News
നെയ്യാറ്റിന്‍കര ഒരു വയസ്സുകാരന്റെ കൊലപാതകം; പിതാവിനെതിരെ ഗാര്‍ഹിക പീഡന വകുപ്പ് കൂടി ചുമത്താനൊരുങ്ങി പൊലീസ്
നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പിതാവ് ഷിജിലിനെതിരെ ഗാര്‍ഹിക പീഡന വകുപ്പ് കൂടി ചുമത്താന്‍ പൊലീസ് നീക്കം. കുഞ്ഞിന്റെ അമ്മ കൃഷ്ണപ്രിയ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാനുള്ള ആലോചന. നിലവില്‍ ഷിജിലിനെതിരെ കൊലപാതക കുറ്റം മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ സ്ത്രീധനമായി നല്കിയ വസ്തുവിനെ ചൊല്ലി ഭാര്യയെ ഉപദ്രവിച്ചിരുന്നുവെന്ന മൊഴി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് ഗാര്‍ഹിക പീഡന കുറ്റം കൂടി ചുമത്തുന്നത് പരിഗണിക്കുന്നത്. പ്രതിയുടെ ബന്ധുക്കള്‍ക്കും സംഭവത്തില്‍ പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കും. കോടതിയില്‍ ഹാജരാക്കിയ ഷിജിലിനെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു.
നാളെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുന്നതിനായി അപേക്ഷ നല്‍കുമെന്നും അന്വേഷണ സംഘം അറിയിച്ചു. ഇക്കഴിഞ്ഞ 16-ാം തീയതി പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അപ്പു എന്ന് വിളിക്കുന്ന ഒരു വയസ്സുകാരന് ഇഹാനെ സ്വന്തം പിതാവ് ഷിജില്‍ അതിക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് കേസ്. പുലര്‍ച്ചെ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ഉറക്കം നഷ്ടപ്പെട്ടതിലുള്ള പ്രകോപനത്തിലാണ് കുഞ്ഞിന്റെ അടിവയറ്റില്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
kerala
‘ഒരു അറിയിപ്പും ലഭിച്ചിട്ടില്ല, എല്ലാം അറിഞ്ഞ ശേഷം പ്രതികരിക്കാം’; എന്‍എസ്എസ് പിന്മാറ്റത്തില് വെള്ളാപ്പള്ളി
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങുടെ കടുത്ത വിയോജിപ്പ് പരിഗണിച്ചാണ് പിന്മാറ്റം.
ആലപ്പുഴ: എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറിയ സാഹചര്യത്തില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്.
ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ഇതുസംബന്ധിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞതേയുള്ളൂയെന്നും അതിന്റെ അടിസ്ഥാനത്തില്‍ മറുപടി പറയുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പല കാരണങ്ങളാലും മുമ്പുണ്ടായിരുന്ന ഐക്യം വിജയിക്കാതിരുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു ഐക്യശ്രമം പരാജയമാവുമെന്ന് വിലയിരുത്തിയാണ് നായര്‍-ഈഴവ ഐക്യത്തില്‍ നിന്നുള്ള എന്‍എസ്എസ് പിന്മാറ്റം. ഇന്ന് പെരുന്നയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങുടെ കടുത്ത വിയോജിപ്പ് പരിഗണിച്ചാണ് പിന്മാറ്റം.
എന്‍എസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ ഇപ്പോള്‍ ഒരു ഐക്യം പ്രായോഗികമല്ലെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഐക്യം പരാജയപ്പെടുമെന്ന് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതായും വാര്‍ത്താക്കുറിപ്പിലുണ്ട്.
എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും സമദൂര നിലപാടുള്ളതിനാല്‍ എസ്എന്‍ഡിപിയോടും മറ്റ് സമുദായങ്ങളോടും സൗഹൃദത്തില്‍ വര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറയുന്ന വാര്‍ത്താക്കുറിപ്പില്‍, എസ്എന്‍ഡിപി- ഐക്യ ആഹ്വാനവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചതായും വ്യക്തമാക്കുന്നു.
ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വെള്ളാപ്പള്ളിയും ജി. സുകുമാരന്‍ നായരും എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം സംബന്ധിച്ച് അറിയിച്ചിരുന്നത്. ഇത്തരമൊരു ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അനിവാര്യമാണെന്നും ഇരുവരും അറിയിച്ചിരുന്നു. വെള്ളാപ്പള്ളിയായിരുന്നു ആദ്യമായി ഐക്യസന്ദേശം മുന്നോട്ടുവച്ചത്. ഇതിന് പിന്തുണയറിയിക്കുകയായിരുന്നു ജി. സുകുമാരന്‍ നായര്‍.
News
സെന്‍സര്‍ റൂമില്‍ കണ്ണുനിറഞ്ഞ് ജീവനക്കാരി; ‘ഇത്തരമൊരു സിനിമ അടുത്തകാലത്ത് കണ്ടിട്ടില്ല’ അനുഭവം പങ്കുവെച്ച് അഖില്‍ സത്യന്
അഖില്‍ സത്യന്റെ യൂട്യൂബ് ചാനലില്‍ നല്കിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്നുപറച്ചില്‍.
100 കോടി ക്ലബ് പിന്നിട്ട ‘സര്‍വ്വം മായ’ യുടെ സെന്‍സറിങ്ങിനിടെ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ച് സംവിധായകന് അഖില്‍ സത്യന്. ചിത്രം കണ്ട സെന്‍സര്‍ ബോര്‍ഡ് ഓഫീസിലെ ഒരു ജീവനക്കാരിയുടെ കണ്ണ് നിറഞ്ഞിരുന്നുവെന്നും, അടുത്തകാലത്തൊന്നും ഇത്തരമൊരു സിനിമ കണ്ടിട്ടില്ലെന്ന് സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥന് പറഞ്ഞുവെന്നും അഖില്‍ വെളിപ്പെടുത്തി.
അഖില്‍ സത്യന്റെ യൂട്യൂബ് ചാനലില്‍ നല്കിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്നുപറച്ചില്‍. അഭിമുഖത്തില്‍ ചിത്രത്തില്‍ പ്രഭേന്ദു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിവിന്‍ പോളിയും, ഡെലൂലുവായെത്തിയ റിയ ഷിബുവും, സാധ്യ എന്ന കഥാപാത്രമായെത്തിയ പ്രീതി മുകുന്ദനും പങ്കെടുത്തു.
സെന്‍സറിങ്ങിന് എത്തുമ്പോള്‍ താന്‍ ഏറെ ഭയന്നിരുന്നുവെന്ന് അഖില്‍ പറഞ്ഞു. സെന്‍സര്‍ ഓഫീസര്‍ വളരെ സീരിയസ് ആയ ആളാണെന്നായിരുന്നു മുന്‍കൂട്ടി കേട്ടിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘അകത്ത് കയറുമ്പോള്‍ ആദ്യം ചെയ്യുന്ന കാര്യം ഫോണ്‍ വാങ്ങിവെക്കലാണ്. ഫോണ്‍ വാങ്ങിയ സ്റ്റാഫിന്റെ കണ്ണ് നിറഞ്ഞിരുന്നു. പുള്ളിക്കാരി പടം മുഴുവന്‍ കണ്ടിരുന്നു’ അഖില്‍ ഓര്‍ത്തെടുത്തു.
ആ നിമിഷം തന്നെ തനിക്ക് വലിയ ധൈര്യം ലഭിച്ചതായും അഖില്‍ പറഞ്ഞു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ചിത്രം കണ്ടുവെന്നും, സെന്‍സര്‍ ഓഫീസര്‍ ചിത്രത്തിലെ ഓരോ ഘടകത്തെക്കുറിച്ചും, പ്രത്യേകിച്ച് സാധ്യ എന്ന കഥാപാത്രത്തെക്കുറിച്ചും വിശദമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ നിവിനെ വിളിച്ചു. ഇത്രയും പേടിച്ചുപോയ അവസ്ഥ മുഴുവന്‍ മാറിയത് അപ്പോള്‍ ആയിരുന്നു. അടുത്തകാലത്തൊന്നും ഇത്തരമൊരു സിനിമ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അത് ഒരു സെന്‍സര്‍ ഓഫീസര്‍ പറയുമ്പോള്‍ കിട്ടുന്ന ധൈര്യം വലുതാണ്. അവിടെ നിന്നാണ് നമ്മള് ശരിയായ ദിശയിലാണെന്ന് ഉറപ്പായത്’ അഖില്‍ കൂട്ടിച്ചേര്‍ത്തു.
kerala
‘എന്‍എസ്എസ് പിന്മാറ്റം തീരുമാനിച്ചത് ഞാന്‍ തന്നെ, തുഷാര്‍ വെള്ളപ്പാള്ളി പെരുന്നയിലേക്ക് വരേണ്ട’ -സുകുമാരന്‍ നായര്‍
എസ്എന്‍ഡിപി യോഗവുമായുള്ള ഐക്യനീക്കത്തില്‍ നിന്ന് പിന്മാറാനുള്ള കാരണങ്ങള്‍ തുറന്നുപറഞ്ഞു.
കോട്ടയം: വെള്ളാപ്പള്ളിയുടെ ഐക്യ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമായതോടെയാണ് എന്‍എസ്എസ് പിന്മാറിയതെന്ന് സുകുമാരന്‍ നായര്‍ തുറന്നടിച്ചു. എസ്എന്‍ഡിപി യോഗവുമായുള്ള ഐക്യനീക്കത്തില്‍ നിന്ന് പിന്മാറാനുള്ള കാരണങ്ങള്‍ തുറന്നുപറഞ്ഞു. ബിജെപി മുന്നണിയായ എന്‍ഡിഎയുടെ പ്രമുഖ നേതാവായ തുഷാര്‍ വെള്ളാപ്പള്ളിയെ ഐക്യചര്‍ച്ചകള്‍ക്കായി ദൂതനായി അയച്ചതില്‍ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്ന് സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.
ആദ്യം അങ്ങനെ തോന്നിയില്ലെങ്കിലും പിന്നീട് തുഷാറിനെ ദൂതനാക്കിയത് ശരിയല്ലെന്ന് ബോധ്യമായതുകൊണ്ടാണ് എന്‍എസ്എസ് പിന്മാറിയതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഐക്യ നീക്കവുമായി ബി ജെ പി മുന്നണിയിലെ പ്രമുഖ നേതാവായ തുഷാര്‍ വരുന്നത് രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
-
News17 hours agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
kerala17 hours agoശമ്പളപരിഷ്കരണ കുടിശികയില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
kerala17 hours agoറാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
-
News15 hours agoസിറിയയിൽ നിന്ന് കൈമാറുന്ന ഐഎസ് ഭീകരരെ വിചാരണ ചെയ്യുമെന്ന് ഇറാഖ്; 9,000ത്തോളം തടവുകാർക്ക് കൈമാറ്റ സാധ്യത
-
News14 hours agoഗസ്സ വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ സമ്മർദം; നെതന്യാഹുവുമായി അമേരിക്കൻ ദൂതരുടെ കൂടിക്കാഴ്ച
-
kerala14 hours agoനെടുമങ്ങാട് പഴകുറ്റിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു; രണ്ട് മക്കൾക്ക് പരുക്ക്
-
kerala15 hours agoവളാഞ്ചേരിയിൽ 13കാരിയെ പീഡിപ്പിച്ച കേസ്; പിതാവും സുഹൃത്തും പിടിയിൽ
-
kerala14 hours agoശബരിമല സ്വർണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു
