Connect with us

india

സിനിമയോ പ്രൊപ്പഗണ്ടയോ? ‘ദ കേരള സ്റ്റോറി’ക്ക് രണ്ടാം ഭാഗം; ടീസർ പുറത്ത്

Published

on

കൊച്ചി: വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായ ‘ദ കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്ത്. ‘ ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മുസ്ലീം വിരുദ്ധത നിറഞ്ഞതാണ് സിനിമ എന്ന സൂചനയാണ് ടീസർ നൽകുന്നത്. വിപുൽ അമൃത് ലാൽ ഷായും സൺഷൈൻ പിക്ചേഴ്സ് ലിമിറ്റഡും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. 2026 ഫെബ്രുവരി 27ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായൺ സിംഗ് ആണ് സിനിമയുടെ സംവിധാനം. അമർനാഥ് ത്സായും വിപുൽ ഷായും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിൻ എ. ഷാ, രവിചന്ദ് നല്ലപ്പ എന്നിവർ ചേർന്നാണ് സഹനിർമാണം.”നമ്മുടെ പെൺമക്കൾ പ്രണയത്തിലാകുന്നതല്ല, അവർ കെണികളിൽ വീഴുകയാണ്. ഇനി ഇത് സഹിക്കില്ല…പോരാടും,” എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ ടീസർ പങ്കുവച്ചിരിക്കുന്നത്.

2023ൽ ഇറങ്ങിയ ആദ്യ ഭാഗത്തിൽ എന്ന പോലെ മതപരിവർത്തനം തന്നെയാണ് ഈ സിനിമയും ചർച്ച ചെയ്യുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ, അദിതി ഭാട്ടിയ എന്നിവരാണ് ‘ദി കേരള സ്റ്റോറി 2’ൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ടാം ഭാഗത്തിൽ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത് ഈ മൂന്ന് അഭിനേതാക്കളാകും. ഇവരിൽ ഉൽക്ക ഗുപ്ത അവതരിപ്പിക്കുന്നത് മലയാളിയായ സുരേഖ നായർ എന്ന കഥാപാത്രത്തെയാണ്. ആദ്യ ഭാഗത്തിലെ മലയാളി കഥാപാത്രങ്ങളുടെ അവതരണം വലിയ തോതിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു. പ്രത്യേകിച്ച്, ആദ ശർമ അവതരിപ്പിച്ച ശാലിനി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രം.

സുദീപ്‌തോ സെന്‍ ഒരുക്കിയ ‘ദ കേരള സ്റ്റോറി’ തീവ്ര വലതുപക്ഷത്തിന് വേണ്ടി തയ്യാറാക്കിയ പ്രൊപ്പഗാണ്ട സിനിമയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. കേരളാ വിരുദ്ധതയും മുസ്ലീം വിരോധവും നിറഞ്ഞ ചിത്രത്തെ മലയാളി പ്രേക്ഷകര്‍ പരിഹസിച്ചു വിട്ടിരുന്നു. ഇത്തരം വിമര്‍ശനങ്ങളും വിവാദങ്ങളും രണ്ടാം ഭാഗം പുറത്തുവരുന്നതിന് പിന്നാലെയും ഉയര്‍ന്നേക്കുമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അജിത് പവാറിന്റെ മരണവാര്‍ത്തയും വിക്കിപീഡിയ വിവാദവും: സത്യമെന്ത്?

അപകടം നടക്കുന്നതിന് 21 മണിക്കൂര്‍ മുമ്പേ വിക്കിപീഡിയയില്‍ മരണവിവരം അപ്ഡേറ്റ് ചെയ്തു എന്ന തരത്തില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Published

