Culture
ഗുജറാത്ത് രാഹുലിന്റെ തിരിച്ചു വരവോ; സോഷ്യല്‍ മീഡിയയില്‍ മോദി പ്രഭാവത്തിന് മങ്ങല്‍

- ചിക്കു ഇര്‍ഷാദ്
ഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ പ്രകടമായ രാഹുല്‍ പ്രഭാവത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മങ്ങലേല്‍ക്കുന്നതായി റിപ്പോര്‍ട്ട്.
എന്‍.ഡി.എ സര്‍ക്കാറിന്റെ നോട്ട് നിരോധനത്തിലെ പരാജയവും ജി.എസി.ടിയിലെ തോല്‍വിയും ബിജെപി കൊട്ടിഘോഷിച്ച മോദി പ്രഭാവത്തിന് കോട്ടം തട്ടിച്ചതെന്നാണ് വിലയിരുത്തല്‍.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പുകഴ്ത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇകഴ്ത്തിയും എന്‍.ഡി.എയിലെ തന്നെ സഖ്യകക്ഷികള്‍ രംഗത്തു വന്നതിന് പിന്നാലെയാണ് സോഷ്യല്‍മീഡിയയിലും മാറ്റം പ്രകടമാകുന്നത്.
ശിവസേന എംപിയുടെ പരസ്യമായ സമൂഹ മാധ്യമങ്ങളില്‍ ഇതിനകം തന്നെ മോദിയെ, മണ്ടന്‍ പ്രധാനമന്ത്രിയാക്കിയും പപ്പുമോദിയാക്കിയും നിരവധി ട്രോളുകളും പോസ്റ്റുകളാണ് എത്തിയത്.
ശിവസേന എംപി സഞ്ജയ് റാവത്താണ് രാഹുല്‍ഗാന്ധിയെ പുകഴ്ത്തി രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധി രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണെന്ന് പറഞ്ഞ റാവത്ത്, മോദി തരംഗം മങ്ങിയതായും രാവത്ത് വ്യക്തമാക്കി. ഒരു ചാനല്‍ ചര്‍ച്ചയിലായിരുന്നു ബിജെപിയെ ഞെട്ടിച്ച, ശിവസേന എം.പിയുടെ പ്രസ്തവന.
ചര്‍ച്ചയില്‍, സമൂഹ മാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പപ്പു എന്ന് വിളിക്കുന്നത് ശരിയല്ലെന്നും, റാവത്ത് അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി ജനങ്ങളാണെന്നും ജനങ്ങള്‍ മനസുവെച്ചാല്‍ ആരെയും പപ്പുവാക്കാന്‍ സാധിക്കുമെന്ന് റാവത്ത് ചൂണ്ടിക്കാട്ടിയിരുന്നു.
ശിവസേനയുടെ പരസ്യമായ വിമര്‍ശനത്തിന് ശേഷമാണ് ട്വിറ്ററില്‍ പപ്പുമോദി ഹാഷ്ടാഗ് #PAPPUMODI പ്രകടമായത്.
Kabooli vaala; #PappuModi pic.twitter.com/DjB0fGBTGu
— Family Babylukose (@FBabylukose) October 22, 2017
#pappumodi is in Gujarat with amitshah,yogi,smriti..even afraid of declaring election dates
— Jithin (@jithinjl) October 16, 2017
I’m Indian
Not a modi fan#pappumodi— PHILSON MATHEWS (@PHILSONM) October 22, 2017
Rahul Gandhi Ji is Highbrid but your #PappuModi is which Brid
— Arun Markose (@MarkoseArun) October 18, 2017
Exactly a sample for #PappuModi bhakts. Now apply some bhaktnol. pic.twitter.com/Y9wmp4w0I1
— Safwan (@SafwanINC) October 6, 2017
#PappuModi pic.twitter.com/I176VO29NI
— Basheer Maliyekkal (@BasheerMaliyek1) September 29, 2017
#પપ્પુઓનેપચતુંનથી Not just #PappuModi but his entire cabinet can’t digest Yashwant Sinhas words https://t.co/RRTKK4W8xP
— Safwan (@SafwanINC) September 27, 2017
#PappuModi pic.twitter.com/q9UKcxgCtc
— Ishak kaniyote (@IshakKaniyote) September 22, 2017
പിറന്നാളിന്റെ കാര്യത്തിലും മോദിക്ക് രണ്ടു നയം#NationalFakeDay #PappuModi pic.twitter.com/9jBHYq6XUN
— SUDHEER SIDHIQUE (@sudheervlkdv) September 18, 2017
#JanKiBaat#PappuModi pic.twitter.com/TzQJ7YOQd5
— Mohammed Mubash (@MubashBachi) September 15, 2017
#PappuModi pic.twitter.com/cv3pHd12KH
— abdulvahidkayamkulam (@AbdwAlb) September 15, 2017
ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപിയെ പ്രതിരോധത്തിലാക്കി രാഹുലിന്റെ തിരിച്ചു വരവ്.
