Video Stories
കാവിവല്‍ക്കരണത്തിന്റെ പിന്‍വാതില്‍ പ്രവേശം തടയണം
സംഘ്പരിവാര്‍ ആശയ പ്രചാരണങ്ങള്‍ക്ക് കേരളത്തിന്റെ വിദ്യാഭ്യാസ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണ്. ആര്.എസ്.എസ് വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി സംഘടിപ്പിക്കുന്ന മത്സരപരീക്ഷയുടെ മറവിലാണ് കേരളത്തിലെ സ്കൂളുകളില്‍ സംഘ്പരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. ചരിത്ര വസ്തുതകളെ വളച്ചൊടിക്കുകയും ശാസ്ത്ര സത്യങ്ങളെ തെറ്റായി അവതരിപ്പിക്കുകയും ചെയ്യുന്ന പുസ്തകങ്ങള്‍ സ്കൂളുകള്‍ വഴി യഥേഷ്ടം വിതരണം ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും കുറ്റകരമായ മൗനം തുടരുകയാണ്. മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും വിവാദമാവുകയും ചെയ്തതോടെ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ഗവണ്മെന്റ് ഹൈസ്കൂളില്‍ പുസ്തകം വിതരണം ചെയ്ത ഒരു അധ്യാപകനോട് വിശദീകരണം ചോദിച്ചതായി ഡി.പി.ഐ വ്യക്തമാക്കിയിരുന്നു. അനുമതിയില്ലാതെയാണ് പുസ്തകം വിതരണം ചെയ്തതെന്നാണ് ഡി.പി.ഐ ഉന്നയിക്കുന്ന അവകാശവാദം. സ്കൂള്‍ അധികൃതരോ പ്രധാനാധ്യാപകനോ അറിയാതെ ഒരു അധ്യാപകന് സ്വന്തം താല്പര്യത്തിന്റെ പുറത്ത് എങ്ങനെ ഇത്തരത്തില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യാനും അതിന്റെ പേരില്‍ പണപ്പിരിവ് നടത്താനും കഴിയുന്നു എന്ന ചോദ്യത്തിന് കൂടി വിദ്യാഭ്യാസ വകുപ്പ് വിശദീകരണം നല്‍കേണ്ടതുണ്ട്. മാത്രമല്ല, സംസ്ഥാനത്തെ സ്കൂളുകളില്‍ വ്യാപകമായി ഇത്തരത്തിലുള്ള പുസ്തകം വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ ഒരു അധ്യാപകനെതിരെ മാത്രം നടപടി ഒതുക്കുന്നതിലെ വിദ്യാഭ്യാസ വകുപ്പിന്റെ താല്പര്യവും സംശയകരമാണ്.
സ്വാതന്ത്ര്യ സമരത്തേയും ദേശീയ പ്രസ്ഥാനങ്ങളേയും ദേശീയ നേതാക്കളേയും വികലമായി ചിത്രീകരിക്കുകയും വിദ്യാര്‍ത്ഥികളില്‍ മതവിദ്വേഷം കുത്തിവെക്കുകയും ചെയ്യുന്നതാണ് അച്ചടിച്ച് വിതരണം ചെയ്തിട്ടുള്ള പുസ്തകങ്ങള്‍. 1773ല്‍ ഒരുപറ്റം സന്യാസിമാരാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യ സ്വാതന്ത്ര്യ സമരം നയിച്ചതെന്നാണ് പുസതകത്തില്‍ ഒരു ഭാഗത്ത് പറയുന്നത്. ബ്രിട്ടീഷുകാര്‍ക്ക് വിടുപണി ചെയ്യുകയും കൊളോണിയല്‍ ഭരണത്തെ വാഴ്ത്തിപ്പാടുകയും ചെയ്തതാണ് ആര്.എസ്.എസ് പാരമ്പര്യം എന്നിരിക്കെ, ഈ യാഥാര്‍ത്ഥ്യത്തെ വളച്ചൊടിച്ച് തങ്ങളാണ് സ്വാതന്ത്ര്യ സമരത്തിന്റെ പ്രായോജകരെന്ന് വരുത്തിത്തീര്‍ക്കാനാണ് സംഘ്പരിവാര്‍ ശ്രമം. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെയും രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത അനേകം മഹത്തുക്കളേയും അവഹേളിക്കുന്നതാണിത്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു രണ്ടുതവണ ആര്.എസ്.എസ് നേതാവായിരുന്ന ഗോള്‍വാള്‍ക്കറെ കണ്ട് മഹാത്മാഗാന്ധിയെ നേരിടാന്‍ സഹായം തേടിയെന്നാണ് മറ്റൊരു വാദം. ദേശീയ നേതാക്കളെ ഇവ്വിധം അവഹേളിക്കാന്‍ ഔദ്യോഗിക സര്‍ക്കാര്‍ സവിധാനങ്ങള്‍ ദുരുപയോഗിക്കപ്പെടുമ്പോള് വിദ്യാഭ്യാസ മന്ത്രിയും സംസ്ഥാന സര്‍ക്കാറും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്. ശ്രീരാമ ജന്മസ്ഥലമായ അയോധ്യയിലും ശ്രീകൃഷ്ണ ജന്മസ്ഥലമായ മഥുരയിലും മുസ്്ലിംകള്‍ ക്ഷേത്രം തകര്‍ത്ത് പള്ളി പണിതു തുടങ്ങിയ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ചെറു പ്രായത്തിലെ വിദാര്‍ത്ഥികളുടെ നിഷ്കളങ്ക മനസ്സില്‍ മതവൈരത്തിന്റെ വിത്തെറിയാന്‍ ലക്ഷ്യമിട്ടുള്ളതാണ്. അത്തരം നടപടികളെ കണ്ടില്ലെന്ന് നടിക്കുന്നതും മൃദുനിലപാട് സ്വീകരിക്കുന്നതും ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ വിളിച്ചുവരുത്തും.
യാഥാര്‍ത്ഥ്യവുമായോ ചരിത്ര സത്യങ്ങളുമായോ ഒരു ബന്ധവുമില്ലാത്ത ഇത്തരം വാദങ്ങളില്‍ പലതും ആര്.എസ്.എസും സംഘ്പരിവാര്‍ സംഘടനകളും നേരത്തെതന്നെ ഉന്നയിച്ചുവരുന്നുണ്ട്. നുണ നൂറുതവണ ആവര്‍ത്തിച്ച് സത്യമാക്കുകയെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് ഇതിലൂടെ നടപ്പാക്കുന്നത്. ഐതിഹ്യങ്ങളും പുരാണ കഥകളും അതിലെ കഥാപാത്രങ്ങളും ചരിത്രവസ്തുതകളാണെന്ന് വരുത്തിത്തീര്‍ക്കാനും രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെ മാറ്റിപ്പണിയാനുമുള്ള ഗൂഢ നീക്കങ്ങള്‍ വര്‍ഷങ്ങളായി സംഘ്പരിവാര്‍ നടത്തുന്നുണ്ട്. പാഠപുസ്തകങ്ങളെ കാവിവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ നടന്നുവരുന്നുണ്ട്. സംഘ്പരിവാര്‍ താല്പര്യങ്ങള്ക്ക് വഴങ്ങാത്ത കേരളം പോലുള്ള സംസ്ഥാനങ്ങളിലും പിന്‍വാതില്‍ വഴി അതിനുള്ള നീക്കം നടക്കുന്നുവെന്ന് വേണം ഇപ്പോഴത്തെ സംഭവങ്ങളില്‍നിന്ന് വായിച്ചെടുക്കാന്‍.
വിദ്യാഭാരതി നടത്തിവരുന്ന സംസ്കൃത ജ്ഞാനി പരീക്ഷക്കു വേണ്ടി തയ്യാറാക്കിയതാണ് സ്കൂളുകളില്‍ വിതരണം ചെയ്തിട്ടുള്ള പുസ്തകം. വിദ്യാഭാരതിയുടെ സ്കൂളുകളില്‍ മാത്രമാണ് നേരത്തെ ഈ പരീക്ഷ നടത്തിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ എത്തിയ ശേഷമാണ് സര്‍ക്കാര്‍ സ്കൂളുകളില്‍ കൂടി ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ തുടങ്ങിയത്. വിദ്യാഭ്യാസ വകുപ്പ് അറിയാതെ ഇത് എങ്ങനെ സാധ്യമായി എന്ന ചോദ്യം പ്രസക്തമാണ്. മൃദുസംഘ്പരിവാര്‍ നിലപാടുകളിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് ഇതിനകം തന്നെ സംസ്ഥാനത്തിന് ചീത്തപ്പേര് കേള്‍പ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് കൂടി ആ ദിശയിലേക്ക് നീങ്ങുന്നത് കേരളത്തിന്റെ പൊതുതാല്പര്യങ്ങള്ക്ക് ഭൂഷണമാകില്ല. ചരിത്രനിഷേധവും ശാസ്ത്രനിഷേധവും പഠിപ്പിക്കാനും മതിവിദ്വേഷം പ്രചരിപ്പിക്കാനും വിദ്യാഭ്യാസ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നത് പരിഷ്കൃത സമൂഹത്തിന്റെ താല്പര്യങ്ങളെയല്ല പ്രതിനിധീകരിക്കുന്നത്. വിമാനം കണ്ടുപിടിച്ചത് ഇന്ത്യക്കാരാണെന്നത് പോലുള്ള പമ്പര വിഡ്ഢിത്തങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പുസ്തക രൂപത്തില്‍ അച്ചടിച്ചുവിതരണം ചെയ്യുന്നതിലെ ഗുരുതരാവസ്ഥ കണക്കിലെടുക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ മൗനത്തിന്റെ ഗര്‍ത്തത്തില്‍ ഒളിക്കാതെ നിലപാട് വ്യക്തമാക്കാന്‍ ഇടുതപക്ഷ സര്‍ക്കാറും വിദ്യാഭ്യാസ മന്ത്രിയും തയ്യാറാവേണ്ടതുണ്ട്. കാരണം കാണിക്കല്‍ നോട്ടീസിലോ, കേവലം അച്ചടക്ക നടപടിയിലോ ഒതുക്കാതെ, മതവൈരം വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കങ്ങളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണാനും ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം.
Celebrity
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന് പറയുന്നു.’ നമ്മള് നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള് ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന് ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന് ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്നങ്ങള്‍ പ്രശ്നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
Celebrity2 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football3 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
film3 days ago
മരണവീട്ടില്‍ പൊട്ടിച്ചിരിയുടെ കൂട്ടയടി..’വ്യസനസമേതം ബന്ധുമിത്രാദികള്‍’ ; ട്രെയിലര്‍ പുറത്തിറങ്ങി
-
kerala3 days ago
ലൈഗിംകാരോപണം; ജയസൂര്യക്കും ബാലചന്ദ്രമേനോനും എതിരെ തെളിവില്ലെന്ന് പോലീസ്
-
kerala2 days ago
എംഎസ്സി എൽസ 3 കപ്പൽ അപകടം; കേസെടുത്ത് പൊലീസ്
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
ശക്തമായ മഴ: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
-
News3 days ago
‘ഗസ്സ സഹായ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ കൂടുതല്‍ നടപടി സ്വീകരിക്കണം’; ഇസ്രാഈല്‍ നാടുകടത്തിയ ഗ്രെറ്റ തുന്‍ബെര്‍ഗ് പാരീസിലെത്തി