Connect with us

More

റിലയന്‍സ് + എയര്‍സെല്‍ + എം.ടി.എസ്: ‘ജിയോ’യോട് ഏറ്റുമുട്ടാന്‍ അനില്‍ അംബാനിയുടെ പദ്ധതി

Published

on

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ അതിവേഗ ഇന്റര്‍നെറ്റും സൗജന്യ ഓഫറുകളും കുറഞ്ഞ താരിഫുമായി മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ ഒരു കൈ നോക്കാന്‍ അനില്‍ അംബാനിയുടെ റിയലന്‍സ് കമ്മ്യൂണിക്കേഷന്‍സും (ആര്‍കോം) രംഗത്ത്. മൊബൈല്‍ നെറ്റ്‌വര്‍ക്കായ എയര്‍സെല്ലിനെയും ഇന്റര്‍നെറ്റ് ഡേറ്റാ സേവന രംഗത്തെ പ്രമുഖരായ എം.ടി.എസ്സിനെയും ഒപ്പം ചേര്‍ത്ത്, വിപണിയില്‍ ചലനമുണ്ടാക്കാനാണ് ആര്‍കോമിന്റെ പദ്ധതി.

എയര്‍സെല്ലിന്റെ ഓഹരികളില്‍ പകുതിയും റഷ്യന്‍ കമ്പനിയായ എം.ടി.എസ്സിന്റെ ഇന്ത്യന്‍ ഓഹരികളില്‍ 90 ശതമാനവും സ്വന്തമാക്കിയ റിലയന്‍സ് ഡിസംബര്‍ തുടക്കത്തോടെ വിപണിയില്‍ പുതിയ ഓഫറുകളും സേവനങ്ങളുമായി രംഗപ്രവേശം ചെയ്യും.

മുകേഷ് അംബാനിയുടെ ജിയോയില്‍ തത്വത്തില്‍ ലയിച്ചുവെന്ന് സെപ്തംബര്‍ അവസാന വാരം പ്രഖ്യാപിച്ചെങ്കിലും, ടെലികമ്മ്യൂണിക്കേഷന്‍സ് മേഖലയില്‍ തനിക്കുള്ള മേല്‍ക്കൈ ജ്യേഷ്ഠനു മുന്നില്‍ അടിയറവ് വെക്കേണ്ടതില്ലെന്നാണ് അനില്‍ അംബാനിയുടെ തീരുമാനമെന്നറിയുന്നു. ആര്‍കോം-ജിയോ ലയനം പൂര്‍ണമാവുന്ന ഘട്ടത്തില്‍ വിലപേശലിന് ഇതുപോഗിക്കാം എന്നും അനില്‍ കണക്കുകൂട്ടുന്നു.എയര്‍സെല്ലിനെ ഏറ്റെടുക്കുക

എയര്‍സെല്ലിനെ ഏറ്റെടുക്കുക എന്നത് ദീര്‍ഘകാലമായി റിലയന്‍സിന്റെ പദ്ധതിയിലുണ്ടായിരുന്നു. ഒരു വര്‍ഷത്തെ കൂടിയാലോചനകള്‍ക്കു ശേഷം സെപ്തംബറിലാണ് എയര്‍സെല്‍ ഉടമാ കമ്പനിയായ മാക്‌സിസ് കമ്മ്യൂണിക്കേഷന്‍സിന്റെ 50 ശതമാനം ഓഹരികള്‍ റിലയന്‍സ് വാങ്ങിയത്. ഇരുകമ്പനികളും ഒന്നിച്ചുനിന്ന് പുതിയ കമ്പനി രൂപീകരിക്കാനാണ് ധാരണ. ഈ കമ്പനിയില്‍ ആര്‍കോം 20,000 കോടി രൂപ നിക്ഷേപിക്കും. ഇരുകമ്പനികളും ഒന്നിച്ചുനില്‍ക്കുമ്പോള്‍ 18 കോടി ഉപഭോക്താക്കളാണുണ്ടാവുക. നിലവില്‍ മാര്‍ക്കറ്റിലെ നാലാം സ്ഥാനക്കാരാവും ഇത്.

കഴിഞ്ഞ ജനുവരിയില്‍, ഡേറ്റാ രംഗത്ത് ശ്രദ്ധ നേടിയ എം.ടി.എസ്സിന്റെ ഇന്ത്യന്‍ ഓഹരികളില്‍ 90 ശതമാനം ആര്‍കോം സ്വന്തമാക്കിയിരുന്നു. 90 ലക്ഷത്തോളം ഉപഭോക്താക്കളെയാണ് ഇതുവഴി റിലയന്‍സിന് ലഭിക്കുന്നത്. എം.ടി.എസ്സിന്റെ കൈവശമുള്ള 800/850 മെഗാഹെര്‍ട്‌സ് സ്വന്തമാക്കാനായത് റിലയന്‍സിന് നേട്ടമാണ്.

റിലയന്‍സും എം.ടി.എസ്സും എയര്‍സെല്ലും ചേര്‍ന്നുള്ള പ്രവര്‍ത്തനം 4ജിയിലാണ് തുടക്കത്തില്‍ ശ്ര്ദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവില്‍ സി.ഡി.എം.എയില്‍ പ്രവര്‍ത്തിക്കുന്ന എം.ടി.എസ്സിനെ പൂര്‍ണമായി ജി.എസ്.എമ്മിലേക്ക് മാറ്റും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും നവംബര്‍ അവസാനത്തോടെ പൂര്‍ണമാവുമെന്നും റിലയന്‍സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. റിലയന്‍സിന്റെ ഡേറ്റാ കാര്‍ഡ് ഉപയോഗിക്കുന്നവരോട് 4ജിയിലേക്ക് മാറാന്‍ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, എം.ടി.എസിന്റെ ഡോങ്കിളുകളും 4ജിയിലേക്ക് മാറേണ്ടി വരും. പൂര്‍ണമായോ സൗജന്യ നിരക്കിലോ ഡോങ്കിളുകളുടെ 4ജി അപ്‌ഗ്രേഡ് നടക്കുമെന്നാണ് അറിയുന്നത്. ജിയോ പ്രഭാവത്തിന്റെ സാഹചര്യത്തില്‍ വന്‍തുക മുടക്കി ഡോങ്കിളും സിം കാര്‍ഡും വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്നത് തിരിച്ചടിയാവുമെന്നാണ് ആര്‍കോം കരുതുന്നത്.

india

ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം; സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു

ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

Published

on

ഛത്തീസ്ഗഢ്ഃ ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

ഞായറാഴ്ച രാത്രി കാതിയ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.കുടുംബചടങ്ങില്‍ പങ്കെടുത്തു മങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനിട്രക്കില്‍ ചരക്ക് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റായ്പൂരിലേക്ക് മാറ്റിയാതായി ഉദ്യോഗസഥര്‍ അറിയിച്ചു.

 

Continue Reading

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Trending