Connect with us

News

മലപ്പുറത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്

Published

on

മലപ്പുറം: മലപ്പുറത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചു. മഞ്ചേരി പുല്ലാര സ്വദേശിയായ മുഹമ്മദിന്റെ മകന്‍ അഹമ്മദുല്‍ അസഫാണ് മരിച്ചത്. സംഭവം ഇന്നലെ വൈകിട്ട്. വണ്ടൂര്‍ ചെട്ടിയാറമ്മലിലുള്ള മാതാവിന്റെ വീട്ടില്‍ കഴിയുകയായിരുന്ന കുഞ്ഞിനെ ഉച്ചയോടെ അനക്കമില്ലാതെ കണ്ടെത്തിയതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മുഹമ്മദിന്റെ നാല് മക്കളില്‍ ഏറ്റവും ഇളയവനാണ് അഹമ്മദുല്‍ അസഫ്.

കുട്ടിയുടെ മാതാവിന് മാനസിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി സൂചനയുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തില്‍ വണ്ടൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കായി മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂ.

 

kerala

ഉമ്മൻ ചാണ്ടിയുടെ ഇച്ഛാശക്തിയുടെ ഫലമാണ് വിഴിഞ്ഞം തുറമുഖം, അനാവശ്യ അവകാശവാദം വേണ്ട: വി ഡി സതീശൻ

Published

on

വിഴിഞ്ഞം തുറമുഖത്തിന് പൂർണമായ പിന്തുണയാണ് യുഡിഎഫ് വാഗ്ദാനം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി പ്രതിപക്ഷത്തിരുന്നപ്പോൾ ഈ പദ്ധതി ബഹിഷ്കരിച്ചവരാണ് ഇവർ. ഔട്ട്‌ റീച് റോഡ്, ഔട്ട്‌ റീച് റെയിൽവേ, മത്സ്യബന്ധന പാർക്ക് തുടങ്ങിയ കാര്യങ്ങൾ ഒന്നും ഇതുവരെ ഈ ഗവണ്മെന്റ് ചെയ്തിട്ടില്ല. അനാവശ്യമായ അവകാശവാദം ഒന്നും ഈ സർക്കാരിന് വേണ്ട.

ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ ഫലമാണ് വിഴിഞ്ഞം തുറമുഖം. ഉമ്മൻ ചാണ്ടിക്ക് ഒരു നന്ദി പറയാതിരിക്കാൻ കഴിയില്ല. പിണറായി അന്ന് പറഞ്ഞത് 6000 കോടിയുടെ റിയൽ എസ്‌റ്റേറ്റ് ആണെന്ന് അത് പറഞ്ഞയാളാണ് ഇന്നലെ വന്ന് വിഴിഞ്ഞത്തിന്റെ അവകാശവാദം ഉന്നയിക്കുന്നത്. 2019ൽ ഞങ്ങൾ 90 ശതമാനം സ്ഥലവും ഏറ്റെടുത്തു. ഗവൺമെന്റ് ഒന്നും ചെയ്തിട്ടില്ല. പല കാര്യങ്ങളും വൈകി. അനാവശ്യ അവകാശ വാദങ്ങളൊന്നും വേണ്ടെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

പയ്യന്നൂരിൽ പ്രകടനം നടത്തിയ കോൺഗ്രസ്‌ പ്രവർത്തകരെ ക്രൂരമായാണ് ആക്രമിച്ചത്. ഇത്‌ അവസാനത്തിന്റെ ആരംഭം. ആരോപണം ഉന്നെയിച്ച പാർട്ടി നേതാവ് തന്നെ ഭീഷണിയിലാണ്. TP ചന്ദ്രശേഖരന്റെ സ്ഥിതി വരും എന്ന ആശങ്കയിലാണ് അയാൾ.

ആഭ്യന്തര വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രി വേണ്ട നടപടിയെടുക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. അതിവേഗ റെയിൽ വരട്ടെ, ഏത് നല്ല പദ്ധതിയും യുഡിഎഫ് സ്വാഗതം ചെയ്യും. സിൽവർ ലൈൻ തട്ടിക്കൂട്ട് ആയിരുന്നു അതിനെയാണ് ഞങ്ങൾ എതിർത്തതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Continue Reading

News

രാഷ്ട്രപതിയുടെ ധീരതാ മെഡല്‍ മലയാളിക്ക്; ദില്ലി പൊലീസിലെ ആര്‍ എസ് ഷിബുവിന് അംഗീകാരം

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പൊലീസിന് മെഡലിന് ദില്ലി പൊലീസിലെ മലയാളി ഉദ്യോഗസ്ഥൻ ആര്‍ എസ് ഷിബു അര്‍ഹനായി. കേരള പൊലീസിൽ നിന്ന് എസ് പി ഷാനവാസ് അബ്ദുൾ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു.

Published

on

ദില്ലി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് ദില്ലി പൊലീസിലെ മലയാളി ഉദ്യോഗസ്ഥനായ എസ് ഐ ആര്‍ എസ് ഷിബു അര്‍ഹനായി. കോഴിക്കോട് സ്വദേശിയായ ഷിബു ദില്ലി പൊലീസ് സ്‌പെഷ്യല്‍ സെല്ലിലെ അംഗമാണ്.

ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരസംഘടനയിലെ അംഗവും 11 സ്‌ഫോടന കേസിലെ പ്രതിയുമായ ജാവേദ് മട്ടുവിനെ ഏറ്റുമുട്ടലിനൊടുവില്‍ പിടികൂടിയ പ്രത്യേക സംഘത്തിലെ നിര്‍ണായക പങ്കാണ് ഷിബുവിന് ഈ അംഗീകാരം നേടിക്കൊടുത്തത്. പൊലീസ് ഉദ്യോഗസ്ഥനൊപ്പം നാടക പ്രവര്‍ത്തകനുമാണ് ആര്‍ എസ് ഷിബു.
കേരള പൊലീസില്‍ നിന്ന് എസ് പി ഷാനവാസ് അബ്ദുള്‍ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി മെഡലും ലഭിച്ചു. കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസില്‍ നിന്ന് എം രാജേന്ദ്രനാഥിനും വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചു.

സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് കേരളത്തില്‍ നിന്നുള്ള 10 പൊലീസ് ഉദ്യോഗസ്ഥരും, ഫയര്‍ഫോഴ്‌സിലെ മൂന്ന് ഉദ്യോഗസ്ഥരും, ജയില്‍ വകുപ്പിലെ നാല് ഉദ്യോഗസ്ഥരും അര്‍ഹരായി. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടര്‍മാരായ ഐബി റാണി, കെ വി ശ്രീജേഷ് എന്നിവര്‍ക്കും വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചിട്ടുണ്ട്.

സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ നേടിയവര്‍ (കേരളപൊലീസ്): എഎസ് പി എ പി ചന്ദ്രന്‍, എസ് ഐ ടി സന്തോഷ് കുമാര്‍, ഡി എസ് പി കെ ഇ പ്രേമചന്ദ്രന്‍, എ സി പി ടി അഷ്‌റഫ്, ഡി എസ് പി ഉണ്ണികൃഷ്ണന്‍ വെളുതേടന്‍, ഡി എസ് പി ടി അനില്‍കുമാര്‍, ഡി എസ് പി ജോസ് മത്തായി, സി എസ് പി മനോജ് വടക്കേവീട്ടില്‍, എ സി പി സി പ്രേമാനന്ദ കൃഷ്ണന്‍, എസ് ഐ പ്രമോദ് ദാസ്. ഫയര്‍ഫോഴ്‌സ് – എ എസ് ജോഗി, കെ എ ജാഫര്‍ഖാന്‍, വി എന്‍ വേണുഗോപാല്‍. ജയില്‍ വകുപ്പ് – ടി വി രാമചന്ദ്രന്‍, എസ് മുഹമ്മദ് ഹുസൈന്‍, കെ സതീഷ് ബാബു, എ രാജേഷ് കുമാര്‍.

Continue Reading

News

കുട്ടികള്‍ക്ക് ഇനി വാട്‌സാപ്ഇന്‍സ്റ്റഗ്രാം എഐ ചാറ്റ് ഇല്ല; പ്രായപൂര്‍ത്തിയായാല്‍ മാത്രം ഉപയോഗിക്കാം

എഐ കാരക്ടറുകള്‍ താല്‍ക്കാലികമായി കുട്ടികള്‍ക്ക് ലഭ്യമാകില്ലെന്നും, കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയ ശേഷം വരും ദിവസങ്ങളില്‍ ഈ സൗകര്യം വീണ്ടും അവതരിപ്പിക്കുമെന്നും മെറ്റ വ്യക്തമാക്കി.

Published

on

ന്യൂഡല്‍ഹി: വാട്‌സാപ്, ഇന്‍സ്റ്റഗ്രാം ആപ്പുകളില്‍ എഐ ഉപയോഗിച്ച് സാങ്കല്‍പിക കഥാപാത്രങ്ങളെ സൃഷ്ടിച്ച് ചാറ്റ് ചെയ്യാനുള്ള സൗകര്യം ഇനി പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രമാകും. കുട്ടികള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് മെറ്റ കമ്പനി അറിയിച്ചു.

ഉപയോക്താക്കള്‍ക്ക് സ്വന്തം പേരില്‍ തന്നെ ഫോളോവര്‍മാരുമായി ആശയവിനിമയം നടത്താന്‍ കഴിയുന്ന എഐ കാരക്ടറുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ‘എഐ സ്റ്റുഡിയോ’ ഫീച്ചറാണ് കുട്ടികള്‍ക്കായി പിന്‍വലിച്ചത്. എഐ കാരക്ടറുകള്‍ താല്‍ക്കാലികമായി കുട്ടികള്‍ക്ക് ലഭ്യമാകില്ലെന്നും, കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയ ശേഷം വരും ദിവസങ്ങളില്‍ ഈ സൗകര്യം വീണ്ടും അവതരിപ്പിക്കുമെന്നും മെറ്റ വ്യക്തമാക്കി.

അതേസമയം, മെറ്റയുടെ എഐ അസിസ്റ്റന്റ് സേവനം നിലവിലെ പോലെ തുടരുമെന്നും കമ്പനി അറിയിച്ചു.

എഐ ബോട്ടുകളുമായുള്ള സംഭാഷണങ്ങള്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. ഇതിനു മുന്‍പും എഐ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖ കമ്പനികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ എഐ കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Continue Reading

Trending