Connect with us

More

ഇറാനിൽ നിന്നും വേണ്ടാ, വെനസ്വേലൻ എണ്ണ വാങ്ങിക്കോളൂ; ഇന്ത്യക്ക് ട്രംപിൻ്റെ ഓഫർ

Published

on

വാഷിങ്ടൺ: എണ്ണ വാങ്ങുന്നതിൽ ഇന്ത്യക്ക് ഓഫറുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ നിന്നും എണ്ണ വാങ്ങേണ്ടാ എന്നും വെനസ്വേലൻ എണ്ണ വാങ്ങിക്കോളൂ എന്നുമാണ് ട്രംപിൻ്റെ നിർദേശം.”ഞങ്ങൾ ഇതിനോടകം ഒരു കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഇന്ത്യയും കരാറിൻ്റെ ഭാഗമായി കടന്നുവരും. ആയതിനാൽ ഇന്ത്യയും ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നതിന് പകരം, വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങാൻ തുടങ്ങും. വെനസ്വേലൻ എണ്ണ വാങ്ങാൻ ചൈനയ്ക്കും യുഎസുമായി ഒരു കരാറിൽ ഏർപ്പെടാമെന്ന് ട്രംപ് പറഞ്ഞു.”

വെനിസ്വേല ഇപ്പോൾ നയിക്കുന്നതും, ഡെൽസി റോഡ്രിഗസിനെ ഇടക്കാല നേതാവായി തുടരാൻ അനുവദിച്ചതും താനാണെന്നും ട്രംപ് അവകാശപ്പെട്ടു. ഡെൽസി റോഡ്രിഗസുമായി സംസാരിച്ചെന്നും ഇന്ത്യ-വെനിസ്വേല ബന്ധങ്ങളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും, അതിനായുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും മോദി പറഞ്ഞു. എന്നാൽ എണ്ണ വാങ്ങുന്നത് സംബന്ധിച്ച ട്രംപിൻ്റെ അവകാശവാദങ്ങളോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

എണ്ണ വാങ്ങുന്നതിലൂടെ യുദ്ധത്തിന് ധനസഹായം നൽകുകയാണ് എന്ന് ആരോപിച്ച്, റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ട്രംപ് എതിർത്തിരുന്നു. എണ്ണ വാങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചാൽ കടുത്ത തീരുവ ഏർപ്പെടുത്തുമെന്നും ട്രംപ് അറിയിച്ചിരുന്നു. യുദ്ധസന്നാഹങ്ങൾക്ക് പണം നൽകുന്ന രാജ്യങ്ങളെ ശിക്ഷിക്കാനെന്ന പേരിൽ ബില്ല് അവതരിപ്പിച്ച് കൊണ്ടായിരുന്നു ട്രംപിൻ്റെ നീക്കം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് പ്രൗഢമായ സമാപനം; എം.എസ്.എഫിന്റേത് വിമശനങ്ങളെ അതീജവിച്ച് മുന്നേറിയ പാരമ്പര്യം: സാദിഖലി തങ്ങള്‍

Published

on

മലപ്പുറം: മുസ്ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിന് പ്രൗഢ സമാപ്തി. മൂന്ന് ദിവസം നീണ്ടു നിന്ന സംസ്ഥാന സമ്മേളനം വിദ്യാര്‍ഥി മഹാറാലിയോടെ സമാപിച്ചു. ജനുവരി 29,30,31 തിയ്യതികളിയായി മലപ്പുറം ജില്ലയില്‍ നടന്ന സംസ്ഥാന സമ്മേളനം ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തിലാണ് നടന്നത്. പൊതു സമ്മേളനം മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

