Connect with us

Culture

ഫിഫ അണ്ടര്‍-17 ലോകകപ്പ്; ഫിഗോ മുതല്‍ നെയ്മര്‍ വരെ

Published

on

ലോക ഫുട്‌ബോളിലെ ഭാവി താരങ്ങളുടെ കളരിയാണ് ഫിഫയുടെ അണ്ടര്‍-17 ലോകകപ്പ്. മുന്‍നിര ക്ലബ്ബുകളെല്ലാം ഭാവി താരങ്ങളുടെ തെരഞ്ഞെടുപ്പിനുള്ള സുവര്‍ണാവസരമായും കൗമാര ലോകകപ്പിനെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിഹാസ താരം ലൂയിസ് ഫിഗോ മുതല്‍ (1989 ലോകകപ്പ്) ബ്രസീല്‍ താരം നെയ്മര്‍ വരെയുള്ളവര്‍ (2009 ലോകകപ്പ്) അണ്ടര്‍-17 ലോകകപ്പില്‍ മികവ് തെളിയിച്ചവരാണ്.

അണ്ടര്‍-17 ലോകകപ്പ് കളിച്ച ശേഷം ഫിഫ ലോകകപ്പിലും പന്തു തട്ടിയ താരങ്ങളും ഏറെയുണ്ട്. കൗമാര ലോക കപ്പിന്റെ കഴിഞ്ഞ 16 ചാമ്പ്യന്‍ഷിപ്പുകളില്‍ കളിച്ച 210 താരങ്ങള്‍ പിന്നീട് ലോകകപ്പിലും പന്തു തട്ടി.
ഇമ്മാനുവല്‍ പെറ്റിറ്റ്, റൊണാള്‍ഡീഞ്ഞോ, നെയ്മര്‍, ബഫണ്‍ തുടങ്ങി പ്രഗത്ഭ താരങ്ങളുമുണ്ട് ഈ പട്ടികയില്‍. 12 താരങ്ങള്‍ ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിലും പങ്കെടുത്തു.

ഫ്രഞ്ച് താരം ഇമ്മാനുവല്‍ പെറ്റിറ്റ് (1998), ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോ (2002), ഇറ്റാലിയന്‍ താരങ്ങളായ ബഫണ്‍, ഡെല്‍പിയറോ, ടോട്ടി (2006), സ്‌പെയിനിന്റെ കാസിയ്യസ്, ഫാബ്രിഗസ്, ഇനിയെസ്റ്റ്, ടോറെസ്, സാവി (2010), ജര്‍മനിയുടെ മരിയ ഗോട്‌സെ, ടോണി ക്രൂസ് (2014) എന്നിവരാണ് അണ്ടര്‍-17 ലോകകപ്പില്‍ കളിച്ച ശേഷം സീനിയര്‍ ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിലും പന്തു തട്ടാന്‍ അവസരം ലഭിച്ചവര്‍.

ഇവരില്‍ ഇമ്മാനുവല്‍ പെറ്റിറ്റും ഇനിയെസ്റ്റയും ഗോട്‌സെയും കലാശ കളിയില്‍ ടീമിനായി ഗോളും നേടി. നായകനെന്ന നിലയില്‍ കിരീടം നേടിയ ഏക താരം സ്‌പെയിന്‍ ഗോള്‍ കീപ്പര്‍ കസിയ്യാസാണെങ്കില്‍ അണ്ടര്‍-17 ലോകകപ്പും സീനിയര്‍ ലോകകപ്പും നേടിയ ഏക താരം ബ്രസീലിന്റെ റൊണാള്‍ഡീഞ്ഞോ മാത്രമാണ്.

1997ല്‍ അണ്ടര്‍-17 ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായ റൊണാള്‍ഡീഞ്ഞോ 2002ല്‍ ജര്‍മിനിയെ തോല്‍പിച്ച് ലോകകപ്പ് കിരീടമയുര്‍ത്തിയ മഞ്ഞപ്പടയുടെയും ഭാഗമായി. കൗമാര ലോകകപ്പിലെ ഏക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍ നൈജീരിയയുടെ വിക്ടര്‍ ഓഷിമെന്‍ ആണ്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ നൈജീരിയക്ക് കിരീടം സമ്മാനിച്ച വിക്ടറിന്റെ കാലില്‍ നിന്ന് പിറന്നത് പത്തു ഗോളുകള്‍. ജര്‍മന്‍ ലീഗിലെ വോ ള്‍ഫ്‌സ്ബര്‍ഗ് ക്ലബ്ബിലാണ് താരമിപ്പോള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വില്‍ സ്മിത്തിനെതിരെ ലൈംഗിക പീഡനാരോപണം; പരാതിയുമായി വയലിനിസ്റ്റ്

ഹോളിവുഡ് നടനും റാപ്പര്‍ കൂടിയായ വില്‍ സ്മിത്തിനെതിരെ ലൈംഗിക പീഡന പരാതി.

Published

on

ഹോളിവുഡ് നടനും റാപ്പര്‍ കൂടിയായ വില്‍ സ്മിത്തിനെതിരെ ലൈംഗിക പീഡന പരാതി. നടന്റെ കഴിഞ്ഞ വര്‍ഷത്തെ മ്യൂസിക് ടൂറിലുണ്ടായിരുന്ന ബ്രയാന്‍ കിംഗ് ജോസഫ് എന്ന വയലിനിസ്റ്റ് ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

വില്‍ സ്മിത്തിന്റെ ‘ബേസ്ഡ് ഓണ്‍ എ ട്രൂ സ്റ്റോറി 2025’ പര്യടനത്തിനിടെ ലാസ് വെഗാസിലെ ഹോട്ടല്‍ മുറിയില്‍ വച്ചാണ് സംഭവങ്ങളുടെ തുടക്കം. തന്റെ ഹോട്ടല്‍ മുറിയില്‍ ആരോ അതിക്രമിച്ചു കയറിയതായും അവിടെ ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍, മറ്റൊരാളുടെ പേര് പതിച്ച എച്ച്‌ഐവി മരുന്നുകള്‍, മദ്യക്കുപ്പി തുടങ്ങിയവ ഉപേക്ഷിച്ചതായും ബ്രയാന്‍ പരാതിയില്‍ പറയുന്നു. ‘ബ്രയാന്‍, ഞാന്‍ 5:30ന് മുമ്പ് തിരികെ വരും, നമുക്ക് മാത്രമായി…’ എന്ന് എഴുതിയ ഒരു കുറിപ്പും മുറിയില്‍ നിന്ന് ലഭിച്ചതായി ഇയാള്‍ ആരോപിക്കുന്നു. ഇത് തന്നെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള നീക്കമായിരുന്നെന്നാണ് ബ്രയാന്‍ പറയുന്നത്.

ഈ സംഭവം ടൂര്‍ മാനേജ്മെന്റിനെയും ഹോട്ടല്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും അറിയിച്ചതിനെത്തുടര്‍ന്ന്, ബ്രയാന്‍ കള്ളം പറയുകയാണെന്ന് മാനേജ്മെന്റ് ആരോപിക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. ‘നമ്മള്‍ തമ്മില്‍ പ്രത്യേകമായ ഒരു ബന്ധമുണ്ട്’ എന്ന് സ്മിത്ത് തന്നോട് പറഞ്ഞിരുന്നതായും ബ്രയാന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ലൈംഗിക പീഡനത്തിനും അന്യായമായി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനും ബ്രയാന്‍ വില്‍ സ്മിത്തിനും നടന്റെ കമ്പനിയായ ട്രേബോള്‍ സ്റ്റുഡിയോ മാനേജ്മെന്റിനും എതിരെ ലോസ് ഏഞ്ചല്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

വില്‍ സ്മിത്തോ അദ്ദേഹത്തിന്റെ പ്രതിനിധികളോ ഇതുവരെ ഈ ആരോപണങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ‘അമേരിക്കാസ് ഗോട്ട് ടാലന്റ്’ എന്ന പരിപാടിയിലൂടെ പ്രശസ്തനായ കലാകാരനാണ് ബ്രയാന്‍ കിംഗ് ജോസഫ്.

 

Continue Reading

Film

നടന്‍ സിദ്ധാര്‍ഥ് പ്രഭുവിന്റെ കാറിടിച്ചയാള്‍ മരിച്ച സംഭവം; കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

ഒരാഴ്ചയായി ചികിത്സായില്‍ കഴിയുകയായിരുന്ന തമിഴ്‌നാട് സ്വദേശി തങ്കരാജാണ് (60) മരിച്ചത്.

Published

on

കോട്ടയം: സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട ലോട്ടറി വില്‍പ്പനക്കാരനായ കാല്‍നട യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. ഒരാഴ്ചയായി ചികിത്സായില്‍ കഴിയുകയായിരുന്ന തമിഴ്‌നാട് സ്വദേശി തങ്കരാജാണ് (60) മരിച്ചത്. ഡിസംബര്‍ 24നു രാത്രി എംസി റോഡില്‍ നാട്ടകം കോളജ് കവലയിലായിരുന്നു അപകടം.

കോട്ടയം ഭാഗത്തു നിന്നെത്തിയ താരത്തിന്റെ വാഹനം വിവിധ വാഹനങ്ങളില്‍ ഇടിച്ച ശേഷം തങ്കരാജിനെ ഇടിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നു താരം. സിദ്ധാര്‍ഥിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

തങ്കരാജ് മരിച്ച സാഹചര്യത്തില്‍ താരത്തിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. വൈദ്യ പരിശോധനയില്‍ മദ്യപിച്ചതായി വ്യക്തമായതിനെ തുടര്‍ന്ന് മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്ത പൊലീസ് സിദ്ധാര്‍ഥിനെ അറസ്റ്റു ചെയ്ത് വിട്ടയച്ചിരുന്നു. വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

അപകടത്തിന് ശേഷം നാട്ടുകാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട നടന്‍ റോഡില്‍ കിടന്നത് മൂലം ഏറെ നേരം ഗതാഗതം തടസപ്പെട്ടു. സിദ്ധാര്‍ത്ഥ് നാട്ടുകാരെ അസഭ്യം പറഞ്ഞ് നടുറോഡില്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ചിങ്ങവനം പൊലീസാണ് കേസെടുത്തത്.

 

Continue Reading

kerala

‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്‌റാന്‍ മംദാനിയുടെ കത്ത്

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജെഎന്‍യു പൂര്‍വവിദ്യാര്‍ഥി ഉമര്‍ ഖാലിദിന് കത്തയച്ച് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി. ന്യൂയോര്‍ക്ക് മേയറായി മംദാനി അധികാരമേല്‍ക്കുന്ന അതേ ദിവസമാണ് ഉമര്‍ ഖാലിദിന്റെ സുഹൃത്തുക്കള്‍ കത്ത് പങ്കുവെച്ചത്. ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ ആദ്യത്തെ മുസ്ലിമും ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് മംദാനി.

‘പ്രിയപ്പെട്ട ഉമര്‍, കയ്പിനെ കുറിച്ചും സ്വയം നശിപ്പിക്കപ്പെടാതിരിക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുമുള്ള നിങ്ങളുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്. നിങ്ങളുടെ മാതാപിതാക്കളെ കണ്ടുമുട്ടാന്‍ കഴിഞ്ഞതില്‍ സന്തോഷം’. മംദാനി കത്തില്‍ കുറിച്ചു. ഞങ്ങളുടെ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്.

2020 സെപ്റ്റംബറിലാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി 14 ദിവസത്തേക്ക് കര്‍ക്കദൂമ കോടതി ഉമര്‍ ഖാലിദിന് ജാമ്യം നല്‍കിയിരുന്നു.

Continue Reading

Trending