Connect with us

More

ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി; കേരളം ഇനി വേങ്ങരയില്‍

Published

on

വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഇനി കേരള രാഷ്ട്രീയത്തിന്റെ കണ്ണും കാതും മലപ്പുറത്തേക്ക്. പാണക്കാട് നിന്നും ഇന്നലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ യു.ഡി.എഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മുസ്്‌ലിംലീഗിന്റെ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ അമരത്ത് ശ്രദ്ധേയനായ കെ.എന്‍.എ ഖാദറിനെ തന്നെ ഹൈദരലി തങ്ങള്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ മുസ്്‌ലിംലീഗ് പ്രവര്‍ത്തകരിലും യു.ഡി.എഫിലും തെരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ മുഴങ്ങി. വലിയ വരവേല്‍പ്പാണ് കെ.എന്‍.എ ഖാദറിന് ഇന്നലെ വേങ്ങര മണ്ഡലം നല്‍കിയത്. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് ആശീര്‍വാദം വാങ്ങാനും സ്ഥാനാര്‍ത്ഥി മറന്നില്ല.

മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളുമായും പൊതുജനങ്ങളുമായും നടത്തിയ സമ്പര്‍ക്കത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥിയെ തങ്ങള്‍ പ്രഖ്യാപിച്ചത്. നേതൃത്വവും പ്രവര്‍ത്തകരും പൂര്‍ണ്ണമായി അംഗീകരിച്ച പേര് തന്നെ തങ്ങള്‍ പ്രഖ്യാപിച്ചതോടെ പ്രവര്‍ത്തകരിലും ആവേശം വാനോളമുയര്‍ന്നു. ഇനി പോരാട്ടത്തിന്റെ ദിനങ്ങള്‍. അതിനായി പ്രവര്‍ത്തകരും നേതൃത്വം ഒരുമെയ്യോടെ ജനങ്ങളിലേക്ക്. നേരത്തെ ലഭിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷം നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇനിയുള്ള നാളുകളില്‍ യു.ഡി.എഫിന്റെ ലക്ഷ്യം. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളും ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

പ്രഥമ ഘട്ടം ഇന്നലെ പാണക്കാട്ടു നിന്നു തന്നെ തുടങ്ങി. വേങ്ങരയുടെ വികസന നായകന്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി തന്നെ നേരിട്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കാനുണ്ടാവും. ഇത് പ്രവര്‍ത്തകരില്‍ കൂടുതല്‍ ആവേശം പകരും. 38057 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി നേടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത് നാല്‍പതിനായിരം കടന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ കാര്യത്തിലെ ആസൂത്രണ പിഴവും നയമില്ലായ്മയും വരുത്തിയ ദോഷങ്ങള്‍ക്ക് മറുപടിയാവും ഇത്തവണ തെരഞ്ഞെുടപ്പ്. കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള ജനവികാരം തെരഞ്ഞെടുപ്പില്‍ നിഴലിക്കും. ഇത് യു.ഡി.എഫിന് കൂടുതല്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിന് കാരണമാകും. ന്യൂനപക്ഷ- ദലിത് വേട്ട, പാചകവാതക സിലിണ്ടറുകളുടെ സബ്‌സിഡി ഓഴിവാക്കിയ സംഭവം, ബി.ജെ.പിയും സി.പി.എമ്മും നടത്തുന്ന കൊലപാതക രാഷ്ട്രീയം, അഭ്യന്തര വകുപ്പിന്റെ ആര്‍.എസ്.എസ് ബന്ധം, ബി.ജെ.പി നടത്തിയ മെഡിക്കല്‍ കോഴ, അവശ്യ സാധനങ്ങളുടെ വില വര്‍ധന, റേഷന്‍ കാര്‍ഡിലെ അനാസ്ഥ, ലൈഫ് ഭവന പദ്ധതിയിലെ വീഴ്ച, എന്നിവയെല്ലാം വേങ്ങരയിലെ രാഷ്ട്രീയത്തിന് ചൂടുപകരും. 20ന് വേങ്ങരയില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടക്കുന്നുണ്ട്. യു.ഡി.എഫിന്റെ പ്രമുഖ നേതാക്കള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പിന് പ്രമുഖരെത്തുമെന്നാണ് സൂചന.

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

india

രോഹിത് വെമുല കേസ്: പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി

Published

on

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ കേസ് പുനരന്വോഷിക്കാന്‍ തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സര്‍വകലാശാലയില്‍ പ്രവേശനം നേടിയതെന്നും ഇത് പുറത്ത് വരുമെന്ന ഭയം മൂലമാകാം ആത്മഹത്യ ചെയ്തതെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. പൊലീസ് നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രോഹിത്തിന്റെ അമ്മയും സഹോദരനും അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വോഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് തള്ളുന്നതിന് ഡിജിപി കോടതിയില്‍ അപേക്ഷ നല്‍കും.

2016 ജനുവരി 17നാണ് രോഹിത് ഹോസ്റ്റല്‍ മുറിയില്‍ അഞ്ച് പേജുള്ള അത്മഹത്യ കുറിപ്പ് എഴുതി ജീവനൊടിക്കിയത്. താന്‍ അടക്കമുള്ള അഞ്ച് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷെനെതിരായ സമരത്തിനൊടുവിലായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്.

രോഹിത്തിന്റെ എസ്.എസ്.എല്‍.സി. രേഖകള്‍ വ്യാജമായിരുന്നെന്നും യഥാര്‍ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ആത്മഹത്യയെന്നുമായിരുന്നു ക്ലോഷര്‍ റിപ്പോര്‍ട്ട്. കേസിലെ പ്രതികളായ അന്നത്തെ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവു, സെക്കന്തരാബാദിലെ ബി.ജെ.പി എം.പിയും കേന്ദ്ര മന്ത്രിയുമായിരുന്ന ബണ്ഡാരു ദത്താത്രേയ എന്നിവര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കിയിരുന്നു. പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി.

Continue Reading

Trending