Connect with us

Video Stories

കുടുംബശ്രീ, ഹജ്ജ് വളന്റിയര്‍ നിയമനം കെ.ടി ജലീനെതിരെ വിജിലന്‍സില്‍ പരാതി

Published

on

 

തിരുവനന്തപുരം: മന്ത്രി കെ. ടി ജലീലിനെതിരെ വിജിലന്‍സില്‍ രണ്ട് പരാതികള്‍. ഹജ്ജ് വളന്റിയര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടന്നതായും കുടുംബശ്രീയില്‍ നടത്തിയ നിയമനങ്ങളില്‍ വ്യാപകമായ ക്രമക്കേടും അഴിമതിയും നടന്നതായും ആരോപിച്ചാണ് പരാതികള്‍. കുടുംബശ്രീയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വിജിലന്‍സ് ഡയര്‍ക്ടര്‍ക്ക് പരാതി നല്‍കി. ക്രമക്കേട് വ്യക്തമാക്കുന്ന മുന്‍ കുടുംബശ്രീ ഡയറക്ടര്‍ എന്‍.കെ ജയയുടെ ശബ്ദരേഖയും വിജിലന്‍സിന് കൈമാറിയിട്ടുണ്ട്.
കുടുംബശ്രീയില്‍ 3000 മുതല്‍ 80,000 രൂപവരെ മാസശമ്പളമുള്ള മുന്നൂറോളം തസ്തികകളില്‍ നടന്ന നിയമനമാണ് സംശയത്തിന്റെ നിഴലിലായത്. വിവിധ സെന്ററുകളില്‍ നടന്ന പരീക്ഷയില്‍ 9000 ഓളം ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുത്തത്. ശമ്പളവും യോഗ്യതയും പദവിയും വ്യത്യസ്തമായിട്ടും ഒരേ ചോദ്യപ്പേപ്പര്‍ ഉപയോഗിച്ചാണ് എല്ലാ തസ്തികകളിലേക്കും പരീക്ഷ നടത്തിയത്. പരീക്ഷ കഴിഞ്ഞയുടന്‍ ഹാള്‍ ടിക്കറ്റും ചോദ്യപ്പേപ്പറും തിരിച്ചുവാങ്ങുകയും ചെയ്തു. പരീക്ഷയില്‍ ക്രമക്കേട് നടത്തുന്നതിനാണ് ഇതെല്ലാം ചെയ്തിട്ടുള്ളതെന്ന് യൂത്ത്‌ലീഗ് ആരോപിച്ചു.
ഹജ്ജ് വളന്റിയര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് വിജിലന്‍സിന് നല്‍കിയ മറ്റൊരു പരാതി. വോളണ്ടിയറായി സര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കുന്നതില്‍ സ്വജനപക്ഷപാതം നടന്നതായി മലപ്പുറം ജില്ലാ ജനകീയ ആക്ഷന്‍ കമ്മിറ്റി മലപ്പുറം വിജിലന്‍സ് ഡിവൈ.എസ.്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വോളണ്ടിയര്‍മാരെ നിയമിക്കുന്നതിന് 2017 മെയില്‍ മലപ്പുറം കലക്ടറേറ്റ് ചുമതലപ്പെടുത്തിയ എട്ടംഗ ഇന്റര്‍വ്യൂ ബോര്‍ഡിനെ മറികടന്ന് പുതിയ മൂന്നംഗ ഇന്റര്‍വ്യൂ ബോര്‍ഡിനെ സര്‍ക്കാര്‍ ഉത്തരവിലൂടെ നിയമിച്ചു. ഇത് കെ.ടി ജലീലിന്റെ വ്യക്തി താല്‍പര്യം സംരക്ഷിക്കുന്നതിനായാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളായ കെ.പി.എസ് ആബിദ് തങ്ങള്‍, മുസ്തഫ പരതക്കാട്, പി.കെ അബ്ദുല്‍അസീസ്, ചാലില്‍ ഇസ്മായില്‍ എന്നിവര്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending