Connect with us

Video Stories

ദുരിതം പേറി 2.4 ലക്ഷം റോഹിന്‍ഗ്യന്‍ കുരുന്നുകള്‍

Published

on

  ജനീവ: വംശ വെറിയെ തുടര്‍ന്നു മ്യാന്മറില്‍ നിന്നും പാലായനം ചെയ്തത് 2.4 ലക്ഷം കുരുന്നുകള്‍. റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന ഭരണകൂട ആക്രമണത്തിലാണ് മ്യാന്മറില്‍ നിന്നും മുതിര്‍ന്നവര്‍ക്കൊപ്പം കുരുന്നുകളും അയല്‍രാജ്യങ്ങള്‍ തേടിയത്. ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കുട്ടികള്‍ അനുഭവിക്കുന്ന ദുരിതപര്‍വം തുറന്നു കാട്ടിയത്. എന്നാല്‍, പ്രാഥമിക കണക്കുകളാണിതെന്നും യുഎന്‍ വ്യക്തമാക്കി. മ്യാന്മറില്‍ നിന്നും പാലായനം ചെയ്തത് 3.91 ലക്ഷം അഭയാര്‍ത്ഥികളാണെന്ന് യുണിസെഫ് വക്താവ് മാറിസ്‌കി മെര്‍ക്കാഡോ പറഞ്ഞു. ഇവരില്‍ ഏെറയും കുട്ടികളാണ്. പാലായനം ചെയ്ത കുട്ടികള്‍ അനുഭവിക്കുന്ന ദുരിതം ഏറെയാണെന്നും വക്താവ് ചൂണ്ടിക്കാട്ടി. പാലായനം ചെയ്തവരില്‍ 60 ശതമാനത്തോളം പേര്‍ കുട്ടികളാണ്. ഇവരില്‍ ഒരുവയസില്‍ താഴെയുള്ള കുട്ടികള്‍ 36,000 പേരുണ്ടെന്നും മെര്‍ക്കാഡോ പറഞ്ഞു. നടന്നും ബോട്ടുകളിലും അയല്‍രാജ്യങ്ങളും കാടുകളും കയറുന്ന അഭയാര്‍ത്ഥികളില്‍ 52,000 പേര്‍ ഗര്‍ഭിണികളാണ്. മുലയൂട്ടുന്ന അമ്മമാരും കുറവല്ല. നവജാത ശിശുക്കളുമായി നടന്നും നദിയില്‍ കൂടി നീന്തി പോകുന്നവരെയും കാണാനാകുമെന്ന് വക്താവ് പറഞ്ഞു. 1,100 നവജാത ശിശുക്കളെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മൂന്നാഴ്ചയ്ക്കിടയിലെ കണക്കുകളാണിതെന്നും അഭയാര്‍ത്ഥികളുടെയും പാലായനം ചെയ്തവരുടെയും കണക്കുകള്‍ പരിശോധിച്ചാല്‍ എണ്ണം ഇനിയും ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റോഹിന്‍ഗ്യന്‍ പ്രശ്‌നങ്ങള്‍ യുഎന്നില്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ ചര്‍ച്ച ചെയ്യവെയാണ് യുണിസെഫ് പ്രതിനിധി ഇക്കാര്യം വെളിപ്പെടുത്തിയത്. കുട്ടികളുടെ ജീവനുകള്‍ അപകടത്തിലാണെന്നും രാഷ്ട്രങ്ങള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവര്‍ യോഗത്തെ അറിയിച്ചു. കുട്ടികള്‍ക്ക് മതിയായ ആഹാരം പോലും ലഭിക്കുന്നില്ല. പട്ടിണിയില്‍ ദിവസങ്ങളോളം കിടക്കുന്നവരും അഭയാര്‍ത്ഥികളിലുണ്ട്. മെര്‍ക്കാഡോ പറഞ്ഞു. അഭയാര്‍ത്ഥികളുടെ എണ്ണം ഇനിയും ഉയരുമെന്ന് ഇന്റര്‍ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ ഏഷ്യ-പസഫിക് വക്താവ് ക്രിസ് ലോം പറഞ്ഞു.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending