Connect with us

More

പ്രമുഖരെ വേണമെന്ന ആവശ്യവുമായി മെസ്സി; ക്ലബ്ബ് വിടുമെന്ന ഭീഷണി

Published

on

ബാഴ്‌സലോണ: ഫുട്‌ബോള്‍ ലോകത്ത് കളിക്കാരുടെ കൂടുമാറ്റം കൊഴുക്കുന്നതിനിടെ ബാഴ്‌സലോണയെ പ്രതിരോധത്തിലാക്കി ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സി. ബാഴ്‌സയില്‍ നിന്നും കളം മാറുമെന്ന സൂചനകളുമായി സൂപ്പര്‍ താരം രംഗത്തെത്തിയതായാണ് ഫുട്‌ബോള്‍ ലോകത്തെ പുതുയി വാര്‍ത്ത. ബാഴ്‌സയില്‍ നിന്ന് നെയ്മര്‍ കൂടുമാറിയതിന് പിന്നാലെ സൂപ്പര്‍ താരവും ബാഴ്‌സയെ വിട്ടുപോകാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡിനോട് ബാഴ്‌സ തോറ്റതോടെ ടീം മാനേജ്‌മെന്റിനു മുന്നില്‍ മെസി പുതിയ നിബന്ധനകള്‍ വെച്ചതായാണ് വിവരം. എയ്ഞ്ചല്‍ ഡി മരിയ, അന്റോയിന്‍ ഗ്രീസ്മാന്‍, പൗലോ ഡിബാല എന്നിവരിലൊരാളെ നെയ്മറിന്റെ സ്ഥാനത്തേക്ക് കൊണ്ടു വരണമെന്ന് മെസി ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതായി സ്പാനിഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ ആരെയെങ്കിലും ടീമിലെത്തിച്ചില്ലെങ്കില്‍ ടീം വിടുമെന്ന സൂചന മെസി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. എയ്ഞ്ചല്‍ ഡി മരിയ, ഡിബാല എന്നിവരാണ് മെസിയുടെ ഫേവറിറ്റ്. ഇവരെ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഗ്രീസ്മാനെയെങ്കിലും എത്തിക്കണമെന്നാണ് മെസിയുടെ ആവശ്യം.
1503039322_15be4 1503039338_5e30d 1503039404_4e6f8അതേ സമയം മെസ്സിക്കായി ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും രംഗത്തുണ്ട്. ബാഴ്‌സയുമായുളള പുതിയ കരാറില്‍ മെസി ഒപ്പിടാത്തതാണ് സംശയങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ബാഴ്‌സയുമായി ഈ ജൂലൈയില്‍ ആഴ്ച്ചയില്‍ അഞ്ച് ലക്ഷം യൂറോ പ്രതിഫലത്തില്‍ അഞ്ച് വര്‍ഷത്തേയ്ക്ക് മെസി കരാര്‍ ഒപ്പിട്ടതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മെസി ഇതുവരെ ആ കരാറില്‍ ഒപ്പിട്ടിട്ടില്ലെന്ന് ബാഴ്‌സലോണ വൈസ് പ്രസിഡന്റ് ജോര്‍ദി മെസ്‌ട്രോ സ്ഥിരീകരിച്ചതോടെയാണ് താരത്തിനായി ചെല്‍സിയും സിറ്റിയും വീണ്ടും ശ്രമം ആരംഭിച്ചത്.

‘ഞങ്ങളെല്ലാം അതിനായി കാത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ എല്ലാവരും യോജിപ്പില്‍ എത്തിയതുമാണ് എന്നാല്‍ ആ ഒപ്പ് മാത്രം മെസി ഇതുവരെ ഇട്ടിട്ടില്ല’ മെസ്‌ട്രോ പറയുന്നു. മെസ്സിയുടെ ജോലിഭാരമാണ് ഒപ്പിടാന്‍ സമയം ലഭിക്കാത്തതെന്നാണ് മെസ്‌ട്രോ നല്‍കുന്ന വിശദീകരണം. എല്ലാവരും ഇക്കാര്യം ഉറ്റ് നോക്കുകയാണെന്നും ബാഴ്‌സലോണ വൈസ് പ്രസിഡന്റ് പറയുന്നു.

അതെസമയം മാഞ്ചസ്റ്റര്‍ സിറ്റി ഉടമ ശൈഖ് മന്‍സൂറിന്റെ ട്വീറ്റും ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നുണ്ട്. ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ ഉടനുണ്ടാകും എന്നാണ് ശൈഖ് മന്‍സൂര്‍ അവകാശപ്പെടുന്നത്. ഇത് ലയണല്‍ മെസ്സിയെ ചുറ്റിപറ്റിയാണെന്ന ചര്‍ച്ച സജീവമാണ്. ഖത്തര്‍ ഉടമസ്ഥതയിലുളള പിഎസ്ജി റെക്കോര്‍ഡ് തുകയ്ക്ക് നെയ്മറെ സ്വന്തമാക്കിയത് നിലവില്‍ അവരുടെ ബദ്ധശത്രുക്കളായ യുഎഇയെ ചൊടിപ്പിച്ചിരിക്കുകയാണെന്നും അതിന് പകരമായാണ് മെസിയെ തന്നെ പണമെറിഞ്ഞ് പിടിക്കാന്‍ സിറ്റി ശ്രമിക്കുന്നതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം മെസിയ്ക്ക് പിന്നാലെ ചെല്‍സിയും ഉണ്ടെന്ന വാര്‍ത്തകളും ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസ്‌കറിനെ വിറ്റ തുകയും കോസ്റ്റയെ വില്‍ക്കുന്ന തുകയും ചേര്‍ത്ത് മെസിയെ സ്വന്തം നിരയിലെത്തിക്കാമെന്നാണ് ചെല്‍സി കണക്ക് കൂട്ടുന്നത്. നേരത്തെ 222 മില്യണ്‍ യൂറോ എന്ന റെക്കോര്‍ഡ് തുകയ്ക്കാണ് നെയ്മര്‍ ബാഴ്‌സയില്‍ നിന്ന് പിഎസ്ജിയിലേക്ക് കൂറുമാറിയത്.

