Connect with us

Video Stories

ചിലിക്ക് നിര്‍ഭാഗ്യം അവസരമാണ് ജര്‍മനി

Published

on

 

മോസ്‌ക്കോ: ചിലി അതിമനോഹരമായി കളിച്ചു. ആക്രമണ ഫുട്‌ബോളിന്റെ ശക്തരായ വക്താക്കളായി വിദാലും സാഞ്ചസും കളം വാണു. പക്ഷേ ലോകത്തിലെ ഏറ്റവും മിടുക്കരായ രണ്ട് മുന്‍നിരക്കാരുണ്ടായിട്ടും ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാര്‍ ഗോളടിക്കാന്‍ മറന്നു. 93 മിനുട്ട് പോരാട്ടത്തില്‍ തുറന്ന് കിട്ടിയ ഒരേ ഒരു അവസരമാവട്ടെ ലോക ചാമ്പ്യന്മാരായ ജര്‍മനി ഉപയോഗപ്പെടുത്തി. അവരാണ് പുതിയ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് ജേതാക്കള്‍-അഥവാ വന്‍കരാ ചാമ്പ്യന്മാര്‍…!
ജോക്കിം ലോ എന്ന അത്യാധുനികനായ പരിശീലകന്‍. അദ്ദേഹം റഷ്യയിലേക്ക് വരുന്നതിന് മുമ്പേ ഒരു കാര്യം മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞിരുന്നു-ഇത് യുവ പരീക്ഷണ സംഘമാണ്. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് മുന്‍നിര്‍ത്തി യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്ന ടീം. ആ ടീമാണ് കോച്ചിനെ പോലും അല്‍ഭുതപ്പെടുത്തി ഭാഗ്യത്തിന്റെ സമ്പൂര്‍ണ്ണ കടാക്ഷത്തില്‍ ഒരു ഗോള്‍ വിജയവുമായി ലോക ഫുട്‌ബോളിലെ അതികായന്മാരായിരിക്കുന്നത്.
ഇതാദ്യമായി കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ മുത്തമിടാന്‍ ജര്‍മനിയെ സഹായിച്ചത് അധികമാരുമറിയാത്ത ലാര്‍സ് സ്റ്റിന്‍ഡല്‍ എന്ന ബൊറൂഷ്യ മോന്‍ജേഗബാദിന്റെ താരമാണ്. മല്‍സരത്തിന് 21 മിനുട്ട് പ്രായമായപ്പോള്‍ ചിലി വരുത്തിയ ഒരേ ഒരു വലിയ പിഴവ്-അത് ഉപയോഗപ്പെടുത്തിയായിരുന്നു അവസരവാദത്തിന്റെ ജര്‍മന്‍ ഗോള്‍. സ്വന്തം ബോക്‌സില്‍ നിന്നും പന്ത് തട്ടിയ ചിലി ഡിഫന്‍ഡര്‍ മാര്‍സിലോ ഡയസ് ഗോള്‍ക്കീപ്പര്‍ക്ക് മൈനസ് ചെയ്യാനുളള ശ്രമത്തിനിടെ വരുത്തിയ പിഴവില്‍ പന്ത് പിടിച്ചെടുത്ത സ്റ്റിന്‍ഡല്‍ ഗോള്‍ക്കീപ്പറെ എളുപ്പത്തില്‍ നിസ്സഹായനാക്കി.
17 ഗോളവസരങ്ങളാണ് ഇരു പകുതികളിലായി ചിലി നേടിയത്. അവസാന മിനുട്ട് വരെ അവര്‍ ജര്‍മന്‍ ഗോള്‍വലയം വിറപ്പിച്ചു. പക്ഷേ മാനുവല്‍ ന്യൂയര്‍ എന്ന സൂപ്പര്‍ ഗോള്‍ക്കീപ്പറുടെ പിന്‍മുറക്കാരനായി എത്തിയ മാര്‍ക്ക് ആന്ദ്രെ സ്‌റ്റെഗന്‍ എന്ന കാവല്‍ക്കാരന്റെ അത്യുജ്ജ്വല സേവുകളായിരുന്നു ലോക ചാമ്പ്യന്മാര്‍ക്ക് ഭാഗ്യമായി മാറിയത്.
പത്ത് ദിവസം മുമ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇതേ ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം 1-1 ലായിരുന്നു. അന്നും കളത്തില്‍ മിന്നിയത് ചിലിയായിരുന്നു. ആ മാനസിക മുന്‍ത്തൂക്കത്തില്‍ വിദാലും സാഞ്ചസും മുന്നേറി കളിച്ചു. ആദ്യ പത്ത് മിനുട്ടില്‍ മാത്രം മൂന്ന് ഉഗ്രന്‍ ഷോട്ടുകള്‍. പക്ഷേ ജര്‍മന്‍കാര്‍ ഗോളുമായി ഒന്നാം പകുതിക്ക് ചിരിയോടെ പിരിഞ്ഞു. രണ്ടാം പകുതിയില്‍ ജര്‍മനി സ്വന്തം വിലാസമായ മധ്യനിര പ്രതിരോധത്തിലേക്ക് പോയി. മുസ്താഫിയുടെ നേതൃത്വത്തിലുള്ള ഡിഫന്‍സിനെ പക്ഷേ പലവട്ടം വിറച്ചിട്ടും ചിലിക്കൊപ്പം ഗോള്‍ ഭാഗ്യം വന്നില്ല. അതിനിടെ പലവട്ടം കയ്യാങ്കളിയില്‍ റഫറി ഇടപ്പെട്ടു. വീഡിയോ റഫറലുകള്‍ വന്നു. ഏറ്റവുമൊടുവില്‍ ലോംഗ് വിസില്‍ മുഴങ്ങിയപ്പോള്‍ ജര്‍മനിക്ക് മറ്റൊരു കപ്പ് കൂടി-ഇത് വരെ അവര്‍ക്ക് നേടാന്‍ കഴിയാത്ത കിരീടം.

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending