്.

Published

on

മലപ്പുറം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്. സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്‌കരണം പ്രായോഗികമല്ലന്നാണ് സംഘടനകളുടെ വാദം. ഉദ്യോഗസ്ഥരെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന കടുത്ത നിലപാടിലാണ് പ്രതിഷേധക്കാര്‍. എറണാകുളം കാക്കനാട് ഡ്രൈവിങ് സ്‌കൂളുകളും കോഴിക്കോടും സമാന രീതിയില്‍ ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിഷേധിക്കുന്നുണ്ട്.

ഒറ്റ ദിവസം കൊണ്ട് സര്‍ക്കുലര്‍ ഇറക്കി കൊണ്ടുള്ള പരിഷ്‌കാരം അപ്രായോഗികമെന്നും ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം എന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. ഡ്രൈവിങ് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍.ടി ഒഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. അനിശ്ചിതകാല സമരമാണ് ഐഎന്‍ടിയുസി, സിഐടിയു, ബിഎംഎസ് സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവിന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നു.

Continue Reading

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

Trending