kerala
കാസര്‍കോട്ടെ ബി.ജെ.പിയില്‍ അധ്യക്ഷ സ്ഥാനത്തിന് വേണ്ടി ആര്.എസ്.എസ് ബി.ജെ.പി പോര്
ഹിന്ദു താന്ത്രിക വിദ്യയിൽ വിദഗ്ധനായ തന്ത്രിയെ, അദ്ദേഹം ബി.ജെ.പി ഭാരവാഹിത്വത്തിലേക്ക് വരുന്നതിനുമുമ്പ് പ്രവർത്തിച്ച ഹിന്ദു ഐക്യവേദിയിലേക്ക് തിരിച്ചയക്കും.

ബി.ജെ.പിയിൽ ഈ മാസംനടക്കുന്ന സംഘടന തെരഞ്ഞെടുപ്പിനുമുമ്പ് ജില്ല പ്രസിഡന്റ് സ്ഥാനത്തേക്ക് പോര് മുറുകി. നിലവിലെ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാറിനെ മാറ്റുന്നതിനുള്ള അണിയറ നീക്കം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പക്ഷത്തുനിന്ന് ശക്തമായി. ഹിന്ദു താന്ത്രിക വിദ്യയിൽ വിദഗ്ധനായ തന്ത്രിയെ, അദ്ദേഹം ബി.ജെ.പി ഭാരവാഹിത്വത്തിലേക്ക് വരുന്നതിനുമുമ്പ് പ്രവർത്തിച്ച ഹിന്ദു ഐക്യവേദിയിലേക്ക് തിരിച്ചയക്കും.
ബി.ജെ.പി -ആർ.എസ്.എസ് എന്നിങ്ങനെ രണ്ടു സ്വഭാവത്തിൽ പിരിഞ്ഞിരിക്കുന്ന ബി.ജെ.പിയിൽ ഇരുവിഭാഗവും അംഗീകരിക്കുന്ന ഒരാൾ പ്രസിഡന്റ് ആകാൻ ഇല്ലാത്തതാണ് പുതിയ പ്രതിസന്ധി. ഇരുപക്ഷവും രണ്ടുപേരുകൾ ഉയർത്തുന്നു. ബി.ജെ.പി പക്ഷം വനിത നേതാവ് എം.എൽ. അശ്വിനിയെയും ആർ.എസ്.എസ് പക്ഷം ജില്ല ജനറൽ സെക്രട്ടറി എ. വേലായുധനെയും.
കുമ്പള പഞ്ചായത്ത് സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി സഖ്യമുണ്ടാക്കിയതും കൊലക്കേസ് പ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ ജ്യോതിഷിന്റെ ആത്മഹത്യയുമാണ് ബി.ജെ.പിയിലെ ഗ്രൂപ് പ്രവർത്തനത്തിന്റെ അടിസ്ഥാനം. ജ്യോതിഷിനെ സഹായിക്കാതെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നാണ് സുരേന്ദ്രൻ പക്ഷത്തിനെതിരെയുള്ള ആരോപണം.
ഇതിന് സുരേന്ദ്രൻ പക്ഷ നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തിൽ ഒരുവിഭാഗം ഇപ്പോഴും ഉറച്ചുനിൽക്കുന്നതാണ് ഇപ്പോൾ പോര് മൂർധന്യത്തിലെത്താൻ കാരണം. അങ്ങനെ നടപടിയെടുക്കുമ്പോൾ ജില്ല ഓഫിസ് പൂട്ടിയതിനുപിന്നിൽ പ്രവർത്തിച്ചവർക്കെതിരെയും നടപടിവേണമെന്ന് മറുപക്ഷം വാദിക്കുന്നു.
വിഭാഗീയതയെതുടർന്ന് നേരത്തേ അഡ്വ. കെ. ശ്രീകാന്തിനെ ജില്ല പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി സംസ്ഥാന സെക്രട്ടറിയായി കണ്ണൂർ ജില്ലയുടെ ചുമതലയിലേക്ക് മാറ്റിയിരുന്നു. ശ്രീകാന്തിനെ വീണ്ടും ജില്ല പ്രസിഡന്റാക്കാൻ സുരേന്ദ്രൻ വിഭാഗം ആഗ്രഹിക്കുന്നുണ്ട്.
അതിനെതിരെ നീക്കം ശക്തമാക്കുകയാണ് ആർ.എസ്.എസ് പക്ഷത്തുള്ള സംസ്ഥാന സമിതിയംഗം പി. രമേശ്, ജില്ല പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ എന്നിവർ. ഇവർ സമവായം എന്ന നിലയിൽ ജില്ല ജനറൽ സെക്രട്ടറി എ. വേലായുധനെ പിന്തുണച്ചേക്കും. മറുപക്ഷം അശ്വിനിയെയും. എന്നാൽ, രണ്ടുപേർക്കും പക്ഷം കൽപിച്ചതോടെ അതും പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രശ്നം രൂക്ഷമായാൽ എം.എൽ. അശ്വിനിയെ കേന്ദ്രനേതൃത്വം അധ്യക്ഷ സ്ഥാനത്തേക്ക് മുന്നോട്ടുവെച്ചേക്കും. അത് ഒരു പരിധിവരെ സുരേന്ദ്രൻ വിഭാഗത്തിന്റെ വിജയമാകും. 45 മുതൽ 60 വരെയാണ് ബി.ജെ.പി ജില്ല പ്രസിഡന്റിന്റെ പ്രായ പരിധി.
kerala
കൊച്ചിയില്‍ യുവാവിനെ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്
സംഭവത്തില്‍ പ്രതി ഷിഹാസിനെയും ഭാര്യ ഷിഹാനയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

