Culture
ഇന്ത്യക്കാരനെ സഹായിച്ചതിന്റെ പേരില്‍ കാണാതായ പാക് മാധ്യമ പ്രവര്‍ത്തകയെ രണ്ടു വര്‍ഷത്തിനു ശേഷം രക്ഷപ്പെടുത്തി

ലാഹോര്‍: രണ്ടു വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മാധ്യമ പ്രവര്‍ത്തക സീനത്ത് ഷാഹ്സാദിയെ കണ്ടെത്തിയതായി പാകിസ്താന്. 2015 ഓഗസ്റ്റ് 19 മുതല്‍ കാണാതായ 26-കാരിയെ പാക്-അഫ്ഗാന് അതിര്‍ത്തിയില്‍ വെച്ചാണ് രക്ഷപ്പെടുത്തിയത്. ഡെയ്ലി നയി ഖബര്‍, മെട്രോ ന്യൂസ് ടി.വി ചാനല്‍ എന്നിവയുടെ റിപ്പോര്‍ട്ടറായിരുന്ന സീനത്ത് ഷാഹ്സാദി, പാകിസ്താനില്‍ വെച്ച് കാണാതായ ഇന്ത്യന്‍ പൗരന് ഹാമിദ് അന്‍സാരിക്കു വേണ്ടി രംഗത്തിറങ്ങിയത് മാധ്യമ ശ്രദ്ധ നേടിയിരുന്നു.
ഓണ്‍ലൈനില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നതിനു വേണ്ടി അഫ്ഗാനിസ്താനില്‍ നിന്ന് പാകിസ്താനിലേക്ക് കടന്ന മുംബൈ സ്വദേശിയായ ഹാമിദ് അന്‍സാരിയെ 2012 നവംബര്‍ മുതല്‍ കാണാനില്ലായിരുന്നു. മകനെ കണ്ടെത്തുന്നതിനു വേണ്ടി ഹാമിദിന്റെ ഉമ്മ ഫൗസിയ അന്‍സാരി പാകിസ്താനില്‍ നിയമ പോരാട്ടം തുടങ്ങിയിരുന്നു. ഫൗസിയയെ സഹായിക്കുന്നതിനായി രംഗത്തിറങ്ങിയതാണ് സീനത്തിന്റെ തിരോധാനത്തിലേക്ക് നയിച്ചത്.
സുപ്രീം കോടതിയുടെ കീഴിലുള്ള മനുഷ്യാവകാശ സെല്ലില്‍ ഫൗസിയക്കു വേണ്ടി പരാതി നല്കിയ സീനത്ത്, 2013-ല്‍ അവരില്‍ നിന്ന് പവര്‍ ഓഫ് അറ്റോര്‍ണി നേടിയെടുത്തു. പെഷവാര്‍ ഹൈക്കോടതിയില്‍ അന്‍സാരിക്കു വേണ്ടി ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യുകയും ചെയ്തു. ഹാമിദിനു വേണ്ടി നിയമ പോരാട്ടം തുടങ്ങിയതു മുതല്‍ നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്നിരുന്ന സീനത്ത് അല്പകാലം ഒളിവിലായിരുന്നു. പിന്നീടാണ് അജ്ഞാതര്‍ ഇവരെ തട്ടിക്കൊണ്ടു പോയത്.
ഹാമിദ് അന്‍സാരി സൈനികരുടെ തടവിലാണെന്നും ഇയാളെ സൈനിക കോടതി ചാരപ്രവര്‍ത്തന കുറ്റം ചുമത്തി മൂന്നു വര്‍ഷം തടവിനു വിധിച്ചതായും പിന്നീട് വ്യക്തമായി. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും അന്‍സാരി ജയിലില്‍ തുടരുകയാണ്. സീനത്തിന്റെ തിരോധാനത്തിനു പിന്നില്‍ സൈനിക വൃത്തങ്ങളാണെന്ന് ആരോപണമുണ്ടായിരുന്നു.
കാണാതായി ഒരു വര്‍ഷം പിന്നിട്ടിട്ടും സഹോദരി തിരിച്ചുവരാത്തതില്‍ മനംനൊന്ത് സീനത്തിന്റെ സഹോദരന് സദ്ദാം ഹുസൈന് ആത്മഹത്യ ചെയ്തു. ഈ സംഭവം, സീനത്തിനെ കണ്ടെത്താനുള്ള സമ്മര്‍ദം അധികൃതര്‍ക്കു മേല്‍ വര്‍ധിപ്പിച്ചു.
അതിര്‍ത്തി പ്രദേശങ്ങളായ ബലൂചിസ്താനിലെയും ഖൈബര്‍ പഖ്തുന്ക്വയിലെയും ഗോത്ര വര്‍ഗക്കാരുടെ സഹായത്തോടെയാണ് സീനത്തിനെ മോചിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സീനത്തിനെ സുരക്ഷിതായി രക്ഷപ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അവര്‍ കുടുംബവുമായി കണ്ടുമുട്ടിയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദേശ വിരുദ്ധരാണ് സീനത്തിന്റെ തട്ടിക്കൊണ്ടു പോയതെന്ന് അന്വേഷണ സംഘം തലവന്‍ ജാവേദ് ഇഖ്ബാല്‍ പറഞ്ഞു.
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala11 hours ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
kerala3 days ago
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ
-
kerala2 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala2 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
More2 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
GULF2 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
india3 days ago
‘അന്വേഷണത്തിന് ഉത്തരവിട്ടു, കേസെടുത്തു സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടത്’: ഡി.കെ ശിവകുമാര്‍