kerala
പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതി: ‘മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും പരാതി നല്‍കിയിട്ട് കേസെടുക്കാന്‍ പോലും തയ്യാറായില്ല’: അതിജീവത
ചലചിത്ര സംവിധായകനും മുന്‍ എംഎല്‍എയുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള ലൈംഗികപീഡന പരാതിയിലെ വെളിപ്പെടുത്തലുകള്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പും പിടി കുഞ്ഞുമുഹമ്മദിനെതിരെ ഉയര്‍ന്ന പരാതിയില്‍ തീര്‍ത്തും വ്യത്യസ്തമായൊരു നിലപാടാണ് സ്വീകരിച്ചതെന്നും, മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍പോലും തയ്യാറായില്ലെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. താന്‍ നല്കിയ ലൈംഗിക പീഡന പരാതിയില്‍ എഫ്ഐആര്‍ ഇടാതെ ആരോപണ വിധേയനായവ്യക്തിയെ സംരക്ഷിക്കുന്നതിനായി പൊലീസും സര്‍ക്കാരും ഒളിച്ചുകളി നടത്തിയെന്നാണ് അതിജീവതയുടെ ആരോപണം. നിശബ്ദയാകാന്‍ ഒരുക്കമല്ലെന്ന തലക്കെട്ടില്‍ പരാതിക്കാരിയെഴുതിയ ലേഖനത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്.
പിടി കുഞ്ഞുമുഹമ്മദിനെതിരെ തെളിവുകളുണ്ടെന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പരസ്യ പ്രതികരണവുമായി പരാതിക്കാരി രംഗത്തെത്തിയത്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കുള്ള തീരുമാനത്തിലാണ് പരാതിക്കാരി.
ലൈംഗിക പീഡനശ്രമം സംബന്ധിച്ചുള്ള പരാതി മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഗൗരവത്തോടെ ഇടപെട്ടത്. നവംബര്‍ 24ന് മുഖ്യമന്ത്രിക്ക് നല്കിയ രഹസ്യ പരാതിയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരിയുടെ വീട്ടിലെത്തി. മൊഴി രേഖപ്പെടുത്തിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തില്ല. തദേശ തിരഞ്ഞെടുപ്പ്, ഐഎഫ്എഫ്കെ എന്നിവയ്ക്ക് ശേഷം കേസ് ഉന്നത ഇടപെടലിലൂടെ അവസാനിപ്പിക്കാനുള്ള നീക്കമാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് ആശ ആച്ചി ജോസഫിന്റെ ആരോപണം. നിന്റെ നന്മയ്ക്കായി മിണ്ടാതിരിക്കണം, കാര്യങ്ങള്‍ സങ്കീര്‍ണമാക്കരുത്, സംരക്ഷണം ലഭിക്കും പക്ഷേ, മിണ്ടാതിരിക്കണം എന്നൊക്കെയായിരുന്നു ചിലര്‍ ഉപദേശിച്ചതെന്നാണ് ലേഖനത്തിലൂടെ പരാതിക്കാരി ആരോപിക്കുന്നത്. മിണ്ടാതിരിക്കുക എന്നത് തന്റെ അന്തസിനുമേല്‍ നടക്കുന്ന രണ്ടാമത്തെ അതിക്രമമായി തോന്നിയെന്നും അവര്‍ പറയുന്നു.
സര്‍ക്കാര്‍ സ്ത്രീപക്ഷത്താണെന്ന് ആണയിടുമ്പോഴും പി ടി കുഞ്ഞുമുഹമ്മദിനെതിരെ നല്കിയ പീഡന പരാതിയില്‍ കേസെടുക്കാന്‍ വൈകിപ്പിച്ചതിന് പിന്നില്‍ വലിയ ഇടപെടല്‍ നടന്നുവെന്നും, നിരവധി പേര് പരാതി പിന്‍വലിക്കണമെന്ന ആവശ്യവുമായി തന്നെ സമീപിച്ചുവെന്നുമാണ് പരാതിക്കാരി കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ വെളിപ്പെടുത്തുന്നത്. തിരുവനന്തപുരത്ത് നടന്ന 33ാമത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ പ്രദര്‍ശിപ്പിക്കേണ്ട സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജൂറി കമ്മിറ്റി അംഗമായിരുന്നു പരാതിക്കാരി. സ്ക്രീനിംഗ് കഴിഞ്ഞ ദിവസം വൈകുന്നേരം പരാതിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് സിപിഎം സഹയാത്രികനായ പിടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള ആരോപണം.
നടി അക്രമിക്കപ്പെട്ട സംഭവത്തിത് ശേഷം സിനിമാ മേഖലയില്‍ തിരുത്തലുകള്‍ ഉണ്ടാക്കാനായി നടന്ന ശ്രമങ്ങളൊന്നും ഫലം കണ്ടില്ലെന്നതാണ് പിടി കുഞ്ഞുമുഹമ്മദുമായി ബന്ധപ്പെട്ടുണ്ടായ ലൈംഗിക ആരോപണം വ്യക്തമാക്കുന്നത്. പരാതിയില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാനോ, നിശബ്ദയാക്കാനോ കഴിയില്ലെന്നുള്ള വ്യക്തമായ സന്ദേശം നല്‍കിയാണ് അതിജീവത ലേഖനം അവസാനിപ്പിക്കുന്നത്.
kerala
മലബാര്‍ മുസ്ലിം അസോസിയേഷന് തൊണ്ണൂറാം വാര്‍ഷികം നാളെ
എം എം എ തൊന്നൂറാം വാര്‍ഷികത്തിന്റെ നിറവില്‍ ഡോക്ടര്‍ എന്‍ എ മുഹമ്മദിനു സേവനപാതയില്‍ ആറു പതിന്റാണ്ടിന്റെ ആധരവും
ശംസുദീന്‍ കൂടാളി
1934- 35 കാലഘട്ടത്തിലെ സ്വാതന്ത്രസമര പശ്ചാത്തലത്തിലാണ് ബാംഗ്ലൂരിലെ പ്രവാസി മലയാളികള്‍ മലബാര്‍ മുസ്ലിം അസോസിയേഷന് (എംഎംഎ) രൂപീകരിച്ചത്. സിറ്റി മാര്‍ക്കറ്റില്‍ അനാഥമായി കിടന്നിരുന്ന ഒരു മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട സംഭവമാണ് ഈ കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത്. ഇനി ആരും അനാഥരാകരുത് എന്ന നിശ്ചയമാണ് സംഘടനയുടെ അടിസ്ഥാന ചിന്ത. 1935ല്‍ മൈസൂര്‍ സ്റ്റേറ്റ് സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത എം.എം.എ. സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യയിലെ പ്രഥമ പ്രവാസി സംഘടനകളില്‍ ഒന്നായി വളര്‍ന്നു. മുന്‍കാലങ്ങളില്‍ സാമ്പത്തിക പരിമിതി കാരണം മന്ദഗതിയിലായിരുന്നു പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്.
1990 നു ശേഷം ഡോക്ടര്‍ എന്‍. എ മുഹമ്മദ് പ്രസിഡണ്ടും എ ബി ഖാദര്‍ ഹാജി ജനറല്‍ സെക്രട്ടറിയും ആയി കമ്മിറ്റി നിലവില്‍ വന്നു ഖാദര്‍ ഹാജിയുടെ മരണശേഷം ടിസി സിറാജ് ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റികളിലൂടെ സംഘടന ഈ കാണുന്ന പുരോഗതി കൈവരിച്ചു. സാമൂഹിക, സാംസ്കാരിക, മതപരമായ, ഉന്നമനം ആണ് സംഘടനയുടെ ലക്ഷ്യം. അന്ത്യ കര്‍മ്മ സേവനങ്ങളില്‍ ആരംഭിച്ച പ്രവര്‍ത്തനം ഇന്ന് വിദ്യാഭ്യാസം, ജീവകാരുണ്യം, ഭവന നിര്‍മ്മാണം, ആരോഗ്യസേവനം, തുടങ്ങിയ വിപുലമായ മേഖലകളിലേക്ക് വ്യാപിച്ചു. മോത്തി നഗറിലെ ആസ്ഥാന മന്ദിരവും വിവിധ മസ്ജിദുകളും മദ്രസകളും സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. റമസാന്‍ മാസത്തിലെ സമൂഹ നോമ്പുതുറയും താമസസൗകര്യങ്ങളും വര്‍ഷങ്ങളായി ശ്രദ്ധേയമാണ്. 1994 ല്‍ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനം ഇന്ന് എല്‍കെജി മുതല്‍ 1600ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന പ്രമുഖ സ്ഥാപനമായി വളര്‍ന്നു. കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷത്തെ ഫീസ് ഒഴിവാക്കി സംഘടന മാതൃകയായി. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് റമദാന് കിറ്റുകള്‍ പ്രതിവര്‍ഷം ഏകദേശം 2000 കുടുംബങ്ങള്‍ക്ക്, ചികിത്സാ സഹായം, വിവാഹം, പഠന, ധനസഹായം, സ്വയംതൊഴില്‍ പദ്ധതികള്‍, എന്നിവ നടപ്പാക്കുന്നു. ഇതുവരെ നിരവധി ഓട്ടോറിക്ഷകളും തയ്യല്‍ മെഷീനുകളും വിതരണം ചെയ്തു.
2018 ല്‍ ആരംഭിച്ച എം എം എ ചാരിറ്റി ഹോം പദ്ധതിയിലൂടെ നിരവധി കുടുംബങ്ങള്‍ക്ക് ഭവനം നല്കി.
നീലസാന്ദ്രയില്‍ 27 വീടുകളുടെ സമുച്ചയം വിതരണത്തിനായി ഒരുങ്ങിയിരിക്കുന്നു. കര്‍ണാടക മലബാര്‍ സെന്റര്‍ 24 മണിക്കൂര്‍ സേവനത്തോടെ പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥി മാര്‍ഗ്ഗനിര്‍ദ്ദേശം, കൗണ്‍സിലിംഗ്, മെഡിക്കല്‍ ക്യാമ്പുകള്‍, കുടുംബ പ്രശ്ന പരിഹാര സെല്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്, ഏഴ് ബ്രാഞ്ചുകളിലൂടെ സംഘടനയുടെ പ്രവര്‍ത്തന സജീവമായി തുടരുന്നു. ബാംഗ്ലൂരിലെ പൊതുമണ്ഡലത്തില്‍ മതസാമൂഹിക, സാംസ്കാരിക, ആതുര, ജീവകാരുണ്യ, പ്രവര്‍ത്തനത്തിലൂടെ ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ മലബാര്‍ മുസ്ലിം അസോസിയേഷന് 90ആം വാര്‍ഷികവും പ്രവര്‍ത്തന രംഗത്ത് 60 ആണ്ട് പൂര്‍ത്തിയാക്കിയ പ്രസിഡണ്ട് ഡോക്ടര്‍ എന്‍ എ മുഹമ്മദ് സാഹിബിനെ ആദരിക്കുന്ന ചടങ്ങും അതിവിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഡോക്ടര്‍ എന്‍. എ മുഹമ്മദ് സംഘടനയുടെ പ്രസിഡണ്ട് പദവിയില്‍ അറുപത് വര്‍ഷം പൂര്‍ത്തിയാക്കിയ വര്‍ഷം കൂടിയാണിത്.
ഫെബ്രുവരി 14 ശനിയാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് ആരംഭിക്കുന്ന പരിപാടി രാത്രി 10 മണി വരെ ബാംഗ്ലൂര്‍ സിറ്റി യൂണിവേഴ്സിറ്റി ക്യാമ്പസില്‍, ജ്ഞാനജ്യോതി സെന്‍ട്രല്‍ കോളേജ് കാമ്പസില്‍ വെച്ചു നടക്കും. പ്രസ്തുത പരിപാടിയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ, കര്‍ണാടക സ്പീക്കര്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാര്‍, അഭ്യന്തര മന്ത്രി ജി. പരമേശ്വര ,സ്പീക്കര്‍ യു. ടി. ഖാദര്‍, പി. കെ. കുഞ്ഞാലിക്കുട്ടി, മന്ത്രിമാരായ , രാമലിംഗ റെഡ്ഢി, കെ.ജി. ജോര്‍ജ്, ദിനേശ് ഗുണ്ടറാവു, എം സി സുധാകര്‍, സുരേഷ് ലാഡ്, എച്ച് ഡി മഹാദേവപ്പ, പ്രിയങ്ക് ഖാര്‍ഗെ, ഭൈരതി സുരേഷ്, എന്‍. എ. ഹാരിസ് എം..എല്‍. എ., കെ.എം. ഷാജി, പി.സി. ജാഫര്‍ ഐ എ എസ്സ്, തുടങ്ങിയ കേരളത്തിലെയും കര്‍ണാടകയിലെയും മതസാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ തുടങ്ങി സമൂഹത്തിലെ നാനാ തുറകളിലുള്ള അനവധി ആളുകള്‍ പങ്കെടുക്കുന്നു.
kerala
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; മുൻ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെ റിമാൻഡ് ചെയ്തു
കോഴിക്കോട് ജില്ലക്കാരിയായ 16 കാരിയെ കാസർകോട് ജില്ലയിൽ കൊണ്ടുപോയി ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിച്ചു എന്നാണ് കേസ്
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെ റിമാൻഡ് ചെയ്തു. മഞ്ചേരി സബ് ജയിലിലേക്കാണ് മാറ്റിയത്.
കോഴിക്കോട് ജില്ലക്കാരിയായ 16 കാരിയെ കാസർകോട് ജില്ലയിൽ കൊണ്ടുപോയി ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിച്ചു എന്നാണ് കേസ്. കോഴിക്കോട് ജില്ലയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഫിലിപ്പിനെ നിലമ്പൂർ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. 2025 സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം. മോട്ടിവേഷണൽ സ്പീക്കറും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ്പ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോ പങ്കുവെക്കാറുണ്ട്.
kerala
‘പ്രത്യേക സമുദായത്തിന്റെ മാത്രം വോട്ട് വെട്ടിക്കുന്നു’: മഞ്ചേശ്വരത്ത് ബിജെപി നേതാവിനെതിരെ പരാതിയുമായി എകെഎം അഷ്റഫ് എംഎല്‍എ
കാസർകോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ബിജെപി നേതാക്കൾ ചില ഉദ്യോഗസ്ഥന്മാരെ കൂട്ടുപിടിച്ച് വ്യാപകമായി വോട്ട് വെട്ടിക്കുന്നതായി പരാതി. ഒരു പ്രത്യേക സമുദായത്തിന്റെ മാത്രം വോട്ട് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് എ.കെ.എം അഷ്റഫ് എംഎൽഎ. ഫോം 7 ദുരുപയോഗം ചെയ്ത് വ്യാജ പരാതി നൽകിയ ബിജെപി നേതാവിനെതിരെ ഇആർഒയ്ക്ക് പരാതി നൽകി.
ബിജെപി നേതാവ് ഫോം 7 ഉപയോഗിച്ച് പ്രദേശത്തെ ചില വോട്ടർമാരെ കൂട്ടത്തോടെ നീക്കം ചെയ്യാനുള്ള അപേക്ഷ നൽകിയെന്നാണ് ആരോപണം. ഈ നീക്കം ഫലം കാണാതെ വന്നതോടെ ഏഴ് പേരുടെ പേര് നീക്കം ചെയ്യാൻ ഓൺലൈൻ വഴി അപേക്ഷ നൽകുകയായിരുന്നു. പിന്നാലെ ഏഴ് പേർക്കും ഹിയറിങിന് ഹാജരാകാൻ നോട്ടീസ് ലഭിക്കുകയായിരുന്നു. ഇതിൽ ആറുപേർ സ്ഥിരമായി താമസം മാറിയവരാണെന്നും ഒരാൾക്ക് ഇന്ത്യൻ പൗരനല്ലെന്നും കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലടക്കം വോട്ട് ചെയ്തവർക്കാണ് ഇപ്പോൾ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
-
kerala1 day agoഎന്തിനാണ് പച്ചക്കള്ളങ്ങള്‍ പറയുന്നത്? സംസാരിക്കുന്നില്ലെന്നാണ് ഷാഫി പറഞ്ഞത്, സംഭവിച്ചത് കുടുംബത്തില്‍ ഉണ്ടാകുന്ന പോലെയുള്ള കാര്യങ്ങള്‍: വി.ഡി സതീശന്
-
kerala1 day agoസിപിഎമ്മിനകത്ത് ഒരുപാട് നയവ്യതിയാനം സംഭവിക്കുന്നുണ്ട്: എ. സുരേഷ്
-
india1 day agoസി.ജെ റോയിയുടെ മരണം: ഐടി ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് എസ്ഐടി
-
More1 day agoയുഎസില്‍ വാഹനാപകടം: മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം
-
india2 days ago‘മോദി ജി ഇനി എങ്കിലും കേള്‍ക്കുമോ?’: ദേശീയ പണിമുടക്കിന് പൂര്‍ണ്ണ പിന്തുണയുമായി രാഹുല്‍ ഗാന്ധി
-
News1 day agoകൊല്ലപ്പെട്ട ഫലസ്തീനികളുടെ അവയവങ്ങള്‍ അടിച്ചുമാറ്റാന്‍ നെതന്യാഹു അനുമതി തേടി; സോഷ്യല്‍ മീഡിയ പോസ്റ്റ്
-
kerala1 day agoവാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത് ഞാൻ തന്നെ; മോഹൻലാൽ സ്വർണം നൽകാമെന്നു പറഞ്ഞു, പലരും പങ്കാളികളായി: സുരേഷ് ഗോപി
-
india1 day agoപശ്ചിമബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഗള്‍ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യും: വിദ്വേഷ പരാമര്‍ശവുമായി സുവേന്ദു അധികാരി