on

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ സമൂഹ മാധ്യമത്തില്‍ പടരുന്ന ഗൂഢാലോചന സിദ്ധാന്തങ്ങളെ തള്ളി സാങ്കേതിക വിദഗ്ധര്‍. അപകടം നടക്കുന്നതിന് 21 മണിക്കൂര്‍ മുമ്പേ വിക്കിപീഡിയയില്‍ മരണവിവരം അപ്ഡേറ്റ് ചെയ്തു എന്ന തരത്തില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വിക്കിപീഡിയ സെര്‍വറുകള്‍ ആഗോളതലത്തില്‍ UTC (Coordinated Universal Time) ആണ് പിന്തുടരുന്നത്. ഇന്ത്യന്‍ സമയം (IST) ഇതിനേക്കാള്‍ 5 മണിക്കൂര്‍ 30 മിനിറ്റ് മുന്നിലാണ്. ഇന്ത്യയില്‍ അപകടത്തിന് ശേഷം (രാവിലെ 9:30-ന്) നടന്ന എഡിറ്റിങ്ങുകള്‍ വിക്കിപീഡിയ ഹിസ്റ്ററിയില്‍ രേഖപ്പെടുത്തുന്നത് അന്താരാഷ്ട്ര സമയത്തായിരിക്കും. ഇത് സമയത്തിന് മുമ്പായി വാര്‍ത്ത വന്നു എന്ന തെറ്റിദ്ധാരണ ഉണ്ടാക്കുന്നു.

കമ്പ്യൂട്ടര്‍ ബ്രൗസറുകളിലെ ഈ സംവിധാനം ഉപയോഗിച്ച് ഏതൊരു വെബ്പേജിലെയും തീയതിയും സമയവും താല്‍ക്കാലികമായി മാറ്റിമറിക്കാന്‍ സാധിക്കും. ഇങ്ങനെ വ്യാജമായി നിര്‍മ്മിച്ച സ്‌ക്രീന്‍ഷോട്ടുകളാണ് പലയിടത്തും പ്രചരിക്കുന്നത്.

രജിസ്റ്റര്‍ ചെയ്ത ആര്‍ക്കും വിക്കിപീഡിയയില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിയും. അപകട വാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഡിറ്റര്‍മാര്‍ തത്സമയം വിവരങ്ങള്‍ പുതുക്കാന്‍ ശ്രമിച്ചതും ഇത്തരം ചര്‍ച്ചകള്‍ക്ക് വഴിമാറിയതാകാം.

ജനുവരി 28-ന് രാവിലെ ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാര്‍ കൊല്ലപ്പെട്ടത്. ഔദ്യോഗിക അന്വേഷണ ഏജന്‍സികളൊന്നും സംഭവത്തില്‍ അസ്വാഭാവികത കണ്ടെത്തിയിട്ടില്ല.

 

 

Continue Reading

india

‘ഇത് പുതിയ തരം വഞ്ചന; ന്യൂനപക്ഷ ആനുകൂല്യത്തിനായി കടലാസില്‍ മതം മാറുന്നതിനെതിരെ സുപ്രീംകോടതി

ഹരിയാന സര്‍ക്കാരിനോട് സംസ്ഥാനത്ത് ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന പ്രക്രിയയെക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

Published

on

ന്യൂഡല്‍ഹി: ന്യൂനപക്ഷ സംവരണ ആനുകൂല്യങ്ങള്‍ക്കായി മാത്രം ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ ബുദ്ധമതത്തിലേക്ക് മാറുന്നതിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ഇത്തരം പ്രവണതകളെ ‘പുതിയ തരം വഞ്ചന’ എന്ന് വിശേഷിപ്പിച്ച കോടതി, ഈ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഹരിയാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

ബുദ്ധമത പദവി ഉപയോഗിച്ച് മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് സംവരണം ആവശ്യപ്പെട്ട് ഹരിയാന ഹിസാര്‍ സ്വദേശിയായ നിഖില്‍ കുമാര്‍ പുനിയ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച് കടുത്ത നിലപാട് സ്വീകരിച്ചത്.

അര്‍ഹരായ ന്യൂനപക്ഷ വിഭാഗങ്ങളുടെ നിയമപരമായ അവകാശങ്ങള്‍ തട്ടിയെടുക്കാനുള്ള ശ്രമമാണിതെന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാരന്‍ ഹരിയാനയിലെ ശക്തമായ ‘ജാട്ട് പുനിയ’ വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് കണ്ടെത്തിയതോടെ, ‘നിങ്ങള്‍ പുനിയയാണോ? ഏത് പുനിയയാണ്?’ എന്ന് കോടതി നേരിട്ട് ചോദിച്ചു.