കൊച്ചിയില്‍ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തല്‍. യുവാവിനെ കൊലപ്പെടുത്തിയത് പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് ഷിഹാസ് ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍സുഹൃത്ത് ഷിഹാനയുടെ അറിവോടെയാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ പ്രതി ഷിഹാസിനെയും ഭാര്യ ഷിഹാനയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ഇന്നലെ രാത്രിയിലാണ് കണ്ണങ്ങാട്ട് പാലത്തിന് സമീപം വാഹനത്തിനുള്ളില്‍ പള്ളുരുത്തി സ്വദേശി ആഷിക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരിരുന്നു.
അതേസമയം കൊലചെയ്യപ്പെട്ട ആഷിക്കും, ഷിഹാനയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നുവെന്നും പലതവണ നേരില്‍ കാണുകയും ചെയ്തിരുന്നുവെന്ന് ഷിഹാസ് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ആഷിക്കിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
kerala
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
മൂന്നാര്‍ ഹെഡ്വര്ക്ക് ഡാമിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടാകുന്നത്.

മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം. മൂന്നാറില്‍ നിന്നും ആലുവയ്ക്ക് സര്‍വീസ് നടത്തുന്ന സംഗമം ബസ്സിന്റെ ടയറാണ് ഓട്ടത്തിനിടയില്‍ ഊരി തെറിച്ചത്. മൂന്നാര്‍ ഹെഡ്വര്ക്ക് ഡാമിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടാകുന്നത്. ടയര്‍ ഉരുണ്ട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ബസ്സിന്റെ ആക്സില്‍ ഒടിഞ്ഞതിന് ശേഷം വീല്‍ വയറിങ് പറിഞ്ഞ് റോഡിലേക്ക് തെറിച്ചതിനാലാണ് ടയര്‍ ഉരുണ്ട് പോയത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.
kerala
കെഎസ്ആര്‍ടിസി ബസ് സ്കൂള്‍ ബസ്സില്‍ ഇടിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ നടപടി
കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതാണെന്നാണ് ആറ്റിങ്ങല്‍ പൊലീസിന്റെ വിലയിരുത്തല്‍

തിരുവനന്തപുരം ആറ്റിങ്ങല്‍ ആലംകോട് കെഎസ്ആര്‍ടിസി ബസ് സ്കൂള്‍ ബസ്സില്‍ ഇടിച്ച സംഭവത്തില്‍ നടപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കും. വാഹനത്തിന് മറ്റ് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സ്റ്റോപ്പ് കണ്ടിട്ടും ഡ്രൈവര്‍ നിര്‍ത്താതെ പോയതാണെന്നുമാണ് വിലയിരുത്തല്‍.
ഇന്ന് രാവിലെ ഏറ്റു മണിയോടെയായിരുന്നു സംഭവം. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസ്സിന് പിന്നിലേക്ക് കെഎസ്ആര്‍ടിസി ഇടിക്കുകയായിരുന്നു. ആറ്റിങ്ങല്‍ ഡയറ്റ് സ്കൂളിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതാണെന്നാണ് ആറ്റിങ്ങല്‍ പൊലീസിന്റെ വിലയിരുത്തല്‍
.
-
film2 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
kerala3 days ago
കൈകൂലി വാങ്ങിയ സംഭവം; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
-
gulf3 days ago
ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; നെതന്യാഹുവിനെ ഹിറ്റ്ലറുമായി താരതമ്യം ചെയ്ത് തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന്
-
kerala3 days ago
തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന് കസ്റ്റഡിയില്‍
-
kerala3 days ago
താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി
-
News2 days ago
ഇറാനില്‍ യുഎസ് ആക്രമണം; ഇസ്രാഈല്‍ വ്യോമപാത അടച്ചു