മോദിയുടെ ഗുജറാത്തില്‍ പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ തുടര്‍ച്ചയായ വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ഉന്നയിക്കുന്നത്.
രാഹുല്‍ ഗാന്ധിയെ പഴയലോലെ ചെറുക്കാനും സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറിന് സാധിക്കുന്നില്ലെന്നും വിലയിരുത്തലുണ്ട്.
അതിനിടെ, രാഹുല്‍ ഗാന്ധിയെ ഇകഴ്ത്താന്‍ പുതിയശ്രമം സോഷ്യല്‍ മീഡിയയിലുണ്ടായി. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പി.എച്ച്.ഡി ചേമ്പറിന്റെ വാര്‍ഷിക അവാര്‍ഡ്ദാന പരിപാടിയിലെ ചില ദൃശ്യംമാത്രം പുറത്തുവിട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷനം ഇകഴ്ത്താനാണ് ശ്രമമുണ്ടായത്. പരിപാടിയില്‍ വിവാഹത്തെ കുറിച്ചു മറ്റും രാഹുല്‍ പങ്കുവെച്ച വിവരങ്ങള്‍ പുറത്തുവിട്ടായിരുന്നു പരിഹാസം.
എന്നാല്‍ വ്യക്തിപരമായ കാര്യങ്ങള്‍ രാഹുല്‍ പങ്കുവെച്ചത് ബോക്സറും ഒളിമ്പിക് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിങിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായിരുന്നു എന്നു പിന്നീട് സോഷ്യല്‍ മീഡിയല്‍ തന്നെ പ്രചരിക്കുകയാണുണ്ടായത്. ഇതോടെ സങ്കികളുടെ ശ്രമം കടുത്ത വിമര്‍ശനത്തിനും ഇടയായി.
പരിപാടിയില്‍ വ്യക്തിപരമായ ചോദ്യങ്ങള്‍ക്ക് രാഹുല്‍ഗാന്ധി വ്യക്തമായ മറുപടിയാണ് നല്‍കിയത്. ‘ ഞാന്‍ വിധിയില്‍ വിശ്വസിക്കുന്ന ആളാണെന്നും സംഭവിക്കേണ്ടത് അതിന്റെ സമയത്ത് സംഭവിക്കുമെന്നുമാണ് രാഹുല്‍ ഗാന്ധിപ്രതികരിച്ചത്.
What happened when @boxervijender met CVP Rahul Gandhi?
Watch the tête-à-tête here! #RahulMeansBusiness pic.twitter.com/80XP942HOL— Congress (@INCIndia) October 26, 2017
തുടര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ആരോഗ്യത്തെ സംബന്ധിച്ച ഒളിമ്പിക് ജേതാവിന്റെ ചോദ്യത്തിനും രാഹുല്‍ ഉത്തരം നല്‍കി.
‘ഞാന്‍ വ്യായാമം ചെയ്യാറുണ്ട്. നീന്താറുമുണ്ട്. ഐക്കിഡോയില്‍ ഞാന്‍ ബ്ലാക്ക്‌ബെല്‍റ്റ് ആണ്. എന്നാല്‍ ഞാനത് പൊതുമധ്യത്തില്‍ പറയാറില്ലെന്നുമായിരുന്ന, രാഹുല്‍ ഗാന്ധിയുടെ മറുപടി.
തുടര്‍ന്ന്, വ്യായാമത്തിന്റെ വീഡിയോ എടുത്ത് പോസ്റ്റ് ചെയ്താല്‍ അത് ആളുകള്‍ക്ക് പ്രചോദനമാവില്ലെ എന്നായി വിജേന്ദറിന്റെ ചോദ്യം. എന്നാല്‍ അത് പിന്നീടൊരിക്കല്‍ ചെയ്യാമെന്നായിരുന്നു, കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി.
ജി.എസ്.ടി നടപ്പാക്കിയതിനെതിരെ ഗുജറാത്തില്‍ നടന്ന മാര്‍ച്ചുകള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജിഎസ്ടിയുടെ പ്രത്യാഘാതവും ജനങ്ങള്‍ക്കുള്ള അതൃപ്തിയും ഡിസംബറില്‍ നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും വിലയിരുത്തലുണ്ട്. ഇതിനിടെ ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി രണ്ടു പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിരിച്ചുവരവ് വ്യക്തമാക്കുന്ന വിധം പ്രചാരണത്തിന് ഗുജറാത്തില്‍ വന്‍ വരവേപ്പാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന് ലഭിച്ചത്.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala3 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
kerala3 days ago
വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണം; അധ്യാപികയ്ക്ക് സസ്പെന്ഷന്
-
india2 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
kerala3 days ago
നേരത്തെ പ്രഖ്യാപിച്ച പെരുന്നാള്‍ അവധി റദ്ദാക്കിയത് പ്രതിഷേധാര്‍ഹം: പിഎംഎ സലാം
-
film2 days ago
സാന്ദ്രാ തോമസിനെതിരെ വധഭീഷണി; റെനി ജോസഫിനെ സസ്പെന്‍ഡ് ചെയ്തു