സാമ്പത്തികമായും സാമൂഹികമായും മുന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ ആനുകൂല്യങ്ങള്‍ക്കായി മതം മാറുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ഹരിയാന സര്‍ക്കാരിനോട് സംസ്ഥാനത്ത് ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന പ്രക്രിയയെക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

ഹര്‍ജിക്കാരന്‍ തന്റെ മതംമാറ്റം വ്യക്തിസ്വാതന്ത്ര്യമാണെന്ന് വാദിച്ചെങ്കിലും, സംവരണത്തിനായി ഇതിനെ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളി.

 

Continue Reading

india

ബി.ജെ.പിയുടെ ‘അഹങ്കാരം’ സനാതന പാരമ്പര്യങ്ങളെ വ്രണപ്പെടുത്തി; അഖിലേഷ് യാദവ്

ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി പ്രയാഗ്രാജിലെ മാഘ മേളയില്‍ നിന്ന് പുണ്യസ്നാനം നടത്താതെ പുറത്തുപോയതിനെത്തുടര്‍ന്നാണ് പ്രതികരണം.

Published

on

ലക്‌നോ: ബി.ജെ.പിയുടെ ധാര്‍ഷ്ട്യം സനാതന പാരമ്പര്യങ്ങളെ വ്രണപ്പെടുത്തിയെന്ന് രൂക്ഷവിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി പ്രയാഗ്രാജിലെ മാഘ മേളയില്‍ നിന്ന് പുണ്യസ്നാനം നടത്താതെ പുറത്തുപോയതിനെത്തുടര്‍ന്നാണ് പ്രതികരണം. സംഭവത്തില്‍ ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ അഖിലേഷ് രൂക്ഷ വിമര്‍ശനം നടത്തി.

ജനുവരി 18 മുതല്‍ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാത്ത് മൗനി അമാവാസി ദിനത്തില്‍ പുണ്യസ്നാനം നടത്തുന്നത് തദ്ദേശ ഭരണകൂടം തടഞ്ഞുവെന്നാരോപിച്ച് കുത്തിയിരിപ്പ് സമരം നടത്തിവരികയായിരുന്നു ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് സരസ്വതി. എന്നാല്‍, വളരെയേറെ മനോഭാരത്തോടെ അദ്ദേഹം അത് അവസാനിപ്പിച്ചതായും ബി.ജെ.പിയുടെ ‘അഹങ്കാരം’ പണ്ടുമുതലേ തുടര്‍ന്നുവന്ന ഒരു പാരമ്പര്യത്തെ തകര്‍ത്തുവെന്നും യാദവ് ‘എക്സി’ലെ പോസ്റ്റില്‍ പറഞ്ഞു. ‘പ്രയാഗ്രാജിന്റെ പുണ്യഭൂമിയില്‍ മാഘ മേളയില്‍ നിന്ന് ജഗദ്ഗുരു ശങ്കരാചാര്യ പുണ്യസ്നാനം നടത്താതെ പോയത് അങ്ങേയറ്റം ദുഷ്‌കരമായ ഒന്നാണെന്നും’ അദ്ദേഹം കുറിച്ചു.

ഇത് മുഴുവന്‍ സനാതന സമൂഹത്തെയും വേദനിപ്പിക്കുക മാത്രമല്ല, അവരെ ഭയം പിടികൂടുകയും ചെയ്തതായി മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അവകാശപ്പെട്ടു. ആഗോള സനാതന സമൂഹം വളരെയധികം വേദനിക്കുകയും അനിശ്ചിതമായ ആശങ്കയാല്‍ നിറഞ്ഞിരിക്കുകയും ചെയ്യുന്നു. ബി.ജെ.പിക്കും കൂട്ടാളികള്‍ക്കും വേണമെങ്കില്‍ അധികാരത്തിന്റെ അഹങ്കാരം ഉപേക്ഷിച്ച് അദ്ദേഹത്തെ തോളില്‍ ചുമന്ന് ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തിക്കാമായിരുന്നു. പക്ഷേ, പാര്‍ട്ടി അധികാരത്താല്‍ അന്ധമാക്കപ്പെട്ടതായി അഖിലേഷ് ആരോപിച്ചു. അഴിമതിയിലൂടെ നേടിയ അധികാരത്തിന്റെ ലഹരിയിലും അതിന്റെ അഹങ്കാരത്തിലുമാണ് ബി.ജെ.പിയെന്നും അങ്ങനെ ചെയ്യുന്നതില്‍ നിന്ന് അവരെ തടയുന്നത് ആ അഹങ്കാരമാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.

 

Continue Reading

Trending