GULF

ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്: യുഎഇയില്‍ മുന്‍കരുതല്‍ സജീവം

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു

Published

on

അബുദാബി: യുഎഇയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വിപലുമായ മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കി.

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍വ്വമേഖലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

സ്‌കൂളുകുള്‍ രണ്ടുദിവസം ഓണ്‍ലൈന്‍ ക്ലാസായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനും പൊലീസ് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വെള്ളക്കെട്ട് ഉണ്ടാവാനിടയുള്ള പ്രദേശങ്ങളും റോഡുകളും അടച്ചിടും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

ഏതാനും ദിവസംമുമ്പുണ്ടായ ശക്തമായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍, വിശിഷ്യാ വടക്കന്‍ എമിറേറ്റുകളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതലുമായാണ് അധികൃതര്‍
എല്ലാമേഖലയിലും ശ്രദ്ധ ചെലുത്തുന്നത്.

Continue Reading

GULF

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് നിര്യാതനായി

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു

Published

on

അബുദാബി: അബുദാബി രാജകുടുംബാഗംവും അല്‍ഐന്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യയിലെ ഭരണാധിപ പ്രതിനിധിയുമായ ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ് യാന്‍ നിര്യാതനായി.

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. 82 വയസ്സ പ്രായമായിരുന്നു. യുഎഇ രൂപീകരണകാലം മുതല്‍ അബുാദാബി ഭരണാധികാരിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രതിനിധിയാണ്.

Continue Reading

GULF

സിറ്റി ചെക്ക് ഇൻ സേവനം മുസ്സഫ ഷാബിയയിലും

വിമാന സമയത്തിന് 4 മണിക്കൂർ മുൻപ് മുതൽ 24 മണിക്കൂർ മുൻപ് വരെ ഈ കേന്ദ്രത്തിൽ ബാഗേജ് സ്വീകരിച്ച് ബോർഡിങ് കാർഡ് നൽകുന്നതാണ്

Published

on

അബുദാബി : മുസ്സഫയിൽ നിന്നുള്ള വിമാന യാത്രക്കാർക്കായി സിറ്റി ചെക്ക് ഇൻ സൗകര്യം ഷാബിയയിൽ പ്രവർത്തനം ആരംഭിച്ചു. ഷാബിയ പതിനൊന്നിലെ അൽ മദീന സൂപ്പർമാർക്കറ്റിന്‌ പിറകിലാണ് പുതിയ ചെക്ക് ഇൻ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

വിമാന സമയത്തിന് 4 മണിക്കൂർ മുൻപ് മുതൽ 24 മണിക്കൂർ മുൻപ് വരെ ഈ കേന്ദ്രത്തിൽ ബാഗേജ് സ്വീകരിച്ച് ബോർഡിങ് കാർഡ് നൽകുന്നതാണ്. മുറാഫിക് ഏവിയേഷൻ സർവീസിന്റെ കീഴിൽ ആരംഭിച്ചിരിക്കുന്ന കേന്ദ്രം രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവർത്തിക്കുക.

എത്തിഹാദ് എയർ വെയ്‌സ് , എയർ അറേബ്യാ , വിസ് എയർ , ഈജിപ്ത് എയർ എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് ഇപ്പോൾ സിറ്റി ചെക്ക് ഇൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. അബുദാബി മീന തുറമുഖത്തെ ക്രൂയിസ് ടെർമിനലിൽ 24 മണിക്കൂറും , യാസ് മാളിലെ ഫെരാരി വേൾഡ് എൻട്രൻസിൽ സ്ഥാപിച്ചിരിക്കുന്ന കേന്ദ്രം രാവിലെ 10 മുതൽ രാത്രി 10 വരെയും പ്രവർത്തിക്കും.

ബാഗേജുകൾ നൽകി ബോർഡിങ് പാസ് എടുക്കുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്തി നീണ്ട ക്യൂ വിൽ കാത്തു നിൽക്കാതെ നേരിട്ട് എമിഗ്രെഷൻ വിഭാഗത്തിലേക്ക് പോകാം എന്നതാണ് സിറ്റി ചെക്ക് ഇൻ സേവനത്തെ ജനപ്രിയമാക്കുന്നതു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസപ്രദമാണ് മുൻ‌കൂർ ചെക്ക് ഇൻ സൗകര്യം . മുതിർന്നവർക്ക് 35 ദിർഹവും , കുട്ടികൾക്ക് 25 ദിർഹവുമാണ് ചെക്ക് ഇൻ സേവനത്തിനുള്ള നിരക്കായി ഈടാക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 800 667 2347 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Continue Reading

Trending