Connect with us

More

റിലയന്‍സ് + എയര്‍സെല്‍ + എം.ടി.എസ്: ‘ജിയോ’യോട് ഏറ്റുമുട്ടാന്‍ അനില്‍ അംബാനിയുടെ പദ്ധതി

Published

on

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ അതിവേഗ ഇന്റര്‍നെറ്റും സൗജന്യ ഓഫറുകളും കുറഞ്ഞ താരിഫുമായി മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ ഒരു കൈ നോക്കാന്‍ അനില്‍ അംബാനിയുടെ റിയലന്‍സ് കമ്മ്യൂണിക്കേഷന്‍സും (ആര്‍കോം) രംഗത്ത്. മൊബൈല്‍ നെറ്റ്‌വര്‍ക്കായ എയര്‍സെല്ലിനെയും ഇന്റര്‍നെറ്റ് ഡേറ്റാ സേവന രംഗത്തെ പ്രമുഖരായ എം.ടി.എസ്സിനെയും ഒപ്പം ചേര്‍ത്ത്, വിപണിയില്‍ ചലനമുണ്ടാക്കാനാണ് ആര്‍കോമിന്റെ പദ്ധതി.

എയര്‍സെല്ലിന്റെ ഓഹരികളില്‍ പകുതിയും റഷ്യന്‍ കമ്പനിയായ എം.ടി.എസ്സിന്റെ ഇന്ത്യന്‍ ഓഹരികളില്‍ 90 ശതമാനവും സ്വന്തമാക്കിയ റിലയന്‍സ് ഡിസംബര്‍ തുടക്കത്തോടെ വിപണിയില്‍ പുതിയ ഓഫറുകളും സേവനങ്ങളുമായി രംഗപ്രവേശം ചെയ്യും.

മുകേഷ് അംബാനിയുടെ ജിയോയില്‍ തത്വത്തില്‍ ലയിച്ചുവെന്ന് സെപ്തംബര്‍ അവസാന വാരം പ്രഖ്യാപിച്ചെങ്കിലും, ടെലികമ്മ്യൂണിക്കേഷന്‍സ് മേഖലയില്‍ തനിക്കുള്ള മേല്‍ക്കൈ ജ്യേഷ്ഠനു മുന്നില്‍ അടിയറവ് വെക്കേണ്ടതില്ലെന്നാണ് അനില്‍ അംബാനിയുടെ തീരുമാനമെന്നറിയുന്നു. ആര്‍കോം-ജിയോ ലയനം പൂര്‍ണമാവുന്ന ഘട്ടത്തില്‍ വിലപേശലിന് ഇതുപോഗിക്കാം എന്നും അനില്‍ കണക്കുകൂട്ടുന്നു.എയര്‍സെല്ലിനെ ഏറ്റെടുക്കുക

എയര്‍സെല്ലിനെ ഏറ്റെടുക്കുക എന്നത് ദീര്‍ഘകാലമായി റിലയന്‍സിന്റെ പദ്ധതിയിലുണ്ടായിരുന്നു. ഒരു വര്‍ഷത്തെ കൂടിയാലോചനകള്‍ക്കു ശേഷം സെപ്തംബറിലാണ് എയര്‍സെല്‍ ഉടമാ കമ്പനിയായ മാക്‌സിസ് കമ്മ്യൂണിക്കേഷന്‍സിന്റെ 50 ശതമാനം ഓഹരികള്‍ റിലയന്‍സ് വാങ്ങിയത്. ഇരുകമ്പനികളും ഒന്നിച്ചുനിന്ന് പുതിയ കമ്പനി രൂപീകരിക്കാനാണ് ധാരണ. ഈ കമ്പനിയില്‍ ആര്‍കോം 20,000 കോടി രൂപ നിക്ഷേപിക്കും. ഇരുകമ്പനികളും ഒന്നിച്ചുനില്‍ക്കുമ്പോള്‍ 18 കോടി ഉപഭോക്താക്കളാണുണ്ടാവുക. നിലവില്‍ മാര്‍ക്കറ്റിലെ നാലാം സ്ഥാനക്കാരാവും ഇത്.

കഴിഞ്ഞ ജനുവരിയില്‍, ഡേറ്റാ രംഗത്ത് ശ്രദ്ധ നേടിയ എം.ടി.എസ്സിന്റെ ഇന്ത്യന്‍ ഓഹരികളില്‍ 90 ശതമാനം ആര്‍കോം സ്വന്തമാക്കിയിരുന്നു. 90 ലക്ഷത്തോളം ഉപഭോക്താക്കളെയാണ് ഇതുവഴി റിലയന്‍സിന് ലഭിക്കുന്നത്. എം.ടി.എസ്സിന്റെ കൈവശമുള്ള 800/850 മെഗാഹെര്‍ട്‌സ് സ്വന്തമാക്കാനായത് റിലയന്‍സിന് നേട്ടമാണ്.

റിലയന്‍സും എം.ടി.എസ്സും എയര്‍സെല്ലും ചേര്‍ന്നുള്ള പ്രവര്‍ത്തനം 4ജിയിലാണ് തുടക്കത്തില്‍ ശ്ര്ദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവില്‍ സി.ഡി.എം.എയില്‍ പ്രവര്‍ത്തിക്കുന്ന എം.ടി.എസ്സിനെ പൂര്‍ണമായി ജി.എസ്.എമ്മിലേക്ക് മാറ്റും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും നവംബര്‍ അവസാനത്തോടെ പൂര്‍ണമാവുമെന്നും റിലയന്‍സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. റിലയന്‍സിന്റെ ഡേറ്റാ കാര്‍ഡ് ഉപയോഗിക്കുന്നവരോട് 4ജിയിലേക്ക് മാറാന്‍ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, എം.ടി.എസിന്റെ ഡോങ്കിളുകളും 4ജിയിലേക്ക് മാറേണ്ടി വരും. പൂര്‍ണമായോ സൗജന്യ നിരക്കിലോ ഡോങ്കിളുകളുടെ 4ജി അപ്‌ഗ്രേഡ് നടക്കുമെന്നാണ് അറിയുന്നത്. ജിയോ പ്രഭാവത്തിന്റെ സാഹചര്യത്തില്‍ വന്‍തുക മുടക്കി ഡോങ്കിളും സിം കാര്‍ഡും വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്നത് തിരിച്ചടിയാവുമെന്നാണ് ആര്‍കോം കരുതുന്നത്.

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

Trending