default

വിമര്‍ശനങ്ങളെ അതീജീവിച്ച് മുന്നേറിയ പാരമ്പര്യമാണ് എം.എസ്.എഫിനുള്ളതെന്നും വിമര്‍ശിക്കുന്തോറും കൂടുതല്‍ ശക്തമാവുന്ന പ്രസ്ഥാന വളര്‍ച്ചയാണ് സംഘടനക്കുണ്ടായതെന്നും തങ്ങള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കിടയില്‍ നന്മയുടെ സന്ദേശമുയര്‍ത്തി എം.എസ്.എഫ് എന്തു പദ്ധതികള്‍ ആവിഷ്‌കരിച്ചാലും എതിരാളികള്‍ തലപൊക്കും. സി.എച്ച് പറഞ്ഞതു പോലെ അടിച്ചമര്‍ത്തും തോറും വളരുന്ന പ്രസ്ഥാനമാണ് മുസ്്ലിംലീഗ്. സമാനമാണ് അതിന്റെ വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്‌കൂള്‍ തലത്തില്‍ തുടക്കമിട്ട ഈ വിദ്യാര്‍ഥി മുന്നേറ്റം ഇന്ന് ദേശീയ തലത്തില്‍ കാമ്പസുകളില്‍ യുണിയന്‍ ഭരിക്കുന്ന തലത്തിലേക്ക് നമ്മള്‍ മാറ്റിയെഴുതി. കാമ്പസുകള്‍ക്കുള്ളില്‍ മൂല്യങ്ങളെ ഉയര്‍ത്തിപിടിച്ചാണ് എം.എസ്.എഫ് പോരാടിയത്. നാലു വോട്ടുകള്‍ക്ക് വേണ്ടി മൂല്യങ്ങളെ കാറ്റില്‍ പറത്തിയ പാരമ്പര്യം നമുക്കില്ല. ധാര്‍മികതയുടെയും മൂല്യബോധത്തിന്റെയും പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ സംഘടിച്ചത്. സി.എച്ചും സീതി സാഹിബും ഉയര്‍ത്തിയ ആദര്‍ശ ബോധത്തെയാണ് നമ്മള്‍ അവര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയത്. അതില്‍ വിദ്യാര്‍ത്ഥികള്‍ ആകൃഷ്ടരായി. ലോകത്തിന്റെ നാനാഭാഗങ്ങളിലും നമ്മുടെ മക്കള്‍ ഉണ്ട്. അവിടെ പല പ്രമുഖ കമ്പനികളുടെ അധിപന്‍മാരായി അവര്‍ ജ്വലിച്ചു നില്‍ക്കുമ്പോള്‍ അവര്‍ക്ക് അടിത്തറപാടിക മുസ്്ലിംലീഗിന് അത്മാഭിമാനത്തിന്റെ നിമിഷങ്ങളാണെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു.

മുസ്്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.എം.എ സലാം, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, ടി.എ അഹമ്മദ് കബീര്‍, എം.സി മായിന്‍ ഹാജി, ടി.എം സലിം, സി.പി സൈതലവി, പ്രഫ കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, കെ.എം ഷാജി, പി.എം സാദിഖലി, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, മഞ്ഞളാംകുഴി അലി എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, പി ഉബൈദുല്ല എം.എല്‍.എ, അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, പി കെ അബ്ദുറബ്ബ്, പി.കെ ഫിറോസ്, സി.കെ സുബൈര്‍, അഡ്വ. ഫൈസല്‍ ബാബു, ടി.പി അഷ്റഫലി, അഡ്വ. ഷിബു മീരാന്‍, അഡ്വ. നൂര്‍ബിന റഷീദ്, പി.എ ജബാര്‍ ഹാജി, മുജീബ് കാടേരി, അഹമ്മദ് സാജു, അസലം എം.ടി, അഡ്വ സജല്‍, ഷറഫുദ്ദീന്‍ പിലാക്കല്‍, കെ.ടി റഊഫ് , ഫാരിസ് പൂക്കോട്ടൂര്‍, ബിലാല്‍ റഷീദ്, അഡ്വ. അല്‍ത്താഫ് സുബൈര്‍, ഡോ. ആയിഷ ബാനു, അനസ് എതിര്‍ത്തോട്, ഫിറോസ് പള്ളത്ത്, നൗഫല്‍ കുളപ്പട, പി.എ ജവാദ് , വി എം റഷാദ്, അഡ്വ. അല്‍ റസിന്‍, അഡ്വ. മുനവര്‍ അലി സാദത്ത്, ഇര്‍ഷാദ് മൊഗ്രാല്‍, നജീബ് തങ്ങള്‍, ഷാക്കിര്‍ പാറയില്‍, അഖില്‍ ആനക്കയം, അഡ്വ. റുമൈസ റഫീഖ്, അഡ്വ. തൊഹാനി പ്രസംഗിച്ചു.

default

 

Continue Reading

india

‘ഇഷാന്റെ ആറാട്ട്’;ന്യൂസിലന്റിന് എതിരെ ഇന്ത്യയ്ക്ക് 46 റണ്‍സ് ജയം

Published

on

കാര്യവട്ടം ട്വന്റി 20 യില്‍ ന്യൂസീലന്‍ഡിനെ  തകര്‍ത്തെറിഞ്ഞ് ഇന്ത്യ. പരമ്പരയിലെ അവസാന മത്സരത്തില്‍ എതിരാളികളെ 46 റണ്‍സിന് തോല്‍പ്പിച്ചു. ജയിക്കാന്‍ 272 റണ്‍സ് വേണ്ടിയിരുന്ന ന്യൂസീലന്‍ഡ് 19.4 ഓവറില്‍ 225 റണ്‍സിനു എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങാണ് കിവിപ്പടയുടെ നട്ടെല്ലൊടിച്ചത്. മൂന്നു മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കി കഴിഞ്ഞിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു. 43 പന്തുകളില്‍ നിന്ന് 103 റണ്‍സെടുത്ത ഇഷാൻ ആണ് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിന്റെ നട്ടെല്ലായത്. 10 സിക്സുകളും ആറു ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിംങ്സ്.  28 പന്തുകളിൽ അർധ സെഞ്ചറിയിലെത്തിയ ഇഷാൻ പിന്നീടുള്ള 14 പന്തുകളിലാണ് 100 ലെത്തിയത്. 30 പന്തിൽ 63 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇന്ത്യയ്ക്കായി തിളങ്ങി

അഭിഷേക് ശർമ (16 പന്തിൽ 30), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 42) എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ആറു പന്തുകൾ നേരിട്ട സഞ്ജു ആറ് റൺസെടുത്തു പുറത്തായി. മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ ലോക്കി ഫെർഗൂസനെ കവറിനു മുകളിലൂടെ സിക്സർ പറത്താൻ ശ്രമിച്ച സഞ്ജുവിനു പിഴയ്ക്കുകയായിരുന്നു. ബെവൻ ജേക്കബ്സ് ക്യാച്ചെടുത്താണ് സഞ്ജുവിന്റെ മടക്കം.

Continue Reading

india

‘ഒന്നുകിൽ ബിജെപിയിൽ ചേരുക അല്ലെങ്കിൽ ജീവനൊടുക്കുക എന്ന അവസ്ഥ’; പി രാജീവ്

Published

on

കേരളത്തിൽനിന്ന് വളർന്നുവന്ന് വിദേശത്തുൾപ്പെടെ വ്യവസായം വിപുലപ്പെടുത്തിയ ഒരാൾ ഐ ടി റെയ്ഡിനിടെ സ്വയം വെടിയേറ്റ് മരിച്ചു എന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്നും ഒന്നുകിൽ ബിജെപിയിൽ ചേരുക അല്ലെങ്കിൽ ജീവനൊടുക്കുക എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു എന്നും വ്യവസായ മന്ത്രി പി രാജീവ്. ബെംഗളൂരുവിൽ മലയാളി വ്യവസായിയായ സിജെ റോയി സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത് പരാമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇത്തരം കടുത്ത മാനസിക സംഘർഷത്തിലേക്ക് നമ്മുടെ വ്യവസായികളെ കൊണ്ടുപോകുന്ന രീതി രാജ്യത്ത് നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒന്നുകിൽ ബോണ്ടിലേക്ക് കൊടുക്കുക അല്ലെങ്കിൽ ജയിലിൽ പോവുക അതുമല്ലെങ്കിൽ പിന്നെ ബിജെപിയിൽ ചേരുക അല്ലെങ്കിൽ ജീവനൊടുക്കുക എന്ന അവസ്ഥയിൽ വരുന്നു എന്നുള്ളത് അതീവ ഗൗരവമുള്ള കാര്യമാണ്. അദ്ദേഹത്തിൻറെ മരണം അപ്രതീക്ഷിതമാണ്. ചെറിയ നിലയിൽ നിന്ന് വളർന്ന് ആത്മധൈര്യത്തോടുകൂടി മുന്നോട്ടു പോയിരുന്ന ഒരാൾ ആത്മസംഘർഷത്തിലേക്കും സമ്മർദത്തിലേക്കും പോയിരുന്നു എന്നാണ് അദ്ദേഹത്തിൻറെ ബന്ധുക്കൾ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും മലയാളി വ്യവസായിയും സിനിമാ നിർമാതാവുമായ സി ജെ റോയ് (57) വെള്ളിയാഴ്ച 3.15 ഓടെയാണ് ജീവനൊടുക്കിയത്. ബെംഗളൂരവിലെ അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് ആദായ നികുതി റെയ്ഡിനിടെയാണ് സംഭവം. കൈവശമുണ്ടായിരുന്ന സ്വന്തം തോക്ക് ഉപയോഗിച്ച് റോയ് വെടിയുതിർക്കുകയായിരുന്നു.
Continue Reading

Trending