Connect with us

Video Stories

വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ നല്‍കുന്ന പ്രതീക്ഷ

Published

on

 

സഹീര്‍ കാരന്തൂര്‍

രാജ്യത്തെ വിവിധ കലാലയങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ ഉറച്ച രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ ശബ്ദങ്ങളാണ് കേട്ടു കൊണ്ടിരിക്കുന്നത്. അവസാനമായി വിദ്യാര്‍ത്ഥി യൂണിയന്‍ തെരെഞ്ഞെടുപ്പ് നടന്ന ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലും രാജ്യത്തെ അപകടപ്പെടുത്തുന്ന കാവിവത്കരണത്തിനും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായ പോരാട്ട ഐക്യപ്പെടലുകളുടെ വേദി സത്യമാക്കികൊണ്ട് രാഷ്ട്രീയ പ്രബുദ്ധത തെളിയിച്ചിരിക്കുകയാണ് ഒരു വലിയ വിദ്യാര്‍ത്ഥി സമൂഹം.
നിലവില്‍ ദേശീയ തലത്തിലടക്കം ശ്രദ്ധ നേടിയതായിരുന്നു ഇത്തവണത്ത ഹൈദരാബദ് കേന്ദ്ര സര്‍വകലാശാല തെരെഞ്ഞെടുപ്പ്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ തീവ്രമുഖങ്ങളില്‍ ശ്വാസംമുട്ടിക്കഴിയുന്ന വിദ്യാര്‍ത്ഥി രാഷ്്ട്രീയ പ്രസ്ഥാനങ്ങളെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തികൊണ്ടുള്ള പോരാട്ടങ്ങള്‍ക്കായിരുന്നു എച്ച്.സി.യു സാക്ഷ്യം വഹിച്ചത്. അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന പേരില്‍ രൂപപ്പെടുത്തിയ മുസ്‌ലിം ദലിത് ആദിവാസി വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ സംഖ്യത്തോട് ഒരുമിച്ചായിരുന്നു ഇടതു വിദ്യാര്‍ത്ഥി സംഘടനകളും നിലയുറപ്പിച്ചത്. ഡോ. ബി.ആര്‍ അംബേദ്ക്കറിന്റെയും ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെയും മതേതര രാഷ്ട്രീയ ഭാവനയും അവര്‍ ഉയര്‍ത്തിപ്പിടിച്ച സാര്‍വത്രിക മൂല്യങ്ങളിലൂടെയും സാമൂഹ്യ പുരോഗതിയും സുരക്ഷിതത്വവും സാധ്യമാക്കാമെന്നുള്ള പാഠവും അവര്‍ നല്‍കികൊണ്ടിരിക്കുകയാണ്. അതോടൊപ്പം സോ കോള്‍ഡ് പുരോഗമനക്കാര്‍ക്കുള്ളിലെ മുസ്‌ലിം ഭീതി ഇനിയും ശമിച്ചിട്ടില്ലെന്നും തുറന്നുകാണിച്ചു തന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തിന് ദിശാ നിര്‍ണ്ണയം നടത്തുന്നതില്‍ അക്കാദമികമായ പങ്ക് നിര്‍വഹിക്കുന്നതില്‍ എന്നും മുന്നില്‍ നിന്ന കലാലയമാണ് ഹൈദരബാദ് കേന്ദ്ര സര്‍വകലാശാല. ഇത്തവണത്തെ തെരെഞ്ഞെടുപ്പും പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ രാഷ്ട്രീയ ഉണര്‍വും ഉയര്‍ച്ചയും ചര്‍ച്ച ചെയ്തു. ദേശീയ രാഷ്ട്രീയത്തില്‍ വരെ മാതൃകയാക്കാവുന്ന മുന്നണി സംഖ്യങ്ങള്‍ക്ക് രൂപം നല്‍കാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചു. രാജ്യത്തെ സംഘ്പരിവാര ഭരണം ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെപോലും അപകടരമായ സ്ഥിതിവിശേഷങ്ങളിലേക്കു എത്തിച്ചുക്കൊണ്ടിരിക്കുകയും അവരുടെ ജീവനപഹരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ പ്രതീക്ഷയുടെ തിരിനാളമുയര്‍ത്തുന്നത്. ഫാസിസ്റ്റ് ഭരണം അതിന്റെ ഉഗ്രരൂപം പ്രാപിക്കുകയും ജനജീവിതത്തിന്റെ താഴേതട്ട് വരേക്കും അതിന്റെ വിഷാംശങ്ങള്‍ ആഴ്ന്നിറങ്ങുകയും ചെയ്യുന്ന കാലത്ത് ആശയപരവും സാംസ്‌കാരവുമായ സ്വത്വ സംരക്ഷണത്തിനുള്ള പ്രാധാന്യം ഏറെയാണ്.
രോഹിത് വെമുലയുടെ ജീവത്യാഗം ജാതീയ വിളയാട്ടത്തിന്റെ ആധുനിക മുഖമായി രാജ്യത്തെയും ഭരണകൂടത്തെയും വേട്ടയാടിയപ്പോഴാണ് ആ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ജാതീയതക്കും ഫാസിസത്തിനുമെതിരായ പോരാട്ടങ്ങള്‍ക്ക് രോഹിതിലൂടെ രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹത്തിന് മാതൃക സൃഷ്ടിച്ചത്. എന്നാല്‍ ഇവിടെ ഉയര്‍ന്നു വന്ന അക്രമോത്സുക രഷ്ട്രീയത്തിനെതിരെയും കാമ്പസിനകത്തും പുറത്തും നടക്കുന്ന വേട്ടയാടലുകള്‍ക്കെതിരെയുമുള്ള വിപുലമായൊരു ഐക്യത്തിന്റെ അന്തരീക്ഷമായിരുന്ന ഈ ഐക്യം ജസ്റ്റിസ് ഫോര്‍ രോഹിത് വെമുലക്ക് ശേഷം ഉടന്‍ പ്രതീക്ഷിച്ചതായിരുന്നെങ്കിലും പിന്നെയും കാത്തിരിക്കേണ്ടി വന്നു അത് യാഥാര്‍ത്ഥ്യമാവാന്‍.
മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് സര്‍വകലാശാലയിലെ തെരെഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കാന്‍ സാധിച്ചത്. ഇത്തരത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമായൊരു കാമ്പസില്‍ ശക്തമായ നിലപാടുകള്‍ മുന്നോട്ടു വെച്ചുകൊണ്ടേ ഏതു കൂട്ടായ്മക്കും അതിജീവനം സാധിക്കൂ. മുസ്‌ലിം സ്വത്വവും രാഷ്ട്രീയവും ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് കാമ്പുള്ള കാഴ്ചപ്പാടുകള്‍ കൊണ്ടേ നിലനില്‍പ്പുള്ളൂ എന്ന ബോധ്യത്തോടു തന്നെയായിരുന്നു എം. എസ്.എഫ് തെരെഞ്ഞടപ്പ് നേരിട്ടിരുന്നത്. കാമ്പസിനകത്തും പുറത്തും നടക്കുന്ന ഇസ്‌ലാമോ ഫോബിയ അടക്കം മുസ്‌ലിംകള്‍ക്കെതിരായ ദുഷ്പ്രചാരണങ്ങളെ ആശയപരമായി തന്നെ നേരിട്ടായിരുന്നു എം.എസ്.എഫ് തെരെഞ്ഞെടുപ്പിനെ സമീപിച്ചത്. അംബേദ്കര്‍ സറ്റുഡന്റ് അസോസിയേഷന്‍ നേതൃത്വം കൊടുത്ത എ.എസ്.ജെ സംഖ്യത്തിലൂടെ ഈ രാഷ്ട്രീയ പ്രതിനിധാനത്തോട് പരമാവധി നീതി പുലര്‍ത്താന്‍ എം.എസ്.എഫിന് സാധിച്ചിട്ടുണ്ട്. അത് വിദ്യാര്‍ത്ഥികളും ഏറ്റെടുത്തതിന്റെ സൂചനയാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കുള്ള എം.എസ്.എഫിന്റെ തകര്‍പ്പന്‍ ജയം.
എന്നാല്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ മുസ്‌ലിം വിരുദ്ധതയുടെ തനി നിറം പുറത്ത് കാണിച്ചു തരികയായിരുന്നു വിജയാഘോഷ വേളകളിലെ അവരുടെ മുദ്രാവാക്യ വിളികളിലൂടെ. ഫാസിസത്തിനെതിരായ മഹാസംഖ്യത്തിലെ കൂട്ടുകക്ഷിയായിരുന്നിട്ടും മുന്നണി മര്യാദകള്‍ പോലും അറിയാത്തവരെപ്പോലെ വിദ്യാര്‍ത്ഥി സംഘടനകളെ പേരേടുത്ത് തെറി വിളിക്കേണ്ടി വരുന്ന സാഹചര്യം അവരുടെ പുരോഗമനവാദങ്ങളൊക്കെ എത്രത്തോളം പരിഷ്‌കൃതമാണെന്നും മനസ്സിലാക്കിത്തരുന്നുണ്ട്. പൊതു ശത്രുവിനെ നേരിടാന്‍ അഭിപ്രായ ഭിന്നതകള്‍ മാറ്റിവെക്കുന്നതില്‍ തെറ്റില്ല എന്ന നിലപാടായിരുന്നു എ.എസ്.എ എടുത്തത്. സംഘ്പരിവാര സംഘടയായ എ.ബി.വി.പി അത്രമേല്‍ നാടിനാപത്താണെന്നും പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട ശ്രീരാഗ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ എല്ലാ മുന്നണി ധാരണകളേയും ലംഘിക്കുന്നതായിരുന്നു എസ്.എഫ്.ഐ യുടെ പ്രതികരണങ്ങള്‍. ഈ നടപടി അവര്‍ക്കിടയില്‍ വരെ അഭിപ്രായഭിന്നതകളുണ്ടാക്കിയെന്നതാണ് സത്യം.
ദേശീയ രാഷ്ട്രീയത്തില്‍ ശക്തമായ ചുവടുകള്‍ അനിവാര്യമാക്കികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ കലാലയങ്ങള്‍ കേന്ദ്രീകരിച്ചും അല്ലാതെയും നടക്കുന്ന വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ നല്‍കുന്ന പ്രതീക്ഷകളും സന്ദേശങ്ങളും ഏറെ വിലപ്പെട്ടതു തന്നെയാണ്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending